Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2019 3:01 AM GMT Updated On
date_range 1 Sep 2019 3:01 AM GMTസംവരണത്തിനും മരണമണിയോ?
text_fieldsbookmark_border
സംവരണം രാജ്യത്തെ പിന്നാക്കാദി ജനവിഭാഗങ്ങൾക്ക് നൽകപ്പെട്ട ഭരണഘടനാപരമായ അവകാശമാണ്. ഭരണഘടന നിർമാണസഭയിൽതന്നെ സംവരണത്തെ സംബന്ധിച്ച വിശദമായ ചർച്ച നടന്നിട്ടുണ്ട്. സംവരണം വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമൂഹികമായും പിന്നണിയിലായ ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള മാർഗമായാണ് നമ്മുടെ ഭരണഘടന കാണുന്നത്.
പിന്നാക്ക സംവരണത്തെക്കുറിച്ചുള്ള ഭരണഘടന വ്യവസ്ഥ സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടി നൽകി ഡോ. അംബേദ്കർ നടത്തിയ പ്രസ്താവന ഇപ്രകാരമാണ്: ‘പിന്നാക്കസമുദായങ്ങൾക്ക് ഇങ്ങനെ ചില സംരക്ഷണം ഭരണഘടന നിർമാണസഭ വ്യവസ്ഥ ചെയ്തത് തികച്ചും ബുദ്ധിപൂർവമാണെന്ന കാര്യത്തിൽ അശേഷം സംശയമില്ല. ഇന്നാട്ടിൽ പിന്നാക്കക്കാരെ സംബന്ധിച്ച് മുന്നാക്കസമുദായക്കാർ തെറ്റായ സമീപനമാണ് തുടർന്നു വന്നിട്ടുള്ളത്.
പിന്നാക്ക ജനവിഭാഗങ്ങൾ ഉണ്ടെന്നതുതന്നെ മുന്നാക്ക ജനവിഭാഗക്കാർ നിഷേധിക്കുന്നത് ശരിയല്ല. ഭരണഘടന നിർമാണസഭ നിർദേശിച്ച പരിഹാരം ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നതുകൊണ്ട് തികച്ചും സ്വാഗതാർഹമാണ്.’’
സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയിലെ 16ാം വകുപ്പ് എന്തുകൊണ്ടും സുപ്രധാനമാണ്. ഇൗ വകുപ്പ് പൊതുനിയമന കാര്യങ്ങളിൽ അവസരസമത്വം ഉറപ്പു നൽകുന്നു. ഏതെങ്കിലും പിന്നാക്ക വർഗത്തിലെ പൗരന്മാർക്ക് പൊതുതൊഴിലുകളിൽ സ്ഥാനങ്ങൾ സംവരണം ചെയ്യുന്നതിന് അനുകൂലമാണ് ആർട്ടിക്കിൾ 16 ലെ മൂന്നാം ഉപവകുപ്പ്. പൊതുതൊഴിലുകളിൽ ഇതേവരെ വളരെ കുറച്ചു മാത്രം പങ്ക് ലഭിച്ചിട്ടുള്ളവരെ സഹായിക്കാൻ വേണ്ടിയാണിത്. പിന്നാക്ക സമുദായം ഏതെന്ന് നിർണയിക്കാനുള്ള അവകാശം സംസ്ഥാന ഗവൺമെൻറുകൾക്ക് വിട്ടുകൊടുത്തിരിക്കുന്നു.
പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ സർവിസുകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ട വിവിധ വശങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിലെ ശിപാർശകളെ പ്രായോഗികമാക്കാൻ 1990ൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇന്ദിര സാഹ്നി കേസിലെ (1992) വിധി. ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതിയുടെ ഭരണഘടന െബഞ്ചാണ് ദീർഘവും ആധികാരികവുമായ വിധിയെഴുതിയത്. വിധിയിലെ പ്രസക്തഭാഗങ്ങൾ താഴെ:
1.വകുപ്പ് 16 (4) പിന്നാക്കവർഗങ്ങളുടെ സർക്കാർ സർവിസ് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാന നിയമമാണ്.
2.പിന്നാക്കവർഗങ്ങളെ ഭരണഘടന പ്രത്യേകം നിർവചിക്കുന്നില്ലെങ്കിലും ജാതി, തൊഴിൽ, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വർഗങ്ങൾ ഏതെല്ലാമെന്ന് നിശ്ചയിക്കേണ്ടത്.
