മോദിയുടെ വെറുംവാക്കുകൾ
text_fieldsതൊഴിലവസരങ്ങൾ
കഴിഞ്ഞ നാലരവർഷമായി ഏറെ ചർച്ചചെയ്യപ്പെട്ട കാര്യമാണിത്. തൊഴിൽ മേഖ ലയിൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങളെക്കുറിച്ച് പരസ്പരവിരു ദ്ധമായ റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയിൽ 22 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചുവെന്ന് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷനും (ഇ.പി.എഫ്.ഒ) ദേശീയ പെൻഷൻ പദ്ധതിയും (എൻ.പി.എസ്) പുറത്തിറക്കിയ കണക്കുകളിൽ പറയുന്നു. തങ്ങളുടെ പ്രധാനനേട്ടമായി സർക്കാർ ഇത് ചൂണ്ടിക്കാട്ടുന്നുമുണ്ട്. അതേസമയം, രാജ്യത് തെ 125 കോടി ആൾക്കാർക്ക് തൊഴിലില്ലെന്ന് അമിത് ഷാ വ്യക്തമാക്കുന്നു. ഇതിന് പരിഹാരം സ്വയംതൊഴിൽ കണ്ടെത്തലാണെന്നും അദ്ദേഹം പറയുന്നു. മുദ്ര, സ്റ്റാൻഡ്അപ്, സ്റ്റാർട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ഒമ്പതുകോടി പേർ സ്വയംതൊഴിൽ നേടിയെന്നാണ് അമ ിത് ഷായുടെ അവകാശവാദം.
സ്വയംതൊഴിൽ നിർവചിക്കുന്നതിൽ മോദിയുടെയും ഷായുടെയും നിലപാടുകൾ വിരുദ്ധമാണെങ്കിലും ‘പകോട’ വിൽപനപോലും ഇതിെൻറ ഗണത്തിൽപെടുമെന്ന് ആ വർത്തിക്കുന്നു. ഇതിനെ പ്രതിപക്ഷം പരിഹസിക്കുന്നു. തൊഴിൽ മേഖലയിലെ സർക്കാറിെൻറ പ് രകടനം കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി അതിനിശിതമായി വിമർശിക്കുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ ‘‘മോദിസർക്കാർ വീമ്പിളക്കുന്നത് പ്രതിവർഷം രണ്ടു കോടി യുവാക്കൾക്ക് തൊഴിൽ നൽകുന്നുവെന്നാണ്. എന്നാൽ, ചൈന ഒരു ദിവസം അരലക്ഷം പേർക്ക് ജോലി നൽകുന്നു.അതായത്, നമ്മുടെ സർക്കാർ ഒരു ദിവസം തൊഴിൽ നൽകുന്നത് 450 പേർക്ക്.’’
വിലക്കയറ്റം
വിലക്കയറ്റം തടയുന്നതിെൻറ ഭാഗമായി കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബി.െജ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനമുണ്ടായിരുന്നു. ഇതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കാനും നടപടിയില്ല. ഇന്ധനവില വർധനയിൽ സർവകാല റെക്കോഡാണുള്ളത്. മറ്റ് അവശ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾ
വെള്ളം, വൈദ്യുതി, ശൗചാലയങ്ങൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്ന വാഗ്ദാനവും യാഥാർഥ്യമായില്ല.
ബുള്ളറ്റ് െട്രയിൻ
ബി.ജെ.പി വാഗ്ദാനം ചെയ്ത ബുള്ളറ്റ് െട്രയിൻ പദ്ധതി അഹ്മദാബാദ്-മുംബൈ റൂട്ടിൽ മാത്രമൊതുങ്ങി. കഴിഞ്ഞ വർഷം നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പാണ് ഇതിെൻറ നിർമാണം തുടങ്ങിയതെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
കള്ളപ്പണം കണ്ടെത്തൽ
വിദേശ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി. ഒാരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന സർക്കാർ വാഗ്ദാനം എന്തായെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചോദിക്കുന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
സ്ത്രീശാക്തീകരണം
ഭരണഘടന ഭേദഗതിയിലൂടെ സ്ത്രീകൾക്ക് പാർലമെൻറിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുമെന്നും ബി.ജെ.പിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നു. 2010ൽ യു.പി.എ സർക്കാർ അധികാരത്തിലിരുന്ന സമയത്തുതന്നെ വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. ബിൽ ഇപ്പോഴും ലോക്സഭയുടെ പരിഗണനയിലാണ്. ലോക്സഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും മോദി സർക്കാർ ബിൽ അവതരിപ്പിച്ചിട്ടില്ല.
