Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗവർണറാണ്, സ്പീഡ്...

ഗവർണറാണ്, സ്പീഡ് ഗേവണറല്ല

text_fields
bookmark_border
arif-mohammed-khan
cancel

ഭരണഘടനയുടെ 153 ാം അനുഛേദം സംസ്ഥാനത്ത് ഒരു ഗവർണറുണ്ടാകണമെന്നും വിവിധ സംസ്ഥാനങ്ങ ൾക്ക് പൊതുവായി ഒരു ഗവർണറെ തന്നെ നിയമിക്കാമെന്നും പറയുന്നു. 35 വയസ്സു തികഞ്ഞ ഇന്ത്യൻ പൗരൻ എന്നതാണ് ഗവർണർ നിയമത്തിന് അനുഛേദം 157 പറയുന്ന മാനദണ്ഡമെങ്കിലും സജീവരാഷ്ട ്രീയം വെടിഞ്ഞ (ഇനിയൊരു രാഷ്ട്രീയ അങ്കത്തിനു ബാല്യമില്ല എന്നു കരുതുന്ന) പ്രഗല്ഭരും പ രിചയസമ്പന്നരുമായവരെ ഗവർണർമാരാക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യം പൊതുവെ സ്വീക രിച്ചിരിക്കുന്ന രീതി.

കക്ഷി രാഷ്ട്രീയത്തിന് അതീതരായവരെ ഗവർണർമാരായി നിയമിക ്കണമെന്ന് സർക്കാറിയ കമീഷൻ ശിപാർശ ചെയ്യുന്നു (പാരഗ്രാഫ് 4.6.09). അതത് സംസ്ഥാന മുഖ്യമന്ത് രിയുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം വേണം ഗവർണറെ നിയമിക്കാനെന്ന് 2002 ലെ വെങ്കട െചല ്ലൈയ്യ കമീഷനും ശിപാർശ ചെയ്യുന്നു. സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തവരെ വേണം ഗ വർണർമാരാക്കേണ്ടതെന്ന് 2010ലെ പൂഞ്ചി കമീഷനും വ്യക്തമാക്കുന്നു. സജീവ രാഷ്ട്രീയത്തി ൽ താൽപര്യം നഷ്ടമാകാത്ത ഗവർണർമാർ സംസ്ഥാനഭരണത്തെ തടസ്സപ്പെടുത്തുന്ന സാധ്യതകളെ ഒഴിവാക്കാൻ വേണ്ടിയാണ് ഗവർണർ നിയമനത്തെ സംബന്ധിച്ച മേൽ ശിപാർശകളത്രയും. നിർഭാഗ്യവശാൽ മേൽപ്പറഞ്ഞ ശിപാർശകളെയും നിർദേശങ്ങളെയും അവഗണിച്ച് മുന്നേറുന്ന ഗവർണർ നിയമനങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കടുത്ത ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്-. കേരളത്തിലെ ഓർഡിനൻസ് സംബന്ധിച്ചുണ്ടായ വിവാദം അതിൽ ഏറ്റവും പുതിയത് മാത്രമാണ്.

നിയമസഭകൾ സമ്മേളനത്തിലില്ലാത്ത അടിയന്തരഘട്ടങ്ങളിൽ ഓർഡിനൻസുകൾ വഴിയായി നിയമനിർമാണം നടത്താൻ ഭരണഘടനയുടെ അനുഛേദം 213 ഗവർണറെ ചുമതലപ്പെടുത്തുന്നു. ഓർഡിനൻസ് നടത്താനുള്ള അടിയന്തരസാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്ന് ഗവർണർക്ക് ബോധ്യമുണ്ടാകണമെന്ന് അനുഛേദം 213 പറയുമ്പോൾ അത് ഗവർണറുടെ വ്യക്തിപരമായ ബോധ്യമല്ല, മറിച്ച് ഗവർണർക്ക് ഉപദേശ നിർദേശങ്ങൾ നൽകുന്ന സംസ്ഥാന മന്ത്രിസഭയുടെ ‘ഉത്തമ ബോധ്യമാണ്’ എന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കുന്നു (നബാം റെബിയ ആൻഡ് ബമാങ് ഫെലിക്സ് വേഴ്സസ് ഡെ. സ്പീക്കർ, അരുണാചൽ പ്രദേശ് ലെജിസ്ലേറ്റിവ് അസംബ്ലി ആൻഡ് അദേഴ്സ് ( 2016) 8 എസ്.സി.സി 1 @ ഖണ്ഡികകൾ 147.2 , 180; സം ഷേർ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് ആൻഡ് (AIR 1974 SC 21 92 ഖണ്ഡിക 30 ).

