മുദ്രവെച്ച കവറും അത്താഴ വിരുന്നും
text_fields1949ൽ സ്വന്തം ഭരണഘടന നടപ്പാക്കിയതിെൻറ വാർഷികം നവംബർ 26ന് രാജ്യം പതിവായി ആചരിക്കാറുണ്ടെങ്കിലും ഇക്കുറി അസാധാരണമായ ഒരു അത്താഴ വിരുന്നുകൊണ്ട് ശ്രദ്ധേയമായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമ ന്ത്രിയെ അത്താഴവിരുന്നിനായി സുപ്രീംകോടതിയിലേക്ക് ക്ഷണിച്ചുവരു ത്തിയതിൽ മാത്രമായിരുന്നില്ല ഇൗ അസാധാരണത്വം. രാജ്യം ഉറ്റുനോക്കുന ്ന പ്രമാദമായ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന വ്യ ക്തി ആ കേസ് കേൾക്കുന്ന ബെഞ്ചിെൻറ തലവനായ ജഡ്ജിയുമായി നേരിൽ കൂടിക ്കാഴ്ച നടത്തുകയും ഏറെ നേരം ആശയവിനിമയം നടത്തുകയും ചെയ്യുകയെന്ന തും കേട്ടുകേൾവിയില്ലാത്തതായിരുന്നു. പരിപാടിയിൽ സംബന്ധിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്ത ചിത്രം അപൂർവമായ അത്താഴ വിരുന്നിെൻറ ഒൗദ്യോഗിക സ്ഥിരീകരണമായിരുന്നു.
വിരുന്നിൽ തീരാത്ത കോടതി സന്ദർശനം
വിരുന്നിലും സംസാരത്തിലും അവസാനിച്ചില്ല ആ അത്താഴം. ചീഫ് ജസ്റ്റിസിെൻറ കോടതിമുറി ഒന്ന് കാണണമെന്ന് ആരോപണ വിധേയനായ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിക്കുകയും ആ രാത്രി തന്നെ അദ്ദേഹത്തിെൻറ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ നാലര വർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സുപ്രീംകോടതി സന്ദർശനം കൂടിയായിരുന്നു അത്. ‘ബിംസ്ടെക്’ (ബേ ഒാഫ് ബംഗാൾ ഇനീഷ്യേറ്റിവ് ഒാഫ് മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ ഒാപറേഷൻ) എന്ന രാജ്യാന്തര കൗൺസിലിന് ന്യൂഡൽഹിയിൽ എത്തിയ അംഗരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയുടെ ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും ഭരണഘടന ദിനത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഒരുക്കിയ അത്താഴ വിരുന്നിനുണ്ടായിരുന്നു.
മോദിയുടെ സന്ദർശനം സുപ്രീംകോടതി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമപ്രവർത്തക സ്വാതി ചതുർവേദി വിവരിച്ചിട്ടുണ്ട്. രാത്രി എട്ടുമണിക്ക് സുപ്രീംകോടതിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴത്തിനിടയിൽ നിരവധി സുപ്രീംകോടതി ജഡ്ജിമാരുമായി സംവദിച്ചു. നിശ്ചയിച്ച സമയപരിധി ഒമ്പതരയായിട്ടും മോദി സുപ്രീംകോടതിയിൽനിന്ന് മടങ്ങുന്ന മാനസികാവസ്ഥയിലായിരുന്നില്ല. അപ്പോഴാണ് ചീഫ് ജസ്റ്റിസിെൻറ കോടതിമുറിയൊന്ന് കാണണമെന്ന ആഗ്രഹം മോദി പ്രകടിപ്പിച്ചത്. അങ്ങനെ ചീഫ് ജസ്റ്റിസിനൊപ്പം കോടതിമുറിയിലേക്ക് കടന്ന മോദി അഭിഭാഷകർക്കുള്ള ഇരിപ്പിടങ്ങളുടെ മുൻനിരയിൽ ഇരുന്നു. കോടതി നടപടികളെല്ലാം അവിടിരുന്ന് കേട്ട മോദി ചീഫ് ജസ്റ്റിസിെൻറ ചായക്കുള്ള ക്ഷണവും സ്വീകരിച്ച് രാത്രി 10 മണിയോടെയാണ് കോടതി വിട്ടതെന്ന് സ്വാതി എഴുതി. അസാധാരണമായ അത്താഴ വിരുന്നിനുശേഷം റഫാൽ കേസിന് എന്ത് സംഭവിക്കുമെന്ന ചർച്ച സുപ്രീംകോടതിയുടെ ഇടനാഴിയിലുണ്ടായിരുന്നു.
