വിഷമസന്ധികൾ മറികടക്കാനാകാതെ താഴ്വര
text_fieldsസമീപവർഷങ്ങളിലൊന്നും സംഭവിക്കാത്ത ഗുരുതര സമസ്യകളാണ് കശ്മീർ ജനത ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, 1990കളുടെ തുടക്കത്തിൽ സമാനമായ സംഭവവികാസങ്ങൾ അരങ്ങേറിയതായി ചില താരതമ്യങ്ങൾ സൂചിപ്പിക്കുന്നു. 90കളിലായിരുന്നു കശ്മീരിൽ കലാപോന്മുഖ തീവ്രവാദത്തിെൻറ പിറവി. അന്ന് അത് ജീവിതത്തിെൻറ സകലതുറകളിലും പ്രഭാവം ചെലുത്തി. തീവ്രവാദത്തിന് പാകിസ്താൻ തുറന്ന പിന്തുണ നൽകി. ജനങ്ങളും അതിേനാട് ചായ്വ് പ്രകടിപ്പിക്കാൻ തുടങ്ങി. ഭരണകർത്താക്കളാകെട്ട സമാധാനപരമായ പരിഹാരപദ്ധതികൾ ആരായുന്നതിനു പകരം താഴ്വരയെ രണഭൂമിയാക്കി മാറ്റി.
എന്നാൽ, 2017 തീർച്ചയായും 1990 അല്ല. കഴിഞ്ഞ 28 വർഷങ്ങൾക്കിടെ ഝലം നദിയിലൂടെ കണക്കറ്റ അളവിൽ വെള്ളം ഒഴുകിപ്പോയി. കശ്മീരിലെ സ്ഥിതിഗതികളിലും വിപുലമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. തലസ്ഥാനമായ ശ്രീനഗറിലും ദക്ഷിണ കശ്മീരിലെ കുൽഗാമിലും തീവ്രവാദികൾ ഭീതിവിതച്ച ദിനങ്ങൾ അസ്തമിച്ചുകഴിഞ്ഞു. ജനങ്ങൾ വൻതോതിൽ പോളിങ് ബൂത്തുകളിലെത്തി േവാട്ട് രേഖപ്പെടുത്തിയ ഘട്ടവും പണ്ഡിറ്റുകളിൽ ദൃശ്യമായി. പലായനം ചെയ്ത പലരും തിരികെയെത്തി. എന്നാൽ, ഇത്തരം ഘട്ടങ്ങൾക്ക് സ്ഥിരതയില്ലെന്നും വ്യക്തം!
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി ൈസനിക വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം 2016ൽ അഞ്ചു മാസക്കാലം ജനജീവിതം സ്തംഭിപ്പിക്കുകയുണ്ടായി. 1990കളിലെ തീവ്രവാദ ഘടകങ്ങളുടെ പുനരുദയത്തിനുവരെ ബുർഹാൻ വധം നിമിത്തമായി. ബുർഹാൻ വധത്തെ തുടർന്ന് അണപൊട്ടിയൊഴുകിയ ജനരോഷവും ജനകീയ മുന്നേറ്റങ്ങളെയും അടിച്ചമർത്താൻ ഭരണകൂടം കൈക്കൊണ്ട നിഷ്ഠുരമായ അധികാരപ്രയോഗങ്ങൾ 90ലെ അസ്വസ്ഥജനകമായ സ്ഥിതിഗതികളെ ഒാർമിപ്പിച്ചു.
