Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
religious-freedom
cancel

2018ൽ ഇന്ത്യയുടെ മതസ്വാതന്ത്ര്യ നിലവാര സൂചിക താേഴാട്ടുതന്നെയാണ്. ഏ തു വിശ്വാസമായിരുന്നാലും മതസമുദായങ്ങൾ ഉൽക്കർഷം അനുഭവിക്കു ന്ന മതേതര ജനാധിപത്യ രാഷ്ട്രമെന്ന ദീർഘകാല പാരമ്പര്യമുണ്ട് ഇന ്ത്യക്ക്. ഭരണഘടന മതസ്വാതന്ത്ര്യ അവകാശം ഉറപ്പുനൽകുന്നു. രാജ്യത് തിെൻറ സ്വതന്ത്രമായ ജുഡീഷ്യറി വിവിധ വിധിപ്രസ്താവങ്ങളിലൂടെ മത ന്യൂനപക്ഷങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നു. എന്നാൽ, അടുത്ത കാലത്തായി ഇൗ മതസ്വാതന്ത്ര്യ പാരമ്പര്യം അപകടത്തിലായിരിക്കുന്നു. ജ നങ്ങളെ പുറന്തള്ളുന്ന തീവ്രവാദ ആഖ്യാനങ്ങളുടെ വളർച്ച- മതന്യൂനപ ക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട അതിക്രമത്തിന് ചിലപ്പോൾ പ്രോത്സാഹ നവും പിന്തുണയും നൽകുന്ന ഗവൺമെൻറ് സമീപനമടക്കം- അഹിന്ദു, കീഴ് ജാതി ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമവും പീഡനവും ദേഹോപ ദ്രവവും അതിവഷളായ കാമ്പയിനാക്കി മാറ്റിയിരിക്കുന്നു. ഇൗ കാമ്പയിനിൽ പൊതു, സ്വകാര്യ വ്യക്തികളും സംവിധാനങ്ങളും ഒരുപോലെ പങ്കുകൊള്ളുന്നുണ്ട്.

2018ൽ മൂന്നിലൊന്ന് സംസ്ഥാന ഭരണകൂടങ്ങൾ മതപരിവർത്തന വിരുദ്ധ/ഗോവധ വിരുദ്ധ നിയമങ്ങൾ അഹിന്ദുക്കൾക്കും ദലിതർക്കുമെതിരെ ഒരുപോലെ വർധിതവീര്യത്തോടെ കർക്കശമാക്കി. തുടർന്ന്, ഗോസംരക്ഷക ആൾക്കൂട്ടങ്ങൾ മുസ്ലിംകളെയും ദലിതരെയും ഉന്നമിട്ട് അതിക്രമങ്ങൾ സംഘടിപ്പിച്ചു. ഇവരിൽ ചിലർ നിയമാനുസൃതം, ക്ഷീര, തുകൽ, ബീഫ് വ്യാപാരങ്ങളിൽ തലമുറകളായി പണിയെടുത്തുവരുന്നവരാണ്. നിർബന്ധിച്ചോ വശീകരിച്ചോ മതപരിവർത്തനം നടത്തുന്നെന്നാരോപിച്ച് ക്രൈസ്തവർക്കെതിരെയും ആൾക്കൂട്ട അതിക്രമങ്ങൾ നടന്നു. വ്യക്തിഗതമായി ഉന്നയിക്കപ്പെടുന്ന ഗോവധത്തിെൻറയും നിർബന്ധ മതപരിവർത്തനത്തിെൻറയും തെറ്റായ ആരോപണങ്ങളുടെ പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലക്കേസുകളിൽ പൊലീസ് അന്വേഷണങ്ങളോ പ്രോസിക്യൂഷൻ നടപടികളോ വേണ്ടരീതിയിൽ ഉണ്ടായില്ല. വിദേശഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾ രജിസ്റ്റർ ചെയ്യണമെന്ന നിയമം മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിവേചനത്തോടെ നടപ്പാക്കി.

