ബി.ജെ.പിക്കും മോദിക്കും ബദലുകൾ ഇല്ലെന്നോ?
text_fieldsപകരക്കാരൻ ഇല്ലാത്ത നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന വാദം ബഹുവിചിത്രം തന്നെ. ബി.ജെ.പി അണികളിലെ, തെറ്റുസമ്മതിക്കാൻ തയാറുള്ള ചിലർപോലും അത്തരമൊരു സിദ്ധാന്തം ഉന്നയിക്കുന്നത് കേൾക്കാൻ സാധിക്കുകയുണ്ടായി. രാഷ്ട്രീയപ്രശ്നങ്ങൾ സൂക്ഷ്മമായി വിശകലനംചെയ്യുന്ന ചിലരും ഇത്തരമൊരു ‘ബദൽരഹിത’ നിഗമനം പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. സമീപകാലംവരെ മോദിയുടെ കടുത്ത വിമർശകനായിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഇൗയിടെ നമുക്ക് മുമ്പാകെ ഉന്നയിച്ച ഒരു ചോദ്യം ഇപ്രകാരമായിരുന്നു: ‘‘മോദിക്കു സമശീർഷനായി രാജ്യത്ത് ഏതെങ്കിലുമൊരു നേതാവുണ്ടോ?’’
സ്വന്തമായ നിലപാടുകൾ സ്വീകരിക്കാനും അത് പുറത്തുവിടാനുമുള്ള സ്വാതന്ത്ര്യം ഏവർക്കുമുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ, ഒരു ജനാധിപത്യരാജ്യത്ത് ‘ബദലുകൾ ഇല്ല’ എന്ന് സേങ്കാചരഹിതമായി തട്ടിവിടുന്നതിൽ പന്തികേടുണ്ട്. തീർത്തും അതിശേയാക്തിപരമായ പരാമർശംകൂടിയാണത്. ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികൾക്കു കീഴിൽ അത്തരമൊരു സിദ്ധാന്തത്തിന് നേരിയ പ്രസക്തി കണ്ടേക്കാം. അഥവാ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പുകൾക്കും പ്രതിപക്ഷപാർട്ടികൾക്കും നിരോധനമേർപ്പെടുത്തുന്ന ഘട്ടങ്ങളിൽ. എന്നാൽ, ജനാധിപത്യ മാതൃകയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്ന രാജ്യങ്ങളിൽ ബദലുകൾ ഉയർന്നുവരാനുള്ള സാധ്യതകളിൽ സംശയാതീതമാണ്. എന്നാൽ, ഇത്തരം സാധ്യതകൾ കണ്ടില്ലെന്നുനടിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ.
ശൂന്യതയിൽനിന്നെന്നവണ്ണം ബദൽവ്യക്തികളും ബദൽ സംഘടനകളും ഉദിച്ചുയർന്നതിെൻറയും തെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി നാട്ടിയതിെൻറയും ഉദാഹരണങ്ങൾ ചരിത്രത്തിൽ നിരവധിയുണ്ട്. അരവിന്ദ് കെജ്രിവാൾ തന്നെ ഏറ്റവും മികച്ച ദൃഷ്ടാന്തം. 2010നുമുമ്പ് കെജ്രിവാൾ എന്ന പേരുപോലും ആരും കേട്ടിരുന്നില്ല. ന്യൂഡൽഹിയിലെ പത്രലേഖകർക്കുപോലും അദ്ദേഹം പുതിയ വ്യക്തിയായിരുന്നു. അതേസമയം, ബി.ജെ.പി ലേബലിൽ മുഖ്യമന്ത്രിപദവിക്കുവേണ്ടി ഗോദയിലിറങ്ങിയ കിരൺ ബേദി െഎ.പി.എസ് ആകെട്ട പുകൾപെറ്റ വ്യക്തിയും! ശൂന്യതയിൽനിെന്നത്തിയ അണ്ണാ ഹസാരെയുടെ നീക്കങ്ങൾ ഒടുവിൽ ആം ആദ്മി പാർട്ടിയുടെ രൂപവത്കരണത്തിനുവരെ നിമിത്തമായി. രാഷ്ട്രീയനപസ്സിൽ തിളങ്ങിനിന്നിരുന്ന ഷീല ദീക്ഷിതിനെയാണ് അനുഭവസമ്പത്ത് തെല്ലുമില്ലാത്ത കെജ്രിവാൾ ഡൽഹി ദർബാറിൽനിന്ന് തുരത്തിയോടിച്ചത്.
