സ്കൂൾ ഏകീകരണത്തിലെ ആശങ്കകൾ
text_fieldsസംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന് കീഴിലുള്ള സ്കൂളുകൾ, ഓഫിസുകൾ, മേധാവികൾ ഏക ീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. എന്തിനാണ് ധിറുതിപിടിച്ചുള്ള നീക്കമെന ്ന് ചോദിക്കുന്നവരോട് ഭരണകൂടം വിവിധ ഉത്തരങ്ങളാണ് നൽകുന്നത്. ഇത് നടപ്പാക്കുന്ന തിെൻറ പിന്നിൽ രാഷ്ട്രീയതാൽപര്യങ്ങളാണ് എന്ന അഭിപ്രായമാണ് പ്രബലം. അവിടെ പരിഷത ്തുണ്ട്, പഞ്ചായത്ത് കൈമാറ്റമുണ്ട്, തസ്തിക വെട്ടിക്കുറക്കലുണ്ട്, നിയമനനിരോധനമു ണ്ട്, ഭാഷാവിരുദ്ധതയുണ്ട്.
ഡോ. എം.എ. ഖാദർ ചെയർമാനായ കമ്മിറ്റി സമർപ്പിച്ച മികവിനാ യുള്ള സ്കൂൾ വിദ്യാഭ്യാസ വിദഗ്ധസമിതി റിപ്പോർട്ടിലെ ശിപാർശകളാണ് നടപ്പാക്കുന്ന തെന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് നിയമസഭക്കകത്തും പുറത്തും പറയുന്ന തും പ്രചരിപ്പിക്കുന്നതും. സമിതിയിൽ ചെയർമാനെ കൂടാതെ ഡോ. സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ അംഗങ്ങളാണ്. 2017 ഒക്ടോബർ 19 ന് സമിതി രൂപവത്കരിക്കുകയും 2019 ജനുവരി 24 ന് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. 160 പേജുകളിലായി ആറു അധ്യായങ്ങളുള്ള റിപ്പോർട്ടിലെ 14 മേഖലകളിലെ രണ്ടു മേഖലകളാണിപ്പോൾ നടപ്പാക്കുകയെന്നും മന്ത്രി പറയുന്നു.
2014 ജൂലൈ 29 ന് കെ.എസ്.ടി.എ രൂപവത്കരിച്ച വിദ്യാഭ്യാസ സമിതി രണ്ടര വർഷത്തെ സമയമെടുത്താണ് 367 പേജുള്ള റിപ്പോർട്ട് തയാറാക്കിയത്. ഡോ.എം.എ. ഖാദർ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളായി 2017 മാർച്ച് 20 ന് തയാറാക്കിയ പൊതുവിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിലെ നിർദേശങ്ങളാണ് യഥാർഥത്തിൽ കേരളം നടപ്പാക്കുന്നത്. സ്വകാര്യ റിപ്പോർട്ടിനെ സർക്കാർ ഔദ്യോഗികമാക്കി നടപ്പാക്കുകയാണിപ്പോൾ ചെയ്യുന്നത്. പ്രീ സ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള ഏകീകരണം പ്രസ്തുത റിപ്പോർട്ടിലുണ്ട്. സ്വകാര്യ റിപ്പോർട്ട് പകർത്തിയെഴുതി സർക്കാറിന് സമർപ്പിക്കാൻ 14 മാസം വേണ്ടിവന്നു. സമയം, ധനം, അധ്വാനം, മനുഷ്യവിഭവം ഇതൊക്കെ വേറെയും.
സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ കെ.എസ്.ടി.എ തയാറാക്കിയ പൊതുവിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ അതേപടി ഉൾപ്പെടുത്തിയിട്ടുണ്ട്. 2014 ൽ രൂപപ്പെടുത്തിയ നിർദേശങ്ങളാണ് 2019 ജൂൺ മുതൽ നടപ്പാക്കുന്നതെന്നർഥം. പരിഷത്ത് വത്കരണമെന്ന പരാതി വരുമെന്നതിനാൽ റിപ്പോർട്ട് മാർക്സിസ്റ്റ് അധ്യാപക സംഘടനയുടെ പേരിലാക്കി എന്നു മാത്രം. സി.ബി.എസ്.ഇ, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ എന്നിവ 12 ക്ലാസു വരെ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. സ്ഥാപന മേധാവി പ്രിൻസിപ്പലാണ്. കേരളത്തിൽ 10 ക്ലാസ്വരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കീഴിൽ. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ട് ഡയറക്ടർമാർക്ക് കീഴിൽ. വിദ്യാഭ്യാസ വകുപ്പ് ഒന്ന്, സ്കൂളിെൻറ പേർ ഒന്ന്, കാമ്പസ് ഒന്ന്, നിയമം മൂന്ന്, സംസ്ഥാന അധികാരികൾ മൂന്ന്, സ്കൂൾ മേധാവികൾ മൂന്ന്. ഒന്നു മുതൽ 12 വരെ ക്ലാസുകൾ പൊതുവിദ്യാഭ്യാസത്തിെൻറ ഭാഗമാണല്ലോ. ഇതൊന്നാക്കാനാണ് മാറ്റം എന്നാണ് സർക്കാർ ഭാഷ്യം.
സർക്കാറിെൻറ ഇക്കാര്യത്തിലെ അമിതാവേശം സംശയത്തിനിടവരുത്തുന്നതാണ്. 2019 ജനുവരി 24 ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് 2019 ഫെബ്രുവരി 28 ന് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിക്കുന്നു. മാർച്ച് ആറിനാണ് പരസ്യപ്പെടുത്തുന്നത്. മൂന്നു മാസം റിപ്പോർട്ട് പുറംലോകം കാണിച്ചില്ല. 2019 ജൂണിൽ റിപ്പോർട്ട് നടപ്പാക്കാനായി രാഷ്ട്രീയതീരുമാനമുണ്ട്. അതോടെ ചർച്ചയായി. മേയ് 20ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അധ്യാപകസംഘടനകളുമായി റിപ്പോർട്ട് ചർച്ച ചെയ്തു. മേയ് 28 ന് മന്ത്രി കാലത്ത് അധ്യാപകസംഘടനകളുമായും, ഉച്ചക്ക് മാനേജർമാർ, വിദ്യാർഥി സംഘടനകൾ, തദ്ദേശ സ്വയംഭരണ സംഘടനകൾ എന്നിവരുമായി വെവ്വേറെ ചർച്ച നടത്തി. മേയ് 29 ന് നിയമസഭയിൽ അടിയന്തര പ്രമേയം അഡ്വ.കെ.എൻ.എ. ഖാദർ അവതരിപ്പിക്കുന്നു. 29 ന് മന്ത്രിസഭ ചേർന്ന് ഏകപക്ഷീയമായി ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടംഘട്ടമായി നടപ്പാക്കാൻ തീരുമാനിക്കുന്നു. ഹയർ സെക്കൻഡറിക്ക് ഓഫിസ്, നോൺടീച്ചിങ് സ്റ്റാഫ്, ഹയർ സെക്കൻഡറി പ്രിൻസിപ്പലിന് സ്ഥാപനമേധാവിയാവാം, ഭരണ ചുമതലയുണ്ടാവും, സഹായിക്കാൻ വൈസ് പ്രിൻസിപ്പൽ, അമിത ജോലിയാകുമെന്നതിനാൽ താൽക്കാലിക നിയമനം നടത്താം, ജൂനിയർ ടീച്ചർക്ക് പിരിയഡുകൾ നൽകാം- എല്ലാം മോഹിപ്പിക്കുന്ന നിർദേശങ്ങൾ.