മതസ്വാതന്ത്ര്യ അവസ്ഥ സംസ്ഥാനം മാറുന്തോറും നാടകീയമായി വ്യത്യാസപ്പെടുന്നതു കാണാം. ചിലത് മതന്യൂനപക്ഷങ്ങളോട് തുറന്ന സമീപനം കൈക്കൊള്ളുന്നു. മറ്റു ചിലതിൽ ‘വ്യവസ്ഥാപിതമായി തുടരുന്ന അതിവഷളൻ’ അതിക്രമങ്ങളാണ് നിലവിലുള്ളത്. 2018ൽ സുപ്രീംകോടതി, ചില സംസ്ഥാനങ്ങളിൽ മതസ്വാത്രന്ത്യം മോശമായ നിലയിലാണെന്നും മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ മതിയായതൊന്നും സ്റ്റേറ്റ് ഗവൺമെൻറുകൾ ചെയ്യുന്നില്ലെന്നും ചില അതിരുവിട്ട സംഭവങ്ങളിൽ വർഗീയാതിക്രമങ്ങളിൽ ഉൾപ്പെട്ട ക്രിമിനലുകൾ ശിക്ഷയിൽനിന്നൊഴിവാക്കപ്പെടുകയാണെന്നും എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലപ്പോഴും ആൾക്കൂട്ട അതിക്രമങ്ങളെ അപലപിച്ച് പ്രസ്താവനകളിറക്കി. ഹിന്ദു തീവ്രവാദി വിഭാഗങ്ങളുമായി ബന്ധമുള്ള അദ്ദേഹത്തിെൻറ രാഷ്ട്രീയപാർട്ടിയിൽപെട്ട ചില നേതാക്കൾ മതന്യൂനപക്ഷങ്ങളെക്കുറിച്ച് പരസ്യമായി തീപ്പൊരി പ്രസ്താവനകളുമായി രംഗത്തുവന്നു.

ഇൗയടുത്ത വർഷങ്ങളിൽ അക്രമത്തിനിരയായവർക്കൊന്നും നീതി ലഭിച്ചില്ല. മതന്യൂനപക്ഷങ്ങൾക്കെതിരെ പുതുതായുണ്ടായ കുറ്റകൃത്യങ്ങളൊന്നും കണക്കിലെടുക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. ഇന്ത്യയുടെ വമ്പിച്ച തോതിലുള്ള ജനസംഖ്യ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിൽ സങ്കീർണതയും പരിമിതിയും സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പരിഗണനകൾവെച്ച് 2019ൽ യു.എസ്.സി.െഎ.ആർ.എഫ് ഇന്ത്യയെ വീണ്ടും ‘ടയർ ടൂ’വിൽതന്നെ നിലനിർത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യനിയമം അനുസരിച്ച് പ്രത്യേക പരിഗണനയർഹിക്കുന്ന രാജ്യമെന്ന ഇൗ സ്ഥാനം ‘വ്യവസ്ഥാപിതമായി തുടർന്നുകൊണ്ടിരിക്കുന്ന അത്യന്തം മോശമായ’ നിലയിലുള്ളത് എന്ന അടിസ്ഥാനത്തിലാണ്. ഇന്ത്യൻ ഭരണകൂടം തുടർച്ചയായി യു.എസ്.സി.െഎ.ആർ.എഫിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയാണ്. സംഘത്തിന് ഇന്ത്യ സന്ദർശിക്കാൻ അനുമതി നൽകിയാൽ ഉഭയകക്ഷിതാൽപര്യങ്ങളും മൂല്യങ്ങളും മതവിശ്വാസത്തിെൻറയും അതുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളുെടയും മാനകങ്ങളും മുന്നിൽവെച്ച് ഗവൺമെൻറുമായി തുറന്ന ചർച്ചക്കും ആശയവിനിമയത്തിനും തയാറാണ്.

വിവിധ ദേശീയവാദി വിഭാഗങ്ങൾ ഇന്ത്യയിൽ ഹിന്ദുത്വ ആശയം വികസിപ്പിച്ചിട്ടുണ്ട്. ഇതിന് ഏകീകൃത രാഷ്ട്രം, വംശം, സംസ്കാരം എന്നീ മൂന്ന് തൂണുകളാണുള്ളത്. അതിെൻറ അടിസ്ഥാനത്തിൽ ആവശ്യാനുസൃതം ഹിന്ദുക്കളുെട അവകാശങ്ങൾ എന്ന ഒരേയൊരു ഫോക്കസിൽ പുറന്തള്ളലിെൻറ ഒരു ദേശീയ ആഖ്യാനം അവർ രൂപപ്പെടുത്തിയിട്ടുണ്ട്. ഇൗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ വീക്ഷണങ്ങളും പ്രവർത്തനങ്ങളുമൊക്കെ പല തരത്തിലാണ്. അതെന്തായാലും ഹിന്ദുത്വ പ്രസ്ഥാനത്തിലെ മിതവാദികളും തീവ്രവാദികളും മുസ്ലിം ജനസംഖ്യയിലേക്ക് ഒരുപോലെ വിരൽചൂണ്ടുന്നു. 1951ൽ ദേശീയ ജനസംഖ്യയുടെ 10 ശതമാനമുണ്ടായിരുന്നവർ 2011ൽ 14 ശതമാനത്തിലെത്തിയിരിക്കുന്നു. മുസ്ലിം സമുദായത്തിെൻറ ഇൗ വളർച്ച ഒന്നു കുറക്കേണ്ടത് ആവശ്യമായി അവർ കാണുന്നു.

