ശക്തമായ ഇടപെടലുകൾ; നടപടികൾ
text_fieldsസംസ്ഥാന ആഭ്യന്തര വകുപ്പിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങൾ മുഖ്യമന്ത്രി വിവരിക്കുന്നു. അവകാശവാദങ്ങളിലെ ശരിതെറ്റുകൾ പറഞ്ഞ് മുൻ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ്
- ക്രമസമാധാനം ഭദ്രമാക്കാൻ ഫലപ്രദമായ നടപടികൾ
കേസന്വേഷണം ശാസ്ത്രീയമാക്കുന്നതിനും മൂന്നാംമുറ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമുള്ള ശക്തമായ ഇടപെടലുകൾ നടത്തി. പൊലീസിൽ സമഗ്രമായ അഴിച്ചുപണി നടത്തി.
- കുറ്റാന്വേഷണരംഗത്ത് വൻ മുന്നേറ്റം
തീവ്രവാദവുമായി ബന്ധപ്പെട്ട നീക്കങ്ങൾ തടയാൻ ശക്തമായ നടപടി. ഹൈടെക് എ.ടി.എം മോഷണശ്രമങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞു. അങ്കമാലിയിൽ നടിയെ ആക്രമിച്ചതുൾപ്പെടെ ഈയടുത്തകാലത്തുണ്ടായ പീഡനക്കേസുകളിൽ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചു.
- സ്ത്രീസുരക്ഷക്ക് ശക്തമായ നടപടികൾ
അതിക്രമങ്ങൾ കുറക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ പിങ്ക് പട്രോളും തിരുവനന്തപുരത്ത് പിങ്ക് ബീറ്റും ഉൾപ്പെടെ ശക്തമായ നിരീക്ഷണസംവിധാനങ്ങൾ. പരാതിപരിഹാര നടപടികൾക്ക് ശക്തമായ സംവിധാനങ്ങൾ. സംസ്ഥാനത്ത് സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ െപാലീസ് സ്റ്റേഷനിലെത്തി പരാതികൾ നൽകാൻ എല്ലാ സ്റ്റേഷനിലും വനിതാ ഹെൽപ് ഡെസ്ക്കുകൾ. വനിതകൾക്ക് സ്വയംപ്രതിരോധ പരിശീലനം.സ്ത്രീകൾക്ക് സുരക്ഷയും കൂടുതൽ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നലക്ഷ്യത്തോടെ സ്വയം പ്രതിരോധ പരിശീലന പദ്ധതി. വനിതകൾക്കായി മൂന്ന് മൊബൈൽ കൗൺസലിങ് കേന്ദ്രങ്ങൾ ആരംഭിച്ചു. ഷീ ടാക്സി, പിങ്ക് ഓട്ടോ, ഷീ ഓട്ടോ തുടങ്ങിയ പേരുകളിൽ പ്രത്യേകിച്ച് നഗരങ്ങളിൽ, സ്ത്രീകൾക്കുള്ള സുരക്ഷിത യാത്രാസംവിധാനങ്ങൾ.
- വനിതകൾക്ക് സ്റ്റേഷൻ ചുമതല
സംസ്ഥാനത്ത് ആദ്യമായി ഏഴു പൊലീസ് സ്റ്റേഷനുകളിൽ വനിത എസ്.ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിച്ചു.ജനമൈത്രി പദ്ധതി എല്ലാ സ്റ്റേഷനിലേക്കും.267 സ്റ്റേഷനുകളിൽ മാത്രമുണ്ടായിരുന്ന ജനമൈത്രി പദ്ധതി എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിച്ചു. പുതിയ തസ്തികകൾ, യൂനിറ്റുകൾ, പരിശീലനം. വനിത പൊലീസിന് പുതിയ ബറ്റാലിയൻ അനുവദിച്ചു. ഇതിനായി 451 പുതിയ തസ്തികകൾക്കു പുറമെ ഡ്രൈവർമാരുടെ 400 തസ്തികകൾ പുതുതായി സൃഷ്ടിച്ചു.
- പൊലീസ് സേനയുടെ ആധുനീകരണത്തിന് മുൻഗണന.
100 പൊലീസ് സ്റ്റേഷനുകൾ സ്മാർട്ട് സ്റ്റേഷനുകളാക്കി. കേന്ദ്രീകൃത ആധുനിക ഫോട്ടോ ആർക്കൈവ് സംവിധാനം ഏർപ്പെടുത്തി. ആധുനികമായ ചോദ്യംചെയ്യൽ മുറികൾ സ്ഥാപിച്ചു. 19 പൊലീസ് ജില്ലകളിലും മൊബൈൽ ഫോറൻസിക് യൂനിറ്റ് സ്ഥാപിച്ചു.
- മൊബൈൽ ആപ്ലിക്കേഷൻ
പൊലീസ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനും വിവരങ്ങൾ അറിയിക്കുന്നതിനുമായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു.
- പുതുതായി 1598 അംഗങ്ങൾകൂടി പൊലീസ് സേനയിലേക്ക്
- ട്രാഫിക് സുരക്ഷക്ക് സോഫ്റ്റ് പദ്ധതി
ഓരോ സർക്കിൾ ഇൻസ്പെക്ടർമാരുടെ കീഴിലും 50 പേരടങ്ങുന്ന സോഫ്റ്റ് വളൻറിയർമാരെ നിയോഗിക്കുന്ന പദ്ധതി ആവിഷ്കരിച്ചു.
- സ്റ്റുഡൻറ്സ് പൊലീസ് കൂടുതൽ ഫലപ്രദമാക്കാൻ നടപടി
മയക്കുമരുന്ന് കടത്ത്: പൊലീസ്, എക്സൈസ്, റെയിൽവേ സംയുക്ത പ്രവർത്തന പരിപാടി.ഒരു ഡി.ഐ.ജിയുടെ ചുമതലയിൽ കേരള ആൻറി നാർകോട്ടിക് സ്ക്വാഡ് കൂടുതൽ ശക്തിപ്പെടുത്തി.
- വിജിലൻസ്
ഒരു കോടി രൂപക്കു മേലുള്ള അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നവർക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുന്ന വിസിൽ ബ്ലോവേഴ്സ് അവാർഡ് ഏർപ്പെടുത്തി.പൊതുജന പങ്കാളിത്തത്തോടെ അഴിമതി നിർമാർജത്തിന് എറൈസിങ് കേരള, വിസിൽ നൗ എന്നീ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങി.
‘സീറോ ടോളറൻസ് ടു കറപ്ഷൻ’ എന്ന ലക്ഷ്യംെവച്ച് ആഗോള അഴിമതിവിരുദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇൻറർനാഷനലിെൻറ മാർഗരീതികൾ അവലംബിച്ച് സർക്കാർ വകുപ്പുകളിലെ അഴിമതിസൂചിക തയാറാക്കുന്ന രീതി നിലവിൽവന്നു. സർവിസിൽ പുതുതായി പ്രവേശിക്കുന്ന ജീവനക്കാർ അഴിമതിരഹിതരായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡക്ഷൻ ട്രെയിനിങ് പദ്ധതി നിലവിൽവന്നു.എജുവിജിൽ, വിജിനെറ്റ്, എൻ.എസ്.എസ് വിജിൽ ഹെൽപ് ഡെസ്ക്, ട്രാൻസ് വിജിൽ, എെൻറ ഗ്രാമം, വാട്ടർ വിജിൽ തുടങ്ങിയ അവബോധ പ്രവർത്തനങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.