ഗഗൻദീപ് സിങ്ങിൽനിന്ന് റിസ്വിക്ക് പഠിക്കാനുള്ളത്
text_fieldsസബ് ഇൻസ്പെക്ടർ ഗഗൻദീപ് സിങ്ങിന് എെൻറ ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ. ഉത്തരാഖണ്ഡിലെ രാംനഗറിൽ സ്വന്തം പ്രാണൻപോലും പണയപ്പെടുത്തി അദ്ദേഹം വിലപ്പെട്ട ഒരു മനുഷ്യജീവൻ രക്ഷിച്ചു. ഭരണകൂടത്തിെൻറ ഇംഗിതം എന്തുമാവെട്ട, ഒരു പൊലീസ് ഒാഫിസറുടെ പ്രഥമ ചുമതല മനുഷ്യജീവന് സംരക്ഷണം നൽകുക എന്നതാണെന്ന് ഗഗൻദീപ് സിങ് മുഴുവൻ ഇന്ത്യക്കാരെയും ബോധ്യപ്പെടുത്തുകയുണ്ടായി. ഇൗ ഒാഫിസറെ ധീരതക്കുള്ള മെഡൽ നൽകി ആദരിക്കുകയാണ് നീതിയുടെ ചെറുകണികയെങ്കിലും ഭരണതലത്തിൽ അവശേഷിക്കുന്നുവെങ്കിൽ ആദ്യം നിർവഹിക്കേണ്ട കടമ. കാരണം, വർഗീയഭ്രാന്തിളകിയ ഒരു വലിയ ജനക്കൂട്ടത്തിെൻറ കൈകളിൽനിന്നാണ് ഒറ്റക്ക് അതിസാഹസികമായി അദ്ദേഹം ആ യുവാവിെൻറ ജീവൻ രക്ഷിച്ചത്.
അതേസമയം, നേർവിപരീത ചിത്രമാണ് ന്യൂനപക്ഷ കമീഷൻ ചെയർമാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്വി ഇന്ത്യക്കാർക്കു നൽകിക്കൊണ്ടിരിക്കുന്നത്. ശീതീകരിച്ച തെൻറ ഒാഫിസ്മുറിയിലിരുന്ന് ഭരണകൂടത്തിെൻറ നെറികേടുകളെ നിസ്സേങ്കാചം അദ്ദേഹം ന്യായീകരിക്കുന്നു. അന്തസ്സാരശൂന്യമായ കപടവാക്യങ്ങൾ മാത്രമാണ് അങ്ങോർ ഉരുവിടുന്നതെന്ന് പറയാതെ വയ്യ. റിസ്വിയുടെ അഭിപ്രായത്തിൽ സർവജനങ്ങളെയും ഒരുപോലെ കണ്ടാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. മതപരമായ ഒരു വിവേചനവും ഇവിടെ നടക്കുന്നില്ല. ഭയപ്പാടിെൻറ അന്തരീക്ഷം രാജ്യത്ത് ഇല്ല. ന്യൂനപക്ഷങ്ങൾ ഇവിടെ അല്ലലൊന്നുമില്ലാതെ ശുഭജീവിതം നയിക്കുന്നു!
വാരാണസിയിൽ നേരന്ദ്ര മോദിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയ റിസ്വിയിൽനിന്ന് ഇത്തരം കമൻറുകൾ പുറത്തുവരുന്നതിൽ അതിശയിക്കേണ്ടതില്ല. അന്നത്തെ പ്രചാരണങ്ങളുടെ ഉപകാരസ്മരണയായായിരുന്നു അദ്ദേഹത്തിന് ഇപ്പോഴത്തെ ഉന്നതപദവി ലഭ്യമായതും. അതുകൊണ്ട് തെൻറ വലതുപക്ഷ ബോസുമാരുടെ ഉത്തരവുകൾ റിസ്വി അതേപടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അവർക്ക് ഹിതകരമായതു മാത്രം സംസാരിക്കുന്നു.രാജ്യത്ത് സർവവും മംഗളകരമായി പുലരും എന്നവാദം കഴിഞ്ഞ ആഴ്ചയിലും റിസ്വി ആവർത്തിക്കുകയുണ്ടായി. രാജ്യത്ത് ഭീതിജനകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ഇൗ ദുരവസ്ഥ ജനാധിപത്യലക്ഷ്യങ്ങൾക്ക് കടുത്ത ഭീഷണിയാകുമെന്നും ആർച്ച് ബിഷപ് അനിൽ ക്യൂേട്ടാ പ്രസ്താവിച്ചതിനു തൊട്ടുപിറകെ ആയിരുന്നു റിസ്വിയുടെ അർഥശൂന്യമായ വാചകക്കസർത്തുകൾ. യാഥാർഥ്യങ്ങളെ തമസ്കരിക്കുന്നതിൽ ഇത്തരം വ്യാജങ്ങൾ വിജയിക്കുമോ?
