രാമരാജ്യത്തിലെ ഗാന്ധി
text_fieldsവോെട്ടണ്ണിയ മേയ് 23ന് ഉച്ചക്കു മുമ്പായി ഇന്ത്യയിൽ സംഭവിച്ചത് വലിയ മാറ്റങ്ങളാണ്. നര േന്ദ്ര മോദിയുടെ തുടർഭരണം വോട്ടുയന്ത്രങ്ങൾ വിളിച്ചുപറഞ്ഞത് അന്നേരമാണ്. 2014ൽ സംഭ വിച്ചത് അഞ്ചു വർഷത്തെ താൽക്കാലിക പ്രതിഭാസമാണെന്ന തോന്നൽ അസ്തമിപ്പിച്ച് അനിശ്ചി തകാല രാഷ്ട്രീയ അപഭ്രംശം അതോടെ ഇന്ത്യ വിളംബരം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപ ത്യ രാജ്യത്തിെൻറ രാഷ്ട്രീയാഖ്യാനം വീണ്ടെടുക്കാൻ ഇനി അേങ്ങയറ്റം പ്രയാസമായിരിക്കു ന്നു. മതേതര സൗഹാർദത്തിെൻറയും ബഹുസ്വരതയുടെയും പശ്ചാത്തലം കൂടുതൽ മങ്ങി. ‘ഞങ്ങളും’ ‘നിങ്ങളു’മായി ചിന്തിക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ പ്രേരിപ്പിച്ച്, ഭിന്നിപ്പിച്ചു ഭരിക്കുന്ന പഴയ ബ്രിട്ടീഷ് തന്ത്രത്തിെൻറ സ്വദേശി പതിപ്പ് കൂടുതൽ നാടുകളിലേക്ക് പടർന്നുകയറിയത് വ്യക്തമാക്കുകയാണ് ലോക്സഭ തെരഞ്ഞെടുപ്പു ഫലം. ഇന്ത്യയുടെ രാഷ്ട്രീയത്തെയും സാമൂഹികാന്തരീക്ഷത്തെയും ഭരിക്കുന്നത് വിഭാഗീയതയുടെയും വെറുപ്പിെൻറയും വികാരമാണ്. നാഥൂറാം ഗോദ്സെയെ ദേശാഭിമാനിയാക്കിയ, ‘ശാപ’മേറ്റ് ഹേമന്ത് കർക്കരെ പിടഞ്ഞുമരിച്ച, സാധ്വി പ്രജ്ഞാസിങ്ങിന് 3.64 ലക്ഷം ഭൂരിപക്ഷം നേടിക്കൊടുത്ത കാവിഭൂമികയാണ് ഇന്ന് ഇന്ത്യ. കാവിയും കോർപറേറ്റുമായുള്ള ഒത്തുകളിയാണ് ഭരണമെന്നു കൂടി കൂട്ടിച്ചേർക്കാം. ജനിച്ചു ജീവിക്കുന്ന മണ്ണിൽ അന്യനും അപരനുമായി മാറുകയില്ലെന്ന പ്രത്യാശയോടെ വോെട്ടണ്ണൽ ദിനത്തിലേക്ക് കാത്തിരുന്നവർ അതിനിടയിൽ നിരാശയുടെയും അങ്കലാപ്പിെൻറയും പടുകുഴിയിൽ.
