Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശ്രീനാരായണഗുരു...

ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി: വിദ്യ കൊണ്ട് പ്രബുദ്ധരാവാൻ ഒരുക്കങ്ങൾ തുടരുന്നു

text_fields
bookmark_border
ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി: വിദ്യ കൊണ്ട് പ്രബുദ്ധരാവാൻ ഒരുക്കങ്ങൾ തുടരുന്നു
cancel

കേരളത്തിലെ പതിനഞ്ചാമത്തെ സർവകലാശാലയായി ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി ഗവർണർ പുറപ്പെടുവിച്ച ഓർഡിനൻസ് വഴി 2020 ഒക്ടോബറിലാണ് രൂപവത്കൃതമായത്. സർവകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ചിട്ട് ഡിസംബറിൽ ഒരു വർഷം പൂർത്തിയാവുകയാണ്. എല്ലാ സർവകലാശാലകളെയും പോലെയുള്ള രീതിശാസ്ത്രമല്ല ഓപൺ സർവകലാശാലക്കുള്ളത്. സാധാരണ സർവകലാശാലകൾ ആരംഭദിവസം മുതൽ അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കാൻ നിയമപരമായി പ്രാപ്തമാണ്. പക്ഷേ ഓപൺ സർവകലാശാലക്ക് ഈ രീതി സ്വീകരിക്കാനുള്ള നിയമസാധുതയില്ല. യു.ജി.സിയുടെ വിദൂരവിദ്യാഭ്യാസ ബ്യൂറോ ഓരോ പാഠ്യപദ്ധതിക്കും അതിെൻറ നിയമാവലി അനുസരിച്ച് അംഗീകാരം നൽകിയ ശേഷമേ സർവകലാശാലക്ക് ആരംഭിക്കാൻ കഴിയൂ.

ഒക്ടോബറിൽ ആരംഭിച്ച സർവകലാശാലക്ക് ഡിസംബറിൽ യു.ജി.സി അംഗീകാരം നൽകുമ്പോൾ ഓർഡിനൻസ് നിയമമായി മാറ്റണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇതനുസരിച്ച് വളരെ പെട്ടെന്ന് കേരള നിയമസഭ ഐകകണ്ഠ്യേന ഇത് നിയമമാക്കി. അക്കാദമിക് വിഷയങ്ങൾക്കുള്ള അംഗീകാരം ഉറപ്പുവരുത്താനാണ് സർവകലാശാലയുടെ രണ്ടാം ഘട്ടത്തിലെ പ്രയാണം.

അക്കാദമിക് പണിപ്പുര

ബിരുദ വിഷയങ്ങൾക്ക് 132 ക്രെഡിറ്റും ബിരുദാനന്തരബിരുദ വിഷയങ്ങൾക്ക് 72 ക്രെഡിറ്റും നിഷ്കർഷിക്കുന്ന കരിക്കുലം ഫ്രയിംവർക്ക് ജനുവരിയിൽ നടപ്പാക്കി. തുടർന്ന് 21 ബിരുദ വിഷയങ്ങൾക്കും 10 ബിരുദാനന്തര ബിരുദ വിഷയങ്ങൾക്കും വേണ്ടി അക്കാദമിക് കമ്മിറ്റികൾ രൂപവത്കരിച്ച് സിലബസുണ്ടാക്കി. സ്വന്തമായി അധ്യാപകർ കൈവശമില്ലാത്തതിനാൽ പ്രാരംഭദശയിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 300ഓളം അധ്യാപകരുടെ കൂട്ടായ പരിശ്രമവും സഹകരണവുമാണ് ഈ സംരംഭത്തെ വിജയത്തിലെത്തിച്ചത്. ഓരോ കമ്മിറ്റിയും ഏകദേശം എട്ടു തവണയെങ്കിലും ചേർന്ന് ചർച്ച ചെയ്ത് രൂപപ്പെടുത്തിയതാണ് പാഠ്യവിഷയങ്ങളുടെ സിലബസ്. ശ്രീനാരായണഗുരു പഠനത്തിനുള്ള ബിരുദ പാഠ്യപദ്ധതിയും ഇതിലുൾപ്പെടുന്നു.

