Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅവിഭാജ്യ...

അവിഭാജ്യ മതാനുഷ്ഠാനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന സമീപനം

text_fields
bookmark_border
Sabarimala Verdict Sabarimala Pilgrim
cancel

ശബരിമല വിഷയത്തിൽ പരമോന്നത നീതിപീഠം സ്വീകരിച്ചിരിക്കുന്ന സമീപനം മതസ്വാതന്ത് ര്യത്തിനും അവിഭാജ്യ മതാനുഷ്ഠാനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണ്. അവിഭാജ്യ മതാനുഷ്ഠ ാനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടന വിഷയങ്ങൾ വിശാലെബഞ്ച് അന്തിമമായി തീർപ്പുകൽപ ിക്കുന്നതുവരെ പുനഃപരിശോധന ഹരജികളിലും റിട്ട് ഹരജികളിലും തീരുമാനം കൽപിക്കാതെ മാറ്റിെവച്ചിരിക്കുകയാണ്. അവിഭാജ്യ മതാനുഷ്ഠാനങ്ങളിൽ കോടതികൾക്ക് എത്രമാത്രം ഇ ടപെടാൻ കഴിയുമെന്നുള്ളത് ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഷിറൂർ മഠവുമായി ബന്ധപ്പെ ട്ട കേസിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടത് മതാനുഷ്ഠാനങ് ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മതവിഭാഗങ്ങളുടെ തീരുമാനത്തിന് വിട്ടുകൊടുക്കണമെ ന്നാണ്.

എന്നാൽ, പിന്നീട് അജ്മീർ ദർഗ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യത്യസ്തമായ വീക്ഷണമാണ് സ്വീകരിച്ചത്. മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെയും സെക്കുലർ വിശ്വാസങ്ങളെയും അവിഭാജ്യ മതാനുഷ്ഠാനങ്ങളുടെ പരിരക്ഷയിൽനിന്നും പരിധിയിൽനിന്നും ഒഴിവാക്കണമെന്നാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യത്യസ്ത മതവിഭാഗങ്ങൾ പവിത്രമെന്നു കരുതുന്ന മതാനുഷ്ഠാനങ്ങളിൽ എത്രത്തോളം മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട നിലപാടുകൾ കൈക്കൊള്ളാനാകും എന്നത് സസൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടിവരുന്നത്. ഇപ്രകാരമുള്ള വീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ ഭരണഘടന സാധുത തീർപ്പുകൽപിക്കുന്നതിനുമുമ്പ് കൂടുതൽ വ്യക്തതക്കായി വിശാലബെഞ്ചിന് പരിഗണിക്കേണ്ട വിഷയങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞ് റഫർ ചെയ്തത്.

നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി വിഭാവനം ചെയ്യുന്നു. സ്വതന്ത്രമായി വിനിയോഗിക്കാൻ കഴിയുന്ന ഒരു മൗലികാവകാശമാണിത്. ഭരണഘടനയുടെ 25ാം അനുച്ഛേദത്തിൽനിന്ന് ഈ സന്ദേശം വ്യക്തമാണ്. എന്നാൽ, ഈ മതസ്വാതന്ത്ര്യം അനിയന്ത്രിതമോ പരമമോ അല്ല. പൊതുസമാധാനം, സദാചാരം, ആരോഗ്യം എന്നിവ മുൻനിർത്തി മറ്റു മൗലികാവകാശങ്ങൾക്ക് തടസ്സം വരാതെയും പരസ്പരം പൂരകമായുമാണ് മതസ്വാതന്ത്ര്യമെന്ന മൗലികാവകാശം വിനിയോഗിക്കേണ്ടത്. സാമൂഹികക്ഷേമത്തിനും പരിവർത്തനത്തിനും ഉതകുന്ന രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രാഷ്ട്രത്തിന് കഴിയും. മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ, സെക്കുലർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയുമാവാം. പൊതുസ്വഭാവമുള്ള ഹിന്ദുമത സ്ഥാപനങ്ങൾ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുന്നതിന് വ്യവസ്ഥകൾ കൊണ്ടുവരാനും കഴിയും.

ഭരണഘടനയുടെ 26ാം അനുച്ഛേദം മതവിഭാഗങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിന് മൗലികാവകാശ സ്ഥാനവുമുണ്ട്. അത് പൊതുസമാധാനം, സദാചാരം, ആരോഗ്യം എന്നിവയുമായി മാത്രം ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഈ അവകാശം മറ്റു മൗലികാവകാശങ്ങൾക്ക് കീഴ്പെട്ടതല്ല. ഓരോ മതവിഭാഗത്തിനും മതസംബന്ധമായ വിഷയങ്ങളിൽ അതതിെൻറ കാര്യങ്ങൾ നിയന്ത്രിക്കാനാവുമെന്നത് പരമമായ അവകാശമാണ്.
നമ്മുടെ ഭരണഘടനയിൽ പുരോഗമനപരമായ മൂല്യങ്ങൾക്ക് തനതായ സ്ഥാനമുണ്ട്. ലിംഗതുല്യത സാമൂഹികനീതിയുമായി മാത്രം ബന്ധപ്പെട്ട ആശയമല്ല. അത് അഭിവൃദ്ധിയിലേക്കാണ് നയിക്കേണ്ടത്. ഭരണഘടനയുടെ 14ാം അനുച്ഛേദം എല്ലാവർക്കും തുല്യത ഉറപ്പുനൽകുന്നു. 15 ാം അനുച്ഛേദം ജാതിയുടെയോ, മതത്തിെൻറയോ, ലിംഗത്തിെൻറയോ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നു. 14ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന തുല്യതാവകാശം എല്ലാവർക്കും ബാധകമാണെങ്കിൽ 15ാം അനുച്ഛേദം നൽകുന്ന സംരക്ഷണം പൗരന്മാർക്ക് മാത്രം ബാധകമാണ്. ലിംഗവ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് 15(2) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീകൾക്ക് പ്രത്യേകമായി സംരക്ഷണം നൽകുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നതിന് 15ാം അനുച്ഛേദം അനുവദിക്കുന്നു.

