Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗസ്സ വംശഹത്യ; യു.എന്‍...

ഗസ്സ വംശഹത്യ; യു.എന്‍ കമീഷന്‍ പഠന റിപ്പോർട്ട് അന്താരാഷ്ട്ര കോടതികളിൽ സ്വീകരിക്കപ്പെടും -ജസ്റ്റിസ് ശ്രീനിവാസൻ മുരളീധരൻ

text_fields
bookmark_border
ഗസ്സ വംശഹത്യ; യു.എന്‍ കമീഷന്‍ പഠന റിപ്പോർട്ട് അന്താരാഷ്ട്ര കോടതികളിൽ സ്വീകരിക്കപ്പെടും -ജസ്റ്റിസ് ശ്രീനിവാസൻ മുരളീധരൻ
cancel

2021 മേയിൽ മനുഷ്യാവകാശ കൗൺസിലാണ് ഈ കമീഷൻ രൂപവത്കരിച്ചത്. 2025ലാണ് ഞാൻ കമീഷന്റെ ഭാഗമാകുന്നത്. ഇന്ന് ഞങ്ങൾക്ക് മൂന്ന് അംഗങ്ങളുള്ള കമീഷനാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള, ഉയർന്ന പ്രൊഫഷണൽ വൈദഗ്ധ്യമുള്ള 12 അംഗ സംഘവും ഞങ്ങൾക്കൊപ്പമുണ്ട്. വലിയ ദൗത്യമായിരുന്നു ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. കരട് തയാറാക്കൽ പോലും ഞങ്ങൾ ഓൺലൈനായാണ് നടത്തുന്നത്. കാരണം യു.എൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ആവശ്യമായത്ര തവണ നേരിൽ കൂടിക്കാഴ്ച നടത്താൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഇസ്രായേൽ ഞങ്ങളെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. അതിനാൽ ഞങ്ങളുടെ ആസ്ഥാനം ജനീവയിലാണ്. ഈ കമ്മീഷൻ രണ്ട് തരത്തിലുള്ള റിപ്പോർട്ടുകളാണ് തയാറാക്കുന്നത്. ഒന്നാമത്തേത് ‘വിഷയാധിഷ്ഠിത റിപ്പോർട്ടുകൾ’ ആണ്. ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലേം എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും മാത്രമല്ല, ഇസ്രായേലിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിനുള്ളിലെ സംഭവങ്ങളും പരിശോധിക്കാനാണ് കമ്മീഷന് ചുമതല നൽകിയിരിക്കുന്നത്. ഇതാണ് ഈ കമീഷനെ കുറച്ച് വ്യത്യസ്തമാക്കുന്നത്.

ഞങ്ങൾ വർഷത്തിൽ രണ്ട് റിപ്പോർട്ടുകൾ സമർപ്പിക്കുന്നു. ഒന്ന് മനുഷ്യാവകാശ കൗൺസിലിനും മറ്റൊന്ന് ജനറൽ അസംബ്ലിക്കുമാണ്. ഇവയെ ‘മാൻഡേറ്റഡ് റിപ്പോർട്ടുകൾ’ എന്ന് വിളിക്കുന്നു. കുട്ടികളെക്കുറിച്ചുള്ളതുപോലുള്ള മറ്റ് റിപ്പോർട്ടുകളിൽ നിന്ന് മാൻഡേറ്റഡ് റിപ്പോർട്ടുകളെ വേർതിരിക്കുന്നത്, അവ 9,800 വാക്കുകളിൽ കൂടുതലാകാൻ പാടില്ല എന്നതാണ്. ഇതിൽ അവർ കുറച്ചുകൂടി കർക്കശക്കാരാണ്. ഇതും വിഭവങ്ങളുടെ കുറവുകൊണ്ടാണ്. യു.എൻ ബജറ്റിന്റെ 40 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അമേരിക്ക സംഭാവനകൾ പൂർണമായി നിർത്തിയിരിക്കുകയാണ്.

