Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിഴിഞ്ഞത്തെ...

വിഴിഞ്ഞത്തെ തളർത്തരുത് 

text_fields
bookmark_border
വിഴിഞ്ഞത്തെ തളർത്തരുത് 
cancel

ആയിരം ദിവസംകൊണ്ട് പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം. സി.എ.ജി. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പദ്ധതി നിർത്തിവെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടതോടെ വീണ്ടും ആശങ്ക. എന്നാൽ, തുറമുഖ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമീഷനെ നിയോഗിക്കാനും പദ്ധതിയുടെ പ്രവർത്തനം തുടരാനുമാണ് സർക്കാറിെൻറ തീരുമാനം. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമീഷൻ പ്രവർത്തനം തുടരട്ടെ. എന്നാൽ, അതിനിടയിൽ ദ്രുതഗതിയിലുള്ള പദ്ധതി പ്രവർത്തനം തുടരണം എന്ന ഒരൊറ്റ അഭ്യർഥനയേയുള്ളൂ. 

വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധികൾ ഇനിയും തീർന്നിട്ടില്ല എന്നാണ് വിവാദം വ്യക്തമാക്കുന്നത്. 25 വർഷമായി പദ്ധതിയെ തളർത്താനും തകർക്കാനും ശ്രമിച്ചവർ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. സി.എ.ജിയിൽ നുഴഞ്ഞു കയറാൻവരെ അവർക്ക് സാധിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.   വിഴിഞ്ഞത്തിനെതിരേ മത്സരിക്കാൻ ആദ്യം കുളച്ചൽ ലോബിയുണ്ടായിരുന്നു. അതിനെ അതിജീവിച്ചെങ്കിലും കൊളംബോ തുറമുഖം ഇപ്പോഴും കനത്ത വെല്ലുവിളി ഉയർത്തുന്നു.   വിഴിഞ്ഞം വൈകിയപ്പോൾ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിൽ കൊളംബോ തുറമുഖം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച്  വലിയ മുന്നേറ്റം നടത്തി.  കൊളംബോയിൽനിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചു മുമ്പോട്ടുപോകാൻ വിഴിഞ്ഞത്തെ എത്രയുംവേഗം സജ്ജമാക്കുന്നതിനുപകരം വിവാദങ്ങളുയർത്തി വീണ്ടും പദ്ധതിയുടെ പാളം തെറ്റിക്കാനാണ് ചിലരുടെ ശ്രമം. 

രണ്ടര പതിറ്റാണ്ടിനുള്ളിൽ കേരളം നടത്തിയ അഞ്ചാമത്തെ ശ്രമത്തിലാണ് വിഴിഞ്ഞത്ത് പണി തുടങ്ങിയത്. പലവട്ടം പാഴായ ശ്രമങ്ങളുടെ ദൗർബല്യങ്ങൾ വിലയിരുത്തി അതിനെ മറികടക്കാനുള്ള ശ്രമമാണ് ഒടുവിൽ വിജയിച്ചത്.  വിപുലമായ തയാറെടുപ്പോടെയും നടപടിക്രമങ്ങളെല്ലാം പൂർണമായും പാലിച്ചുമാണ്  പദ്ധതി നടപ്പാക്കിയത്. മനുഷ്യസാധ്യമായ രീതിയിൽ  എല്ലാം സുതാര്യതയോടെയാണ് ചെയ്തത്. എന്നിട്ടും ഇതുസംബന്ധിച്ച സി.എ.ജി റിപ്പോർട്ടിൽ  വസ്തുതാവിരുദ്ധമായ പരാമർശങ്ങളും പിശകുകളുമൊക്കെ  കടന്നുകൂടിയിരിക്കുന്നു. പദ്ധതിക്ക് പരസ്യമായി തുരങ്കംവെക്കാൻ ശ്രമിച്ചയാൾ കൺസൾട്ടൻറായി സി.എ.ജിയുടെ പരിശോധന സമിതിയിൽ കടന്നുകൂടിയതിൽ ദുരൂഹതയുണ്ട്. ഇദ്ദേഹം പദ്ധതിക്കെതിരേ എഴുതിയ ലേഖനത്തിലെ പല കാര്യങ്ങളും  റിപ്പോർട്ടിൽ ഇടംപിടിച്ചു.  വസ്തുതാപരമായ പിശകുകൾപോലും കടന്നുകൂടി. സി.എ.ജിയുടെ റിപ്പോർട്ടിലെ വസ്തുതവിരുദ്ധമായ കാര്യങ്ങളും നടപടിക്രമങ്ങളിലെ തെറ്റുകളും സി.എ.ജിയെ അറിയിക്കുന്നതാണ്. 
താരതമ്യത്തിനു തയാറുണ്ടോ?