അനുഛേദം 166 (3) അനുസരിച്ചുള്ള റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത് എന്നത് അനുഛേദം 213 ന് വിധേയമായ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ഗവർണർക്ക് ഒഴിഞ്ഞുനിൽക്കാനുള്ള ഒഴിവുകഴിവല്ല. റൂൾസ് ഓഫ് ബിസിനസ് എന്നത് സംസ്ഥാനഭരണത്തെ സുഗമമാക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങൾ മാത്രമാണ്; അത്തരം നടപടിക്രമങ്ങളിലെ ചില സാങ്കേതികവശങ്ങൾ വരവണ്ണം തെറ്റാതെ പാലിച്ചില്ല എന്നത് ഒരിക്കലും ഭരണഘടനാപരമായ ബാധ്യതകൾ നിറവേറ്റുന്നതിൽനിന്ന് ഗവർണർക്ക് ഒരു ഒഴികഴിവും നൽകുന്നില്ല. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ഗവർണർ പദവി സംസ്ഥാനത്തെ മന്ത്രിസഭയുടെ താൽപര്യങ്ങൾക്കു വിധേയമായിട്ടുള്ളതാണ് എന്നതുതന്നെയാണ് ഇതിനു കാരണം.

Arif-muhammed-khan

ബ്രിട്ടീഷ് പാർലമെൻററി വ്യവസ്ഥയിലെ ‘ക്രൗണി’ (രാജാവ് / രാജ്ഞി )നു തുല്യമായ രീതിയിൽ നാമമാത്രമായ അധികാരമുള്ള പദവിയാണ് ഗവർണറുടേതെന്ന് സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങൾ വ്യക്തമാക്കുന്നുണ്ട് ( പു മില്ലയ്ഹ്ലൈ ചോ വേഴ്സസ് സ്റ്റേറ്റ് ഓഫ് മിസോറം, എ.െഎ.ആർ 2005 എസ്.സി 1537; യു.എൻ.ആർ. റാവു വേഴ്സസ് ഇന്ദിരഗാന്ധി , AlR 1971 എസ്.സി 1002). അതുകൊണ്ടുതന്നെ അനുഛേദം 163 (2) ഗവർണർക്കു നൽകുന്ന വിവേചനാധികാരംപോലും സംസ്ഥാനത്തെ ഭരണച്ചുമതലകളിലല്ല, മറിച്ച് ഗവർണർക്ക് സ്റ്റാറ്റ്യൂട്ട് പ്രകാരം ‘പേഴ്സൊണ ഡെസിഗ്നേറ്റ്’ അഥവാ ‘ഇയോ നോമിനി’ ആയി നടപ്പാക്കുന്ന ചുമതലകളിൽ മാത്രമേ ഉള്ളൂ എന്ന് സ്റ്റേറ്റ് ഓഫ് ഗുജറാത്ത് ആൻഡ് അതേഴ്സ് വേഴ്സസ് മിസ്റ്റർ ജസ്റ്റിസ് (റിട്ട.) ആർ.എ. മേത്ത ആൻഡ് അതേഴ്സ് എ.െഎ.ആർ 2003 എസ്.സി 693, എ.കെ. റോയ് വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ (എ.െഎ.ആർ 1982 എസ്.സി 710) എന്നീ കേസുകൾ വ്യക്തമാക്കുന്നു.