വിഘടനവാദ ചിന്താഗതികളെ തുടച്ചുനീക്കണമെന്നത് സർക്കാർ ഇച്ഛാശക്തിയോടെ കൈക്കൊണ്ട തീരുമാനംതന്നെ. കശ്മീർ നയത്തിൽ അടിസ്ഥാനപരമായ നയവ്യതിയാനങ്ങൾക്ക് സന്നദ്ധമാകാറില്ല മാറിമാറിവരുന്ന ഭരണകൂടങ്ങൾ. 1990കളിൽ പ്രധാനമന്ത്രിമാർ ഹ്രസ്വകാലയളവിൽ മാറിയ ഘട്ടത്തിലും നയതീരുമാനങ്ങൾ അതേപടി തുടർന്നു. 90കളിലെ സാഹചര്യങ്ങൾക്ക് 2017ലെ സാഹചര്യത്തിൽനിന്ന് ഭിന്നതകൾ ഏറെയുണ്ട്. കേന്ദ്രത്തിൽ ഇപ്പോൾ അധികാരം പങ്കിടുന്ന ശക്തികൾക്ക് പൂർണ സഹകരണം നൽകാൻ തയാറുള്ള വിഭാഗമാണ് സംസ്ഥാന ഭരണം കൈയാളുന്നത്.
കശ്മീർ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച 1990കളിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് നേതൃത്വം നൽകിയ ഫാറൂഖ് അബ്ദുല്ലയുടെ ഭരണം വിവാദകൊടുങ്കാറ്റിൽ ആടിയുലഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽപോലും കൃത്രിമം നടന്നതായി ആരോപണങ്ങൾ ഉയർന്നു. അതോടെ കശ്മീർ ജനത രാഷ്ട്രപതി ഭരണത്തിെൻറ രുചിയറിഞ്ഞു. ജഗ്മോഹൻ, ഗിരീഷ് ചന്ദർ സക്സേന, കൃഷ്ണറാവു തുടങ്ങിയ ഗവർണർമാർക്കു കീഴിൽ സംസ്ഥാനം ഞെരിഞ്ഞമർന്നു.
ഇൗ ആസുരഘട്ടത്തിന് അന്ത്യം കുറിക്കാൻ 1996ലെ ഫാറൂഖ് അബ്ദുല്ലയുടെ പുനരാഗമനംവരെ കാത്തിരിക്കേണ്ടതായി വന്നു കശ്മീർ ജനതക്ക്. 2016 ജൂലൈയിൽ ഹിസ്ബ് കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിൽ സ്ഥിതിഗതികൾ അടിമുടി മാറിമറിഞ്ഞു. സർക്കാർ അനുകൂലികളായി അറിയപ്പെട്ടവർപോലും പൊടുന്നെന സർക്കാറിന് അസ്പൃശ്യരായി. അവർ താഴ്വര വിടാൻ ആഗ്രഹം പ്രകടിപ്പിച്ചു. തീവ്രവാദം കൂടുതൽ കരുത്തുകാട്ടാൻ തുടങ്ങി. തീവ്രവാദ റിക്രൂട്ട്മെൻറിന് സംസ്ഥാനത്തുനിന്നെന്നപോലെ പാകിസ്താനിൽനിന്നും യുവാക്കൾ നുഴഞ്ഞുകയറി എത്തി. പൊലീസിൽ നിന്നും അർധ സൈനിക വിഭാഗങ്ങളിൽനിന്നും തട്ടിയെടുത്ത ആയുധങ്ങൾ തീവ്രവാദികളുടെ മുന്നേറ്റങ്ങൾക്ക് വലിയ കരുത്താകുന്നതിനും സംസ്ഥാനം സാക്ഷിയായി. ഭരണകർത്താക്കൾ സൃഷ്ടിച്ച സങ്കീർണ സാഹചര്യം ജനങ്ങളിൽ തീവ്രവാദികളോടുള്ള അനുഭാവം ശക്തിപ്പെടുത്താനും നിമിത്തമായി. സയ്യിദ് അലിഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, യാസീൻ മാലിക് തുടങ്ങിയ നേതാക്കൾ പരസ്പര ഭിന്നത മാറ്റിവെച്ച് സംയുക്ത പ്രതിരോധ സഖ്യത്തിെൻറ ബാനറിൽ അണിനിരന്നത് പ്രക്ഷോഭവീര്യത്തിന് ആഴംപകർന്ന സംഭവമായി മാറി.
