Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഏകത പ്രതിമയും അതിജീവന...

ഏകത പ്രതിമയും അതിജീവന പോരാട്ടവും

text_fields
bookmark_border
ഏകത പ്രതിമയും അതിജീവന പോരാട്ടവും
cancel

ഗുജറാത്തിലെ ഭറൂച്ച്, വഡോദര ജില്ലകളിൽനിന്ന് നാല് താലൂക്കുകൾ കൂട്ടിച്ചേർത്ത് 1997ലാണ് നർമദ ജില്ല രൂപവത്കരിച്ചത്. ജനസംഖ്യയിൽ 85 ശതമാനം ഗിരിവർഗക്കാർ ഉൾപ്പെടുന്ന ഇൗ ജില്ല ഗുജറാത്തിലെ ഏറ്റവും വലിയ അവികസിത മേഖലയാണ്. ദരിദ്രരാണ് ഇവിടെ കൂടുതലും. ജില്ല രൂപവത്കരിച്ചതു മുതൽ നർമദയിൽ ആധുനികസൗകര്യമുള്ള സർക്കാർ ആശുപത്രികൾ ഇല്ല. അപകടങ്ങളോ ഗുരുതര രോഗങ്ങളോ ഉണ്ടാകുേമ്പാൾ അതിന് ഇരയായവരെ 90 കിലോമീറ്റർ ദൂരത്തുള്ള വഡോദരയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. രണ്ടു വർഷം മുമ്പ് മാത്രമാണ് നർമദയിൽ ഒരു രക്തബാങ്ക് സ്ഥാപിക്കുന്നത്. ഇതുമായി തുലനംചെയ്ത് വേണം ഒക്ടോബർ 31ന് നർമദയിൽ 182 അടി ഉയരമുള്ള സർദാർ വല്ലഭ ഭായി പേട്ടലിെൻറ ഏകത പ്രതിമ സ്ഥാപിച്ച സംഭവം വിലയിരുത്താൻ. ജില്ല ആസ്ഥാനമായ രാജ്പിപ്ലയിൽനിന്ന് 30 കിലോമീറ്റർ ദൂരെ കെവാദിയ കോളനിയിലാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയതെന്ന് പറയുന്ന പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത്. ആയിരക്കണക്കിന് ഗിരിവർഗക്കാരുടെ  പ്രതിഷേധത്തിനിടയിലായിരുന്നു ഇതെന്ന് ഒാർക്കുക. ചുറ്റും വൻ പൊലീസ് സന്നാഹമായിരുന്നു. അഡീഷനൽ ഡി.ജി.പിയും െഎ.ജിയും നാല് എസ്.പിമാരും ഉൾപ്പെടെ 4000 പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നു.

ജില്ലയിലെ പ്രമുഖ ആദിവാസി നേതാവ് പ്രഫുൽ വാസവ ഒരു വാർത്താചാനലിനോട് പറഞ്ഞത് ശ്രദ്ധിക്കുക: ‘‘മതിയായ റോഡുകളോ ആംബുലൻസ് സൗകര്യങ്ങളോ ഇല്ലാത്ത ജില്ലയിലാണ് 3000 കോടി രൂപ മുടക്കി പ്രതിമ സ്ഥാപിച്ചത്. ഇതിെൻറ നാലുവരിപ്പാതക്കായി ആദിവാസികളെ കുടിയൊഴിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുവരുന്നതിന് പകരം ഗ്രാമീണരുടെ ഭൂമി തട്ടിപ്പറിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെയാണ് ഷെഡ്യൂൾ ഏരിയ ആക്ടിന് കീഴിൽ വരുന്ന ഭൂമി ഏറ്റെടുത്തത്. വിശിഷ്ട വ്യക്തികൾക്കൊപ്പം പ്രധാനമന്ത്രി നർമദയിലെത്തിയത് കാമറകൾ ഒപ്പുേമ്പാൾ രാജ്പിപ്ല തെരുവ് വിജനമായിരുന്നു. ആദിവാസി സംഘടനകളുടെ ബന്ദാഹ്വാനത്തെ തുടർന്ന് കടകൾ തുറന്നില്ല. പ്രതിഷേധസൂചകമായി കറുത്ത ബലൂണുകൾ ആകാശത്ത് പാറിനടന്നു. ടയറുകൾ കത്തിച്ചതിെൻറ പുക വേറെയും. ഗ്രാമങ്ങളിലെ നേതാക്കളെയെല്ലാം ഒക്ടോബർ 30നുതന്നെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. കാരണമൊന്നും കാണിക്കാതെ ആദിവാസിക്കുടിലുകളിലെത്തി അവരെ പിടികൂടുകയായിരുന്നു. സമരത്തിന് പിന്തുണയുമായെത്തിയ 90 ആക്ടിവിസ്റ്റുകളെയും പൊലീസ് പിടികൂടി. രോഹിത് പ്രജാപതി, നിത മഹാദേവ്, മുദിത വിദ്രോഹി, വിർജി വിരാദിയ, അമർസിങ് ചൗധരി, ആനന്ദ് മസ്ഗാവോങ്കർ, ലഖൻ ഭായി തുടങ്ങിയവർ ഇവരിൽ ഉൾപ്പെടും. നിത മഹാദേവിനെയും മകൾ മുദിതയെയും പിന്നീട് അഹ്മദാബാദിലേക്ക് നിർബന്ധിച്ച് തിരിച്ചയച്ചപ്പോൾ അകമ്പടിക്ക് വനിത പൊലീസ് ഉണ്ടായിരുന്നില്ല. സമരനേതാവ് പ്രഫുൽ വാസവയെ 31നാണ് അറസ്റ്റ് ചെയ്തത്. ‘നരേന്ദ്ര മോദി ഗോബാക്ക്’ എന്ന് സ്വന്തം രക്തംകൊണ്ട് പ്ലക്കാർഡിൽ എഴുതി പ്രദർശിപ്പിച്ച ഘട്ടത്തിലായിരുന്നു അറസ്റ്റ്.

