ഇത് പ്രതിമരാഷ്ട്രീയത്തിെൻറ കാലം
text_fieldsസമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗത്തിൽപെട്ടയാൾക്കുപോലും തെൻറ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ല എന്ന തോന്നലുളവാകുേമ്പാഴാണ് ജനാധിപത്യം പരിപോഷിപ്പിക്കപ്പെടുന്നത്. എന്നാൽ, ഭൂരിപക്ഷാഭിപ്രായം പുലരുന്നതു മാത്രമാണ് ജനാധിപത്യമെന്ന വികലമായ സങ്കൽപമാണ് ബി.ജെ.പി സർക്കാർ മുന്നോട്ടുവെക്കുന്നത്. നാഷനൽ അലയൻസ് ഒാഫ് പീപ്ൾസ് മൂവ്മെൻറിെൻറ (എൻ.എ.പി.എം) നേതൃത്വത്തിൽ ദണ്ഡി മുതൽ ഡൽഹി വരെ നടക്കുന്ന സംവിധാൻ സമ്മാൻ യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ മഗ്സാസെ അവാർഡ് ജേതാവും ആഷാ ആശ്രമം സഹസ്ഥാപകനുമായ സന്ദീപ് പാണ്ഡെ ‘മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖം
സ്വാതന്ത്ര്യലബ്ധി മുതൽ മികച്ച ഒരു ഭരണഘടനയിലൂടെ നമ്മൾ ആർജിച്ച മുന്നേറ്റങ്ങൾ ലോകത്തിൽതന്നെ അധികം രാജ്യങ്ങൾക്ക് അവകാശപ്പെടാനില്ലാത്തതാണ്. ഭരണഘടനാപരമായ സംവരണവും ദലിത് രാഷ്ട്രീയവും രാജ്യത്ത് പ്രസക്തിയാർജിച്ചുവരുന്ന ഒരു കാലഘട്ടംകൂടിയാണിത്. ഉത്തർപ്രദേശിൽ ഇന്ത്യയിലെ ആദ്യ ദലിത് സ്ത്രീ മുഖ്യമന്ത്രിയായി മായാവതി മാറിയതൊക്കെ ഇൗ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. അമേരിക്കൻ െഎക്യനാടുകളിൽ കറുത്തവനായ ഒരു പ്രസിഡൻറ്, ബറാക് ഒബാമ അധികാരത്തിൽ വരാൻ ഇരുനൂറോളം വർഷം വേണ്ടിവന്നുവെന്നുകൂടി ഒാർക്കണം. ദലിതർ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ എന്നിങ്ങനെ പൗരസമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്ന നിലപാടാണ് ഇന്ത്യൻ ഭരണഘടനയെ അതുല്യമാക്കുന്നത്. സ്ത്രീകൾക്ക് നിയമസഭയിലും പാർലമെൻറിലും സംവരണമില്ലെങ്കിലും താഴേത്തട്ടിൽ പഞ്ചായത്ത്തലത്തിൽ 33 ശതമാനത്തിലധികം സ്ത്രീകൾ രാജ്യത്ത് തെരഞ്ഞെടുക്കപ്പെടുന്നു. നമ്മുടെ രാജ്യം ഇങ്ങനെ നാനാവിധ മുന്നേറ്റങ്ങളിലൂടെ ജനാധിപത്യത്തിെൻറ ഉന്നതതലങ്ങളിലേക്ക് വളരുകയായിരുന്നു. ബി.ജെ.പി ഗവൺമെൻറ് അധികാരത്തിൽ വന്നതോടെ ഇതിൽ മാറ്റംവന്നു. അരികുവത്കരിക്കപ്പെട്ടവരെ സമൂഹത്തിെൻറ മുഖ്യധാരയിൽ എത്തിക്കുന്നതിൽ കരസ്ഥമാക്കിയ നേട്ടങ്ങളുടെ തലത്തിൽനിന്നു നോക്കുേമ്പാൾ നാം പിറകോട്ടു നടക്കുന്നതായാണ് കാണാനാവുക.