എന്നാൽ, ഇപ്പോൾ വിഘടനവാദ ശക്തികൾക്ക് ബലക്ഷയം സംഭവിച്ചു എന്നതാണ് പരമാർഥം. േകന്ദ്ര-സംസ്ഥാന സർക്കാറുകൾ കടുത്ത നടപടികൾ കൈെക്കാണ്ടതോടെ േനതാക്കൾ പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നു. ജയിലിലോ വീട്ടുതടങ്കലിലോ കഴിയുന്ന വിഘടനവാദ നേതാക്കളുടെ പഴയ ശൗര്യം ഇപ്പോൾ ഫലവത്തല്ല. കശ്മീർ വിഷയം ശാശ്വതമായി പരിഹരിക്കാൻ ശ്രമിക്കുമെന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ പ്രസ്താവനയെ അനുരഞ്ജന സൂചനയായി ആരും വിലയിരുത്തുന്നില്ല. കാർക്കശ്യത്തിെൻറ പുതിയ യുദ്ധമുഖങ്ങളാകാം അധികൃതരുടെ വജ്രായുധം.
ചില സൂചനകൾ ഇപ്പോഴേ കാര്യങ്ങൾ സ്പഷ്ടമാക്കിക്കൊണ്ടിരിക്കും. തീവ്രവാദ റിക്രൂട്ട്മെൻറിന് ഫണ്ട് തരപ്പെടുത്തുന്നു എന്നാരോപിച്ച് നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.െഎ.എ) ഇൗയിടെ ഏഴ് വിഘടനവാദികളെയാണ് പിടികൂടിയത്. ഇവരെ ന്യൂഡൽഹിയിൽ കൊണ്ടുപോയി ഭേദ്യം ചെയ്തു. ഇത്തരം നടപടികൾക്ക് പ്രോത്സാഹനജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഡൽഹി ചാനലുകൾ പരസ്പരം മത്സരിക്കുന്നുമുണ്ട്. ലാൽ ചൗക്കിലെ പകുതി ഭൂമിയും യാസീൻ മാലിക് വിലക്കെടുത്തിരിക്കുന്നു എന്ന സ്ഥിരീകരണമില്ലാത്ത റിപ്പോർട്ട് നൽകി ഇൗയിടെ ഒരു ടെലിവിഷൻ ചാനൽ ജനകീയാവേശമുണർത്തിയത് ഒാർമിക്കുക.
പരമാവധി വിഘടനവാദികളെ കശാപ്പ് ചെയ്യുക എന്ന അജണ്ട നടപ്പാക്കാനുദ്ദേശിച്ചിരുന്ന സൈനിക തന്ത്രം വിഘടനവാദ നേതാക്കളിൽ കനത്ത സമ്മർദം തന്നെ സൃഷ്ടിച്ചിരിക്കുന്നു. പോരാത്തതിന് വിഘടനവാദികൾക്കിടയിലെ പടലപ്പിണക്കങ്ങളും പുതിയ സന്ധികൾക്കു വിത്തുപാകുന്നു. ബുർഹാൻ വാനിയുടെ മുൻ സഹായി സകീർ മൂസ ഹിസ്ബുൽ മുജാഹിദുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞു. ഹുർറിയത് നേതാക്കൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കാനും സാകിർ മൂസ തയാറായിരിക്കുന്നു. അൽഖാഇദയുടെ ശാഖ രൂപവത്കരിക്കാനുള്ള അയാളുടെ നീക്കത്തെ ഇതര നേതാക്കൾ നിരാകരിച്ചതോടെ തീവ്രവാദ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞു പോരാട്ടം നടത്താനുള്ള സാഹചര്യം ഉടലെടുത്തതായി നിരീക്ഷകർ കരുതുന്നു.
ശാശ്വതപരിഹാര ശ്രമങ്ങളെ അവതാളത്തിലാക്കാനേ ഇത്തരം ഭീഷണാവസ്ഥകൾ കാരണമാകൂ. അടിസ്ഥാന ജനതയുമായി സമ്പർക്കം വർധിപ്പിക്കുക എന്നതാണ് ശരിയായ പരിഹാരമാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.