Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightപ്രകൃതികാവ്യം

പ്രകൃതികാവ്യം

text_fields
bookmark_border
jadayu
cancel

നുഷ്യനും പ്രകൃതിയും സകല ചരാചരങ്ങളും ഉൾപ്പെടുന്ന വലിയൊരു ആവാസവ്യവസ്ഥയുടെ ഇതിഹാസം കൂടിയാണ് രാമായണം. മനുഷ്യനും ചരാചരപ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ആഖ്യാനസമ്പ്രദായമാണിത്. അതുപോലെ രാമാദികൾ അധികാരം ഉപേക്ഷിച്ച് വനവാസത്തിന് ഇറങ്ങിയതുപോലും ഒരർഥത്തിൽ ഈ പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള തിരിച്ചുപോക്കാണ്.

ക്രൗഞ്ചപ്പക്ഷികളിലൊന്നിെൻറ പതനം പ്രകൃതിക്കേറ്റ മുറിവായി കാണുന്ന ആദികവി ഓരോ തരുവിലും തണലിലും തനിക്ക് കാണാൻ കഴിഞ്ഞ രാമനെയാണ് അവതരിപ്പിക്കുന്നത്. പക്ഷിമൃഗാദികളും വൃക്ഷലതാദികളും നദീതടങ്ങളും നീർച്ചോലകളും പുളിനങ്ങളും അലയാഴിയുമെല്ലാം വിവിധ കഥാസന്ദർഭങ്ങളിൽ ചേർന്നുപോകുന്നതും അതുകൊണ്ടാണ്.

പഞ്ചവടിയിലെ പർണാശ്രമത്തിൽനിന്ന് സീതയെ തട്ടിക്കൊണ്ടുപോകുമ്പോൾ രാവണന് ആദ്യം എതിരിടേണ്ടിവന്നത് പക്ഷീന്ദ്രനായ ജടായുവിനെയാണ്. അപ്രതീക്ഷിത ആക്രമണം രാവണനെ പിടിച്ചുലച്ചെങ്കിലും ഒടുവിൽ തെൻറ വാളുകൊണ്ട് ജടായുവിനെ വെട്ടിവീഴ്ത്തി. പിന്നീട് സീതയെ അന്വേഷിച്ചിറങ്ങിയ രാമലക്ഷ്മണന്മാർ പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും സീതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. രാമലക്ഷ്മണന്മാരുടെ നെടുവീർപ്പും നൊമ്പരവും വിലാപവും ഈ പ്രകൃതിതന്നെ ഏറ്റുപിടിച്ചതായി ആരണ്യകാണ്ഡത്തിലൂടെ കടന്നുപോകുമ്പോൾ ബോധ്യമാകും.

സീതയെ ദക്ഷിണദിക്കിലേക്കു കൊണ്ടുപോയെന്ന വിവരം രാമലക്ഷ്മണന്മാരെ അറിയിച്ചാണ് ജടായു അന്ത്യശ്വാസം വലിക്കുന്നത്. പിന്നീട് കിഷ്കിന്ധയിലെത്തി സഖ്യം ചെയ്യുന്നത് വാനരരാജാവായ സുഗ്രീവനുമായാണ്. ഭക്തോത്തമനായ ഹനുമാനെ കാണുന്നതും അവിടെവെച്ചുതന്നെ. സീതാന്വേഷണത്തിനിറങ്ങിയ വാനരസൈന്യത്തിന് സീതയെക്കുറിച്ച് പറഞ്ഞുകൊടുത്തതുകൊണ്ട് പൂർണാരോഗ്യം നേടിയ സമ്പാതി ജടായുവിെൻറ സഹോദരനാണ്. പ്രസ്തുത മാർഗനിർദേശമനുസരിച്ച് ചിറകെട്ടി ലങ്കയിൽ കടന്ന് യുദ്ധം നടത്തി സീതയെ തിരിച്ചുകൊണ്ടുവന്നതിലും വലിയ പങ്കാളിത്തം വഹിച്ചത് വാനരസേനയാണ്.

സകലതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യം ഒന്നായതുകൊണ്ട് ആർക്കും ആരും കീഴ്പ്പെട്ടതല്ല, ഒരവസരത്തിലും ഒന്നും മറ്റൊന്നിനുവേണ്ടി മാറ്റിനിർത്തപ്പെടേണ്ടതല്ല എന്ന ഉത്തമബോധ്യം കവികൂടിയായ ഋഷിക്കുണ്ട്. അതിെൻറ ഹൃദ്യവും പ്രായോഗികവുമായ ആവിഷ്കാരമാണ് രാമകഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamramayanamramayana masam
Next Story