സർക്കാർ കൊടുത്തത് പകർത്തിയെഴുതിയാൽ
അപൂർവമായ സുപ്രീംകോടതി സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ റഫാൽ വിധി വന്നു. റിലയൻസിന് ലാഭമുണ്ടാക്കുന്ന തരത്തിൽ മോദി തയാറാക്കിയ റഫാൽ ഇടപാടിന് അംഗീകാരവും ക്ലീൻ ചിറ്റും നൽകി സുപ്രീംകോടതി. അതിനുമപ്പുറത്ത് മോദി സർക്കാറും ബി.ജെ.പിയും ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദം കൂടി ഏറ്റെടുത്ത് റഫാൽ ഇടപാട് ലാഭകരമാണെന്നും ബെഞ്ചിൽ തെൻറ കൂടെയുള്ള ജസ്റ്റിസുമാരായ കെ.എം. ജോസഫിനും എസ്.കെ. കൗളിനുംകൂടി വേണ്ടി എഴുതിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി കൂട്ടിച്ചേർത്തു.
പരസ്യമായി കോടതിയിലും രഹസ്യമായി മുദ്രവെച്ച കവറിലും മോദി സർക്കാർ എഴുതിക്കൊടുത്തത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് അത് മാത്രം അടിസ്ഥാനമാക്കി നടത്തിയ വിധിപ്രസ്താവത്തിൽ അതുകൊണ്ടുതന്നെ വൻ അബദ്ധവും സംഭവിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനത്തിലൂടെ മണിക്കൂറുകൾക്കകം ആ അബദ്ധം രാജ്യം ഒന്നാകെ അറിയുകയും ചെയ്തു. തുറന്ന കോടതിയിൽ കേൾക്കാത്ത മോദി സർക്കാറിെൻറ വിചിത്രവാദങ്ങൾ ഒന്നാം നമ്പർ കോടതിയിലെ വിധി പ്രസ്താവനയായി വന്നുവെന്ന സത്യം രാഹുൽ ഗാന്ധി ജനത്തോട് വിളിച്ചുപറഞ്ഞു. സുപ്രീംകോടതിയിൽ നീതിന്യായ സംവിധാനത്തിന് നിരക്കാത്തത് കണ്ടപ്പോൾ ചരിത്രത്തിലാദ്യമായി വാർത്തസമ്മേളനം നടത്തിയ ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. അദ്ദേഹത്തിെൻറ വിധിപ്രസ്താവത്തിൽ സത്യത്തിന് നിരക്കാത്തത് കണ്ടപ്പോൾ സാക്ഷിയെ കൈയോടുകൂടി ജനകീയ കോടതിക്കു മുന്നിൽ ഹാജരാക്കി രാഹുൽ ഗാന്ധി. ലോക്സഭയിലെ കോൺഗ്രസിെൻറ സഭാനേതാവ് മല്ലികാർജുൻ ഖാർഗെ ആയിരുന്നു ആ സാക്ഷി.
പിഴവല്ല, അസത്യം
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകളെല്ലാം കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ(സി.എ.ജി) പരിശോധിച്ചെന്നും അതിനുശേഷം ആ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സമർപ്പിച്ചുവെന്നും അത് അവർ പരിശോധിച്ചെന്നുമാണ് മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ വിധി പ്രസ്താവത്തിൽ എഴുതിവെച്ചത്. സുപ്രീംകോടതി വിധിയിൽ പറഞ്ഞ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചെങ്കിൽ ആദ്യം കാണേണ്ട വ്യക്തിയാണ് പി.എ.സി ചെയർമാനായ മല്ലികാർജുൻ ഖാർഗെ. ആ നിലക്കാണ് സുപ്രീംകോടതി വിധി പ്രസ്താവത്തിലെ വൻ അബദ്ധം അദ്ദേഹത്തെ സാക്ഷിയാക്കി വാർത്തസമ്മേളനത്തിൽ വിളിച്ചുപറയാൻ രാഹുലിന് കഴിഞ്ഞത്. നീക്കം അവിടംകൊണ്ട് നിർത്തിയിട്ടില്ല പ്രതിപക്ഷം. റഫാലിൽ കേന്ദ്രം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിൽ അറ്റോണി ജനറലിനെയും കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിനെയും പി.എ.സിക്ക് മുമ്പാകെ വിളിച്ചുവരുത്താൻ ആലോചിക്കുകയാണ് ഖാർഗെ.
