യുഡിഎഫിനു വോട്ട്; ഒാരോ വിഭാഗത്തിനും ഒാരോ കാരണങ്ങൾ
text_fieldsപ്രാർഥിക്കാൻ ഒാരാരുത്തർക്കും ഒാരോ കാരണമുണ്ട് എന്നൊ രു പരസ്യമുണ്ട്. അതുപോലെ യു.ഡി.എഫിന് വോട്ടുനൽകാൻ ഇക് കുറി വിവിധ വിഭാഗങ്ങൾക്ക് അവരുടേതായ കാരണങ്ങളുണ്ട ായിരുന്നു. ശശി തരൂർ എന്ന േലാകപൗരൻ മുതൽ രമ്യ ഹരിദാസ് എന്ന നാട്ടുമ്പുറത്തുകാരിവരെ ജയിച്ചത് അക്കാരണത്താലാ ണ്. ഇതിനെ യു.ഡി.എഫ് തരംഗം എന്നൊക്കെ കുറച്ചു കാണേണ്ട. ജനങ്ങ ൾ ആഗ്രഹിച്ചത് നടത്തി എന്നു കരുതിയാൽ മതി. എന്നാൽ, കേരള ജനത ആഗ്രഹിച്ചത് ഇടതുമുന്നണിയുടെ പരാജയത്തെക്കാൾ ഫാഷിസത്തിെൻറ തിരിച്ചുവരവ് തടയുക എന്നതായിരുന്നു. അതിൽ ദേശീയതലത്തിൽ ഫലപ്രദ പങ്കുവഹിക്കാൻ കഴിയാതെ വന്നുവെങ്കിലും കേരളം, സ്വന്തംപങ്ക് ആവുംവിധം വഹിച്ചു എന്നതിൽ ആശ്വസിക്കാൻ വകയുണ്ട്. എന്നാൽ, ഇരുപതിൽ 19 കിട്ടിയ യു.ഡി.എഫിന് ദേശീയതലത്തിലെ കനത്ത പരാജയം കൊണ്ടും ദേശീയതലത്തിൽ വൻവിജയമുണ്ടായിട്ടും കേരളത്തിൽ അക്കൗണ്ട് തുറക്കാനാകാത്ത ബി.െജ.പിക്കും പറ്റെ തോറ്റ ഇടതുമുന്നണിക്കും ഇക്കാരണങ്ങളാൽ തന്നെ കേരളത്തിൽ ആഘോഷിക്കാൻ വകയില്ലാതായി.
സംസ്ഥാനവിജയം യു.ഡി.എഫിനെ പോലും ഞെട്ടിച്ചുവെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. തോൽക്കുമെന്നു കരുതിയ സ്ഥാനാർഥികൾ പോലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ ജയിച്ചുവന്നപ്പോൾ കോൺഗ്രസ് നേതൃത്വം പോലും അന്തംവിടുകയാണ്. ‘മാധ്യമം’ കഴിഞ്ഞ ഏപ്രിൽ 20ന് പറഞ്ഞപോലെ തന്നെ എൻ.ഡി.എ ഇക്കുറിയും അക്കൗണ്ട് തുറന്നില്ല. പിന്നീടുവന്ന അഭിപ്രായ വോെട്ടടുപ്പുകളും സർവേകളും എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ, അവർക്ക് ജയിക്കാൻ മതിയായ കാരണമൊന്നും ഇക്കുറി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കേരളത്തിെൻറ മനസ്സറിയാതെ ജനത്തെ വൈകാരികമായി കീഴ്പ്പെടുത്താൻ ബി.ജെ.പിയും ആർ.എസ്.എസും നടത്തിയ അഭ്യാസങ്ങൾ ഒരിടത്തും വിലപ്പോയില്ല. അതേസമയം വിവിധ ജനവിഭാഗങ്ങൾ കൈകോർത്തുനിന്ന് ഫാഷിസത്തിെൻറ തിരിച്ചുവരവു ചെറുക്കാൻ അവരാലാകും വിധം പരിശ്രമിച്ചപ്പോൾ ബി.ജെ.