1977 ജനുവരി 19ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കവെ തനിക്ക് ബദൽ ഇല്ലെന്നായിരുന്നു പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഉറച്ച വിശ്വാസം. പരാജയപ്പെടുമെന്ന നേരിയ സന്ദേഹം ഉണ്ടായിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അവർ മാറ്റിവെക്കുമായിരുന്നു. എന്നാൽ, മാർച്ച് 21ന് നടന്ന തെരഞ്ഞെടുപ്പിൽ രാജ്യത്ത് പുതുതായി രംഗപ്രവേശം ചെയ്ത ഒരു മുന്നണിക്കു മുന്നിൽ ഇന്ദിരയുടെ രാഷ്ട്രീയ സാമർഥ്യങ്ങൾ ശീട്ടുകൊട്ടാരംപോലെ ചിതറിവീഴുന്നതിന് നാം സാക്ഷികളായി. െമാറാർജി ദേശായി ആണ്തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടത്. പക്ഷേ, ജനതാ പാർട്ടിയിലെ അന്തശ്ഛിദ്രങ്ങൾ മൊറാർജി ദേശായി മന്ത്രിസഭയെ അൽപായുസ്സാക്കി.
1984ൽ 400 സീറ്റുകൾ എന്ന വിസ്മയവുമായി രാജീവ് ഗാന്ധി പ്രധാനമന്ത്രി പദവി ഏറ്റെടുത്തപ്പോഴും ‘ബദൽരഹിത’ സങ്കൽപം പുനരാവിർഭവിച്ചു. അന്ന് ബി.ജെ.പി പൂർണമായി മൂലക്കിരുത്തപ്പെട്ടു. പാർട്ടിയുടെ അംഗബലം രണ്ട് സീറ്റിൽ പരിമിതപ്പെട്ടു. വലിയ നേതാവായ എ.ബി. വാജ്പേയിക്കുവരെ ചുവടുകൾ പിഴച്ചു. രാജീവ് ഭരണകാലത്തെ ബൊഫോഴ്സ് തോക്കിടപാടിലെ വൻ അഴിമതികൾ വിവാദമായത് വി.പി. സിങ്ങിനു തുണയായി. പ്രധാനമന്ത്രി പദവി മോഹം ഒരിക്കലും പ്രകടിപ്പിക്കാതിരുന്ന വി.പി. സിങ് ഒടുവിൽ പ്രധാനമന്ത്രിയായി രാഷ്ട്രീയമാറ്റങ്ങളുടെ തേരാളിയായി. 1989 ഡിസംബർ ഒന്നിനായിരുന്നു വി.പി. സിങ്ങിെൻറ സത്യപ്രതിജ്ഞ. എന്നാൽ, അത്തരമൊരു രാഷ്ട്രീയ പരിവർത്തനത്തെ സംബന്ധിച്ച സൂചനകളൊന്നും ആ വർഷം ലഭ്യമായിരുന്നില്ല.
സമാന രീതിയിൽ വിസ്മയം ജനിപ്പിച്ച രാഷ്ട്രീയ സംഭവവികാസമായിരുന്നു 2004 മേയിലെ കോൺഗ്രസ് മുന്നണിയുടെ മുന്നേറ്റം. എൻ.ഡി.എയുടെ കരുത്തൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ നിലംപരിശാക്കിയ ജൈത്രയാത്ര. പ്രാദേശിക പാർട്ടികളെല്ലാം എൻ.ഡി.എ യുമായി ൈകകോർത്ത പ്രതീക്ഷകൾ മങ്ങിയ ഘട്ടത്തിലായിരുന്നു സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ അസാധാരണമായ വിജയം കാഴ്ചവെച്ചത്. ശരദ് പവാറിെൻറ എൻ.സി.പി പോലും സോണിയയുടെ വിദേശജന്മം കുത്തിപ്പൊക്കി പ്രചാരണം ശക്തിപ്പെടുത്തിയിരുന്നുവെങ്കിലും സർവ പാർട്ടികളെയും നിശ്ശബ്ദരാക്കുന്ന പ്രകടനം സോണിയയും കൂട്ടാളികളും കാഴ്ചവെച്ചു. ‘തിളങ്ങുന്ന ഇന്ത്യ’ എന്ന പ്രചാരണത്തിൽ വിശ്വാസമർപ്പിച്ച ബി.ജെ.പിക്ക് ഒാർക്കാപ്പുറത്തേറ്റ ഷോക്കിൽനിന്ന് മുക്തി നേടാൻ മാസങ്ങൾ ആവശ്യമായിവന്നു.
