ഇൗ ഭാഷ മനോഹരം, എന്നിട്ടും...
text_fieldsഎല്ലാ കൊല്ലവും ഫെബ്രുവരി 21ന് ലോക മാതൃഭാഷ ദിനം കടന്നുവരുേമ്പാൾ വ്യാകുലപ്പെടാറുണ്ട്. കാരണം മറ്റൊന്നുമ ല്ല. എെൻറ മാതൃഭാഷയായ ഉർദുവിനോട് അധികൃതർ പ്രത്യക്ഷമായും പരോക്ഷമായും കാണിക്കുന്ന അവഗണനതന്നെ. മഹത്തായ ഒ രു ഭാഷ പഠിക്കുന്നതിനെ സാമുദായികമായി നോ ക്കിക്കാണുന്നതിനോട് ഒരു ഇന്ത്യൻ മുസ്ലിം എന്ന നിലയിൽ എങ്ങനെ പ്രതിക രിക്കാതിരിക്കാനാവും?
എെൻറ ചെറുപ്പകാലത്ത് ഒരു മൗലവി വീട്ടിൽ വന്ന് സഹോദരിമാർക്കൊപ്പം ഉർദുവും അറബിയ ും പഠിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും സ്കൂൾ പാഠ്യപദ്ധതിയിൽ ഇൗ ഭാഷകൾ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇരു ഭാഷകളും പഠിക്കുന്നത് ഞങ്ങൾ ഗൗരവമായി കണ്ടിരുന്നില്ല. പിൽക്കാലത്ത് ഖുശ്വന്ത്സിങ് ആണ് ഉർദു ഭാഷയുടെ പ് രാധാന്യം കൂടുതൽ മനസ്സിലാക്കിത്തന്നത്. ഉർദു കവിതകളുടെയും ഗദ്യത്തിെൻറയും സൗന്ദര്യം ശരിക്കും മനസ്സിലാക്കണ മെങ്കിൽ ഇൗ ഭാഷ നന്നായി പഠിച്ചേ മതിയാവൂ എന്ന് അദ്ദേഹം എന്നോട് നേരിട്ട് പറയുകയുണ്ടായി. ഇടക്ക് നിന്നുപോയ ഉർദുപഠനം പുനരാരംഭിക്കാൻ ഖുശ്വന്ത് സിങ് പ്രേരണ ചെലുത്തിയെങ്കിലും വൈകിപ്പോയിരുന്നു. ഒരു ഭാഷ ഹൃദിസ്ഥമാക്കണമെങ്കിൽ ചെറുപ്പകാലത്തുതന്നെ പഠനം തുടങ്ങണമല്ലോ?
പ്രായമേറിവരുേമ്പാൾ നമുക്ക് മറ്റു പല കാര്യങ്ങളിലും വ്യാപരിക്കേണ്ടിവരുന്നതിനാൽ ഭാഷാപഠനത്തിന് കൂടുതൽ പ്രാമുഖ്യം നൽകാൻ കഴിയില്ല. സ്കൂൾ വിദ്യാഭ്യാസ കാലത്താണ് അതൊക്കെ പ്രയോജനപ്പെടുത്തേണ്ടത്. കാര്യം അതൊന്നുമല്ല. ഭാഷകളെ നമ്മുടെ രാജ്യം സാമുദായികമായി വേർതിരിച്ചുനിർത്തുന്നു എന്നതാണ്. ഉർദു ഭാഷ മുസ്ലിമിെൻറതായി മുദ്രകുത്തുന്നു. നിരവധിപേർ ഉർദു സംസാരിക്കുന്നവരായുണ്ടെങ്കിലും ഉത്തരേന്ത്യയിലെ ഭൂരിപക്ഷം സ്കൂളുകളിലെയും പാഠ്യപദ്ധതിയിൽ ഇൗ ഭാഷ ഉൾപ്പെടുത്തിയിട്ടില്ല.
