അവകാശധ്വംസനങ്ങളുടെ ഇരകൾ
text_fieldsന്യൂനപക്ഷങ്ങൾ ഇരകളാക്കപ്പെടുന്ന സംഭവങ്ങൾ ഇൗ കാലഘട്ടത്തിലെ ആശങ്കയായി മാറിയിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരകളാകുന്നത്. െഎക്യരാഷ്ട്ര സഭയും ഒാരോ അംഗരാജ്യവും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി നിയമാവലികളും ഉടമ്പടികളും ആവിഷ്കരിക്കുകയും േബാധവത്കരണ പദ്ധതികൾ തുടരുകയും ചെയ്യുേമ്പാഴും ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയിൽ ആശാവഹമായ മാറ്റങ്ങൾ ദൃശ്യമല്ല. ഡിസംബർ 18 ന്യൂനപക്ഷദിനമായി ലോകരാഷ്ട്രങ്ങൾ ആചരിക്കുന്നു. 1992 ഡിസംബർ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ച് ചരിത്രപ്രസിദ്ധമായ യു.എൻ പ്രഖ്യാപനം. ഇൗ പ്രഖ്യാപനം െഎക്യരാഷ്ട്ര സഭയുടെ മുൻ തീരുമാനങ്ങളുടെ അനിവാര്യമായ തുടർച്ച മാത്രമാണ്. 1948ലെ യു.എൻ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ, ന്യൂനപക്ഷ അവകാശങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മതം, വംശം, ഭാഷ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ന്യൂനപക്ഷങ്ങൾ യു.എൻ പ്രഖ്യാപനങ്ങളിൽ പരാമർശിക്കപ്പെട്ടത്. രാഷ്ട്രീയവും നിയമപരവുമായ സാർവത്രികമായി അംഗീകരിച്ച ഒരു നിർവചനം ന്യൂനപക്ഷം എന്ന പദത്തിനില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും വിവേചനനിവാരണത്തിനും വേണ്ടി രൂപവത്കരിച്ച യു.എൻ മനുഷ്യാവകാശ കമീഷെൻറ പ്രധാന റിപ്പോർട്ടിൽ ന്യൂനപക്ഷം ആരാണെന്നു പറയുന്നത് ഇപ്രകാരമാണ്: ജനസംഖ്യയിൽ പകുതിയിൽ താഴെ വരുന്നവരും പ്രാമുഖ്യം അവകാശപ്പെടാനാകാത്തവരും ആയ ഒരു വിഭാഗം പൗരന്മാരെ ന്യൂനപക്ഷമായി കണക്കാക്കാം. ഇവർ ഭൂരിപക്ഷത്തിൽനിന്ന് വ്യത്യസ്തമായ വംശീയവും മതപരവും ഭാഷാപരവുമായ സവിശേഷതകൾ പുലർത്തുന്നവരും ആകുന്നു.
1992ന് മുമ്പുള്ള യു.എൻ പ്രഖ്യാപനങ്ങളും ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ച് പ്രാധാന്യത്തോടെ വിശദീകരിക്കുന്നുണ്ട്. 1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനമാണ് ഇവയിൽ മുഖ്യം. ലോകത്ത് നടന്നിട്ടുള്ള മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഇരയായിട്ടുള്ളത് അതത് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളാണ്.
1966ലെ അന്തർദേശീയ ഉടമ്പടി സമത്വത്തിനും വിവേചനരഹിതമായ നിയമസംരക്ഷണത്തിനും മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ എടുത്തുപറയുന്നു. അസഹിഷ്ണുതകൾക്കും വിവേചനങ്ങൾക്കുമുപരിയായി, എല്ലാവർക്കും അവകാശപ്പെടാവുന്ന അന്തസ്സും തുല്യതയുംതന്നെയാണ് 1981ലെ യു.എൻ പ്രഖ്യാപനവും സ്പഷ്ടമാക്കുന്നത്.
മതവിശ്വാസ -ആചാരങ്ങൾ ലോകസമാധാനത്തിനും സൗഹൃദത്തിലും സമത്വത്തിലും അധിഷ്ഠിതമായ സാമൂഹികനീതിക്കും നിദാനമാകണമെന്ന് യു.എൻ നിർദേശിക്കുന്നു. ഇൗ പ്രഖ്യാപനങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ടുതന്നെയാണ് 1992 ഡിസംബർ 18ലെ സുവ്യക്തവും ആധികാരികവുമായ പ്രഖ്യാപനം നിലവിൽവന്നത്. ന്യൂനപക്ഷ സംരക്ഷണം തങ്ങളുടെ ബാധ്യതകളിൽ ഒന്നാണ് എന്ന് ഇതിലൂടെ യു.എൻ തുറന്നുപ്രഖ്യാപിച്ചു. ഇൗ പ്രഖ്യാപനത്തിൽ ഒമ്പത് അനുച്ഛേദങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ തനിമ നിലനിർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് അംഗരാഷ്ട്രങ്ങൾ പ്രത്യേകം ഉൗന്നൽനൽകണമെന്നാണ് ആദ്യത്തെ നിർദേശം.
സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ അവരുടെ പങ്കാളിത്തം ഭരണകൂടം ഉറപ്പുവരുത്തേണ്ടതുണ്ട്. തങ്ങളെ സംബന്ധിച്ച ദേശീയവും പ്രാദേശികവുമായ തീരുമാനങ്ങളിൽ ഭാഗമാകാൻ അവർക്കുള്ള അവകാശം ആർക്കും നിഷേധിക്കാവുന്നതല്ല.
അതിർത്തിക്കപ്പുറത്തുള്ള സമാനമനസ്കരുമായി ദേശതാൽപര്യത്തെ ഹനിക്കാത്തവിധം സ്വതന്ത്രവും സമാധാനപരവുമായ ബന്ധങ്ങളിൽ ഇടപെടാൻ അവർക്ക് കഴിയേണ്ടതുണ്ട്. മാതൃഭാഷ പഠനത്തിനുള്ള അവസരവും അവർക്ക് നിർബന്ധമായി ഉണ്ടായിരിക്കണം. തങ്ങളുടെ ചരിത്രം, പാരമ്പര്യം, ഭാഷ, മതം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ വിദ്യാഭ്യാസ മണ്ഡലത്തിലെ അവകാശങ്ങൾ അംഗീകരിച്ചേ മതിയാകൂ. രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിയിലും വികസനത്തിലും ന്യൂനപക്ഷങ്ങൾക്ക് പങ്കാളിത്തം ഉണ്ടാകണമെന്നതാണ് മറ്റൊരു നിർദേശം. ദേശീയ നയപരിപാടികൾ ആസൂത്രണം ചെയ്യുേമ്പാൾ ന്യൂനപക്ഷ പുരോഗതിയും ലക്ഷ്യമാക്കണം. ഇവയാണ് 1992ലെ യു.എൻ പ്രഖ്യാപനത്തിലെ കാതലായ നിർദേശങ്ങൾ.
1948ലെ യു.എൻ പ്രമേയത്തിെൻറ അന്തസ്സത്ത 1950ൽ നിലവിൽവന്ന ഇന്ത്യൻ ഭരണഘടനയും അംഗീകരിച്ചിട്ടുണ്ട്. ബഹുസ്വരതയും വൈവിധ്യവുമാണ് നമ്മുടെ ഭരണഘടന ഉൾക്കൊണ്ടത്. തുല്യമായ അവകാശലബ്ധിയിലൂടെ മാത്രമേ തുല്യമായ നീതി എന്ന സ്വപ്നം യാഥാർഥ്യമാകൂ. അസമത്വം അനുഭവിക്കുന്നവെര മറ്റുള്ളവരോടൊപ്പം പരിഗണിക്കാവുന്നതല്ലെന്നും അവരെ അസമത്വമുള്ളവരായിത്തന്നെ പരിഗണിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മനഃസാക്ഷി സ്വാതന്ത്ര്യത്തോടൊപ്പംതന്നെ മതസ്വാതന്ത്ര്യവും ഭരണഘടനയിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. 29, 30 അനുച്ഛേദങ്ങളിൽ വിദ്യാഭ്യാസ, സാംസ്കാരികാവകാശങ്ങളും ഉറപ്പുവരുത്തുന്നു. ഭരണഘടനയുടെ ആമുഖത്തിൽ ആവിഷ്കാരം, ചിന്ത, വിശ്വാസം, ആരാധന, അവസ്ഥ, അവസരം എന്നിവക്കുള്ള സ്വാതന്ത്ര്യം വിശദമാക്കുന്നു. ഇൗ ഭാഗം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്നാൽ, ഭരണഘടന അനുവദിക്കുന്ന പട്ടികജാതി പരിഗണന ഹിന്ദു, സിഖ്, ബുദ്ധമതവിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തുല്യനീതിയുടെ ഗുണഫലങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭിക്കുന്നില്ല. തന്നെയുമല്ല മതകാര്യങ്ങളിൽ ഭരണകൂടത്തിന് നിയമപരമായി ഇടപെടാനും കഴിയുന്നു.
(സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.