ചില ഹിന്ദുത്വ വിഭാഗങ്ങൾ രാഷ്ട്രത്തിെൻറ നിയമനിർമാണക്രമങ്ങളിൽ ഹിന്ദുതത്ത്വങ്ങൾക്ക് വമ്പിച്ച സ്വാധീനം വേണമെന്ന് ആവശ്യപ്പെടുന്നു. മൂത്ത തീവ്രവാദികൾ എല്ലാ അഹിന്ദുക്കളെയും പുറന്തള്ളണമെന്ന്, കൊല്ലണമെന്ന്, ഹിന്ദുയിസത്തിലേക്ക് മതപരിവർത്തനം നടത്തിക്കണമെന്ന് പ്രസ്താവനയിറക്കുന്നുണ്ട്. ചില ബി.ജെ.പി അംഗങ്ങൾക്ക് ഹിന്ദുതീവ്രവാദി വിഭാഗങ്ങളുമായി ബന്ധമുണ്ട്. അവർ മതന്യൂനപക്ഷങ്ങളെക്കുറിച്ച് കടുത്ത വിവേചനഭാഷയാണ് ഉപയോഗിക്കുക. ഉദാഹരണത്തിന്, 2018ൽ ഒരു സംസ്ഥാന നേതാവ് ടി. രാജസിങ് വിദ്വേഷപ്രസംഗത്തിന് പൊലീസ് കേസിൽ പെട്ടു. ‘‘എല്ലാ ഹിന്ദുക്കളും ലാത്തിപോലുള്ള ആയുധങ്ങൾ കൈയിലേന്തി തെറ്റുപറയുന്ന മറ്റു സമുദായങ്ങളെ ആക്രമിക്കണ’’മെന്നായിരുന്നു അയാളുടെ ആഹ്വാനം.

ഹിന്ദുത്വഗ്രൂപ്പുകളുടെ സ്വാധീനം രാഷ്ട്രീയത്തിനും ഭരണത്തിനുമപ്പുറമെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മതകലാലയങ്ങളുടെ വലുപ്പവും വ്യാപ്തിയും ഹിന്ദുത്വവിഭാഗങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സർക്കാറിതര സ്വകാര്യ വിദ്യാഭ്യാസ സംവിധാനങ്ങളിൽ അസഹിഷ്ണുതയുടെ മതാശയങ്ങളാണ് പഠിപ്പിക്കുന്നത്. നാലു ദശലക്ഷം വിദ്യാർഥികൾ ഇൗ സ്ഥാപനങ്ങളിലായുണ്ട്. പൊതുകലാലയങ്ങളിൽ മത അസഹിഷ്ണുതയുണ്ടാക്കുന്ന പുസ്തകങ്ങൾ അവർ വിതരണം ചെയ്യുന്നു. എ.ബി.വി.പി പോലെയുള്ള ചില വിദ്യാർഥി യുവജനവിഭാഗങ്ങൾ അഹിന്ദുക്കളോ മതേതരരോ ആയ സഹപാഠികളെ നിശ്ശബ്ദമാക്കാനും അവരുടെ പരിപാടികൾ തടയാനും അക്രമവും പ്രകോപനവുമൊക്കെ കാമ്പസുകളിൽ പതിവാക്കുന്നു.

മൊത്തത്തിൽ, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്ന തീെപ്പാരി ഭാഷ ഉപയോഗിക്കുന്നതിനെതിരെ കാര്യമായൊന്നും ചെയ്യുന്നില്ല. ധാരാളം നഗരങ്ങളുടെ പേരു മാറ്റാനുള്ള- മുഗൾകാലത്ത് നൽകിയ ഫൈസാബാദ്, അലഹബാദ് പോലുള്ള പേരുകൾ- ഗവൺമെൻറ് ശ്രമം ഇന്ത്യൻ ചരിത്രത്തിൽ അഹിന്ദുക്കളുടെ സ്വാധീനം തേച്ചുമായ്ച്ചുകളയാനോ ചെറുതാക്കിക്കാണിക്കാനോ ഉള്ള ശ്രമത്തിെൻറ ഭാഗമായും ഇന്നത്തെ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരായ ആക്രമണമായും കാണണം.