ബിരുദ പഠനത്തിന് സിംഗിൾ മെയിനും ഡബ്ൾ മെയിനും ട്രിപ്ൾ മെയിനും വിഭാവനം ചെയ്തുകൊണ്ടാണ് സർവകലാശാല അക്കാദമിക് പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ സിംഗിൾ മെയിനും പിന്നീട് മറ്റ് മാതൃകകളും നടപ്പാക്കാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ലാംഗ്വേജസ്, സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ്, സ്കൂൾ ഓഫ് ഇൻറർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ്, സ്കൂൾ ഓഫ് ലോ ആൻഡ് ബിസിനസ് സ്റ്റഡീസ് എന്നിവയാണ് തുടക്കത്തിൽ സർവകലാശാല സ്ഥാപിച്ച പ്രധാനപ്പെട്ട അഞ്ച് പാഠ്യമേഖലകൾ.

മികവിലേക്കുള്ള നടപ്പാത

സ്വയം പഠനസാമഗ്രികളുടെ നിർമിതി സർവകലാശാല ആരംഭിച്ചത് മാർച്ചിലാണ്. നിലവാരം കുറഞ്ഞ പഠനസാമഗ്രികളോട് കൃത്യമായ അകലം പാലിക്കുന്ന സർവകലാശാലയുടെ മറ്റൊരു പ്രധാന ലക്ഷ്യം മികവുറ്റ ബോധനരീതി നടപ്പാക്കുക എന്നതാണ്. എഴുതി തയാറാക്കിയ അധ്യയന വിവരണങ്ങൾക്കു പുറമേ വെർച്വൽ എജുക്കേഷെൻറ സാധ്യതകളും ഈ ബോധനരീതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഓഡിയോ വിഡിയോ മാധ്യമങ്ങളും ഡോക്യുമെൻററികളും ഈ ഗണത്തിൽപെടുന്നു. സർവകലാശാല സ്വന്തമായി വികസിപ്പിച്ചെടുത്ത സ്വയം പഠനരീതിശാസ്ത്രം ബിരുദ, ബിരുദാനന്തരബിരുദ വിഷയങ്ങളുടെ പാഠ്യപദ്ധതിക്കനുസരിച്ചാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈ മാതൃകകൾക്കധിഷ്ഠിതമായി യോഗ്യരായ നൂറ്റിയമ്പതോളം പേർ സ്വയംപഠനസാമഗ്രികൾ വികസിപ്പിക്കാൻ വ്യാപൃതരായത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്. യു.ജി.സി നിയമം അനുസരിച്ച് പഠനസാമഗ്രികളുടെ 40 ശതമാനമേ ഇങ്ങനെ വികസിപ്പിക്കാൻ സർവകലാശാലക്ക് അനുവാദമുള്ളൂ. ബാക്കിഭാഗം സർവകലാശാലയുടെ സ്വന്തം അധ്യാപകരാണ് തയാറാക്കേണ്ടത്. അതിനുവേണ്ടി സർക്കാർ കഴിഞ്ഞ നവംബറിൽ അനുവദിച്ച 118 തസ്തികകളിൽ 56എണ്ണം അധ്യാപകർക്ക് വേണ്ടിയുള്ളതാണ്. അതിെൻറ തുടർനടപടികൾ ദ്രുതഗതിയിൽ സർവകലാശാല നടപ്പാക്കുന്നു. അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള അനുവാദത്തിന് യു.ജി.സിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് അതിെൻറ പോർട്ടലിലൂടെയാണ്. ജനുവരിയിൽ തുറക്കാൻ സാധ്യതയുള്ള ഈ പോർട്ടലിൽ നൽകുന്ന വിവരങ്ങൾ പരിശോധിക്കാൻ യു.ജി.സി സമിതി നേരിട്ടെത്തും. അതിനുശേഷമെ കോഴ്സുകൾക്ക് അനുവാദം നൽകൂ.

