Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശബരിമല: വിശ്വാസം അത്ര...

ശബരിമല: വിശ്വാസം അത്ര ചെറുതല്ല

text_fields
bookmark_border
ശബരിമല: വിശ്വാസം അത്ര ചെറുതല്ല
cancel

ആമുഖമായി പറയെട്ട, ഞാനൊരു ക്ഷേത്രവിശ്വാസിയോ മതവിശ്വാസിേയാ അല്ല. ഒരു മതാചാരങ്ങളിലും പെങ്കടുക്കാറില്ല. സ്ത്രീകളോട് ഒരിടത്തും ഒരു വിവേചനവും പാടില്ലെന്ന പക്ഷക്കാരനുമാണ്. ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടർന്ന് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങളുടെയും ചിലരുടെ അഭിപ്രായപ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇൗ വരികൾ കുറിക്കുന്നത്. മതത്തിെൻറയോ ജാതിയുടെയോ ലിംഗത്തിെൻറയോ പേരിൽ ഒരു വിവേചനവുമില്ലാത്ത ഏക ആരാധനാലയം ശബരിമലയാണ്. അേതസമയം, ഏറ്റവും കഠിനമായ അനുഷ്ഠാനക്രമവും ആരാധനാരീതിയുമുള്ളതുമാണിത്. നിലനിൽക്കുന്ന ചില വിശ്വാസസംഹിതകളും ആചാരരീതികളുമാണ് ശബരിമലയെ വ്യത്യസ്തമായ ആരാധനാലയമാക്കി മാറ്റുന്നത്.

നൂറ്റാണ്ടുകൾക്ക് മുമ്പു തുടക്കമിട്ട ഇത്തരം രീതികളുടെ ഭദ്രത അപഗ്രഥിച്ച് ചോദ്യം ചെയ്യാൻ കഴിയുന്ന ഒന്നല്ല. എല്ലാ വിശ്വാസസമൂഹങ്ങളിലും ഇത്തരത്തിലുള്ള പല ആചാരങ്ങളും കാലാകാലങ്ങളായി തുടർന്നുവരുന്നുണ്ട്. അതിനെയൊന്നും വിവേചനമായോ ഒരാചാരമായോ അല്ല സമൂഹം കാണുന്നത്. ഇവിെട നമ്മൾ ആചാരത്തെയും ദുരാചാരത്തെയും അനാചാരത്തെയും ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ടു വിമർശിക്കുകയാണ്. സതി, ജന്തുബലി, മാറുമറയ്ക്കൽ തടഞ്ഞത്, ക്ഷേത്രപ്രവേശന വിലക്ക് ഇവയൊക്കെ ഒരാചാരമോ അനാചാരമോ ആണ്. തീർച്ചയായും ഇവ നിർമാർജനം ചെയ്യേണ്ടതുമാണ്. എന്നാൽ, ഇന്ന് നാം ആഘോഷിക്കുന്ന വിവാഹം എന്ന ചടങ്ങ് ഒരാചാരമാണ്. അത്തരമൊരു സംവിധാനത്തെ ആചാരമെന്ന പേരിൽ നാം എതിർക്കാറില്ല (ചിലർ അതിൽ വിശ്വസിക്കുന്നില്ലെങ്കിലും). ഇതിെൻറ പശ്ചാത്തലത്തിൽ വേണം ശബരിമലയിലെ ആചാരങ്ങളെയും കാണാൻ.