പി മാത്രമല്ല, ഇടതുമുന്നണിയും അടിപടലേ തോറ്റു. ഇടതുമുന്നണിക്ക് ആശ്വാസ വിജയം ആലപ്പുഴയിൽ മാത്രമായി. ഇതിൽ കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ പങ്ക് ഏറെ വലുതാണ്. ന്യൂനപക്ഷങ്ങളുടെ ഒത്തൊരുമക്കായി വെൽെഫയർ പാർട്ടിയും മറ്റും നടത്തിയ പരിശ്രമങ്ങളെയും കുറച്ചുകാണാനാവില്ല. ഫാഷിസപശ്ചാത്തലത്തിൽ ഉണ്ടായ അരക്ഷിത ബോധത്തിൽ അതിെൻറ തിരിച്ചുവരവ് തടയാൻ വരുന്ന മാലാഖയായാണ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ന്യൂനപക്ഷങ്ങൾ കണ്ടത്.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനും കൂടി എത്തിയതോടെ അദ്ദേഹം വടക്കൻ കേരളത്തിൽ ആവേശമായി. കേരളത്തിലെ ഗ്രൂപ്പു വീരന്മാർ അടങ്ങുകയും ചെയ്തു. രാഹുൽ ഗാന്ധി പക്വത നേടിയതും കോൺഗ്രസ് അനുഭവത്തിൽനിന്ന് പാഠങൾ പഠിച്ചുവെന്ന തോന്നലും മോദിയെ നേരിടാൻ കഴിയുന്ന നേതാവാണ് എന്ന വിശ്വാസത്തിന് കാരണവുമായി. അല്ലാതെ, അവർക്ക് ഇടതുപക്ഷത്തോടുള്ള എതിർപ്പോ വിദ്വേഷമോ ഒന്നുമായിരുന്നില്ല, കാരണം എന്നത് സാമൂഹിക സാഹചര്യങ്ങളിൽനിന്നും വ്യക്തമാണ്. അതേസമയം, ആശങ്കകൾ വളർത്തുന്ന സമീപനം ദൗർഭാഗ്യവശാൽ ഇടതുമുന്നണി സർക്കാറിൽനിന്ന് ഉണ്ടാകുകയും ചെയ്തു. വിശ്വാസങ്ങളിൽ ഇടപെടാൻ മടിക്കില്ലെന്ന സൂചനയാണ് ശബരിമല പ്രശ്നത്തിൽ സംസ്ഥാന സർക്കാർ നൽകിയത്. ഇതിൽ ഭൂരിപക്ഷ മത വിഭാഗങ്ങൾക്കുണ്ടായ ആശങ്ക മുതലെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ടായിരുന്നു. അതിനാലാണ് അവർ നയപരമായി എതിരായിട്ടും അതിൽ ചാടിക്കയറിപ്പിടിച്ചത്. എന്നാൽ, വിശ്വാസികൾക്കൊപ്പം എന്ന മുദ്രാവാക്യത്തോടെ പ്രശ്നത്തിൽ ഇടപെട്ട യു.ഡി.എഫ് പിന്നീട് വിഷയം അവരിൽനിന്നും കൈയടക്കിയപ്പോൾ ആദ്യം ഒന്നു ശങ്കിച്ച ന്യൂനപക്ഷ വിഭാഗങ്ങളും പിന്നീട് അതാണ് ശരി എന്ന നിലപാടിലെത്തുകയായിരുന്നു. കോൺഗ്രസിനെ ദുർബലമാക്കി, പകരം ബി.ജെ.പിയെ മുന്നിലേക്കു കൊണ്ടുവന്നാൽ ന്യൂനപക്ഷങ്ങളുടെ അനുഭാവം എന്നേക്കും തങ്ങൾക്കനുകൂലമാകും എന്ന് വ്യാമോഹിക്കുന്നതായ തോന്നലും ജനങ്ങൾക്കിടയിലുണ്ടായി എന്നത് വാസ്തവമാണ്. അതോടൊപ്പം ക്രിസ്തീയ വിഭാഗങ്ങളിൽ 75 ശതമാനത്തിലധികം വരുന്ന കത്തോലിക്ക വിഭാഗം പൂർണമായി തന്നെ യു.ഡി.എഫിനൊപ്പം നിന്നു. ശബരിമല വിഷയത്തിൽ മുൻകൈ എടുത്ത എൻ.എസ്.എസും സമദൂരം പാലിച്ചപ്പോൾ അതിെൻറ ഗുണവും യു.ഡി.എഫിനു കിട്ടി. എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ് വഴി എസ്.എൻ.ഡി.പിയിലുണ്ടായ ആശയക്കുഴപ്പം അവർക്ക് വ്യക്തമായ നിലപാടെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി.