പതിറ്റാണ്ടുകളായി ഇൗ രംഗത്ത് പ്രവർത്തിക്കുന്ന അങ്ങേക്ക് ഇന്ത്യയിൽ പാർശ്വവത്കൃത ദലിത് ന്യൂനപക്ഷങ്ങൾ ഇൗ സർക്കാറിനു കീഴിൽ സുരക്ഷിതരല്ലെന്ന് അഭിപ്രായമുണ്ടോ?
ബി.ജെ.പി സർക്കാറിെൻറ കാലത്ത് രാജ്യത്ത് ദലിതുകൾ അടിക്കടി അതിക്രമത്തിനിരയാവുകയാണ്. ജാതീയമായ ക്രൂരതകളെയും അസമത്വങ്ങളെയും അതിക്രമങ്ങളെയും ഒരുവിധത്തിലും കണ്ടില്ലെന്നു നടിക്കുന്നതാണ് ഗുജറാത്ത് വികസന മാതൃക. ഇവിടെ കേരളത്തിലും അയിത്തത്തിെൻറയും വേർതിരിവുകളുടെയും പുതുമാതൃകകൾ കണ്ടുതുടങ്ങിയില്ലേ? ശബരിമല ക്ഷേത്രവിവാദം നാം ചരിത്രത്തിലേക്ക് പിറകോട്ട് അതിവേഗം സഞ്ചരിക്കുന്നു എന്ന ചിന്തയാണ് എന്നിലുളവാക്കിയത്. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുത്ത പോരാട്ടങ്ങളെയും ചരിത്രത്തെയും എത്ര വേഗമാണ് നമുക്ക് മറക്കാൻ കഴിയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ 2014ലെ പാർലമെൻറ് ഇലക്ഷനിൽ ഒരു മുസ്ലിംപോലും ജനപ്രതിനിധിയായില്ല എന്ന സത്യം ഇതോടുകൂടി കൂട്ടിവായിക്കുേമ്പാഴാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാവുക. ഇവിടെ ഭൂരിപക്ഷ രാഷ്ട്രീയം മുസ്ലിംകളെ അരികുവത്കരിക്കുന്നുവെന്നുതന്നെ വേണം കരുതാൻ. സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗത്തിൽപെട്ടയാൾക്കുപോലും തെൻറ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ല എന്ന തോന്നലുളവാകുേമ്പാഴാണ് ജനാധിപത്യം പരിപോഷിപ്പിക്കപ്പെടുന്നെതന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, ഭൂരിപക്ഷാഭിപ്രായം പുലരുന്നതു മാത്രമാണ് ജനാധിപത്യമെന്ന വികലമായ ജനാധിപത്യസങ്കൽപമാണ് ബി.ജെ.പി സർക്കാർ മുന്നോട്ടുവെക്കുന്നത്. നരേന്ദ്ര ദാഭോാൽകർ, അരവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലേങ്കഷ് എന്നിങ്ങനെ ഇരകളുടെ പട്ടിക നീളുകയാണ്. ഇത്തരം വേട്ടയാടലുകൾ ഇന്ത്യയിൽ മുമ്പ് ഉണ്ടാകാത്തതാണ്. ആൾക്കൂട്ട കൊലപാതകം നടത്തുന്നവരെ മന്ത്രിമാർ മാലയണിച്ച് സ്വീകരിച്ച് ആദരിക്കുന്നത് നമ്മുടെ രാജ്യം മുമ്പ് കണ്ടിട്ടില്ല.
കർഷകപ്രക്ഷോഭങ്ങൾ തലസ്ഥാനത്തെ അസ്വസ്ഥമാക്കുന്ന നാളുകൾകൂടിയാണ് കടന്നുപോകുന്നത്. മഹാറാലി മുതൽ ചെറുപ്രക്ഷോഭങ്ങൾ വരെ ഡൽഹിയിൽ അരങ്ങേറുന്ന സമയം രാജ്യത്ത് വിവിധയിടങ്ങളിൽ പ്രതിമകൾ ഉയരുകയാണ്. സർദാർ വല്ലഭ ഭായി പേട്ടൽ മുതൽ ശിവജി വരെ. എങ്ങനെ നോക്കിക്കാണുന്നു?
അവരിതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയബിംബങ്ങളെ സാമൂഹിക ഇടങ്ങളിൽ പ്രതിഷ്ഠിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കിടയിൽ സ്വാത ന്ത്ര്യസമര സേനാനികളെയും ഗാന്ധിയെയുമൊക്കെ ഹിന്ദുത്വശക്തികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു. സവർക്കറിനും ഹെഡ്ഗേവാറിനും ഗോൾവാൾക്കറിനുമൊന്നും രാജ്യത്തെ ജനങ്ങൾക്കിടയിൽ അത്രകണ്ട് വിശ്വാസ്യതയില്ല. സവർക്കറൊഴികെ മറ്റാരും സ്വാതന്ത്ര്യ സമരത്തിൽ പെങ്കടുത്തിട്ടില്ല. സ്വാതന്ത്ര്യസമരത്തിനിടെ ജയിലിലായ സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചാണ് ജയിലിൽനിന്ന് പുറത്തുവന്നത്. ഇവർക്കൊന്നും രാജ്യത്ത് വിശ്വാസ്യതയില്ലാത്തതിനാലാണ് നരേന്ദ്ര മോദി സർദാർ വല്ലഭ ഭായി പേട്ടലിനെയും ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ തുടങ്ങിയവരെയും ഹിന്ദു മൂർത്തികളാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഇവരാരും ജാതീയതയെ പ്രോത്സാഹിപ്പിച്ചിരുന്നവരല്ലല്ലോ. കർഷകരുടെ അവകാശങ്ങൾക്കായി നിലപാടെടുത്ത പേട്ടൽ ബർദോളിയിലെ കർഷകരുടെ ക്ഷണം സ്വീകരിച്ച് അവരുടെ പ്രക്ഷോഭം നയിച്ചിരുന്നു. രാജ്യത്ത് കർഷകരുടെ അവസ്ഥ ദൈനംദിനം മോശമായിക്കൊണ്ടിരിക്കുന്ന കർഷക ആത്മഹത്യ പെരുകുന്ന ഉൽപന്നങ്ങൾക്ക് താങ്ങുവില ഏറ്റവും വലിയ ആവശ്യമായി കർഷകർ മുന്നോട്ടുെവക്കുന്ന സാഹചര്യത്തിൽ 3000 കോടിയുടെ പേട്ടൽ പ്രതിമ ഉയർത്തുന്നതിന് പകരം ആ തുക കർഷകർക്ക് സഹായമായി നൽകാമായിരുന്നു. അത് ആയിരക്കണക്കിന് ജീവിതങ്ങളെ കൈപിടിച്ചുയർത്തുമായിരുന്നു. പക്ഷേ, ബി.ജെ.പി മുന്നോട്ടുവെക്കുന്ന ്പ്രതിമഷ്ട്രീയത്തിൽ പ്രതിമകളുടെ സൃഷ്ടി മാത്രമേ സാധ്യമാവൂ. അതുമാത്രമാണ് അവർ ചെയ്യുന്നതും. അവർ ഇൗ രാജ്യത്തെ ജനങ്ങൾക്ക് എന്താണ് നൽകുന്നത്? ബി.ജെ.പി ഗവൺമെൻറുമായി താരതമ്യം ചെയ്യുേമ്പാൾ മുൻ യു.പി.എ സർക്കാർ ഭേദമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവർ അഴിമതിക്കാരായിരുെന്നങ്കിലും വിവരാവകാശനിയമം, ഭക്ഷ്യസുരക്ഷാ നിയമം, തൊഴിൽസുരക്ഷാ നിയമം, ഭൂമിയേറ്റെടുക്കൽ നിയമങ്ങളിൽ ഭേദഗതികൾ, വിദ്യാഭ്യാസാവകാശ നിയമം എന്നിങ്ങനെ ഒരുപിടി നേട്ടങ്ങൾ അവർക്ക് അവകാശപ്പെടാനായുണ്ട്.