ശബരിമലയും വനിതാമതിലും
2018 ചില മതസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് ആരാധന നിർവഹിക്കാനുള്ള അവസരം നിയന്ത്രിക്കണമെന്ന ചർച്ച വീണ്ടും ഉയർന്ന വർഷമായിരുന്നു. 2018 സെപ്റ്റംബറിൽ, ശബരിമല ക്ഷേത്രം മുതിർന്ന വനിതകൾക്ക് തുറന്നുകൊടുക്കണമെന്ന് വിധിച്ച സുപ്രീംകോടതി 10നും 50നുമിടയിൽ പ്രായമുള്ള വനിതകൾ തീർഥാടനത്തിനെത്തരുതെന്ന ദീർഘകാലമായുള്ള ആചാരം അവസാനിപ്പിച്ചു. തൽഫലമായി ക്ഷേത്രപ്രവേശനത്തിനു മുതിർന്ന സ്ത്രീകൾ ശാരീരിക അതിക്രമത്തിനിരയായി. മല ചവിട്ടുമെന്നു പരസ്യമായി പ്രഖ്യാപിച്ചവർക്കെതിരെ വധഭീഷണിയടക്കമുള്ള വിദ്വേഷപ്രചാരണ സന്ദേശങ്ങൾ നേരിട്ടും ഒാൺലൈനായും പ്രവഹിച്ചു. ഇതിനു പ്രതികരണമായി, 2019 ജനുവരിയിൽ, ഇൗ റിപ്പോർട്ടിങ് കാലം കഴിഞ്ഞ്, ഏകദേശം അഞ്ചു ദശലക്ഷം സ്ത്രീകൾ അമ്പലത്തിൽ എല്ലാവർക്കും പ്രവേശനം ആവശ്യപ്പെട്ട് സംസ്ഥാനത്ത് 385 മൈൽ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്തു.

ഹാദിയ കേസും എൻ.െഎ.എയും
2018ൽ ഹിന്ദു സ്ത്രീകളെ മുസ്ലിംകൾ വിവാഹം ചെയ്തു മതംമാറ്റിയെടുക്കുന്നതായി ഒരു സംഘടിത പ്രചാരവേല അരങ്ങേറി. മാധ്യമങ്ങൾ ഇൗ പ്രകോപനപരമായ ആരോപണങ്ങൾക്ക് വൻ കവറേജ് നൽകി. 2016ൽ ഹിന്ദു കുടുംബത്തിൽനിന്ന് ഇസ്ലാം ആശ്ലേഷിച്ച് ഒരു മുസ്ലിം യുവാവിനെ കല്യാണം കഴിച്ച ഹാദിയ എന്ന പേരുള്ള സ്ത്രീയുടെ വിവാഹം 2017ൽ കേരള ഹൈകോടതി അസാധുവാക്കിയിരുന്നു. ഇൗ വിധി 2018 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കി. അവൾ സംഘടിതമായ ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റത്തിനു വിധേയയായി എന്നായിരുന്നു കേരള ഹൈകോടതിയുടെ കണ്ടെത്തൽ.

സുപ്രീംകോടതി യുവതിയുടെ പൂർണസമ്മതപ്രകാരമായിരുന്നു വിവാഹമെന്നു കണ്ട് അത് നിയമപരമായി നിലനിൽക്കുമെന്നു വിധിച്ചു. ഹാദിയ കേസ്, സ്ത്രീകളെ നിർബന്ധിച്ച് മതംമാറ്റി വിവാഹം കഴിക്കുന്ന സംഘടിതമായ പരിപാടി നടക്കുന്നുണ്ടോ എന്ന അന്വേഷണത്തിന് ഇന്ത്യയുടെ ഭീകരതവിരുദ്ധ ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എയെ പ്രചോദിപ്പിച്ചു. 2018 ഒക്ടോബറിൽ നിരവധി അന്വേഷണങ്ങൾക്കുശേഷം അത്തരമൊരു കാമ്പയിനു തെളിവൊന്നുമില്ലെന്ന് എൻ.െഎ.എ തീർപ്പിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articleindia religious freedomindia Intolerance
News Summary - religious freedom and Intolerance in india -Malayalam Article
Next Story