ഏകത പ്രതിമകൊണ്ട് നർമദ ജില്ലയിലെ 72 ഗ്രാമങ്ങളിൽ 75,000ത്തോളം ആദിവാസികളാണ് ദുരിതമനുഭവിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും കടലാസിലൊതുങ്ങുകയാണ്. നവഗാം, കെവാദിയ, ഗോറ, കോതി, ലിംദി, വഗാറിയ എന്നീ ഗ്രാമങ്ങൾ പദ്ധതിബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, കെവാദിയയിലെ 90 ശതമാനം ഭൂമി റോഡ് വികസനത്തിനായി ഒഴിപ്പിച്ചു എന്നതാണ് വസ്തുത. സാധാരണയായി നർമദ അണക്കെട്ടിലെ വെള്ളം തുറന്നുവിടുേമ്പാൾ മുങ്ങിപ്പോകുന്ന നവഗാമിലും വഗാറിയയിലും ജലനിരപ്പ് കൂടുതൽ ഉയർന്നു. ഗോറ, കോതി, ലിംദി ഗ്രാമങ്ങളിൽ 25 ശതമാനത്തോളം ഭൂമി അനൗദ്യോഗികമായി പ്രതിമാനിർമാണത്തിെൻറ അനുബന്ധ പ്രവർത്തനങ്ങൾക്കായി അധികൃതർ കൈവശപ്പെടുത്തി. പുനരധിവാസം വാക്കാൽ മാത്രം പറഞ്ഞിേട്ടയുള്ളൂ. നർമദ നദിയുടെ പ്രധാന കനാലിനോടു ചേർന്നുകിടക്കുന്ന 28 ഗ്രാമങ്ങളിലെ ജനങ്ങളും ദുരിതമനുഭവിക്കുന്നു. കടുത്ത വരൾച്ച നേരിടുന്ന ഇവിടെ കൃഷിക്കുവേണ്ടി വെള്ളം നൽകുന്നില്ല. പ്രതിമ സ്ഥാപിക്കുന്നതിനുള്ള സന്നാഹങ്ങൾക്കുവേണ്ടിയാണിത്.

ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കണമെന്ന് അഭ്യർഥിച്ച് നർമദ ജില്ലയിലെ 22 പഞ്ചായത്ത് മുഖ്യന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കെവാദിയ കോളനിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. സർദാർ സരോവർ അണക്കെട്ടിനായി ഭൂമി നൽകിയവർ തന്നെയാണ് വീണ്ടും കുടിയൊഴിപ്പിക്കൽ നേരിടുന്നത്. സർദാർ വല്ലഭ ഭായി പേട്ടലിനോട് തങ്ങൾക്ക് യാതൊരു വിരോധവുമില്ലെന്നും, എന്നാൽ തങ്ങളുടെ ഭൂമി തിരികെ ലഭിക്കണമെന്നുമാണ് ഗ്രാമീണർ ആവശ്യപ്പെടുന്നത്. ചുരുങ്ങിയ പക്ഷം മതിയായ പുനരധിവാസമെങ്കിലും ലഭിക്കണമെന്നും. 40 വർഷമായി ആദിവാസികൾ തങ്ങളുടെ ഭൂമിക്കായി സമരമുഖത്താണ്. വിദ്യാഭ്യാസമില്ലാത്ത അവരെ വിഡ്ഢികളാക്കുന്നതിന് അധികൃതർക്ക് എളുപ്പം കഴിയുന്നു. നിയമനടപടികൾക്കുപോലും അവർക്ക് പ്രാപ്തിയില്ല. ഇപ്പോൾ ജനങ്ങളുടേത് സംസ്കാരം തിരിച്ചുപിടിക്കുന്നതിനും അതിജീവനത്തിനുംവേണ്ടിയുള്ള പോരാട്ടമാണെന്ന് ഗ്രാമീണർ ചൂണ്ടിക്കാട്ടുന്നു.
(ന്യൂസ് ക്ലിക്ക് ഡോട്ട് ഇൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleTribal activistsGujarat's Narmada
News Summary - Tribal activists Gujarat's Narmada -Malayalam article
Next Story