മൂല്യാധിഷ്ഠിത ജനാധിപത്യ രാജ്യത്തിൽ പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ലിംഗവ്യത്യാസമില്ലാതെ ബഹുമാനിക്കെപ്പടണമെന്നും സംരക്ഷിക്കപ്പെടണമെന്നുമുള്ളത് േശ്രഷ്ഠമായ കാഴ്ചപ്പാടാണ്. പക്ഷേ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും അഭിവാജ്യ മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടും ഇത് എത്രത്തോളം അവകാശപ്പെടാമെന്നുള്ളത് ഇനിയും തീരുമാനിക്കപ്പെടാനുള്ളതാണ്. നിലവിൽ ഭരണഘടനാപരമായ വ്യക്തത കൈവന്നിട്ടില്ലാത്ത ഈ സങ്കീർണവിഷയത്തിൽ വിപുലമായ ഒരു െബഞ്ചിെൻറ തീർപ്പ് അനിവാര്യമാണ്. അതുകൊണ്ടാണ് സുപ്രീംകോടതി ഇപ്പോൾ വിശാല െബഞ്ചിെൻറ പരിഗണനക്കും തീർപ്പിനും ഈ തർക്കവിഷയങ്ങൾ വിട്ടിരിക്കുന്നത്. ഭരണഘടന മൂല്യങ്ങളായ തുല്യതയും മതസ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തിന് അർഥവത്തായ വ്യാഖ്യാനങ്ങൾ വിശാല െബഞ്ചിൽനിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ശബരിമല വിഷയം വിശാല െബഞ്ചിെൻറ പരിഗണനക്കു വിട്ടെങ്കിലും അഞ്ചംഗ ഭരണഘടന െബഞ്ചിെൻറ ഭൂരിപക്ഷവിധി സ്റ്റേ ചെയ്തിട്ടില്ല എന്നത് പരിഗണിക്കേണ്ട വസ്തുതയാണ്. വിശാല െബഞ്ചിന് വിട്ടുകൊണ്ടുള്ള ഭൂരിപക്ഷവിധിയോടൊപ്പമുള്ള വിയോജന അഭിപ്രായത്തിൽ വിയോജിച്ച ജഡ്ജിമാർ നമ്മുടെ രാജ്യത്ത് ഭരണഘടനയുടെ സ്ഥാനമെന്തെന്ന് എല്ലാവരേയും ഓർമപ്പെടുത്തുന്നുണ്ട്. ഭരണഘടന നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വേദപുസ്തകമാണെന്ന് എല്ലാവരും തിരിച്ചറിയണം. ഈ പുസ്തകം കൈകളിലേന്തിയാണ് ഇന്ത്യൻ പൗരന്മാരായ നമ്മൾ ഒരു രാജ്യക്കാരെന്ന നിലയിൽ ഒത്തൊരുമയോടെ മുന്നേറേണ്ടതും ഭരണഘടന വീക്ഷണങ്ങൾ എല്ലാ മേഖലകളിലും സഫലീകരിക്കുവാൻ യത്നിക്കേണ്ടതും.

ഭരണഘടനയാൽ സ്ഥാപിതമായ സുപ്രീംകോടതിയുടെ വിധികൾ അന്തിമവും അതെല്ലാവർക്കും ബാധകവുമാണ്. അത് അംഗീകരിക്കുകയും വേണം. നിയമവാഴ്ചയുടെ അന്തസ്സത്തയും ഇതുതന്നെയാണ്. സത്യസന്ധവും ഉത്തമവുമായ വിമർശനങ്ങൾ സുപ്രീംകോടതി വിധികൾക്കും ബാധകമാണെങ്കിലും വിധിയെ മറികടക്കാൻ ഭരണഘടനാപരമല്ലാത്ത മാർഗങ്ങൾ സ്വീകരിക്കാനാവില്ല. സംഘടിത മാർഗത്തിലൂടെ സുപ്രീംകോടതി വിധികളെ മറികടക്കാനോ ലംഘിക്കാനോ കഴിയുകയില്ല എന്ന വ്യക്തമായ സന്ദേശവും അതിലുണ്ട്. ഭരണഘടനാതത്ത്വങ്ങൾ അണയാതെ കാക്കാൻ േപ്രരകമാകുന്നതാണ് ശബരിമല വിഷയം വിശാല െബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതിയുടെ തീർപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleSabarimala Pilgrimsabarimala verdict
News Summary - Sabarimala Verdict Sabarimala Pilgrim -Malayalam Article
Next Story