ഗാന്ധി പറഞ്ഞ രാമരാജ്യത്തിൽനിന്ന് ഇന്ത്യ മോദിയുടെ രാമരാജ്യത്തിൽ എത്തിനിൽക്കുന്നു. ജനസംഖ്യയുടെ അഞ്ചിലൊന്നു വരുന്ന ന്യൂനപക്ഷങ്ങളോടും അവർ ഭൂരിപക്ഷമായ അയൽപക്കരാജ്യങ്ങളോടുമുള്ള വിദ്വേഷമാണ് ഇൗ രാമരാജ്യത്തിെൻറ രാഷ്ട്രീയ പ്രമേയം. ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനസാമാന്യത്തെ തീവ്രദേശീയതയുടെയും ന്യൂനപക്ഷ വിദ്വേഷത്തിെൻറയും ചരടിൽ കോർത്തെടുത്ത്, ദേശം കാക്കാൻ കെൽപുള്ള ബലിഷ്ഠകരങ്ങളുള്ള നേതാവായി മോദി അവതരിച്ചു നിൽക്കുന്നു. സംഘ്പരിവാറിെൻറ സംവിധാനത്തിൽ ഹിന്ദുരാഷ്്ട്രത്തിലേക്ക് വഴിനടത്തുന്ന ഇൗ കാവിരാഷ്ട്രീയം അട്ടിമറിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് എത്രത്തോളം കഴിയും? പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനോ പ്രാദേശികപാർട്ടികൾക്കോ ഇടതുപാർട്ടികൾക്കോ പഴയ കരുത്ത് തിരിച്ചുപിടിക്കാൻ കഴിയാത്തവിധം ദുർബലമാക്കിയാണ് മോദി^അമിത് ഷാമാരുടെ നേതൃത്വത്തിൽ ബി.ജെ.പി മുന്നേറ്റം നടത്തിയത്. മുൻകാല ശൈലികളിൽ നിന്ന് വ്യത്യസ്തമായി, വർഗീയധ്രുവീകരണം അധികാരത്തിനുള്ള വഴിയാക്കി മാറ്റുകയും അതിൽ ജയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അധമരാഷ്ട്രീയത്തോട്, അതേ നാണയത്തിൽ ഏറ്റുമുട്ടുക സാധ്യമല്ല. അതുതന്നെയാണ് പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന യഥാർഥ വെല്ലുവിളി.
തിരുത്തലുകൾ വേണ്ടിവരും
കോൺഗ്രസിലേക്കു വരാം. ഇൗ തെരഞ്ഞെടുപ്പിൽ ഏറ്റവും തീവ്രമായ പ്രചാരണമുഖമാണ് നെഹ്റു കുടുംബം കാഴ്ചവെച്ചത്. പക്ഷേ, നേട്ടം എട്ടു സീറ്റാണ്. കഴിഞ്ഞ തവണ 44 ലേക്ക് മൂക്കുകുത്തി വീണ കോൺഗ്രസിന് ഇത്തവണ 52 സീറ്റാണ് കിട്ടിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ മൂന്നാം നിരയിലെന്നോ അതിനേക്കാൾ താഴെയെന്നോ പറയാവുന്ന വനിത നേതാവിനോടു തോറ്റു. പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച കോൺഗ്രസിന്, രാഷ്ട്രീയാഖ്യാനം മാറ്റിമറിച്ച ഇന്ത്യയിൽ ബി.ജെ.പിക്ക് ബദൽ തീർക്കാനുള്ള ശേഷിയെക്കുറിച്ചാണ് അതു പറഞ്ഞുതരുന്നത്. നെഹ്റുകുടുംബത്തിെൻറ പ്രാമാണ്യം നഷ്ടപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നായകശേഷി ചോദ്യം ചെയ്യപ്പെടുന്നു. രാജിയും പിന്മാറ്റവും ചർച്ച ചെയ്യപ്പെടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുശേഷം കോൺഗ്രസിന് സുവ്യക്തമായ മാറ്റങ്ങളും തിരുത്തലുകളുമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നത് യാഥാർഥ്യം. രാഹുൽ ഗാന്ധിയുടെ രാജിയാണോ വഴി? രാഹുൽ പോയി പ്രിയങ്ക വന്നതുകൊണ്ടോ, നെഹ്റു കുടുംബത്തിനു പുറത്തു നിന്നൊരാളെ കണ്ടെത്തിയതുകൊണ്ടോ കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കില്ല. ഡൽഹിയിൽ കറങ്ങുന്ന കുറെ നേതാക്കളല്ലാതെ, താഴെത്തട്ടിൽ പാർട്ടിക്ക് അണികളോ സംവിധാനമോ പ്രവർത്തിക്കുന്നില്ല എന്നതാണ് യഥാർഥ പ്രശ്നങ്ങളിലൊന്ന്. വർഗീയത തുറുപ്പുചീട്ടാക്കിയ പ്രതിയോഗിയെ നേരിടാനുള്ള ശരിയായ വഴിയും തന്ത്രവും കോൺഗ്രസ് കണ്ടെടുക്കേണ്ടിയിരിക്കുന്നു എന്നതാണ് മറ്റൊന്ന്.