രണ്ട് മാൻഡേറ്റഡ് റിപ്പോർട്ടുകൾക്ക് പുറമെ, ‘കോൺഫറൻസ് റൂം പേപ്പറുകൾ’ എന്ന് ഞങ്ങൾ വിളിക്കുന്ന വിശദമായ റിപ്പോർട്ടുകളും തയാറാക്കുന്നു. ഈ കമീഷൻ രൂപീകരിച്ചതുമുതൽ നിരവധി റിപ്പോർട്ടുകൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടും അതിലൊന്നാണ്. ഹമാസിന് പിഴവ് സംഭവിച്ചു എന്നാണ് ആ റിപ്പോർട്ടിൽ പറയുന്നത്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ അധികാരികൾ നടത്തിയ ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അതിക്രമങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും ഞങ്ങൾ നൽകിയിട്ടുണ്ട്. 2025 സെപ്റ്റംബറിൽ വംശഹത്യയെക്കുറിച്ചുള്ള റിപ്പോർട്ടും നൽകി. അതിനാൽ ഇത് തുടർച്ചയായ ഒരു പ്രക്രിയയാണ്.

കുട്ടികളെക്കുറിച്ചുള്ള റിപ്പോർട്ടുപോലുള്ളവ പോലും മുൻ റിപ്പോർട്ടുകളുടെ തുടർച്ചയായി വായിക്കേണ്ടതാണ്. ഓരോ റിപ്പോർട്ടിലും മുൻ റിപ്പോർട്ടുകളെക്കുറിച്ചുള്ള പരാമർശമുണ്ട്. യു.എന്നിലെ കോൺഫറൻസ് റൂം പേപ്പർ എന്ന രൂപത്തിൽ ഒരു റിപ്പോർട്ട് തയാറാക്കാൻ ഞങ്ങൾക്ക് സഹായകമാകുന്നത് അതിന് പേജ് പരിധിയോ വാക്കുകളുടെ പരിധിയോ ഇല്ല എന്നതാണ്. അതിനാൽ ഇത് 94 പേജുകളുള്ള വളരെ വിശദമായ റിപ്പോർട്ടാണ്. മറ്റു ഏജൻസികൾക്ക് ഇത് വളരെ പ്രയോജനകരമായിരിക്കും.

അടിസ്ഥാനപരമായി അന്വേഷണസംഘമായ ഈ കമീഷന്റെ ജോലി, തെളിവുകൾ ശേഖരിക്കുകയും ‘വിശ്വസിക്കാൻ യുക്തിസഹമായ അടിസ്ഥാനമുണ്ട്’ എന്ന മാനദണ്ഡത്തിൽ ചില നിഗമനങ്ങളിലെത്തുകയും ചെയ്യുന്നതാണ്. ഇത് ഒരു കോടതിയിലെ ക്രിമിനൽ കേസിലെ പോലെ ‘എല്ലാ യുക്തിസഹ സംശയങ്ങൾക്കും അതീതമായി’ എന്ന മാനദണ്ഡമല്ല. ഈ തെളിവുകൾ നിലവിലുള്ള അന്താരാഷ്ട്ര നീതിന്യായനിർണയ സംവിധാനങ്ങൾക്ക് സഹായകരമാകാം. ഞാൻ ഉദ്ദേശിച്ചത് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും റോം ചട്ടപ്രകാരം രൂപീകരിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയെയും ആണ്. ഈ റിപ്പോർട്ട് ഇന്ന് ഐ.സി.ജെയിലെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെയും നടപടികളിൽ ഉപയോഗിക്കപ്പെടുന്നു. തെളിവുകൾ എങ്ങനെ ശേഖരിക്കണം, അവ എങ്ങനെ സംരക്ഷിക്കണം, വിശകലനം എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് അവർ ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഞങ്ങളുടെ തെളിവ് ശേഖരണവും വിശകലന പ്രോട്ടോകോളുകളും ഐ.സി.ജെയുടെയും ഐ.സി.സിയുടെയും രീതികളുമായി പൊരുത്തപ്പെടുത്തുമ്പോൾ, ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ഉപയോഗിക്കാൻ ഈ രണ്ട് സംവിധാനങ്ങൾക്കും വളരെ സൗകര്യപ്രദമാകുന്നു.

(മുതിർന്ന മാധ്യമ പ്രവർത്തകൻ സിദ്ധാർഥ് ഭാട്യയുമായി സംസാരിച്ചത്; കടപ്പാട്: ദി വയർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazapalasteenArticeUN ReportopinioGaza Genocide
News Summary - Gaza genocide: UN commission study report will be accepted in international courts
Next Story