2658 ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെ ജോലിയെന്താണ്? എത്രകാലം ഹെഡ്മാസ്റ്റർ തസ്തിക നിലനിർത്തും? വൈസ് പ്രിൻസിപ്പലുടെ ചുമതലയെന്ത്? അസി. എജുക്കേഷനൽ ഓഫിസർ (എ.ഇ.ഒ) മുതൽ എ.ഡി.പി.ഐ വരെ 223 തസ്തികകളിൽ സ്ഥാനക്കയറ്റം ലഭിച്ചിരുന്ന ഹെഡ്മാസ്റ്റർമാർക്ക് ഇനിയത് ലഭിക്കുമോ? ഹെഡ്മാസ്റ്റർ പിരിയുന്നതോടെ തസ്തിക തന്നെ ഇല്ലാതെയാവുന്ന സ്ഥിതിയാണോ? 389 വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 4,280 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. അടുത്ത അധ്യയന വർഷം മുതൽ വി.എച്ച്.എസ്.ഇ ഉണ്ടാവില്ലെന്നും മന്ത്രി പറയുന്നു. കോഴ്സിെൻറയും അധ്യാപകരുടെയും ഭാവി എന്താകും? ഹൈസ്കൂൾ അധ്യാപകർക്കുള്ള സ്ഥാനക്കയറ്റമാണ് ഹെഡ്മാസ്റ്റർ പദവി. അത് പൂർണമായി ഇല്ലാതെയാവും. 2,100 ഹയർസെക്കൻഡറി സ്കൂളുകൾക്കും ക്ലർക്കിനെയും ഓഫിസ് സ്റ്റാഫിനെയും നിയമിക്കാമായിരുന്നു. ഈയിനത്തിൽ 6,000 തസ്തികയാണ് ലയനത്തോടെ ഇല്ലാതെയാവുന്നത്. ഭാഷാധ്യാപകർക്കും തസ്തിക നഷ്ടപ്പെടാനിടയുണ്ട്. ൈപ്രമറി വേതനവും ഹൈസ്കൂളിൽ നിയമനവും ഹയർസെക്കൻഡറി വരെ ജോലിയെടുക്കുന്ന സ്പെഷലിസ്റ്റ് അധ്യാപകർക്കും പ്രയാസങ്ങൾ ഏറെയാവും.
ഡി.പി.ഐ ഇല്ല. ഡി.ഡി.ഇമാർ ഉണ്ടാവും, എച്ച്.എസ്.ഇ ഡയറക്ടറുണ്ടാവില്ല; ആർ.ഡി.ഡി ഉണ്ടാവും, വി.എച്ച്.എസ്.ഇ ഡയറക്ടറില്ല; എ.ഡി യുണ്ടാവും. എ.ഇ.ഒ, ഡി.ഇ.ഒ ഇപ്പോൾ ഉണ്ടാവും; പിന്നീടുണ്ടാവില്ല. ഇതൊന്നും തുടരേണ്ടതില്ലെന്നാണ് ഖാദർ കമ്മിറ്റി ശിപാർശ ചെയ്തത്. എല്ലാം ചേർത്ത് ഒറ്റ മേധാവി ഡയറക്ടർ ഓഫ് സ്കൂൾ എജുക്കേഷൻ (ഡി.എസ്.ഇ). എന്നാൽ, വരാൻപോകുന്നത് ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ). പരീക്ഷകൾക്ക് പ്രത്യേക ബോർഡ് ഓഫ് സ്കൂൾ എക്സാമിനേഷൻസ് ഉണ്ടാക്കാനാണ് ഖാദർ കമ്മിറ്റി പറയുന്നത്. എല്ലാ പരീക്ഷകളുടെയും ചുമതല ഡി.ജി.ഇക്കായിരിക്കുമെന്നാണ് ഇപ്പോൾ സർക്കാർ പക്ഷം.
ഏകീകരണവുമായി ബന്ധപ്പെട്ട സമഗ്ര സ്പെഷൽ റൂൾ ഉണ്ടാക്കാനായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇനിയങ്ങോട്ട് വിദ്യാഭ്യാസ രംഗത്ത് വിവാദങ്ങളുടെ നാളുകളാണുണ്ടാവുക. സ്ഥാനക്കയറ്റം, ജോലിസ്ഥിരത, നിയമനാംഗീകാരം, തസ്തികനിർണയം, അധ്യാപക–ജീവനക്കാരുടെ സേവന–വേതന ഫയലുകളിലെ തീരുമാനമെടുക്കൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുണ്ടാവും. കൂടാതെ, വി.എച്ച്.എസ്.ഇ, ഹയർസെക്കൻഡറി, ഹൈസ്കൂൾ നിലവിലുള്ള മൂന്നു മേധാവികളെ രണ്ടായി ചുരുക്കുമ്പോൾ കസേരകളി വേറെയും. വിദ്യാഭ്യാസമേഖലയിൽ ചർച്ചചെയ്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ രാഷ്ട്രീയ കാഴ്ചപ്പാടോടെ ധിറുതിപിടിച്ചാവുമ്പോൾ താളംതെറ്റും. അരാജകത്വം ഉണ്ടാവും. നടപ്പാക്കുന്നത് മേഖലയിലുള്ളവരെ ബോധ്യപ്പെടുത്തണം. താളം തെറ്റിയാൽ ഉത്തരവാദിത്തം സർക്കാറിനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.