2004 മേയ് 24ന് േഡാ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായി അധികാരമേൽക്കുേമ്പാൾ അസാധാരണമായൊരു സ്വപ്നത്തിലേക്കുണർന്ന പ്രതീതിയായിരുന്നു ഡൽഹിയിൽ. കൃശഗാത്രനായ ആ സാമ്പത്തികവിദഗ്ധൻ അധികാരത്തിെൻറ പരമോന്നത പദവിയിൽ വാഴുമെന്ന് കോൺഗ്രസ് അണികൾപോലും അക്കാലത്ത് സ്വപ്നം കണ്ടിരുന്നില്ല. ലാലു പ്രസാദ് യാദവ് ആയിരുന്നു യു.പി.എയുടെ തിളക്കമാർന്ന വിജയത്തിനുപിന്നിലെ പ്രധാനശിൽപി. മുലായംസിങ് യാദവും തേൻറതായ അളവിൽ ആ ദൗത്യത്തിൽ പങ്കാളിയായി. 2009ൽ യു.പി.എ വിജയം ആവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ യുവനേതൃത്വം കോൺഗ്രസിനു കരുത്തായി. തെരഞ്ഞെടുപ്പ് ബഹുകാതം അകലെ നിൽക്കവെ ‘ബദലുകൾ ഇല്ല’ എന്ന പ്രചാരണം അഴിച്ചുവിട്ടുകൊണ്ട് അഭിപ്രായ സ്രഷ്ടാക്കൾ ലക്ഷ്യമിടുന്നതെന്താകാം. ഭയാശങ്കകളിൽ കഴിയുന്ന ജനങ്ങളെ കൂടുതൽ ദുർബലപ്പെടുത്തുകയാണോ അവർ. നിലവിലെ ഭരണകക്ഷിക്ക് (ബി.ജെ.പി) തുണയാകാനും ഇൗ തന്ത്രം അവർക്ക് ഉപകരിച്ചെന്നുവരാം.
ബദലുകൾ സാധ്യമാണ് എന്നതിന് ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ ഉദാഹരണവും നമുക്കുമുന്നിൽ നിൽക്കുന്നു. തെരഞ്ഞെടുപ്പിെൻറ ഏതാനും മാസം മുമ്പുവരെ അനിശ്ചിതത്വം നിലനിന്ന ഫ്രാൻസിൽ മേരി ലീ വെനിെൻറ തീഷ്ണ വലതുപക്ഷ വിഭാഗം മേൽക്കൈ നേടുമെന്ന ആശങ്കപോലും ശക്തിപ്പെട്ടിരുന്നു. പക്ഷേ, അവിടെ ശൂന്യതയിൽനിന്ന് ഒരാൾ ആഗതനായി. ഇമ്മാനുവൽ മാക്രോൺ. ആ മാന്ത്രികൻ രൂപംനൽകിയ പുതിയ പാർട്ടി ‘ഒൻ മാർഷെ’ രണ്ട് പ്രബല മുഖ്യധാര പാർട്ടികളെയും നിലംപരിശാക്കി.
പോളിങ്ങിന് മാസങ്ങൾ മാത്രം അവശേഷിക്കുേമ്പാഴാകും ബദലുകളുടെ രംഗപ്രവേശനം. ചിലപ്പോൾ ജനങ്ങളുടെ മനോഭാവം ഭരണകക്ഷിയിലെ ചെറുനേതാക്കൾ സ്വന്തം നേതാക്കൾക്ക് വെല്ലുവിളികളുയർത്തി പാർട്ടിയിൽനിന്ന് പിന്മാറും. അതോടെ രാഷ്ട്രീയ ഭാഗധേയ നിർണയങ്ങളുടെ ദിശകളിൽ നാടകീയ മാറ്റങ്ങൾ ദൃശ്യമാകും. 2019ലെ തെരഞ്ഞെടുപ്പിനു നിരവധി മാസങ്ങൾ ശേഷിക്കെ ബി.ജെ.പിക്കും മോദിക്കും ബദലുകളില്ല എന്ന് പ്രഖ്യാപിക്കുന്നത് അജ്ഞതയിൽനിന്ന് ഉടെലടുത്ത വിതണ്ഡവാദം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.