പുതിയ നിയമങ്ങൾ രാജ്യത്ത് അവതരിപ്പിക്കപ്പെടുകയും ചിലത് ദുർബലപ്പെടുത്തുകയും ചെയ്യപ്പെടുന്നു എന്ന് താങ്കൾ മുമ്പ് അഭിപ്രായപ്പെടുകയുണ്ടായി?
ദലിതുകളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും സംരക്ഷണവും ഉദ്ഗ്രഥനവും ലക്ഷ്യമാക്കുന്ന പല നിയമങ്ങളും ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജൂതന്മാരോ മുസ്ലിംകളോ പാർസികളോ ബുദ്ധമതക്കാരോ ആരുമായിക്കൊള്ളെട്ട, അഭയാർഥികളോട് സൗഹാർദം പുലർത്തുന്നതും അതിഥികളെന്നപോലെ അവരെ കാണുന്നതും ഇൗ രാജ്യത്തിെൻറ ചരിത്രമാണെന്നിരിക്കെ നമ്മൾ അത് മറന്ന് ചരിത്രത്തിലാദ്യമായി റോഹിങ്ക്യകളെ സ്വീകരിക്കില്ലെന്ന് പറയുകയാണ്. ഒരു ഉദാഹരണം പറയാം, െഎ.െഎ.ടി കാൺപുരിലെ പ്രഫസറായിരുന്ന ജി.ഡി. അഗർവാൾ പിൽക്കാലത്ത് സന്യാസദീക്ഷ സ്വീകരിച്ച് സന്യാസിയായി മാറി. ഗംഗ തെൻറ മാതാവാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന തികഞ്ഞ ഇൗശ്വരവിശ്വാസിയായ അദ്ദേഹം ഗംഗയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഹരിദ്വാറിൽ നിരാഹാരസമരത്തിനിടെ മരിക്കുകയാണുണ്ടായത്. ഗംഗ തന്നെ വിളിച്ചുവെന്നുപറഞ്ഞ നരേന്ദ്ര മോദി കേന്ദ്രം ഭരിക്കുേമ്പാഴാണ് ഗംഗയുടെ സംരക്ഷണത്തിനായി ഒരു സന്യാസി 112 ദിവസത്തെ ഉപവാസസമരത്തിനുശേഷം മരണത്തിന് കീഴടങ്ങിയത്.
ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം എന്ന ആശയം പ്രചരിപ്പിക്കാനാണ് നാഷനൽ അലയൻസ് ഫോർ പീപ്ൾസ് മൂവ്മെൻറിെൻറ (എൻ.എ.പി.എം) നേതൃത്വത്തിൽ ഞങ്ങൾ സംവിധാൻ സമ്മാൻ യാത്രയുമായി രാജ്യമൊട്ടുക്ക് സഞ്ചരിക്കുന്നത്. വരുന്ന ഇലക്ഷനിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാനായി കാമ്പയിനുകൾ അടക്കം നടത്താനും വിശാല സഖ്യത്തിെൻറ ഭാഗമാകാനുമാണ് ഞങ്ങളുടെ പദ്ധതി. ഉത്തർപ്രദേശിൽ സമാജ്വാദി, ബഹുജൻസമാജ്വാദി പാർട്ടികൾ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുക. എക്സിറ്റ് പോളുകൾ ഇത്തരം സഖ്യങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ദേശീയതലത്തിൽ മൂന്നാം മുന്നണിയിലേക്ക് വലതുപക്ഷ വിരുദ്ധർ ഒന്നിക്കുകയാണെങ്കിൽ തീർച്ചയായും ഇൗ സർക്കാറിനെ തുടച്ചുനീക്കാനും ജനാധിപത്യ മതേതരമൂല്യങ്ങൾ മുന്നോട്ട്െവക്കുന്ന സർക്കാർ സംവിധാനം നിലവിൽ വരുത്താനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.