സ്വകാര്യ വ്യവഹാരി
text_fields‘‘ധർമാദായുർവിവർധതേ’’; ധാർമികനീതിയിലധിഷ്ഠിതമായ ജീവിതം ആയുസ്സ് വർധിപ്പി ക്കുമെന്ന്. വ്യാസമഹർഷി അനുശാസനപർവത്തിൽ പറഞ്ഞുവെച്ച കാര്യമാണ്. മനുഷ്യകുലത്തി െൻറ ഭാവിതന്നെയും ‘നീതി’ എന്ന സങ്കൽപത്തെ ആശ്രയിച്ചാണെന്ന് ഇതിനെ വ്യാഖ്യാനിച്ചവരു ണ്ട്. നീതിയും നിയമവും അകലുന്നതോടെ ഭൂമിയിലെ ഏറ്റവും നികൃഷ്ട ജീവിയായിരിക്കും മനു ഷ്യനെന്ന് പണ്ട് അരിസ്റ്റോട്ടിലും പറഞ്ഞുവെച്ചിട്ടുണ്ട്. ആലോചിച്ചുനോക്കൂ, നീതിയെയും നിയമത്തെയും കുറിച്ചുള്ള ക്ലാസിക്കൽ സങ്കൽപങ്ങൾക്കുതന്നെ ഇത്രയും കനമുണ്ടെങ്കിൽ, ജനാധിപത്യയുഗത്തിൽ അതിെൻറ വലുപ്പം എത്രയായിരിക്കുമെന്ന്. ഇന്ത്യൻ ഭരണഘടന ജുഡീഷ്യറിയെ നിർവചിക്കുന്നത് ഇങ്ങനെയാണ്: നിയമത്തെ താഴെ വീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താെത മുറുകെപ്പിടിക്കുന്ന സംവിധാനം. തെളിച്ചുപറഞ്ഞാൽ, ജനാധിപത്യ സംവിധാനത്തിലെ സകല തൂണുകളുടെയും ചെവിക്കുപിടിക്കാൻ അധികാരമുള്ള ഒരേയൊരു സ്ഥാപനം. അതാണ് ജുഡീഷ്യറി. അൽപംകൂടി വ്യക്തമാക്കിയാൽ, നമ്മുടെയും രാജ്യത്തിെൻറയും ഭാവി സുരക്ഷിതമാക്കാൻ ഉത്തരവാദപ്പെട്ട പ്രഥമ സ്ഥാപനമാണ് കോടതികൾ. അതിനാൽ, ഇൗ ‘ഹോട്ട്സ്പോട്ടി’ൽ ഒരാൾക്കും തമാശ കളിക്കാനാകില്ല. അങ്ങനെ കളിച്ചവർക്ക് കിേട്ടണ്ടത് കിട്ടിയിട്ടുണ്ട്. കഴിഞ്ഞവർഷം, ജസ്റ്റിസ് ദീപക് മിശ്രക്ക് കിട്ടിയത് ഒാർമയില്ലേ? ചീഫ് ജസ്റ്റിസായിരിക്കെ, ചില്ലറ കളികൾക്ക് മുതിർന്നപ്പോൾ ജസ്റ്റിസ് ചെലമേശ്വറുടെ നേതൃത്വത്തിലുള്ള സഹപ്രവർത്തകർ വാർത്തസമ്മേളനം വിളിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു. ആ എപ്പിസോഡ് മറന്നുതുടങ്ങുേമ്പാഴേക്കും, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ വേഷത്തിൽ ചരിത്രം ആവർത്തിക്കുകയാണ്. ദീപക് മിശ്രക്കെതിരെ ‘ബെഞ്ച് ഫിക്സിങ്’ ആയിരുന്നു ആരോപണമെങ്കിൽ, അന്ന് ‘വിമത’ സംഘത്തിലുണ്ടായിരുന്ന െഗാഗോയിയുടെ പേരിൽ നാറ്റക്കേസാണ്. മുൻ ജീവനക്കാരി ലൈംഗികപീഡനമാണ് ആരോപിച്ചിരിക്കുന്നത്. തീർന്നില്ല, സംഭവം പുറത്തുവന്നപ്പോൾ, സ്വന്തം ബെഞ്ചിൽതന്നെ കേസ് കേൾക്കാനും ഇറങ്ങിപ്പുറപ്പെട്ട് രംഗം കൂടുതൽ വഷളാക്കി. ഒടുവിലിപ്പോൾ, ആരോപണം അന്വേഷിക്കാൻ ഒരു ടീമും കേസ് പരിഗണിക്കാൻ മറ്റൊരു സംഘവുമായി ഗൊഗോയിക്കു ചുറ്റുമായി കറങ്ങുകയാണ് പുതിയ വ്യവഹാരികൾ.