വർഗീയരാഷ്ട്രീയത്തിന് പുരോഗമന നവോത്ഥാന ചിന്താഗതിക്കാരായ സി.പി.എമ്മുകാർക്കിടയിൽപോലും എത്രത്തോളം സ്വാധീനം ചെലുത്താമെന്നാണ് പശ്ചിമ ബംഗാൾ കാണിച്ചു തരുന്നത്. സി.പി.എം അവിടെയും ത്രിപുരയിലും വട്ടപ്പൂജ്യമായത് അതിശയമൊന്നുമല്ല. എന്നാൽ, ബി.ജെ.പിക്ക് 18 സീറ്റ് കിട്ടിയത് സി.പി.എം വോട്ടുകളുടെ ഒഴുക്കുകൊണ്ടാണെന്നത് അതിശയിപ്പിക്കുന്നതാണ്. തൃണമൂൽ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി പശ്ചിമ ബംഗാൾ പിടിക്കുന്ന സ്ഥിതിയിേലക്ക് അതു വളരുകയാണ്. കേരളത്തിൽ ശബരിമല വിഷയം സി.പി.എമ്മിന് തിരിച്ചടിയായതും സ്വന്തം പാളയത്തിലെ വോട്ടുചോർച്ച കൊണ്ടാണ്. വർഗീയത ഇത്തരത്തിൽ വേരുപടർത്തുേമ്പാൾ അതിനെ അതിജയിക്കാനുള്ള തന്ത്രമോ തത്ത്വമോ ആദർശമോ തിരുത്തലോ സി.പി.എമ്മിന് വേണ്ടിയിരിക്കുന്നു. പിന്നാക്ക, ആദിവാസിമേഖലകൾ കൂടുതൽ കാവിയണിയുന്നതിെൻറ ചിത്രമാണ് യു.പിയിൽ ബി.എസ്.പിയുടെ മുരടിപ്പും ഒഡിഷയിൽ ബി.ജെ.ഡിയുടെ തിരിച്ചടിയും കാട്ടിത്തരുന്നത്. സാക്ഷരതയിൽ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെ കാവിവത്കരിക്കുന്ന തന്ത്രം ഇവിടെ മാത്രമല്ല, എല്ലായിടത്തും പരീക്ഷിച്ചു വിജയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ജാതികളും ഗോത്രങ്ങളും കാവിയുടുത്ത് ഹിന്ദുത്വത്തിലേക്ക് കൂടുതലായി ചേക്കേറുേമ്പാൾ, ഇതുവരെ അവർക്കിടയിൽ സ്വാധീനമുണ്ടായിരുന്ന പാർട്ടികൾ കൺമിഴിച്ചു നിൽക്കുന്നു.
വെറുപ്പിെൻറയും ഭിന്നിപ്പിെൻറയും രാഷ്ട്രീയത്തെ അതേ നാണയത്തിൽ നേരിടാൻ കഴിയില്ലെന്നിരിക്കേ, മറ്റു വഴിയെന്ത് എന്ന സമസ്യ ബാക്കി. ജനത്തിെൻറ സ്വാതന്ത്ര്യദാഹത്തിന് അനുസൃതമായ നേതാക്കളുടെ അർപ്പണമാണ് ഇന്ത്യയെ ജനായത്തത്തിലേക്ക് വഴി നടത്തിയത്. ഭിന്നിപ്പിെൻറ അധമരാഷ്ട്രീയത്തെ നേരായ വഴിയിൽ അട്ടിമറിക്കാൻ അർപ്പണബോധത്തോടെ പ്രതിപക്ഷ കൂട്ടായ്മ ശക്തിപ്പെടുകേയാ പുതിയ പ്രതിഭാസം രൂപം കൊള്ളുകയോ വേണ്ടിവരും. ബി.ജെ.പിയേയും കോൺഗ്രസിനെയും തള്ളിമാറ്റിയാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടി പിറന്നത്. അത് ഒരു ചെറു പ്രതിഭാസം. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഇന്ത്യയിലെ മുൻകാല ബദലുകളാണ്. ബി.ജെ.പി ഉയർത്തുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ കേന്ദ്രീകൃതമായ ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്താൻ സാധ്യതകളുണ്ട്. കോൺഗ്രസിനുപോലും ഇടതു ചിന്താഗതി അവകാശപ്പെടാൻ കഴിയും. ഇത്തരത്തിൽ ശക്തമായൊരു പ്രതിപക്ഷ കൂട്ടായ്മയോ പുതിയ രാഷ്ട്രീയ പ്രതിഭാസമോ രൂപപ്പെടുത്താൻ കെൽപുള്ള നേതാവ് ഉയർന്നുവരുന്നുവെങ്കിലാണ് ഇന്നത്തെ ബി.ജെ.പിക്ക് പ്രതിരോധം തീർക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.