സുപ്രീംകോടതി വിധിയിലൂടെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനസ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ശബരിമലയിൽ ഒരുകാലത്തും സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ, ജൈവികമായ കാരണങ്ങളാൽ സ്ത്രീകൾക്ക് ഒരു പ്രായത്തിൽ േക്ഷത്രത്തിൽ പ്രവേശനവിലക്കുണ്ട്. അതിെൻറ ന്യായാന്യായങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ആ ജൈവികപ്രക്രിയയിൽ എന്തെങ്കിലും അശുദ്ധിയുള്ളതായും കരുതുന്നില്ല. എന്നാൽ, പ്രശ്നം നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന ഒരു വിശ്വാസത്തിെൻറയാണ്. ഇത്തരം വിശ്വാസങ്ങൾ എല്ലാ മതങ്ങളിലുമുണ്ട്. ഒരു വിധിയിലൂടെ ആ വിശ്വാസപ്രമാണത്തെ പൊളിച്ചെഴുതാൻ കോടതിക്ക് കഴിയുമോ? ഒരാചാരത്തിൽ ഇടപെടാൻ ഒരു പരിധിവരെ ബാഹ്യശക്തികൾക്ക് കഴിഞ്ഞേക്കും. എന്നാൽ, ഒരു സമൂഹം കാലാകാലമായി പിന്തുടർന്നുപോരുന്ന വിശ്വാസത്തെ ദുർബലപ്പെടുത്തുക എന്നത് അത്ര എളുപ്പമല്ല. ഏത് പ്രായക്കാരായ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനമാകാം എന്ന വിധിയിലൂടെ കോടതി ശബരിമല വിശ്വാസികളുടെ നിലപാടിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

ശബരിമലയിലെ ലിംഗവിവേചനം കോടതിവിധിയിലൂടെ ഇല്ലാതായി എന്നും വിവക്ഷിക്കപ്പെടുന്നു. ശബരിമലയിൽ ഒരു കാലത്തും ലിംഗവിവേചനം ഉണ്ടായിരുന്നില്ല. വിശ്വാസപരമായ കാരണങ്ങളാൽ ഒരു പ്രായക്കാർക്ക് മാത്രം പോകാൻ പാടില്ല എന്ന താൽക്കാലിക വിലക്കു മാത്രമാണ് അവിടെയുണ്ടായിരുന്നത്. കോടതിവിധിയിലൂടെ ഉത്തരേന്ത്യയിലെ ഒരു ക്ഷേത്രത്തിലും മറ്റുരണ്ടു മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് ആരാധനസ്വാതന്ത്ര്യം ലഭിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ വിശ്വാസപരമായ കാരണങ്ങളാലായിരുന്നില്ല സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നത്. പ്രത്യക്ഷമായും അത് ലിംഗവിവേചനമായിരുന്നു. ഒരു ദുരാചാരമായിരുന്നു. പ്രബുദ്ധമായ സമൂഹം അതിൽ ഇടപെടുകതന്നെ വേണം. ശബരിമലയിലെ പ്രശ്നം വളരെ വ്യത്യസ്തമായ ഒന്നാണ്. അതിനെ ആ രീതിയിൽ തന്നെയാണ് കാണേണ്ടത്. കേരളത്തിലെ ഒാരോ ക്ഷേത്രത്തിലും വ്യത്യസ്തമായ ആരാധനക്രമങ്ങളും ആചാരരീതികളുമാണ് ഉള്ളത്.

