വെറുപ്പും വിദ്വേഷവും എന്തിന്?
text_fieldsദൈനംദിന ജീവിതത്തിൽ പ്രയോഗവത്കരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട മാന വികധർമമാണ് സഹിഷ്ണുത. വ്യത്യസ്ത മതങ്ങളും വിഭിന്ന സംസ്കാരങ്ങളും നിലനിൽക്കുന്ന ഇന്ത്യയെപ്പോലുള്ള ബഹുസ്വര രാജ്യത്ത് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും പ്രസക്തി എടുത്തോതേണ്ടതില്ല. മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുകയും വംശീയവും വർഗീയവുമായ ചേരിതിരിവുകൾ മുെമ്പന്നെത്തെയുംകാൾ പ്രകടമാവുകയും ചെയ്ത ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ സർവതലങ്ങളിലും സഹിഷ്ണുതയെക്കുറിച്ച ബോധവത്കരണം നടക്കേണ്ടതുണ്ട്. ആഗോളതലത്തിൽ സഹിഷ്ണുതയും പരസ്പരാദരവും അന്തസ്സും വളർത്താനും പരിപോഷിപ്പിക്കാനും യു.എൻ ഒരു കാമ്പയിന് രൂപം നൽകിയിരിക്കുന്നു. അഭയാർഥികളോടും കുടിയേറ്റക്കാരോടുമുള്ള നിഷേധാത്മക സമീപനങ്ങളും കാഴ്ചപ്പാടുകളും കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട കാമ്പയിൻ -ടുഗെദർ- അസഹിഷ്ണുത തിമിർത്താടുന്ന ഇൗ കാലത്ത് മഹത്തായ ഒരു ദൗത്യമാണ് നിറവേറ്റുന്നത്.
അപരെൻറ അഭിപ്രായങ്ങളും പെരുമാറ്റങ്ങളും നിങ്ങൾക്ക് അരോചകമാണെങ്കിൽകൂടി അംഗീകരിക്കാനും ആദരിക്കാനും ഉൾക്കൊള്ളാനുമുള്ള സന്നദ്ധതയാണ് സഹിഷ്ണുത. സമൂഹത്തിൽ ശാന്തിയും സ്നേഹവും സമാധാനവും സ്ഥാപിക്കുന്നതിൽ സഹിഷ്ണുതക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. ഒരു വ്യക്തിയോ സംഘമോ ഏകപക്ഷീയമായി പ്രദർശിപ്പിക്കേണ്ട ധർമമല്ല സഹിഷ്ണുത. ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ഒരു വിഷയത്തിൽ വിയോജിപ്പുണ്ടെങ്കിൽ ന്യായമായും യുക്തിഭദ്രതയോടെയും അത് ചൂണ്ടിക്കാണിക്കാൻ അവകാശമുണ്ട്. മറുവിഭാഗം പ്രകോപിതരാവാതെയും സഹിഷ്ണുതയോടെയും അവ ശ്രവിക്കേണ്ടതുണ്ട്.
ഒമ്പത് പ്രമുഖ മതങ്ങളുടെ സംഗമ സ്ഥലിയാണ് ഇന്ത്യ. ഹിന്ദുമതവും ഇസ്ലാംമതവും ക്രിസ്തുമതവും ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെ സന്ദേശം അതത് മതാനുയായികൾ തിരിച്ചറിയേണ്ടതുണ്ട്. അസഹിഷ്ണുതയുടെ ഇൗ ആസുരകാലത്ത് ഭഗവദ്ഗീതയടക്കം വേദങ്ങളും ഉപനിഷത്തുകളും ശാന്തിനിറഞ്ഞ ജീവിതത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നത് സവിശേഷ പഠനത്തിന് വിധേയമാക്കണം. ഗീതയിലെ ദിവ്യോപദേശം ഇങ്ങനെ: വിദ്യാവിയ സമ്പന്നേ/ബ്രഹ്മണേ ഗവി ഹസ്തിനി/ശുനിചൈവ ശ്വപാകേ -ച/പണ്ഡിതാ സമദർശിനഃ (മനുഷ്യരിലെ വിവിധ വർഗങ്ങളെയും വിഭാഗങ്ങളെയും അവയുടെ സ്വത്വവൈവിധ്യങ്ങളോടെ അംഗീകരിക്കുകയാണ് വിവരമുള്ളവൻ ചെയ്യുക. മനുഷ്യരിലെ ഇൗ വൈവിധ്യത്തെയും വൈജാത്യത്തെയും അംഗീകരിക്കാത്തവൻ ജ്ഞാനിയല്ല, അജ്ഞാനിയാണ്).