ലോക്പാൽ
സർക്കാർ ഇതുവരെയും ലോക്പാലിനെ നിയമിച്ചിട്ടില്ല. അധികാര കേന്ദ്രങ്ങളിലെ അഴിമതി തടയുന്നതിന് വേണ്ടിയുള്ളതാണിത്.
കാർഷിക മേഖല
കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനും ബി.ജെ.പിയുടെ പ്രകടനപത്രികയിൽ നിരവധി വാഗ്ദാനങ്ങളുണ്ടായിരുന്നു. കർഷകർക്ക് വിള ഉൽപാദനത്തിൽ 50 ശതമാനം ലാഭം ഉറപ്പാക്കലായിരുന്നു അതിൽ പ്രധാനം. 2003ലെ കാർഷികോൽപാദന വിപണി സമിതി നിയമം (എ.പി.എം.സി) പരിഷ്കരിക്കുമെന്നും കാർഷികവിള ഇൻഷുറൻസ്, ദേശീയ ഭൂ ഉപയോഗ നയം തുടങ്ങിയവ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
ഇവയിൽ പലതും നടപ്പാക്കിയിട്ടില്ല. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കുള്ള നയരൂപരേഖയുടെ കരടുരൂപം കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തിറക്കിയെങ്കിലും ഇതിനായി നിയമം ഭേദഗതി ചെയ്തിട്ടില്ല.
രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും കർഷകർ കടുത്ത ദുരിതത്തിലാണ്. കർഷക ആത്മഹത്യകൾ പതിവ് സംഭവമായി മാറി. 2014നുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പലതിലും ബി.െജ.പിക്ക് ജയിക്കാനായത് കർഷകരുടെ പ്രശ്നം ഉയർത്തിക്കാട്ടിയതുകൊണ്ടാണെന്ന് ഒാർക്കണം. കാർഷിക വായ്പ, വിള ഇൻഷുറൻസ് എന്നിവ ഫലപ്രദമായി നടപ്പാക്കുന്ന കാര്യത്തിലും കർഷകർ ഉത്കണ്ഠയിലാണ്. അഗ്രി-റെയിൽ പദ്ധതി എന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.
ഭരണപരിഷ്കാരം
ഭരണപരിഷ്കരണത്തെപ്പറ്റിയും ബി.ജെ.പിയുടെ പ്രകടനപത്രികയിൽ കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടിയൊന്നുമുണ്ടായില്ല. ഭരണം ജനകേന്ദ്രീകൃതവും സമയ ബന്ധിതവുമല്ല. ‘ചെറിയ സർക്കാർ മെച്ചപ്പെട്ട ഭരണം’ എന്ന മുദ്രാവാക്യം എങ്ങുമെത്തിയില്ല. മന്ത്രിമാരുടെ എണ്ണം കുറക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.
വൈകാരിക വിഷയങ്ങൾ
ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും ആശയങ്ങൾ നടപ്പാക്കുന്നതിനാണ് സർക്കാറിെൻറ ശ്രമം. ആധുനിക കാലത്തോട് ചേർന്നുനിൽക്കുന്ന സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിന് ഏക സിവിൽകോഡ് കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പായിട്ടില്ല. ഇതാകെട്ട സങ്കീർണ വിഷയമായി നിലനിൽക്കുകയുമാണ്. ഭരണകൂടത്തിെൻറ ചട്ടക്കൂടിനകത്തുനിന്ന്, അേയാധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ബി.ജെ.പി പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മദ്റസകളുടെ നവീകരണത്തെക്കുറിച്ച് പ്രകടനപത്രികയിലുണ്ടെങ്കിലും പുരോഗതിയൊന്നുമില്ല. കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിലേക്ക് കൊണ്ടുവരൽ, താഴ്വരയിൽ മികച്ച ഭരണം ഉറപ്പുവരുത്തൽ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കൽ എന്നിവയും ഭരണകക്ഷിയുടെ തെരെഞ്ഞടുപ്പ് വാഗ്ദാനങ്ങളായിരുന്നു. എന്നാൽ, കശ്മീരി പണ്ഡിറ്റുകൾ ഇനിയും താഴ്വരയിൽ തിരിച്ചെത്തിയിട്ടില്ല. പി.ഡി.പിയോടൊപ്പം ചേർന്ന് കശ്മീരിൽ ബി.െജ.പി ആദ്യമായി അധികാരത്തിലെത്തിയിട്ടും ഭരണഘടനയുടെ 370ാം വകുപ്പ് അസാധുവാക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.