വി.എസ്. അച്യുതാനന്ദൻ ഗവൺമെൻറിെൻറ കാലത്തെ കരാർ സംസ്ഥാന താൽപര്യം സംരക്ഷിച്ചിരുന്നു എന്നും ഇപ്പോഴത്തെ കരാർ  അദാനിയുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്നുമാണ്  മുഖ്യ ആക്ഷേപം. ഈ സാഹചര്യത്തിലാണ് രണ്ടു കരാറുകൾ സംബന്ധിച്ച്  താരതമ്യപഠനം വേണമെന്ന ആവശ്യം ഞാൻ ഉന്നയിച്ചത്. രണ്ട് കരാറുകളിലെയും വ്യവസ്ഥകൾ താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തിെൻറ താൽപര്യം ആരാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകും.   വി.എസ്. അച്യുതാനന്ദൻ താരതമ്യപഠനത്തെ അനുകൂലിക്കുമെന്നാണ് എെൻറ പ്രതീക്ഷ. അച്യുതാനന്ദൻ പറയുന്നതാണ് ശരിയെങ്കിൽ അത് ബോധ്യപ്പെടുത്താൻ കിട്ടുന്ന അവസരം അദ്ദേഹം പാഴാക്കില്ലല്ലോ.

വലിയ പ്രചാരണം കൊടുത്ത് ആഗോള ടെണ്ടർ വിളിച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അതിലൂടെ ഉറപ്പിച്ച കരാറാണിത്. ആഗോള ടെണ്ടറിൽ അഞ്ചു കമ്പനികൾ ടെണ്ടർ കൊടുക്കാനുള്ള യോഗ്യത നേടി. മൂന്നു കമ്പനികൾ ടെണ്ടർ ഫോമുകൾ വാങ്ങി.  ക്വാളിഫിക്കേഷൻ ഘട്ടത്തിനു ശേഷം ടെണ്ടർ വാങ്ങിയ എല്ലാവരുമായി നടത്തിയ പ്രീബിഡ് മീറ്റിങ്ങുകൾക്ക് ശേഷം, ‘അന്തിമ കരട് കരാർ’ ടെണ്ടർ വാങ്ങിയ മൂന്നു കമ്പനികൾക്ക്  ലഭ്യമാക്കി. ഇവരിൽ അദാനിയുടെ കമ്പനി മാത്രമാണ് സാമ്പത്തിക ബിഡ് സമർപ്പിച്ചത്. മൂന്ന് കമ്പനികൾക്കും നൽകിയിട്ടുള്ള അന്തിമ കരട് കരാറിൽ, കരാർ ഒപ്പിടുന്ന ഘട്ടത്തിലോ പിന്നീടോ ഒരു മാറ്റവും വരുത്തിയിട്ടില്ല. അത് ടെണ്ടർ നിയമപ്രകാരം  സാധ്യവുമല്ല.