ഒരു ഭാഷയോട് ഇത്തരം വിവേചനം കാണിക്കുന്നതിനെതിരെ വർത്തമാനകാലത്തെ രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരോ ചെറുവിരൽ പോലുമനക്കുന്നില്ല എന്നതാണ് ഏറെ ദുഃഖകരം. മഹത്തായ പൈതൃകമുള്ള ഉർദുവിനെ വിവിധ ഭാഷകൾ തമ്മിലുള്ള കണ്ണിയായി ഉപയോഗിക്കാമെന്ന കാര്യം മനഃപൂർവം മറക്കുന്നു. തുർക്കി, അറബി, പേർഷ്യൻ, ഹിന്ദി, സംസ്കൃതം, ബ്രാജ്, ദഖ്നി തുടങ്ങിയ ഭാഷകളിൽനിന്നുള്ള നിരവധി പദങ്ങൾ ഉർദുവിലുണ്ടെന്നതാണ് വസ്തുത.
ആധുനിക കാലത്തെ സങ്കീർണവും മുഷിഞ്ഞതുമായ ജീവിതരീതികളോട് കുറച്ചുനേരം മുഖംതിരിഞ്ഞുനിൽക്കാനെങ്കിലും ഉർദു ഗദ്യത്തിനും ഇൗരടികൾക്കും കഴിയും. അലൗകികപ്രഭയുള്ളതാണ് ഉർദു സാഹിത്യമെന്നോർക്കുക.
ഇന്ന് ഉർദു ഭാഷയെ രാഷ്ട്രീയക്കാരും സാമുദായികവാദികളും വിലയിടിച്ച് കാണിക്കുകയാണ്. ഉർദു സംസാരിക്കുന്ന അക്കാദമിക്കുകൾക്ക് എവിടെയാണ് േജാലി ലഭിക്കുക? ഉർദു ഗവേഷകർക്ക് എന്ത് സാധ്യതകളാണുള്ളത്. ഉർദു അധ്യാപകർക്കും പഠിതാക്കൾക്കും അവസരങ്ങൾ ലഭിക്കുന്നേയില്ല എന്നതാണ് വസ്തുത. ഉർദുപ്രസാധക സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഉർദു മാധ്യമമായ സ്കൂളുകൾക്കും കോളജുകൾക്കും ഇൗ ഗതിതന്നെ. വിരലിലെണ്ണാവുന്ന ഉർദു സർവകലാശാലകൾ തുടങ്ങാൻപോലുമുള്ള അടിസ്ഥാനശേഷി നമുക്കില്ല.
ഒരു മുശായിറയോ സൂഫി സംഗീത സദസ്സോ നടത്തുേമ്പാൾ ഉർദുവിന് പ്രാമുഖ്യം ലഭിക്കേണ്ടതാണ്. എന്നാൽ, ഇതൊന്നുമുണ്ടാകുന്നില്ല. ബോളിവുഡിലെ കച്ചവട സാധ്യതകളിൽ ഉർദു ഒന്നുമല്ലാതെ പോകുന്നു. കവിത പാരായണ ചടങ്ങുകളിൽനിന്ന് ഇൗ ഭാഷ മാറ്റിനിർത്തപ്പെടുന്നു. രാഷ്ട്രീയ, സാമുദായിക വേർതിരിവിൽപെട്ട് ഒരു ഭാഷ മരിക്കുകയാണെന്ന് ചുരുക്കം.
ഖുശ്വന്ത് സിങ് പറഞ്ഞത് ശ്രദ്ധിക്കുക: ‘ജന്മം നൽകുകയും പരിപോഷിപ്പിക്കുകയും ചെയ്ത നാട്ടിൽ ഉർദു ഭാഷ മരിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂളുകളിലും കോളജുകളിലും ഉർദു പഠിക്കുന്നവർ കുറഞ്ഞുവരുന്നു. പ്രൈമറി തലംതൊട്ട് ബിരുദാനന്തര ക്ലാസുകളിൽവരെ ഉർദു പഠിപ്പിക്കുന്ന കശ്മീരിലും രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇതിനെ കണക്കാക്കുന്ന മറ്റിടങ്ങളിലുമെല്ലാം സ്ഥിതി വ്യത്യസ്തമല്ല. സത്യത്തിന് നിരക്കാത്തവിധം ഉർദുവിനെ മുസ്ലിംകളുടെ ഭാഷയായി മുദ്രകുത്തുന്നു.’ പ്രശസ്ത ഉർദു കവികളായ റാഷിദിെൻറയും ഖുർഷിദ് അഫ്സർ ബിസ്റാനിയുടെയും വരികൾ ഖുശ്വന്ത് സിങ് ഇടക്കിടെ ആലപിക്കാറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.