രഞ്ജൻ ഗൊഗോയിയുടെ കാര്യത്തിൽ ആർക്കും ഒന്നും പ്രവചിക്കാനാവില്ലെന്നാണ് കോടതി വരാന്തകളിലെ സംസാരം. പ്രവചനാതീതമാണ് പല കാര്യങ്ങളും. സാമാന്യയുക്തിക്കുമപ്പുറമുള്ള പെരുമാറ്റമാണ് പലപ്പോഴും അദ്ദേഹത്തിൽനിന്നുണ്ടാവുക. കോടതി മുറികളിലെ കാർക്കശ്യക്കാരനാണ്. ചീഫ് ജസ്റ്റിസായതിെൻറ ഒന്നാം ദിവസംതന്നെ അത് രാജ്യം മുഴുവൻ കണ്ടു. ഗൊേഗായി കോടതിയിലെത്തി കസേരയിലിരുന്നതും ‘‘ ജുഡീഷ്യറിയെന്ന കപ്പലിെൻറ കപ്പിത്താൻ...’’ എന്നു പറഞ്ഞ് മണിയടിക്ക് ശ്രമിച്ച വക്കീലിനോട്, ‘‘മിസ്റ്റർ, ഇതിവിടെ ആവശ്യമില്ല, ഇതല്ല അതിനുള്ള സ്ഥലം’’ എന്നുപദേശിച്ച് ആ സീൻ അവിടെ അവസാനിപ്പിച്ചു. ഹരജികൾ അടിയന്തരമായി പരിഗണിക്കാൻ അഭിഭാഷകർ നടത്താറുള്ള ‘മെൻഷനിങ്’ എന്ന ആചാരവും ആ ദിവസം സുപ്രീംകോടതിയിൽ അവസാനിച്ചു. അന്ന് പ്രശാന്ത് ഭൂഷൺ അടക്കമുള്ള ആളുകൾക്ക് ഇളിഭ്യരായി ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ഒന്നാം ദിനത്തിലെ ത്രില്ലർ ആക്ഷനുകളും പഞ്ച് ഡയലോഗുകളുമൊന്നും ‘പുരപ്പുറം അടിക്കലാ’യിരുന്നില്ല. ഗൊഗോയിയെ അറിയുന്നവർക്ക് അത് നന്നായി അറിയാം. അറിയില്ലെങ്കിൽ, സാക്ഷാൽ മാർകണ്ഡേയ കട്ജുവിനോട് ചോദിച്ചാൽ മതി. 2016 നവംബർ മാസത്തിലായിരുന്നു അത്. സൗമ്യ വധത്തിൽ, ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിയെ വിമർശിച്ച് കട്ജു ഫേസ്ബുക്കിൽ എന്തൊക്കെയോ കുറിച്ചു. സംഭവത്തിൽ കോടതിയലക്ഷ്യത്തിന് ഗൊഗോയി കേസെടുത്ത്, കട്ജുവിനെ വിളിച്ചുവരുത്തി. അവിടെനിന്ന് കട്ജു പൊട്ടിത്തെറിച്ചപ്പോൾ ഗൊഗോയ് അദ്ദേഹത്തെ പിടിച്ചു പുറത്താക്കി. ഒടുവിൽ കട്ജുവിന് മാപ്പും പറയേണ്ടിവന്നു. ജസ്റ്റിസ് കർണനും കിട്ടിയിട്ടുണ്ട് ഇമ്മാതിരി ഒരു ‘അടി’. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ഹൈകോടതി ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച് ജയിലിലേക്കയച്ചതിെൻറ ക്രെഡിറ്റും അങ്ങനെ ഗൊഗോയിക്ക് സ്വന്തമായി.
