Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരക്തത്തിനായുള്ള...

രക്തത്തിനായുള്ള മുറവിളിയെ രാജ്യം തള്ളിപ്പറയണം

text_fields
bookmark_border
രക്തത്തിനായുള്ള മുറവിളിയെ രാജ്യം തള്ളിപ്പറയണം
cancel

പ്രിയ രാഷ്ട്രപതി, പ്രധാനമന്ത്രി...

ഈയിടെ ഹരിദ്വാറിലും ഡൽഹിയിലും മറ്റു പലയിടങ്ങളിലുമായി മുസ്ലിംകൾക്കെതിരെ പരസ്യമായി നടന്ന വംശഹത്യ ആഹ്വാനത്തെക്കുറിച്ച് ശ്രദ്ധയിൽപെടുത്താനാണ് ഞങ്ങളിതെഴുതുന്നത്. കൂടാതെ ദലിതുകളും ക്രൈസ്തവർ, സിഖുകൾ തുടങ്ങി മറ്റു ന്യൂനപക്ഷങ്ങളും ഉന്നം വെക്കപ്പെടുന്നുണ്ട്. കര-നാവിക വ്യോമ സേനകളും കേന്ദ്രസായുധ പൊലീസ് സേനകളും (സി.എ.പി.എഫ്) പൊലീസുമാണ് രാജ്യത്തിനകത്തും പുറത്തും സുരക്ഷ ചുമതല പാലിച്ചുപോരുന്നത്. ഇന്ത്യയുടെ ഭരണഘടനയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയാണ് അവയുടെയെല്ലാം ചുമതല. ധർമ സംസദ് എന്ന പേരിൽ ഹരിദ്വാറിൽ ഡിസംബർ 17 മുതൽ 19 വരെ നടന്ന ഹിന്ദു സന്യാസിമാരുടെയും മറ്റുനേതാക്കളുടെയും മതസമ്മേളനത്തിലെ പ്രസംഗങ്ങളുടെ ഉള്ളടക്കം ഞങ്ങളെ വല്ലാതെ ആകുലപ്പെടുത്തുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് തുടരെത്തുടരെ ആഹ്വാനം നടന്ന സമ്മേളനത്തിൽ ആവശ്യമെങ്കിൽ ആയുധമെടുത്ത് രാജ്യത്തെ മുസ്ലിംകളെ കൊലപ്പെടുത്തി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നും പ്രഖ്യാപിക്കപ്പെട്ടു.

അതേ സമയം തന്നെ ഒരു വലിയ സംഘം ആളുകൾ ഡൽഹിയിൽ ഒരുമിച്ചുകൂടി വേണ്ടി വന്നാൽ പോരാടിയും കൊന്നൊടുക്കിയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു. സമാനമായ ദേശദ്രോഹ സംഗമങ്ങൾ മറ്റു പലയിടങ്ങളിലും നടക്കുന്നുണ്ട്. ഏതാളുകളാണ്, പാർട്ടികളാണ് ഇത് ചെയ്യുന്നതെന്ന് പരിഗണിക്കാതെ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നവരാരായാലും അവർക്കെതിരെ ഇന്ത്യൻ ഭരണകൂടവും പരമോന്നത നീതിപീഠവും അടിയന്തരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അക്രമത്തിനായുള്ള മുറവിളികളും വെറുപ്പിെൻറ പരസ്യപ്രകടനവും നമുക്ക് അനുവദിക്കാനാവില്ല- അവ നമ്മുടെ ആഭ്യന്തരസുരക്ഷക്ക് കടുത്ത വിള്ളൽ സൃഷ്ടിക്കുമെന്ന് മാത്രമല്ല രാഷ്ട്രത്തിെൻറ സാമൂഹിക ഘടനയെ തകർക്കുകയും ചെയ്യും.

സൈന്യവും പൊലീസും ആയുധമെടുത്ത് ശുചിത്വ യജ്ഞത്തിൽ പങ്കുചേരണമെന്നും ഒരു പ്രസംഗകൻ ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തെ പൗരജനങ്ങളെ വംശഹത്യ ചെയ്യുന്നതിൽ പങ്കുചേരാൻ സൈന്യത്തോടാവശ്യപ്പെടുന്നത് അത്യന്തം അപലപനീയവും പൊറുക്കാനാവാത്തതുമായ കാര്യമാണ്. നമ്മുടെ അതിർത്തികളിലെ നിലവിലെ അവസ്ഥയിൽ രാജ്യത്തിനകത്ത് സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരുന്ന എന്തെങ്കിലുമൊരു പ്രവർത്തനമുണ്ടായാൽ അത് പുറമെ നിന്നുള്ള ഛിദ്രശക്തികളെ ബലപ്പെടുത്തിയേക്കും. വൈവിധ്യവും ബഹുസ്വരവുമായ നമ്മുടെ സമൂഹത്തിൽ ഏതെങ്കിലുമൊരു സമുദായത്തിനെതിരെ ഇത്തരത്തിൽ അതിക്രമം പ്രവർത്തിക്കുന്നതിന് ആഹ്വാനമുയരുന്നത് സി.എ.പി.എഫും പൊലീസ് സേനകളുമുൾപ്പെടെയുള്ള രക്ഷാസൈന്യത്തിെൻറ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കും. ആകയാൽ നമ്മുടെ രാജ്യത്തിെൻറ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കാൻ സർക്കാറും പാർലമെൻറും സുപ്രീംകോടതിയും അടിയന്തരമായി ഇടപെടണമെന്ന്  ഞങ്ങൾ ആവശ്യപ്പെടുന്നു. ഏത് മതവിശ്വാസവും പുലർത്തുവാൻ നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മതത്തിെൻറ പേരിൽ നടക്കുന്ന ധ്രുവീകരണ നീക്കങ്ങളെ ഞങ്ങൾ ശക്തമായി തള്ളിപ്പറയുന്നു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇത്തരം അക്രമാഹ്വാനങ്ങളെ അപലപിക്കണമെന്നും അത്തരം നീക്കങ്ങൾ ഇല്ലായ്മ ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. മുസ്ലിംകളെ വംശഹത്യ ചെയ്യുവാൻ നടന്ന ആഹ്വാനത്തെ തള്ളിപ്പറയാൻ തയാറാവണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഉണർത്തുവാനും ഞങ്ങളീ അവസരം വിനിയോഗിക്കുന്നു. തങ്ങളുടെ അണികളെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിലക്കി ഏവർക്കും നീതി ഉറപ്പാക്കുന്നതിനും മതേതരത്വത്തിലും സാഹോദര്യത്തിലും മാതൃക കാണിക്കാൻ അവർ തയാറാവണം. രാജ്യത്തിെൻറ താൽപര്യാർഥം എല്ലാ പാർട്ടികളും മതത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും നമ്മുടെ ഭരണഘടനയും ജനങ്ങളുടെ ക്ഷേമവും ഉയർത്തിപ്പിടിക്കുക വഴി ഏവർക്കും ദേശീയ-മാനുഷിക സുരക്ഷ ഉറപ്പുവരുത്താനും സന്നദ്ധമാവണം.

ഈ കത്തിെൻറ കോപ്പി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കർ, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, പാർട്ടി ഭാരവാഹികൾ, ലോക്സഭ-നിയമസഭ അംഗങ്ങൾ, സൈനിക മേധാവികൾ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haridwar violence
News Summary - The country must reject the cry for blood
Next Story