3. വകുപ്പ് 16(4) വിഭാവന ചെയ്യുന്ന പിന്നാക്കാവസ്ഥ പ്രധാനമായും സാമൂഹികവും സാംസ്കാരികവുമാണ്.
4. ഏതെങ്കിലും ഒരു വർഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം ആ വർഗത്തിന് അർഹമായ പ്രാതിനിധ്യം സർക്കാർ സർവീസുകളിൽ ലഭിച്ചിട്ടില്ലെന്നതായിരിക്കണം.
സംവരണത്തിന് എതിരായി ശക്തമായ നിലപാടാണ് എന്നും ബി.ജെ.പിയും ആർ.എസ്.എസും സംഘ്പരിവാറും സ്വീകരിച്ചിരുന്നത്. ഈ നിലപാടിെൻറ ഒടുവിലത്തെ പ്രതികരണമാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ ഭാഗത്തുനിന്നു കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. സംവരണം തർക്കവിഷയമാണെന്നും കൂടുതൽ ചർച്ച ഇതിൽ വേണമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസ്താവിച്ചു. ഈ വിഷയത്തിൽ മുമ്പു നടത്തിയ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്. സംവരണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചർച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവർ എതിർക്കുന്നവരുടെ അഭിപ്രായം മാനിക്കണമെന്നും ഭാഗവത് പറഞ്ഞു. അതുപോലെ സംവരണത്തെ എതിർക്കുന്നവർ സംവരണത്തെ അനുകൂലിക്കുന്നവരെ കേൾക്കാനും പരിഗണിക്കാനും തയാറാകണം.
സംവരണം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഒന്നാം മോദിസർക്കാറിെൻറ കാലത്ത് മോഹൻ ഭാഗവത് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ആർ.എസ്.എസ് നേതാക്കൾ സംവരണവിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. പ്രതിഷേധം ഉയർന്നപ്പോൾ താൽക്കാലികമായി പിൻവാങ്ങി. കേന്ദ്രത്തിൽ ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിച്ചതോടെ സംവരണവിരുദ്ധ അജണ്ട ആർ.എസ്.എസ് ഇപ്പോൾ പുറത്തെടുത്തിരിക്കുകയാണ്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ഉയർത്തുന്നത്. ജമ്മു–കശ്മീർ വകുപ്പ് 370, വകുപ്പ് 35(എ), മുത്തലാഖ് ഉൾപ്പെടെ വിഷയങ്ങളിൽ ആർ.എസ്.എസ് അജണ്ട മോദിസർക്കാർ നടപ്പാക്കുന്ന സാഹചര്യത്തിലാണ് സംവരണം വീണ്ടും ചർച്ചയിൽ കൊണ്ടുവരുന്നത്.
ഭരണഘടനപരമായ സംരക്ഷണത്തോടെയാണ് ഈ രാജ്യത്ത് സംവരണം നടപ്പാക്കിയത്. എന്നിട്ടും സംവരണം വിവാദ വിഷയമാണെന്ന് വരുത്തിത്തീർക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. സംവരണത്തിനെതിരായ ജനകീയ അഭിപ്രായം ശക്തമാണെന്ന് ഭാഗവത് ആവർത്തിക്കുന്നത് കൃത്യമായ ആസൂത്രണത്തിെൻറ അടിസ്ഥാനത്തിലാണ്. വരും നാളുകളിൽ സംവരണവിരുദ്ധ ചർച്ച സജീവമായി ഉയർത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യം.
സർക്കാറിെൻറ അജണ്ടയെ ആർ.എസ്.എസ് സ്വാധീനിക്കുന്നു എന്ന വാദം ഭാഗവത് തള്ളുന്നു. സംഘവും ബി.ജെ.പിയും സർക്കാറും വെവ്വേറെയാണ് പ്രവർത്തിക്കുന്നത്. അതിൽ ഒന്നിെൻറ നടപടിക്ക് ഉത്തരവാദി മറ്റൊന്നാണെന്ന് പറയാൻ കഴിയില്ല. സംഘ് പ്രവർത്തകർ ബി.ജെ.പിയിലും സർക്കാറിലുമുണ്ട്. എന്നാൽ, അവർ ബി.ജെ.പി പറയുന്നത് ശ്രവിക്കുമെന്നല്ലാതെ അതിനനുസരിച്ച് പ്രവർത്തിക്കണമെന്ന് നിഷ്കർഷിക്കാറില്ല. അവർക്ക് ഭിന്നാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്യവുമുണ്ട് –മോഹൻ ഭാഗവത് പറഞ്ഞു.
ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും പിന്നാക്ക–പട്ടികജാതി വിരുദ്ധമുഖമാണ് ഭാഗവതിെൻറ പ്രസ്താവനയിലൂടെ തെളിയുന്നതെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിങ് സൂർജേവാല പറഞ്ഞു. ബി.എസ്.പി നേതാവ് മായാവതി ഈ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിച്ചു. ഈ പ്രസ്താവന വലിയ സംശയങ്ങൾക്കും പിന്നാക്ക ജനവിഭാഗത്തിൽ ഭയപ്പാടിനും ഇടയാക്കിയിരിക്കുകയാണെന്ന് അവർ പറഞ്ഞു.
സീനിയർ കോൺഗ്രസ് നേതാവ് പി.എൽ.കൂനിയ ഈയിടെ ബി.ജെ.പിയിൽനിന്നും കോൺഗ്രസിൽ ചേർന്ന ഉദിത് രാജ് എം.പിയുമായി ചേർന്ന് 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടത്തിയ വാർത്തസമ്മേളനത്തിൽ ഭരണഘടനയും സംവരണവും എല്ലാം ബി.ജെ.പി ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ മാറ്റിയെഴുതുമെന്ന് പ്രസ്താവിച്ചിരുന്നു. ബി.ജെ.പി സർക്കാർ സംവരണം ഇല്ലാതാക്കൽ ഭരണഘടനാ ഭേദഗതി ചെയ്തോ, അതിനുവേണ്ടി സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ ചർച്ചക്കൊടുവിലോ നടപ്പാക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കൂനിയ പറയുന്നു.
സംവരണം രാജ്യത്തെ 80 ശതമാനം വരുന്ന പിന്നാക്ക–ദലിത്–ന്യൂനപക്ഷ വിഭാഗത്തിെൻ്റ ഭരണഘടനപരമായ മൗലികാവകാശമാണ്. മഹാഭൂരിപക്ഷത്തിെൻറ അവകാശത്തെ നിഷ്കരുണം തള്ളിക്കളഞ്ഞ് ഒരു രാജ്യത്തിനും മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ വസ്തുതയാണ് ആർ.എസ്.എസ് വിസ്മരിച്ചിരിക്കുന്നത്. എന്തായാലും മോഹൻ ഭാഗവതും സംഘ്പരിവാറും സംവരണത്തിനെതിരായി കൊലക്കത്തി ഉയർത്തിയിരിക്കുകയാണ്. ഈ രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സംവരണാവകാശത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഹീനമായ ഈ ഗൂഢനീക്കത്തിനെതിരായി ശക്തമായ പ്രതിഷേധം രാജ്യമാകെ അലയടിക്കേണ്ട സമയമാണിത്.
പിന്നാക്ക സംവരണത്തെക്കുറിച്ചുള്ള ഭരണഘടന വ്യവസ്ഥ സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടി നൽകി ഡോ. അംബേദ്കർ നടത്തിയ പ്രസ്താവന ഇപ്രകാരമാണ്: ‘പിന്നാക്കസമുദായങ്ങൾക്ക് ഇങ്ങനെ ചില സംരക്ഷണം ഭരണഘടന നിർമാണസഭ വ്യവസ്ഥ ചെയ്തത് തികച്ചും ബുദ്ധിപൂർവമാണെന്ന കാര്യത്തിൽ അശേഷം സംശയമില്ല. ഇന്നാട്ടിൽ പിന്നാക്കക്കാരെ സംബന്ധിച്ച് മുന്നാക്കസമുദായക്കാർ തെറ്റായ സമീപനമാണ് തുടർന്നു വന്നിട്ടുള്ളത്.
പിന്നാക്ക ജനവിഭാഗങ്ങൾ ഉണ്ടെന്നതുതന്നെ മുന്നാക്ക ജനവിഭാഗക്കാർ നിഷേധിക്കുന്നത് ശരിയല്ല. ഭരണഘടന നിർമാണസഭ നിർദേശിച്ച പരിഹാരം ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നതുകൊണ്ട് തികച്ചും സ്വാഗതാർഹമാണ്.’’
സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയിലെ 16ാം വകുപ്പ് എന്തുകൊണ്ടും സുപ്രധാനമാണ്. ഇൗ വകുപ്പ് പൊതുനിയമന കാര്യങ്ങളിൽ അവസരസമത്വം ഉറപ്പു നൽകുന്നു. ഏതെങ്കിലും പിന്നാക്ക വർഗത്തിലെ പൗരന്മാർക്ക് പൊതുതൊഴിലുകളിൽ സ്ഥാനങ്ങൾ സംവരണം ചെയ്യുന്നതിന് അനുകൂലമാണ് ആർട്ടിക്കിൾ 16 ലെ മൂന്നാം ഉപവകുപ്പ്. പൊതുതൊഴിലുകളിൽ ഇതേവരെ വളരെ കുറച്ചു മാത്രം പങ്ക് ലഭിച്ചിട്ടുള്ളവരെ സഹായിക്കാൻ വേണ്ടിയാണിത്. പിന്നാക്ക സമുദായം ഏതെന്ന് നിർണയിക്കാനുള്ള അവകാശം സംസ്ഥാന ഗവൺമെൻറുകൾക്ക് വിട്ടുകൊടുത്തിരിക്കുന്നു.
പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ സർവിസുകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ട വിവിധ വശങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിലെ ശിപാർശകളെ പ്രായോഗികമാക്കാൻ 1990ൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇന്ദിര സാഹ്നി കേസിലെ (1992) വിധി. ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതിയുടെ ഭരണഘടന െബഞ്ചാണ് ദീർഘവും ആധികാരികവുമായ വിധിയെഴുതിയത്. വിധിയിലെ പ്രസക്തഭാഗങ്ങൾ താഴെ:
1.വകുപ്പ് 16 (4) പിന്നാക്കവർഗങ്ങളുടെ സർക്കാർ സർവിസ് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാന നിയമമാണ്.
2.പിന്നാക്കവർഗങ്ങളെ ഭരണഘടന പ്രത്യേകം നിർവചിക്കുന്നില്ലെങ്കിലും ജാതി, തൊഴിൽ, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വർഗങ്ങൾ ഏതെല്ലാമെന്ന് നിശ്ചയിക്കേണ്ടത്.
3. വകുപ്പ് 16(4) വിഭാവന ചെയ്യുന്ന പിന്നാക്കാവസ്ഥ പ്രധാനമായും സാമൂഹികവും സാംസ്കാരികവുമാണ്.
4. ഏതെങ്കിലും ഒരു വർഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം ആ വർഗത്തിന് അർഹമായ പ്രാതിനിധ്യം സർക്കാർ സർവീസുകളിൽ ലഭിച്ചിട്ടില്ലെന്നതായിരിക്കണം.
സംവരണത്തിന് എതിരായി ശക്തമായ നിലപാടാണ് എന്നും ബി.ജെ.പിയും ആർ.എസ്.എസും സംഘ്പരിവാറും സ്വീകരിച്ചിരുന്നത്. ഈ നിലപാടിെൻറ ഒടുവിലത്തെ പ്രതികരണമാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ ഭാഗത്തുനിന്നു കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. സംവരണം തർക്കവിഷയമാണെന്നും കൂടുതൽ ചർച്ച ഇതിൽ വേണമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസ്താവിച്ചു. ഈ വിഷയത്തിൽ മുമ്പു നടത്തിയ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്. സംവരണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചർച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവർ എതിർക്കുന്നവരുടെ അഭിപ്രായം മാനിക്കണമെന്നും ഭാഗവത് പറഞ്ഞു. അതുപോലെ സംവരണത്തെ എതിർക്കുന്നവർ സംവരണത്തെ അനുകൂലിക്കുന്നവരെ കേൾക്കാനും പരിഗണിക്കാനും തയാറാകണം.
സംവരണം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഒന്നാം മോദിസർക്കാറിെൻറ കാലത്ത് മോഹൻ ഭാഗവത് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ആർ.എസ്.എസ് നേതാക്കൾ സംവരണവിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. പ്രതിഷേധം ഉയർന്നപ്പോൾ താൽക്കാലികമായി പിൻവാങ്ങി. കേന്ദ്രത്തിൽ ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിച്ചതോടെ സംവരണവിരുദ്ധ അജണ്ട ആർ.എസ്.എസ് ഇപ്പോൾ പുറത്തെടുത്തിരിക്കുകയാണ്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ഉയർത്തുന്നത്. ജമ്മു–കശ്മീർ വകുപ്പ് 370, വകുപ്പ് 35(എ), മുത്തലാഖ് ഉൾപ്പെടെ വിഷയങ്ങളിൽ ആർ.എസ്.എസ് അജണ്ട മോദിസർക്കാർ നടപ്പാക്കുന്ന സാഹചര്യത്തിലാണ് സംവരണം വീണ്ടും ചർച്ചയിൽ കൊണ്ടുവരുന്നത്.