സാഹോദര്യത്തിെൻറയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും മഹിതാശയങ്ങൾ പ്രയോഗതലത്തിൽ ആവിഷ്കരിച്ച് ഖ്യാതിനേടിയ ഇസ്ലാമിെൻറ നന്മകൾകൂടി നെഞ്ചേറ്റിയ രാജ്യമാണ് ഇന്ത്യ. വർഗ-വർണ-ജാതി വ്യത്യാസമന്യേ മനുഷ്യന് മനുഷ്യൻ എന്ന പരിഗണന നൽകിയതാണ് ഇസ്ലാമിെൻറ കീർത്തി ഉയർത്തിയത്. ‘‘മനുഷ്യരേ, ഒരാത്മാവിൽനിന്ന് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിെന നിങ്ങൾ സൂക്ഷിക്കുക’’യെന്ന ഖുർആെൻറ ഉദ്ബോധനം മനുഷ്യവർഗം ഒന്നാണെന്ന വീക്ഷണത്തിന് അടിവരയിടുന്നു.
മുഹമ്മദ് നബിയുടെ ജീവിതം സഹിഷ്ണുതയുടെ സൂക്ഷ്മ-സ്ഥൂല തലത്തിലെ ആവിഷ്കാരമായിരുന്നു. ‘‘വാങ്ങുേമ്പാഴും വിൽക്കുേമ്പാഴും വിധി തേടുേമ്പാഴും വിധിക്കുേമ്പാഴും സഹിഷ്ണുതാപൂർവം വിട്ടുവീഴ്ച ചെയ്യുന്നവരെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു’’ എന്നാണ് നബിവചനം. ‘‘സഹിഷ്ണുതയുടെ സരള സന്ദേശവുമായാണ് ഞാൻ നിയോഗിക്കപ്പെട്ടത്’’ എന്ന തന്നെക്കുറിച്ച പ്രവാചകെൻറ പ്രസ്താവന ഒരു നിലപാടിനെക്കുറിച്ച വിളംബരമാണ്.
ചരിത്രത്തിെൻറ വിവിധ ദശകങ്ങളിൽ, വിവിധ ദേശങ്ങളിൽ ആഗതരായ പ്രവാചകന്മാരെല്ലാം സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും വക്താക്കളും പ്രയോക്താക്കളുമായിരുന്നു. മുഹമ്മദിനു മുമ്പുവന്ന പ്രവാചകൻ ഇൗസ (യേശു) അനുയായിവൃന്ദത്തോട്: ‘‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ ഇതാണ് മുമ്പ് നിങ്ങൾ കേട്ടിരിക്കുക. എന്നാൽ ഇന്ന് ഞാൻ നിങ്ങേളാട് പറയുന്നത് നിങ്ങൾ തിന്മയെ മറ്റൊരു തിന്മകൊണ്ട് നേരിടരുത്. നിെൻറ വലത്തെ കരണത്ത് അടിച്ചവന് ഇടത്തെ കരണവും കാട്ടിക്കൊടുക്കുക. നിന്നോട് കലഹിച്ച് നിെൻറ വസ്ത്രം തട്ടിപ്പറിച്ചവന് നിെൻറ ഉത്തരീയംകൂടി നൽകുക. നിന്നെ പരിഹസിച്ച് ഒരുനാഴിക നടന്നവനോടൊപ്പം നീ രണ്ടുനാഴിക നടക്കുക’’ ‘‘എങ്ങനെയാണോ നിങ്ങൾ പെരുമാറുന്നത് ആ പെരുമാറ്റം നിങ്ങൾക്ക് തിരിച്ചുകിട്ടും. നിങ്ങൾ അളന്ന് കൊടുക്കുന്നതുപോലെ നിങ്ങൾക്കും അളന്നുകിട്ടും.’’ ഇങ്ങനെ സഹിഷ്ണുതയുടെ സിദ്ധാന്തങ്ങൾക്കുവേണ്ടി നിലകൊണ്ട യേശുവിെൻറ നിരവധി വചനങ്ങൾ ഉദ്ധരിക്കാനുണ്ട്.
അസഹിഷ്ണുതയാണ് അക്രമത്തിലേക്ക് നയിക്കുന്നത്. സമൂഹത്തിൽ ശാന്തിയും സമാധാനവും സുരക്ഷിതത്വവും വിനഷ്ടമാവുകയാണ് അതിെൻറ അന്തിമഫലം. ഒാരോരുത്തരും തങ്ങളുടെ വാദമുഖങ്ങൾ സമർഥിക്കുന്നതിൽ പരാജയപ്പെടുേമ്പാൾ അസഹിഷ്ണുക്കളായിത്തീരുന്നു. പിന്നെ തങ്ങളുടെ നിലപാടുകൾ ന്യായീകരിക്കാൻ അവർ അക്രമത്തിെൻറ വഴി തേടുകയായി. അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം നഗ്നതാണ്ഡവമാടുന്ന ഇക്കാലത്ത് ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും നിരപരാധികളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഒാരോ വിഭാഗവും വെറുപ്പിെൻറ വഴി വെടിഞ്ഞ് സഹിഷ്ണുതയുടെയും പരസ്പര ആദരത്തിെൻറയും അംഗീകാരത്തിെൻറയും മാർഗം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.