ന്യൂനപക്ഷങ്ങൾ ഒരുമയോടെ എന്നൊക്കെ നിലപാടെടുത്തിട്ടുണ്ടോ അന്നൊെക്ക കേരളത്തിൽ വിജയം അവർ പിന്തുണക്കുന്ന മുന്നണിക്കായിരുന്നു എന്നത് ചരിത്ര സത്യമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൗ ആനുകൂല്യം ലഭിച്ചത് ഇടതുമുന്നണിക്കാണ്. മോദിയുടെ ആദ്യ വരവുകണ്ട് ആശങ്കപ്പെട്ട ന്യൂനപക്ഷങ്ങൾ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സുരക്ഷിതത്വം മനസ്സിൽകണ്ട് ഇടതുമുന്നണിക്ക് വോട്ടു ചെയ്തു. ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. ഇതുപോലെ കേരളം തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി 2004ൽ പാർലമെൻറിലേക്ക് വാജ്പേയുടെ നേതൃത്വത്തിൽ ബി.ജെ.പി മത്സരിച്ചപ്പോഴും ന്യൂനപക്ഷങ്ങൾ ആശങ്കാകുലരായി. കേരളത്തിൽനിന്ന് ആരു ജയിച്ചാലും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് മുതൽക്കൂട്ടാകുമെന്നു കരുതി ഇടതുമുന്നണിയെയാണ് ന്യൂനപക്ഷസംഘടനകൾ സഹായിച്ചത്. അന്ന് ഇടതുമുന്നണിക്ക് 15 സീറ്റിൽ ജയിക്കാനായി എന്നതും ചരിത്രസത്യം.
അതേസമയം, കേരള സർക്കാറിെൻറ പ്രവർത്തനവും വേണ്ടവിധത്തിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രളയാനന്തരം സർക്കാർ കാട്ടിയ നിഷ്ക്രിയത്വം എടുത്തു പറയേണ്ടതാണ്. പ്രളയം തന്നെ മനുഷ്യനിർമിത ദുരന്തമാണെന്ന അമിക്യസ് ക്യുറി റിപ്പോർട്ടും ജനങ്ങൾ ചെറുതായി കണ്ടില്ല. അതിനുപുറമേ സർക്കാറിെൻറ നേതൃത്വം പ്രകടമാക്കിയ അഹങ്കാരവും അപ്രമാദിത്വവും ദൃശ്യമാധ്യങ്ങളിലൂടെ കണ്ടുകൊണ്ടിരുന്ന ജനത്തിനുണ്ടായ അസ്വസ്ഥതകളും വോട്ടിങ്ങിൽ പ്രതിഫലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുെട മണ്ഡലമായ ധർമടത്തുപോലും വോട്ടുകുറഞ്ഞത് ഉദാഹരണമാണ്.
അധികാരത്തിൽ വന്നപ്പോൾ ‘സെക്രേട്ടറിയറ്റിലെ ഒാരോ ഫയലിലും സാധാരണക്കാരുടെ പ്രശ്നങ്ങളാെണന്നും അനുഭാവപൂർവം പരിഗണിക്കുന്നതിലാണ് സർക്കാറിെൻറ മുൻഗണന’യെന്നും പറഞ്ഞ മുഖ്യമന്ത്രി പിന്നീട്, ജനങ്ങളിൽനിന്ന് അകലുന്നു എന്ന തോന്നലുണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്നതും കാരണമാണ്. അങ്ങനെ കേന്ദ്രത്തിൽ മതനിരപേക്ഷവും ജനാധിപത്യപരവുമായി ഭരിക്കുന്ന, ഭരണഘടനെയ അനുസരിക്കുന്ന ഒരു സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നതിനൊപ്പം ഇൗ സർക്കാറിന് ഒരു താക്കീതുകൂടി നൽകാൻ പൊതുജനം ആഗ്രഹിച്ചെങ്കിൽ അവരെ കുറ്റം പറയാനാവില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണിക്കു നേതൃത്വം നൽകുന്നവർ അവരുടെ പ്രവർത്തനത്തിലും സമീപന രീതിയിലും ഏറെ മാറ്റം വരുത്തണമെന്ന സന്ദേശവും ഇൗ തെരഞ്ഞെടുപ്പ് ഫലം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.