ഭരണഘടനപരമായ സംരക്ഷണത്തോടെയാണ് ഈ രാജ്യത്ത് സംവരണം നടപ്പാക്കിയത്. എന്നിട്ടും സംവരണം വിവാദ വിഷയമാണെന്ന് വരുത്തിത്തീർക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. സംവരണത്തിനെതിരായ ജനകീയ അഭിപ്രായം ശക്തമാണെന്ന് ഭാഗവത് ആവർത്തിക്കുന്നത് കൃത്യമായ ആസൂത്രണത്തിെൻറ അടിസ്ഥാനത്തിലാണ്. വരും നാളുകളിൽ സംവരണവിരുദ്ധ ചർച്ച സജീവമായി ഉയർത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യം.
സർക്കാറിെൻറ അജണ്ടയെ ആർ.എസ്.എസ് സ്വാധീനിക്കുന്നു എന്ന വാദം ഭാഗവത് തള്ളുന്നു. സംഘവും ബി.ജെ.പിയും സർക്കാറും വെവ്വേറെയാണ് പ്രവർത്തിക്കുന്നത്. അതിൽ ഒന്നിെൻറ നടപടിക്ക് ഉത്തരവാദി മറ്റൊന്നാണെന്ന് പറയാൻ കഴിയില്ല. സംഘ് പ്രവർത്തകർ ബി.ജെ.പിയിലും സർക്കാറിലുമുണ്ട്. എന്നാൽ, അവർ ബി.ജെ.പി പറയുന്നത് ശ്രവിക്കുമെന്നല്ലാതെ അതിനനുസരിച്ച് പ്രവർത്തിക്കണമെന്ന് നിഷ്കർഷിക്കാറില്ല. അവർക്ക് ഭിന്നാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്യവുമുണ്ട് –മോഹൻ ഭാഗവത് പറഞ്ഞു.
ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും പിന്നാക്ക–പട്ടികജാതി വിരുദ്ധമുഖമാണ് ഭാഗവതിെൻറ പ്രസ്താവനയിലൂടെ തെളിയുന്നതെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിങ് സൂർജേവാല പറഞ്ഞു. ബി.എസ്.പി നേതാവ് മായാവതി ഈ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിച്ചു. ഈ പ്രസ്താവന വലിയ സംശയങ്ങൾക്കും പിന്നാക്ക ജനവിഭാഗത്തിൽ ഭയപ്പാടിനും ഇടയാക്കിയിരിക്കുകയാണെന്ന് അവർ പറഞ്ഞു.
സീനിയർ കോൺഗ്രസ് നേതാവ് പി.എൽ.കൂനിയ ഈയിടെ ബി.ജെ.പിയിൽനിന്നും കോൺഗ്രസിൽ ചേർന്ന ഉദിത് രാജ് എം.പിയുമായി ചേർന്ന് 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടത്തിയ വാർത്തസമ്മേളനത്തിൽ ഭരണഘടനയും സംവരണവും എല്ലാം ബി.ജെ.പി ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ മാറ്റിയെഴുതുമെന്ന് പ്രസ്താവിച്ചിരുന്നു. ബി.ജെ.പി സർക്കാർ സംവരണം ഇല്ലാതാക്കൽ ഭരണഘടനാ ഭേദഗതി ചെയ്തോ, അതിനുവേണ്ടി സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ ചർച്ചക്കൊടുവിലോ നടപ്പാക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കൂനിയ പറയുന്നു.
സംവരണം രാജ്യത്തെ 80 ശതമാനം വരുന്ന പിന്നാക്ക–ദലിത്–ന്യൂനപക്ഷ വിഭാഗത്തിെൻ്റ ഭരണഘടനപരമായ മൗലികാവകാശമാണ്. മഹാഭൂരിപക്ഷത്തിെൻറ അവകാശത്തെ നിഷ്കരുണം തള്ളിക്കളഞ്ഞ് ഒരു രാജ്യത്തിനും മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ വസ്തുതയാണ് ആർ.എസ്.എസ് വിസ്മരിച്ചിരിക്കുന്നത്. എന്തായാലും മോഹൻ ഭാഗവതും സംഘ്പരിവാറും സംവരണത്തിനെതിരായി കൊലക്കത്തി ഉയർത്തിയിരിക്കുകയാണ്. ഈ രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സംവരണാവകാശത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഹീനമായ ഈ ഗൂഢനീക്കത്തിനെതിരായി ശക്തമായ പ്രതിഷേധം രാജ്യമാകെ അലയടിക്കേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story