വൈവിധ്യമാർന്ന പന്ഥാവുകൾ

ഇതോടൊപ്പം സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വേണ്ടി കിലയും ഡിജിറ്റൽ യൂനിവേഴ്സിറ്റിയും സർവകലാശാലയും സംയുക്തമായി ആരംഭിച്ച സർട്ടിഫിക്കറ്റ് പ്രോഗ്രാമിെൻറ ആദ്യ ബാച്ച് പഠിതാക്കൾ ഏപ്രിൽ മാസം പുറത്തിറങ്ങും. 'ഫാക്ടറീസ് ആൻഡ് ബോയിലേഴ്സു'മായി ചേർന്ന് നടപ്പാക്കുന്ന വളരെ ജോലി സാധ്യതയുള്ള സേഫ്ടി മാനേജ്മെൻറ് പാഠ്യപദ്ധതി പൂർത്തിയായി. അധ്യയനം ഉടൻ ആരംഭിക്കും. പ്രമുഖ നൈപുണ്യ പരിശീലന ദാതാക്കളായ 'അസാപു'മായി (ASAP) ചേർന്ന് നൈപുണ്യ കോഴ്സുകൾ സംയുക്തമായി നടത്താനുള്ള പദ്ധതികളും അവസാനഘട്ടത്തിലാണ്. ജീവിതസാഹചര്യം കൊണ്ട് പഠനം നിർത്തിപ്പോയ യോഗ്യരായ പഠിതാക്കൾക്ക് ബിരുദപഠനവും നൈപുണ്യ പരിശീലനവും ഒരുമിച്ചു നൽകുന്ന ഒരു നവീന പാഠ്യപദ്ധതി സർവകലാശാലയും 'അസാപും' ജില്ല പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്നു. പൈലറ്റ് പ്രോജക്ടിൽ കാസർകോട് ജില്ല പഞ്ചായത്ത് ഇതിനുവേണ്ടി 20ലക്ഷം രൂപ ഈ അധ്യയന വർഷം നീക്കിെവച്ചിട്ടുണ്ട്. അതിെൻറ ഔപചാരിക ഉദ്ഘാടനം ജനുവരിയിൽ നടക്കും. പൂർത്തിയാക്കുന്ന മുറക്ക് യോഗ്യരായ പഠിതാക്കൾക്ക് ബിരുദവിഷയങ്ങളിൽ അധ്യയനം നൽകാനാണ് പദ്ധതി. കേരളത്തിലെ എല്ലാ ജില്ല പഞ്ചായത്തുകളുമായും സഹകരിച്ച് ഇത് നടപ്പാക്കാൻ സർവകലാശാലക്കും 'അസാപി'നും ഉദ്ദേശ്യമുണ്ട്. കേരളത്തിെൻറ സാക്ഷരതയുടെ രണ്ടാം ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകും.

ശ്രീനാരായണഗുരുവിെൻറ ജീവിതവും ചിന്തയും കേന്ദ്രീകൃതമാക്കി വികസിപ്പിക്കുന്ന സാംസ്കാരിക മ്യൂസിയവും 'കൊല്ലം നഗരത്തിെൻറ പൈതൃകാഘോഷ'വും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ അടുത്തുതന്നെ നടപ്പാക്കും. കേരളത്തിലെ കീഴാള-വൈജ്ഞാനിക പൈതൃകത്തിെൻറ ഭാഗമായ നൈപുണ്യ വേലകൾ കൃത്യമായ പരിശീലനത്തിലൂടെ പൊതുധാര വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയും സർവകലാശാലയുടെ പ്രഥമ പരിഗണനയിലാണ്. കേരളത്തിലെ അസംഘടിതരും അതേസമയം വിദ്യാഭ്യാസ പ്രക്രിയയിൽ വ്യക്തമായ പങ്കാളിത്തവുമുള്ള പാരലൽ കോളജ് അധ്യാപകരുടെ അക്കാദമിക് ശാക്തീകരണത്തിനുള്ള പരിശീലന പരിപാടി സർവകലാശാല വിഭാവനം ചെയ്യുന്നു.

സർക്കാറിെൻറ രണ്ട് ബജറ്റ് പ്രസംഗങ്ങളിലും ബജറ്റ് രേഖകളിലും ശ്രീനാരായണഗുരു ഓപൺ സർവകലാശാല വളരെ കരുതലോടെ പരിഗണിക്കപ്പെട്ടത് സർവകലാശാലയുടെ പ്രവർത്തനത്തിന് ഊർജം നൽകുന്നു. സ്വന്തമായ കാമ്പസ് കണ്ടെത്താൻ സർക്കാർ തലത്തിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

(ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana Guru Open UniversityKerala News
News Summary - Sree Narayana Guru Open University: Prepare to become enlightened with knowledge
Next Story