മറിച്ചുള്ള ഒരു വിവേചനാധികാര പ്രയോഗം ഗവർണറെ ഭരണഘടന വിഭാവനം ചെയ്തതിനപ്പുറമുള്ള ഒരു ‘സൂപ്പർ കോൺസ്റ്റിറ്റ്യൂഷനൽ അതോറിറ്റി’യാക്കി മാറ്റും. മന്ത്രിസഭയുടെ ഉപദേശത്തിന് വിധേയമായിത്തന്നെ ഗവർണർ പ്രവർത്തിക്കണമെന്നു തന്നെയാണ് അനുഛേദം 163 (1) വ്യക്തമായും പറയുന്നത്. മറിച്ചുള്ള ഒരു വിവേചനാധികാര പ്രയോഗം സംസ്ഥാനത്ത് ഗവർണറുടേതായ ഒരു സമാന്തരസർക്കാറിനെ സൃഷ്ടിക്കുമെന്നും അത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും മുകളിൽ പരാമർശിക്കപ്പെട്ട നബാം റെബിയ കേസിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.

മാത്രവുമല്ല, കേവലം പ്രസിഡൻറിെൻറ നോമിനി മാത്രമായ ഗവർണർ ജനപ്രതിനിധികളുടെ സർക്കാറിനെ കവച്ചുെവച്ച് നേരിട്ട് ഭരണം നടത്തുന്നത് ജനാധിപത്യത്തിെൻറ അടിസ്ഥാന സങ്കൽപത്തിനു തന്നെ വിരുദ്ധമാണ് (ഷംസീർസിങ് കേസ്; രാം ജവായ വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എ.െഎ.ആർ 1955 എസ്.സി 549)
പ്രസിഡൻറ് നോമിനേറ്റ് ചെയ്യുന്നു എന്നതുകൊണ്ട് മാത്രം ഗവർണർ എന്ന പദവി കേന്ദ്രസർക്കാറിനോടു മാത്രം വിധേയത്വം കാട്ടുന്ന ഒരു ഉദ്യോഗമായി മാറാൻ പാടില്ല (ഹർഗോവിന്ദ് പാന്ത് വേഴ്സസ് ഡോ. രഘുകുൽ തിലക് ആൻഡ് അതേഴ്സ്, എ.െഎ.ആർ 1979 എസ്.സി 1109). ഗവർണർ എന്നാൽ കേന്ദ്ര സർക്കാറിെൻറ ഏജൻറ് എന്നുമല്ല അർഥം (ബി.പി. സിംഗാൾ വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ ( 2010) 6 എസ്.സി.സി 331). ഗവർണറുടെ വിധേയത്വം ഭരണഘടനയോടു തന്നെയാകണം.

അതുകൊണ്ടു തന്നെ സംസ്ഥാനത്തിെൻറ നാമമാത്ര ഭരണത്തലവൻ എന്ന നിലയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ വിളക്കിച്ചേർത്തിരിക്കുന്ന യോജിപ്പിെൻറ കണ്ണിയായി വേണം ഗവർണർ പദവി മാറാൻ. മറിച്ച്, ഭരണത്തെ തടസ്സപ്പെടുത്താൻ/ വേഗം കുറക്കാൻ സംസ്ഥാന ഭരണത്തിൽ ഘടിപ്പിച്ച സ്പീഡ് ഗേവണറായല്ല. നിയന്ത്രിതമായ അധികാരങ്ങളുള്ള ഡൽഹി സർക്കാറിനെതിരെ അന്നത്തെ ലെഫ്റ്റനൻറ് ഗവർണർ നടത്തിയ ഇടപെടലുകൾക്കെതിരെ ഡൽഹി സർക്കാർ കൊടുത്ത കേസിൽ സുപ്രീംകോടതി നൽകിയ സന്ദേശവും ഇതുതന്നെയാണ്.

(സുപ്രീംകോടതി അഭിഭാഷകയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governor against kerala governmnet
News Summary - state governor, not speed governor -opinion
Next Story