കോടതിമുറിയിലെ കാർക്കശ്യം വീട്ടിലും പ്രതീക്ഷിക്കരുത്. അവിടെ വേറൊരു ആളാണ്. മുൻ ജസ്റ്റിസുമാരായ കട്ജുവിെൻറയും കർണെൻറയുമൊക്കെ കഥകേട്ട് പേടിച്ചുവിറച്ച് വീട്ടിൽചെന്നവരൊക്കെ മൂക്കത്ത് വിരൽവെച്ചിട്ടുണ്ട്. ഇത്രയും തങ്കപ്പെട്ട മനുഷ്യനെയാണോ ‘കാർക്കശ്യക്കാരൻ’ എന്നും മറ്റും വിളിച്ചതെന്ന് സ്വയം േചാദിച്ചിട്ടുണ്ട്. ‘സൗമ്യ’നായ ഗൊഗോയിയെക്കുറിച്ച് അങ്ങനെ ആദ്യമായി പറഞ്ഞത് നമ്മുടെ പ്രധാനമന്ത്രിതന്നെയാണ്. കഴിഞ്ഞ വർഷത്തെ ഭരണഘടനാ ദിനത്തിലുണ്ടായ (നവംബർ 26) അനുഭവമാണ് മോദി പിന്നീട് പങ്കുവെച്ചത്. മോദിയെയും കൂട്ടരെയും ഗൊഗോയ് അത്താഴത്തിന് ക്ഷണിക്കുന്നു. രാജ്യം ഉറ്റുനോക്കുന്ന പ്രമാദമായ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന വ്യക്തി ആ കേസ് കേൾക്കുന്ന ബെഞ്ചിെൻറ തലവനായ ജഡ്ജിയുമൊത്ത് അത്താഴം കഴിക്കുന്നതൊക്കെ, മോദി വിരുദ്ധർ വാർത്തയാക്കി. പക്ഷേ, അത്താഴത്തിൽ രാഷ്ട്രീയമില്ലെന്നാണ് ഗൊഗോയിയുടെ വാദം. അതുകൊണ്ട് അത്താഴത്തിനുശേഷം, ചീഫ് ജസ്റ്റിസിെൻറ കോടതിമുറിയൊന്ന് കാണണമെന്ന് മോദി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതും കൺനിറയെ കാണിച്ചുകൊടുത്താണ് അദ്ദേഹത്തെ മടക്കിയയച്ചത്. മോദിയുടെ വയറും നിറഞ്ഞു; മനസ്സും നിറഞ്ഞു. വീടകത്തിലെ ഇൗ അപര വ്യക്തിത്വമുണ്ടല്ലോ, അതുതന്നെയാണ് ഇപ്പോൾ വിനയായിരിക്കുന്നത്. പണ്ട് ജസ്റ്റിസ് വിക്രംജിത്ത് സെന്നിെൻറ കോടതിമുറിയിലെ ജീവനക്കാരിയായിരുന്ന യുവതി, രണ്ടര വർഷമായി ഗൊഗോയിയുടെ സ്റ്റാഫായി പ്രവർത്തിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ വീട്ടിലെ ഒാഫിസിലായിരുന്നു അവരുടെ ജോലി. അവരുടെ ദൈന്യത മനസ്സിലാക്കി, ഭർതൃസഹോദരനും ഗൊഗോയി ജോലി നൽകി. ഇൗ പ്രിവിലേജ് ഉപയോഗിച്ച് അവരോട് അപമര്യാദയായി പെരുമാറിയപ്പോഴാണ് സംഗതി വഷളായത്. വിരമിക്കാൻ ഇനിയുമുണ്ട് ആറുമാസം. അവസാന കാലത്ത് ഇങ്ങനെ ദുര്യോഗം പേറാനാകും വിധി.
1954 നവംബർ 18ന് അസമിെല ദിബ്രുഗഢിൽ ജനനം. അസം മുഖ്യമന്ത്രിയായിരുന്ന കേശവ് ചന്ദ്ര ഗൊഗോയിയുടെ മകൻ. ഡൽഹി സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദം. 1978ൽ, ഗുവാഹതി ഹൈകോടതിയിൽ അഭിഭാഷകനായി കോടതി ജീവിതം ആരംഭിച്ചു. 2001ൽ, ഗുവാഹതി ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2010 സെപ്റ്റംബർ ഒമ്പതിന് പഞ്ചാബ്, ഹരിയാന ഹൈേകാടതിയിലേക്ക് സ്ഥലം മാറി. 2011 ഫെബ്രുവരി 12ന് അവിടെ ചീഫ് ജസ്റ്റിസായി. 2012 മുതൽ സുപ്രീംകോടതിയിലുണ്ട്. 2018 ഒക്ടോബർ മൂന്നിന് രാജ്യത്തിെൻറ 46ാമത് ചീഫ് ജസ്റ്റിസ്. വടക്കുകിഴക്കൻ മേഖലയിൽനിന്ന് ഇൗ പദവി അലങ്കരിക്കുന്ന ആദ്യത്തെയാൾ. ഭാര്യ രൂപാഞ്ജലി. രണ്ട് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.