എന്നിട്ടും അദാനിക്കു വേണ്ടിമാത്രം എന്തോ വലിയ സഹായങ്ങൾ ചെയ്തു എന്ന പ്രതീതി വരുത്താൻ ചിലർ ശ്രമിക്കുന്നു. അനേകായിരം കോടി രൂപയുടെ ലാഭം കരാറുകാരന് ഉണ്ടെന്നു പറയുന്നവരോട് ഒരൊറ്റ ചോദ്യമേയുള്ളു.  ഇത്ര ലാഭകരമായ ടെണ്ടറെങ്കിൽ  സാമ്പത്തിക ബിഡ് നൽകാൻ ഒരു കമ്പനി മാത്രം വന്നത് എന്തുകൊണ്ട്? 
സാമ്പത്തിക ക്ഷമതയില്ല
പി.പി.പി േപ്രാജക്ടുകൾക്കു വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്)  അനുവദിക്കുന്നതു കേന്ദ്ര ധന വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സാമ്പത്തിക ക്ഷമത ഇല്ലെന്നു ബോധ്യപ്പെടുന്ന പദ്ധതികൾക്ക് മാത്രമാണ്. കേന്ദ്ര ധനകാര്യ സെക്രട്ടറി (ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക് അഫയേഴ്സ്) അധ്യക്ഷനായും കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറി, കേന്ദ്ര ഷിപ്പിങ് സെക്രട്ടറി, കേന്ദ്ര പ്ലാനിങ് കമീഷൻ സെക്രട്ടറി എന്നിവർ അംഗങ്ങളുമായ വി.ജി.എഫ് ഉന്നതതല എംപവേർഡ് കമ്മിറ്റിയാണ് വിഴിഞ്ഞത്തിെൻറ പദ്ധതിരേഖകൾ പരിശോധിച്ചത്. ഈ കമ്മിറ്റിയാണ് വി.ജി.എഫ് തുകയായ 818 കോടി രൂപ ശിപാർശ ചെയ്തതും ഈ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വി.ജി.എഫ് അംഗീകരിച്ച് ഉത്തരവ് നൽകിയതും. 

വി.എസ്. അച്യുതാനന്ദെൻറ കാലത്തു നിയോഗിച്ച സാമ്പത്തിക ഉപദേഷ്ടാവ് പദ്ധതി പരിശോധിച്ച് റിപ്പോർട്ട് ചെയ്തതു വിഴിഞ്ഞത്തിനു സാമ്പത്തികക്ഷമത ഇല്ലെന്നും സംസ്ഥാനത്തിെൻറ വിഹിതം വർധിപ്പിക്കണമെന്നുമാണ്. അച്യുതാനന്ദൻ സർക്കാർ അംഗീകരിച്ച പ്രസ്തുത റിപ്പോർട്ട് ശിപാർശ ചെയ്യുന്നത് പദ്ധതിയുടെ 85 ശതമാനം മുതൽമുടക്ക് സർക്കാർ വഹിക്കണമെന്നും, 30  വർഷത്തേക്ക് ഒരു വരുമാന വിഹിതവുമില്ലാതെ ഗ്രാൻഡോടുകൂടി സ്വകാര്യ പങ്കാളിക്കു നടത്താൻ നൽകണമെന്നുമായിരുന്നു.  ഇതൊക്കെ പരിഗണിച്ചുവേണം വിമർശകർ ഇപ്പോൾ വിഴിഞ്ഞം പദ്ധതിയിൽ കൊള്ളലാഭം കണക്കുകൂട്ടാൻ. 

വൈദഗ്ധ്യമാണ് പ്രധാനം
അദാനിക്കു പകരം കേരളത്തിൽനിന്നു തന്നെ പദ്ധതിക്കു മൂലധന നിക്ഷേപം കണ്ടെത്താൻ കഴിയുമായിരുന്നു എന്നാണ്  വേറൊരു പ്രചാരണം. മൂലധന നിക്ഷേപമല്ല വിഴിഞ്ഞം പദ്ധതിയുടെ പ്രശ്നം. നിലവിൽ കടുത്ത ആഗോള മത്സരം നേരിടുന്ന തുറമുഖ വ്യവസായ മേഖലയിൽ അതിെൻറ നിർമാണത്തിലും നടത്തിപ്പിലും വൈദഗ്ധ്യവും കാര്യക്ഷമതയും തെളിയിച്ച പങ്കാളിയെയാണ്  ആവശ്യം. സാമ്പത്തികക്ഷമതയില്ലെന്നു പഠനങ്ങൾ തെളിയിച്ചിട്ടുള്ള വിഴിഞ്ഞം പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അത്തരമൊരു പങ്കാളിക്കേ സാധിക്കൂ. 