വലതുപക്ഷ പ്രീണനപാതയിലേക്ക് ഒരു പ്രഗല്ഭ വ്യക്തികൂടി ആകർഷിക്കപ്പെട്ടിരിക്കുന്നുവെന്നത് നടുക്കം പകരുന്ന സംഭവവികാസമാണ്. മറ്റാരുമല്ല, മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയാണ് നമ്മെ അമ്പരപ്പിക്കുന്നത്. നാഗ്പൂരിൽ ജൂൺ ഏഴിന് നടക്കുന്ന ആർ.എസ്.എസ് റിക്രൂട്ട്മെൻറ് പരിപാടിയെ പ്രണബ് അഭിസംബോധന ചെയ്യുമത്രെ. അദ്ദേഹത്തിനു മുമ്പാകെ ചില അടിസ്ഥാന േചാദ്യങ്ങൾ ഉന്നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആർ.എസ്.എസിെൻറ വർഗീയ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ച പുസ്തകങ്ങൾ ഒന്നും അദ്ദേഹം വായിച്ചിട്ടില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? ആർ.എസ്.എസ് നടത്തിവരുന്ന വിഭാഗീയ ധ്രുവീകരണ രാഷ്ട്രീയ നീക്കങ്ങളെ സംബന്ധിച്ച് ഒന്നും അറിയാത്ത രാഷ്ട്രീയ നേതാവാണോ പ്രണബ്? രാജ്യത്ത് കുഴപ്പങ്ങൾ കുത്തിപ്പൊക്കാനുള്ള ആർ.എസ്.എസിെൻറയും സഹസംഘടനകളുടെയും പ്രാപ്തിയെ സംബന്ധിച്ച് അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെന്നോ?
പ്രണബ് മുഖർജി രാഷ്ട്രീയ സ്വയം സേവകരെ അഭിസംബോധന ചെയ്യാൻ പോകുന്നു എന്ന വാർത്ത ശ്രവിക്കവെ അദ്ദേഹത്തിെൻറ ഒാർമക്കുറിപ്പുകൾ ഒരാവർത്തികൂടി വായിക്കാനാണ് ഞാനാദ്യം തീരുമാനിച്ചത്. ‘ദി കൊയലീഷൻ ഇയേഴ്സ്-1996-2012’ എന്ന ശീർഷകത്തിൽ രചിച്ച ആ കൃതി ഞാൻ നേരത്തേ നിരൂപണം ചെയ്തിരുന്നു. തെൻറ വലതുപക്ഷ ചായ്വിലേക്കു സൂചനകൾ നൽകുന്ന ഏതെങ്കിലും വരികൾ പുസ്തകത്തിൽ കടന്നുകൂടിയിരിക്കുമോ എന്ന പരിശോധനയായിരുന്നു രണ്ടാം വായനയുടെ ലക്ഷ്യം. ഗുജറാത്ത് വംശഹത്യപോലുള്ള വർഗീയ സംഭവങ്ങളെ ഇൗ കൃതി വിട്ടുകളഞ്ഞിരിക്കുന്നു എന്നത് ഏത് വായനക്കാരിലും സംശയം ഉണർത്താതിരിക്കില്ല. ഫാഷിസ്റ്റ് ശക്തികൾ അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന പുതിയ കാലഘട്ടത്തിെൻറ ഉദയം ഗുജറാത്ത് ലഹളയോടെ ആയിരുന്നല്ലോ? പക്വതയാർജിച്ച ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ സഹരാഷ്ട്രീയ പ്രവർത്തകരുടെ അതിക്രമങ്ങൾ പരാമർശിക്കേണ്ടതിെല്ലന്ന് തീരുമാനിച്ചതാകാം അദ്ദേഹം.