മദ്യം നിവേദ്യമായി സ്വീകരിക്കുന്ന ക്ഷേത്രങ്ങളും നായ്ക്കൾ അകത്തും പുറത്തും വിഹരിക്കുന്ന ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. ഇവയൊക്കെ എന്നോ പിൻപറ്റിപ്പോരുന്ന ആചാരക്രമത്തിെൻറയോ വിശ്വാസസംഹിതയുടെയോ പേരിൽ തുടർന്നുവരുകയാണ്. ഇന്നത്തെ കാലത്തിന് അനുയോജ്യമല്ല എന്നതിെൻറ പേരിൽ ആർക്കെങ്കിലും ഇൗ ക്ഷേത്രങ്ങൾെക്കതിരെ നിയമനടപടി എടുക്കാൻ കഴിയുമോ? അറിയില്ല. ഒരു ക്ഷേത്രത്തിെൻറ ആരാധനക്രമെത്ത രൂപപ്പെടുത്തുന്നത് ആരാധനമൂർത്തിയുടെ പ്രത്യേകതകൾ മുൻനിർത്തിയാണെന്ന് അറിയുന്നു. ആ മേഖലയുമായി ബന്ധപ്പെട്ടവരാണ്അത് ക്രമപ്പെടുത്തുന്നത്. നൈഷ്ഠികബ്രഹ്മചാരിയായ ശാസ്താവിനെ ആരാധിക്കാനുള്ള ക്രമങ്ങൾ ചിട്ടപ്പെടുത്തിയതും ഇൗയൊരു വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാകാം. നൂറ്റാണ്ടുകളായി ആരാധകർ ഇൗ അനുഷ്ഠാനക്രമെത്ത പിന്തുടർന്നുപോരുന്നു. അവർക്കാർക്കും ഇതിൽ ഒരു പരാതിയുമില്ല. ഇതൊന്നും തന്നെ ഒരു ദുരാചാരമായി വ്യാഖ്യാനിക്കപ്പെടുന്നുമില്ല. വിശ്വാസത്തെ കേവലം അനാചാരമാക്കി ചെറുതാക്കുകയല്ല വേണ്ടത്.

ശബരിമലയിൽ ഇതിനിടയിൽ സ്ത്രീകൾ പ്രവേശിച്ചിരുന്നുവെന്നും അതൊരു കീഴ്വഴക്കമാക്കണമെന്നുമാണ് മറ്റൊരു വാദഗതി. ശബരിമലയിൽ ആചാരലംഘനം പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത് ബോധ്യമായപ്പോൾ തിരുത്തിയിട്ടുണ്ട്. അന്ന് നടന്ന ആചാരലംഘനം ശരിയായിരുന്നുവെന്ന് ആരും ഒരിടത്തും ന്യായീകരിച്ചിട്ടുമില്ല. പെണ്ണിനോടുള്ള ആണധികാരത്തിെൻറ പ്രാചീനഭയമാണ് ശബരിമലയിൽ സ്ത്രീവിവേചനത്തിന് കാരണമായി വ്യാഖ്യാനിക്കപ്പെടുന്നത്. വസ്തുതകളെ വളരെ ഉപരിപ്ലവമായി കാണുേമ്പാൾ സംഭവിക്കുന്ന ഒരു പിഴവാണിത്. കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന ഒരു വിശ്വാസത്തെയും (അത് അന്ധവിശ്വാസമല്ലെങ്കിൽ) ഒരാചാരത്തെയും (അത് അനാചാരമല്ലെങ്കിൽ) ചോദ്യം ചെയ്യാൻ ഒരു ഭരണവ്യവസ്ഥക്കോ നീതിപീഠത്തിനോ കഴിയുമോ? ജസ്റ്റിസ് ഇന്ദു മൽഹോത്ര തെൻറ വിധിന്യായത്തിൽ ഇക്കാര്യം ഏറക്കുറെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരമൊരു വിശ്വാസത്തെയാണ് സതിയുമായും ശൈശവ വിവാഹവുമായും ക്ഷേത്രപ്രവേശന വിലക്കുമായും ചിലർ താരതമ്യപ്പെടുത്തുന്നത്. തീർച്ചയായും എല്ലാ അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും തകർത്തു മുന്നോട്ടുപോകേണ്ടത് കാലത്തിെൻറ അനിവാര്യത തന്നെയാണ്. എന്നാൽ, എല്ലാ വിശ്വാസങ്ങളെയും ഒരുത്തരവിലൂടെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് കരുതുന്നതും മൗഢ്യമാണ്. പ്രത്യേകിച്ചും പലതരം വിശ്വാസങ്ങളിൽ കെട്ടിപ്പടുത്ത ഒരു ബഹുസ്വര സമൂഹത്തിൽ.

സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ ഇൗ വിധി നടപ്പാക്കുന്നതിൽ സംസ്ഥാനസർക്കാറിനും വലിയ പാളിച്ചയാണ് സംഭവിച്ചത്. സർക്കാറിെൻറ വിശ്വാസപരമായ നിലപാട് വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു നിലപാട് മാത്രമേ അവർക്ക് സ്വീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഇൗ കോടതിവിധി എത്തിച്ചേരുന്നത് ഏത് സമൂഹത്തിെൻറ ഇടയിലേക്കാണെന്നും അവർ എങ്ങനെയാണ് അത് സ്വീകരിക്കുകയെന്നും സർക്കാർ മുൻകൂട്ടി കാണേണ്ടിയിരുന്നു. അതൊന്നും കാണാതെ വളരെ തിടുക്കപ്പെട്ടു വിധി നടപ്പാക്കാൻ വ്യഗ്രത കാണിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ നിശ്ചയിക്കപ്പെടുന്നതും അത് പരിപാലിക്കപ്പെടുന്നതും ഒരു പ്രത്യേക സംവിധാനത്തിലൂടെയാണ്. അതിന് ചുമതലപ്പെട്ട പരിണതപ്രജ്ഞരായ വ്യക്തികളുണ്ട്. അവരുമായി ഒന്ന് ആേലാചിക്കാൻപോലും സർക്കാർ തുനിഞ്ഞില്ല. മാത്രവുമല്ല, സർക്കാറിെൻറ രാഷ്ട്രീയ നിലപാട് നടപ്പാക്കാൻ ദേവസ്വം ബോർഡിനുേമൽ സമ്മർദം ചെലുത്തുകയും ചെയ്തു. ദേവസ്വം ബോർഡ് സംരക്ഷിക്കേണ്ടത് ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയാണ്. സർക്കാറിെൻറ രാഷ്ട്രീയ നിലപാടിനെയല്ല.

രണ്ടും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ രണ്ടിനെയും സമന്വയിപ്പിക്കാനുള്ള ശ്രമത്തിന് ദേവസ്വം ബോർഡ് തുനിയണം. ഇവിടെ അതുണ്ടായില്ല.
കേരളത്തിൽ ഏറ്റവും വേഗത്തിൽ നടപ്പാക്കാൻ ശ്രമിച്ച ഒരു കോടതിവിധിയായും ശബരിമല ശ്രദ്ധിക്കപ്പെടും. ഇതിനു മുമ്പും ധാരാളം കോടതിവിധികൾ ഉണ്ടായിട്ടുണ്ട്. അവയോടെല്ലാം സർക്കാറിെൻറ നിലപാട് എന്തായിരുന്നു? പൊതുസ്ഥലം കൈയേറി സ്ഥാപിച്ച കുരിശു മാറ്റണമെന്ന കോടതിവിധി ഉണ്ടായപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ അതു നടപ്പാക്കി. ആ സമയത്ത് മുഖ്യമന്ത്രി നടത്തിയ ഒരഭിപ്രായപ്രകടനം ശ്രദ്ധേയമാണ്. വിധി നടപ്പാക്കാൻ തുനിഞ്ഞ ഉദ്യോഗസ്ഥെൻറ ആത്മവിശ്വാസം തകർക്കുക മാത്രമല്ല, കുരിശ് ജനകോടികളുടെ വിശ്വാസത്തിെൻറ പ്രതീകമാണെന്നും അത് തകർത്തത് ശരിയായിെല്ലന്നും അദ്ദേഹം ധ്വനിപ്പിക്കുകയും ചെയ്തു. ആ നിലപാട് എന്തുകൊണ്ടാണ് ശബരിമലക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കാതിരുന്നത്? എങ്കിൽ മുതലെടുക്കാൻ പലർക്കും അവസരം ലഭിക്കുമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entryMalayalam Article
News Summary - Sabarimala Women Entry -Malayalam Article
Next Story