കരാർ കാലാവധി ആദ്യം 30 വർഷവും, പിന്നീട് 40 വർഷവും ആക്കി എന്നതാണ് ഏറ്റവും വലിയ ആക്ഷേപം. കേന്ദ്ര പ്ലാനിങ് കമീഷെൻറ സംസ്ഥാന തുറമുഖങ്ങൾക്കായുള്ള മോഡൽ കൺസഷൻ എഗ്രിമെൻറ് ആണ് കേരള സർക്കാർ കരാർ അംഗീകരിച്ചത്. 2014 മേയിൽ പുറപ്പെടുവിച്ച ഇതിെൻറ ഉത്തരവിലും കാലാവധി 40 വർഷം തന്നെയായിരുന്നു. 

മത്സ്യബന്ധന തുറമുഖത്തിലെ യൂസർ ഫീ കരാറുകാരന് പിരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു ദുഷ്പ്രചാരണം. ഇക്കാര്യത്തിൽ കരാറിൽ ഒരു അവ്യക്തതയും ഇല്ല. പദ്ധതിക്കു സ്വതന്ത്ര എൻജിനീയറെ െവച്ചിട്ടില്ലെന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്. കരാർ വ്യവസ്ഥ പ്രകാരം മത്സരാധിഷ്ഠിത ടെണ്ടറിലൂടെ ഇതിന് കമ്പനിയെ നിയമിച്ചിട്ടുണ്ട്. ടെണ്ടർ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും അങ്ങേയറ്റം സുതാര്യമായും മാനദണ്ഡങ്ങൾ പാലിച്ചുമാണ് ചെയ്തിട്ടുള്ളത്. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനും അഡീഷനൽ ചീഫ് സെക്രട്ടറി (ഫിനാൻസ് ആൻഡ് സ്റ്റോർ പർച്ചേസ്),  പ്രിൻസിപ്പൽ സെക്രട്ടറി (തുറമുഖം), സെക്രട്ടറി (നിയമം), മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവർ അംഗങ്ങളുമായ എംപവേർഡ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ടെണ്ടറുകൾ ഈ കമ്മിറ്റിയുടെ ശിപാർശയോടെ ഞാൻ അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ബോർഡ് പരിശോധിക്കുകയും പിന്നീട് അത് ഫിനാൻസിെൻറയും നിയമ വകുപ്പിെൻറയും ശിപാർശയോടുകൂടി മന്ത്രിസഭ പരിഗണിക്കുകയും ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം  സർവകക്ഷി യോഗം വിളിച്ച ശേഷമാണ് ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചതും സർക്കാർ ഉത്തരവ് ഇറക്കിയതും. 
കേരളം എന്തുനേടി?
ഒരു ഇടുക്കി ഡാമും നെടുമ്പാശ്ശേരി വിമാനത്താവളവും ഒഴിച്ചാൽ 60 വർഷംകൊണ്ട് കേരളം എന്തുനേടി? എത്രയെത്ര പദ്ധതികളാണ് വിവാദങ്ങളിൽ തട്ടി തകർന്നത്? ഈ സ്ഥിതിക്കു  മാറ്റം ഉണ്ടാക്കാനാണ് യു.ഡി.എഫ് അഞ്ചു വർഷം ശ്രമിച്ചത്. അതിെൻറ ഫലമായാണ് കൊച്ചി മെേട്രാ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാർട്ട് സിറ്റി മുതലായ പദ്ധതികൾ നടപ്പാക്കുവാൻ സാധിച്ചത്. ഇതിനു എല്ലാവരുടെയും പിന്തുണ ലഭിച്ചത് ഞാൻ വിസ്മരിക്കുന്നില്ല. അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കാൻ പാടില്ല. സി.എ.ജിയുടെ കണ്ടെത്തലുകൾ ഗൗരവമായി പരിശോധിക്കണം. യാഥാർഥ്യബോധത്തോടെ ശരി എന്തെന്നു മനസ്സിലാക്കി മുന്നോട്ടുപോകണം. മറ്റൊരു വിവാദംകൂടി ഉയർത്തി വിഴിഞ്ഞത്തെ തളർത്തരുത് എന്നു മാത്രമാണ് പറയാനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ommenchandivizhinam port
News Summary - vizhinam port ommenchandi opinion
Next Story