Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭാഷയെ സ്നേഹിച്ച...

ഭാഷയെ സ്നേഹിച്ച ഗായകന്‍

text_fields
bookmark_border
ഭാഷയെ സ്നേഹിച്ച ഗായകന്‍
cancel

സംഗീതത്തില്‍ എെൻറ ജ്യേഷ്ഠസഹോദരനാണ് ഉമ്പായിക്ക. സംഗീതംപോലെ ആ പ്രകൃതത്തെയും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. പലര്‍ക്കും നിഷേധിയെന്ന് തോന്നാവുന്ന സ്വഭാവം. പേക്ഷ, പരിചയപ്പെട്ട നാള്‍ മുതല്‍ എനിക്കത് ഇഷ്ടമായിരുന്നു. ആദ്യമായി പരിചയപ്പെടുമ്പോള്‍തന്നെ എത്രയോ കാലത്തെ ബന്ധമുള്ളതുപോലെയാണ് പെരുമാറിയത്. അഭിപ്രായവ്യത്യാസം തുറന്നു പ്രകടിപ്പിക്കുമെങ്കിലും തര്‍ക്കിക്കാറുണ്ടായിരുന്നില്ല. ഗസലുകള്‍ നേരേത്ത കേട്ടുശീലമുള്ള എനിക്ക് അതുസംബന്ധിച്ച് സംശയങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഉമ്പായിക്ക ഗസലിെൻറ വ്യാകരണത്തിലല്ല ഊന്നിയിരുന്നത്. കേരളത്തിലെ പുതുതലമുറയെ കാവ്യസുന്ദരമായ, ഭാവസമ്പന്നമായ സംഗീതവുമായി അടുപ്പിച്ചുനിര്‍ത്തുകയായിരുന്നു അദ്ദേഹം. 

ഭാഷയെ സ്നേഹിച്ച ഗായകനായിരുന്നു ഉമ്പായിക്ക. അദ്ദേഹത്തോടുള്ള എെൻറ മതിപ്പും അതുതന്നെ. സ്വന്തമായി മലയാള സംഗീതത്തില്‍ ഒരിടം അദ്ദേഹം സമ്പാദിച്ചു. പാടി പാടി ഉയര്‍ന്നുവന്നു. സംഗീതബാഹ്യമായതിനൊന്നും അവിടെ സ്ഥാനമില്ലായിരുന്നു. അതുകൊണ്ടുതന്നെ, ആ ഇരിപ്പിടം മറ്റൊരാള്‍ക്ക് ഇനിയും അപ്രാപ്യവുമാണ്. അത് തീര്‍ച്ചയായും ഒഴിഞ്ഞുതന്നെ കിടക്കും. ഉമ്പായിക്ക പാടിയ പാട്ടിനെ എന്തിന് ഗസല്‍ എന്നു വിളിക്കണമെന്ന ചോദ്യമാണ് എെൻറ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നത്. ആ അഭിപ്രായം നേരിട്ട് ഞാന്‍ പ്രകടിപ്പിച്ചിരുന്നു. പേക്ഷ, അത് ശ്രദ്ധിക്കാന്‍ ഉമ്പായിക്ക നിന്നില്ല. ഉമ്പായിക്ക പാടിയതെല്ലാം ലളിത സംഗീതമാണെന്നാണ് എെൻറ പക്ഷം. ഉമ്പായിക്ക മാത്രം ചെയ്ത ഒന്നല്ല ഇത്. പൊതുവെ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവണതയാണത്. മലയാളത്തില്‍ ലളിതഗാനശാഖയെ ഇല്ലാതാക്കിയിട്ട് പകരം ഗസല്‍ എന്നു ചേര്‍ക്കുന്നതുകൊണ്ട് എന്താണ് നേട്ടമെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ചിലപ്പോള്‍ കുറച്ച് പോപ്പുലാരിറ്റി കിട്ടുമായിരിക്കും. അല്ലാതെന്ത് ഗുണമാണുള്ളത്. 

മലയാളി എപ്പോഴും ഇങ്ങനെയാണ്. മലയാളിക്ക് സ്വന്തമായി ഉള്ള ഒന്നിനെ ഉപേക്ഷിച്ച് മറ്റൊന്നിനെ സ്വീകരിക്കുക ഒരു പൊതുപ്രവണതയാണ്. ഇതിെൻറ പിന്നിലെ വികാരം എനിക്ക് മനസ്സിലാവുന്നില്ല. ഉമ്പായിക്ക ഒരിക്കലും ഒന്നിെൻറയും വ്യാകരണത്തിനു പിന്നാലെ പോയില്ല. അയാള്‍ ഒരു പാട്ട് ഉണ്ടാക്കുന്നു. ആ പാട്ട് ജനകീയമാക്കുന്നു. ഒരർഥത്തില്‍ കലാകാരന്‍ എന്നുപറഞ്ഞാല്‍ അതാണ്. അങ്ങനെ നോക്കുമ്പോൾ, വേറൊന്നിനെയും പിന്‍പറ്റിപോകാതെ സ്വന്തമായ വഴിയിലൂടെ സഞ്ചരിച്ച പാട്ടുകാരനാണ് വിട്ടുപിരിഞ്ഞത്. യൂസഫലി കേച്ചേരി, ഒ.എൻ.വി എന്നിവരുടെ പാട്ടുകള്‍ അദ്ദേഹം പാടി. എന്തിന് സച്ചിദാനന്ദെൻറ കവിതകള്‍പോലും തെൻറ സംഗീതത്തിെൻറ വഴിയിെലത്തിച്ചു.  ലാളിത്യത്തോടൊപ്പം ആശയഗംഭീരമായ വരികളാണ് അദ്ദേഹം ഉപയോഗിച്ചവയിലേറെയും. പ്രണയം, വിരഹം എന്നതിനപ്പുറത്തേക്ക് ആശയസമ്പന്നമായ വരികളിലൂടെ സഞ്ചരിച്ചുവെന്നതാണ് പ്രത്യേകത. വീണ്ടും പാടാം സഖി..., പാടുക സൈഗാള്‍ പാടൂ..., ഒരു ഞരമ്പിപ്പോഴും... എന്നിങ്ങനെ ഹൃദയത്തില്‍തൊട്ട നിരവധി പാട്ടുകള്‍ എെൻറ മനസ്സില്‍ വരുന്നുണ്ടിപ്പോള്‍. തീര്‍ത്തും അപ്രതീക്ഷിതമാണ് ഇൗ വിയോഗം. ഉമ്പായിക്കാക്ക്, തേൻറതായ ശൈലിയില്‍ വീണ്ടും പാടാന്‍ ഏറെ ഉണ്ടായിരുന്നു... ഈ സന്ദര്‍ഭത്തില്‍ കുറെയേറെ അനുഭവങ്ങള്‍ എെൻറ മനസ്സിലേക്ക് വരുന്നുണ്ടെങ്കിലും ഞാന്‍ ചുരുക്കുന്നു. ജ്യേഷ്ഠസഹോദരന് ആദരാഞ്ജലികള്‍...
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsumbaiGhazal
News Summary - Umbayi, the lover of Language - Article
Next Story