അതേസമയം, പാർലമെൻറ് അംഗങ്ങൾ ആരും അറിഞ്ഞിട്ടില്ലെങ്കിലും സി.എ.ജി റിപ്പോർട്ടിെൻറ ഭാഗം സഭയിൽ വെച്ചിട്ടുണ്ടെന്നുകൂടി അവകാശപ്പെട്ടിരിക്കുന്നു സുപ്രീംകോടതി. പാർലമെൻറിനെ നാളിതുവരെ കാണിക്കാത്ത ആ സി.എ.ജി റിപ്പോർട്ടിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും തർക്കിച്ചുകൊണ്ടിരിക്കുന്നതുപോലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറയും കൂടെയുള്ള മലയാളിയടക്കമുള്ള രണ്ട് ജഡ്ജിമാരുടെയും ധാരണയിലില്ല എന്നു ചുരുക്കം.
മുദ്രവെച്ച കവറുകളിൽനിന്ന് പുറത്തുചാടുന്നത്
ഹരജിക്കാരും അഭിഭാഷകരും സന്ദർശകരും കോടതിയിൽ കേൾക്കാത്ത ഒരു കാര്യം സുപ്രീംകോടതിക്ക് ആകക്കൂടി ലഭിക്കാനുള്ള ഒരേയൊരു വഴി മുദ്രവെച്ച കവറുകളാണ്. റഫാലിലും അതായിരിക്കാം സംഭവിച്ചിരിക്കുന്നത് എന്നാണ് അവധിക്ക് അടച്ച കോടതി തുറക്കുന്നതുവരെയെങ്കിലും കരുതുന്നത്. സമർപ്പിച്ച വിഷയം എന്ത് എന്നറിയാതെ ഹരജിക്കാരെയും രാജ്യത്തെയും ഇരുട്ടിൽ നിർത്തി കോടതിയും സർക്കാറും മാത്രം അറിയുന്ന കാര്യങ്ങൾ അടിസ്ഥാനമാക്കി നിലപാട് എടുക്കുന്ന സുതാര്യമല്ലാത്ത രീതിയാണ് മുദ്രവെച്ച കവറുകളുടെത്. അതിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നത് രാജ്യതാൽപര്യത്തിന് എതിരാണെന്നുപറഞ്ഞാൽ പിന്നീട് അതിനപ്പുറം ചോദിക്കാൻ ഒരു ചോദ്യമില്ല. മുദ്രവെച്ച കവറുകളിൽ മോദി സർക്കാർ സമർപ്പിക്കുന്ന പലതും കോടതിയിൽ മാത്രമല്ല, ഹരിജിക്കാരോടുപോലും വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കാണിക്കുന്ന വിമുഖതയാണ് ഇതോടെ ചർച്ചയായിരിക്കുന്നത്. മുദ്രവെച്ച കവറുകൾക്കുള്ളിലെ അപകടം എന്താണെന്ന് റഫാൽ വിധി കാണിച്ചുതന്നതായി ഹരജിക്കാരിലൊരാളായ അരുൺ ഷൂരിതന്നെ പറഞ്ഞിരിക്കുന്നു.
സുപ്രീംകോടതി വിധിയിലെ അവാസ്തവമായ പ്രസ്താവന തിരുത്താൻ കേന്ദ്ര സർക്കാറിനുതന്നെ ആവശ്യപ്പെേടണ്ടിവന്ന അപൂർവമായ സാഹചര്യം കൂടി ഇതോടെ സംജാതമായിരിക്കുന്നു. വിധിന്യായത്തിലെ ഇൗ നിരീക്ഷണം പൊതുസമൂഹത്തിൽ വിവാദമായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ തിരുത്തലിനുള്ള അപേക്ഷയിൽ ബോധിപ്പിച്ചിരിക്കുന്നു. അതിനെ കേവലം സാേങ്കതികവും ഭാഷാപരവുമായ തെറ്റായി ചുരുക്കിക്കാണിക്കാനാണ് കേന്ദ്ര സർക്കാർ േനാക്കുന്നത്. കേന്ദ്ര സർക്കാർ ചെയ്യുന്നുവെന്ന് പറഞ്ഞ കാര്യം ചെയ്തുകഴിഞ്ഞതായി സുപ്രീംകോടതി വ്യാഖ്യാനിച്ചത് തിരുത്തണമെന്നു പറഞ്ഞ് അപേക്ഷ നൽകിയിരിക്കുന്നത് അതിനാണ്. ആ അപേക്ഷയിൽ ചീഫ് ജസ്റ്റിസിെൻറയും രണ്ട് ജഡ്ജിമാരുടെയും ഭാഗത്തുനിന്നുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാജ്യം. റഫാൽ വിധിയിൽ തെറ്റു പറ്റിയത് തങ്ങൾക്കാണോ മോദി സർക്കാറിനാണോ എന്ന് മൂവരും രാജ്യത്തോട് പറഞ്ഞേതീരൂ. രണ്ടായാലും തെറ്റായ വിധി ആഘോഷിക്കുന്നവർ ഏറ്റുവാങ്ങേണ്ടിവരും ആ തിരിച്ചടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.