വാസ്തവത്തിൽ ചില ഒൗദ്യോഗിക ഫയലുകൾ ഒന്നിച്ചു കെട്ടിയതുേപാലെ വിരസത ഉണർത്തുന്നതാണ് അഖ്യാനശൈലി. ഇടക്ക് ചില അലങ്കാരങ്ങൾ ചേർത്തിരിക്കുന്നു. എന്നാൽ, സ്വന്തം കാഴ്ചപ്പാടുകളോ നിഗമനങ്ങളോ ചേർത്ത് സംഭവങ്ങളുടെ പൊരുളിലേക്ക് പ്രണബ് വായനക്കാരെ ആനയിക്കുന്നില്ല. ’96^2012 കാലം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ച് അതിനിർണായക ഘട്ടമായിരുന്നു എന്നതിൽ തർക്കമില്ല. വലതുപക്ഷശക്തികൾ കരുത്താർജിക്കാൻ തുടങ്ങിയ ഇൗഘട്ടത്തെ വികാരരഹിതമായും നിസ്സംഗമായും ആഖ്യാനം ചെയ്യുക എന്നത് ഉന്നതനായൊരു രാഷ്ട്രീയ നേതാവിന് എങ്ങനെ ഭൂഷണമാകും. രാഷ്ട്രീയ അങ്കങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് വായനക്കാരെ കൊണ്ടുേപാകാൻ പ്രണബിന് സാധിക്കേണ്ടതായിരുന്നു. കാരണം, ദശകങ്ങളായി സജീവരാഷ്ട്രീയം പറയുകയും പാർലമെൻറംഗവും മന്ത്രിയും ഒടുവിൽ രാഷ്ട്രപതിയായി വരെ വിരാജിക്കുകയും ചെയ്ത വ്യക്തിയായതിനാൽ പ്രണബിനോളം വ്യത്യസ്ത സംഭവങ്ങളെ അടുത്തറിയാൻ അവസരങ്ങൾ ലഭിച്ചവർ നന്നേ ചുരുക്കം. രാഷ്ട്രപതി ഭവനിലെ അനുഭവങ്ങൾ വിവരിക്കാൻപോലും അദ്ദേഹം കൂട്ടാക്കാതിരുന്നത് എന്തുകൊണ്ടാകും? ’96-2012ലെ സംഭവവികാസങ്ങളുടെ പരാമർശമെന്ന ശീർഷകം നൽകുന്ന സൂചന ശരിയാണ്. എന്നാൽ, 2012ൽ ആറുമാസക്കാലം അദ്ദേഹം രാഷ്ട്രപതിയുടെ ഇരിപ്പിടം അലങ്കരിച്ചിരുന്നു. എന്നാൽ, ആ ഘട്ടത്തിലെ സംഭവങ്ങൾ വിവരിക്കാൻ തയാറാകാതെ പ്രണബ് മൗനം ദീക്ഷിച്ചിരിക്കുന്നു. പ്രതിഭ പാട്ടീൽ സ്ഥാനമൊഴിഞ്ഞതിെൻറയും താൻ സ്ഥാനമേറ്റതിെൻറയും ശുഷ്കവിവരങ്ങളിൽ ആ ഘട്ടത്തെ അദ്ദേഹം പരിമിതപ്പെടുത്തുകയായിരുന്നു. അധികാരത്തിെൻറ ഉന്നതശ്രേണിയിലിരിക്കെയുണ്ടായ നിർണായകാനുഭവങ്ങൾ വായനക്കായി തുറന്ന് അവതരിപ്പിക്കേണ്ട ധർമം പ്രണബ് വിസ്മരിച്ചത് നിരാശയാണുളവാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.