Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുറ്റബോധത്തിന്‍റെ...

കുറ്റബോധത്തിന്‍റെ ചുമരെഴുത്ത്

text_fields
bookmark_border
കുറ്റബോധത്തിന്‍റെ ചുമരെഴുത്ത്
cancel

എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം. സ്കൂളിൽ നല്ലൊരു മര്യാദക്കാരൻ ഇമേജായിരുന്നു. അതിനു കാരണമുണ്ട്. വീടിനടുത്താണ് സ്കൂൾ. അധ്യാപകരാവട്ടെ ബാപ്പയുടെ അടുത്ത സുഹൃത്തുക്കളും. ജ്യേഷ്ഠന്മാരൊക്കെ നന്നായി പഠിക്കുന്നവരും നല്ലവരെന്ന പേരുള്ളവരും. അതുകൊണ്ട് മര്യാദക്കാരനായിരിക്കാൻ നിർബന്ധിക്കപ്പെട്ട ഒരാളായിരുന്നു ഞാൻ. വികൃതികളൊക്കെ ഉള്ളിൽതന്നെ ഒളിപ്പിച്ചുവെക്കേണ്ടി വന്നു. മറ്റുള്ളവർ വികൃതിത്തരങ്ങൾ കെട്ടഴിച്ചുവിടുമ്പോൾ അസൂയ തോന്നിയിരുന്ന ഒരു വിദ്യാർഥി.

സ്കൂളിൽ അന്ന് ആൺകുട്ടികളും പെൺകുട്ടികളും വേറെ ക്ലാസുകളിലാണ്. ഞങ്ങളുടെ ക്ലാസിന് തൊട്ടപ്പുറത്ത് പെൺകുട്ടികളുടെ ക്ലാസ്. ക്ലാസിലെ ചില വിദ്വാന്മാാർ ചേർന്ന് ഒരു കൗതുകത്തിന് ചുമരിൽ ദ്വാരമുണ്ടാക്കാൻ തുടങ്ങി. ഞാനും ചേർന്നു. ആണികൊണ്ട് ചെറുതായി ദ്വാരമുണ്ടാക്കാൻ സഹായിക്കലായിരുന്നു എെൻറ പണി. സംഗതി ഗംഭീരമായി. കഠിനാധ്വാനം കൊണ്ടാവണം ദ്വാരം പ്രതീക്ഷിച്ചതിലും വലുതായി.

പെൺകുട്ടികളെല്ലാം നല്ല മര്യാദക്കാരായതുകൊണ്ട് അപ്പോൾതന്നെ ടീച്ചറെ അറിയിച്ചു. ഉച്ച കഴിഞ്ഞ് ക്ലാസ് തുടങ്ങി അൽപം കഴിഞ്ഞപ്പോൾ പ്യൂൺ കുഞ്ഞിപ്പു ക്ലാസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒരു കഷണം കടലാസ് ടീച്ചർക്ക് നൽകി. ആകാംക്ഷ കനത്ത ക്ലാസ്മുറിയിൽ ടീച്ചറുടെ ഉയർന്ന ശബ്ദം. ''ഞാൻ പേരു വിളിക്കുന്നവർ ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെല്ലണം.'' ടീച്ചർ പേരു വിളിച്ചു. മൂന്നു പേരുകൾ ടീച്ചർ വിളിച്ചു. ചുമർ തുരന്ന മൂന്നുപേർ. നാലാമനിലേക്കുള്ള വിളിക്ക് ഒരു യുഗത്തിെൻറ നീളമുണ്ടെന്ന് തോന്നി. ''റഫീക്ക്...'' ക്ലാസിലുള്ളവർ അന്തംവിട്ടു. എെൻറ പേർ ഒരു ക്രിമിനൽ ലിസ്റ്റിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഓഫിസ് റൂമിൽ ഹെഡ്മാസ്റ്റർ നമ്പൂതിരി മാഷ് കത്തിജ്ജ്വലിച്ചു നിൽക്കുകയാണ്. സ്വതവേ ശാന്തനാണ് മാഷ്. കുട്ടികളെ ഉപദ്രവിക്കുന്നത് ഇഷ്ടമല്ലാത്തൊരാൾ. പക്ഷേ, ദേഷ്യം വന്നാൽ വെളുത്തു തുടുത്ത മുഖം ചുവന്നു തുടുക്കും. മൂന്നുപേർക്കും രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാൻ ശിക്ഷ വിധിച്ചു.

എെൻറ സൽപ്പേര് ഏതാണ്ട് തീർന്നെന്നു കരുതി. വീട്ടുകാരുടെ മുന്നിൽ ഞാനൊരു മോശക്കാരനാകാൻ പോകുന്നു. അടുത്ത ഊഴം എേൻറതായിരുന്നു. ''ഹേയ്... താനിത് ചെയ്യില്ല. എനിക്കറിയാം... താൻ പോയ്ക്കോ...''

'അല്ല മാഷ്, ഞാനുംകൂടിയാണ് അത് ചെയ്തത്...' എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ, നമ്പൂതിരി മാഷിന് ഞാനത് ചെയ്യില്ലെന്നായിരുന്നു വിശ്വാസം. എെൻറ ട്രാക് റെക്കോർഡ് അങ്ങനെയൊരു കുറ്റകൃത്യം നടത്തുന്നൊരാളായി എന്നെ കാണാൻ മാഷിനെ അനുവദിച്ചില്ല. ആ വിശ്വാസം തെറ്റിക്കാൻ അപ്പോൾ എനിക്കും തോന്നിയില്ല. ശിക്ഷ കിട്ടിയ മൂന്നുപേരും വിചിത്ര നോട്ടങ്ങൾകൊണ്ട് എന്നെ അളന്നു.

പിന്നീടെനിക്ക് പലവട്ടം തോന്നിയിട്ടുണ്ട് അതു വേണ്ടിയിരുന്നില്ല, ഞാനും സംഘത്തിലുണ്ടായിരുന്നുവെന്ന് തുറന്നുപറയണമെന്ന്. സ്കൂൾ കഴിഞ്ഞ് പലപ്പോഴും നമ്പൂതിരി മാഷെ കാണുമായിരുന്നു. അപ്പോഴൊക്കെയും ആ കുറ്റം ഏറ്റു പറഞ്ഞാലോ എന്നു തോന്നാതിരുന്നില്ല. പക്ഷേ, അടുത്തെത്തുമ്പോൾ എന്തോ പറയാൻ തോന്നില്ല. ഇന്നോർക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും എത്രയോ കാലം അതൊരു കുറ്റബോധമായി പിന്തുടർന്നിട്ടുണ്ട്. നമ്പൂതിരി മാഷ് ഇപ്പോഴില്ല. അന്ന് മാഷ് എന്നെയും ശിക്ഷിച്ചിരുന്നെങ്കിലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അതാകുമ്പോൾ കുറ്റബോധമില്ലാതെ പെരുമാറാമായിരുന്നല്ലോ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world teachers dayrafeek ahammed
Next Story