ഇനിയും പഠിക്കാത്ത പാഠങ്ങൾ
text_fields40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം കശ്മീരിൽ രണ്ടു ദശകത്ത ിനിടെയുണ്ടായ കിരാതസംഭവമാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. 19 സൈനികർ കൊല്ലപ്പെ ട്ട 2016 സെപ്റ്റംബർ 18ലെ ഉറി ആക്രമണത്തെ കവച്ചുവെക്കുന്ന രണ്ടു ദശകത്തിനിടെ താഴ്വരയ ിൽ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. 2001 ഒക്ടോബർ ഒന്നിന് ജമ്മു-കശ്മീർ നിയമ സഭ കോംപ്ലക്സിൽ നടന്ന കാർ ബോംബാക്രമണവുമായി പുൽവാമ സംഭവത്തെ താരതമ്യപ്പെടുത്താ ം.
38 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ മൂന്നു തീവ്രവാദികൾ സ്ഫോടകവസ്തുക്കൾ നിറച്ച ടാറ്റാ സുമോ കോംപ്ലക്സിെൻറ പ്രധാന കവാടത്തിലേക്ക് ഇരച്ച് കയറ്റുകയായിരുന്നു. ഇ രു ആക്രമണങ്ങളും നടത്തിയത് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹ മ്മദ് ആണെന്നാണ് പറയപ്പെടുന്നത്. പുൽവാമ ആക്രമണത്തിെൻറ ഉത്തരവാദിത്തം സംഘടന ഏറ് റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും സജീവമായ ജയ്ശെ മുഹമ്മദിെൻറ ഇൗ ക്രൂര നടപട ി രാജ്യത്തെ ആശങ്കപ്പെടുത്തുന്നു. ആദ്യം പറഞ്ഞ രണ്ട് ആക്രമണത്തേക്കാൾ പുൽവാമ സംഭവത്തി ന് മറ്റൊരു പ്രത്യേകതയുണ്ട്. ആദിൽ മുഹമ്മദ് ഡാർ എന്ന തദ്ദേശീയ ഭീകരനാണ് ഇവിടെ ചാവേർ ആ ക്രമണം നടത്തിയത്. നരേന്ദ്രമോദി സർക്കാറിെൻറ കശ്മീർ നയത്തിലെ പരാജയമാണ് രാജ്യത്തിന് അകത്തുനിന്നുള്ള ഭീകരൻ ഇത്തരമൊരു ആക്രമണം നടത്തിയതിലൂടെ വെളിപ്പെടുന്നത്.
ആക്രമണങ്ങളുടെ കണക്കുകൾ
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കശ്മീരിൽ ഭീകരാക്രമണം 261 ശതമാനം വർധിച്ചുവെന്നാണ് കേന്ദ്രസർക്കാർ ലോക്സഭയിൽ വെളിപ്പെടുത്തിയത്. 2013ൽ 170 ആക്രമണങ്ങൾ നടന്നപ്പോൾ 2018ൽ ഇത് 614 ആയി. 2018ൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ മുസഫർ വാനി കൊല്ലപ്പെട്ട ശേഷം താഴ്വര കൂടുതൽ പ്രക്ഷുബ്ധമായി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം കശ്മീരി യുവാക്കൾ തീവ്രവാദത്തിലേക്ക് കൂടുതൽ അടുക്കുകയാണ്. 2013ൽ 16 യുവാക്കൾ തീവ്രവാദികളായി മാറിയപ്പോൾ 2018ൽ ഇത് 191 ആയി^ 12 മടങ്ങ് വർധന. വിദേശ കൂലിപ്പടയാളികൾ ഉൾപ്പെടെ താഴ്വരയിലെ തീവ്രവാദികളുടെ എണ്ണം കഴിഞ്ഞ വർഷം 300 ആയി വർധിച്ചിട്ടുണ്ട്. 2013ൽ ഇത് 78 ആയിരുന്നുവെന്ന് ഒാർക്കണം.
എവിടെയാണ് മോദിക്ക് പിഴച്ചത്?
കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനു പകരം താഴ്വര ഒരു യുദ്ധമുന്നണിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി പ്രസിഡൻറ് അമിത്ഷായും ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലും കാണുന്നത്. കശ്മീരിൽ നടക്കുന്നത് ആശയപരമായ യുദ്ധമാണവർക്ക്. ബി.ജെ.പിയുടെ ഇത്തരം ആശയവ്യഗ്രത പാർട്ടി തന്നെ പുലിവാല് പിടിച്ച പൗരത്വ ബില്ലിലൂടെ നാം കണ്ടതാണ്. അത് വേറെ ചർച്ച ചെയ്യേണ്ട കാര്യം. കശ്മീരിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ നിലപാട് ഉരുത്തിരിഞ്ഞു വന്നത് താഴ്വരയിൽ ഹിന്ദുഭരണം സ്ഥാപിക്കണമെന്ന ശ്യാമപ്രസാദ് മുഖർജിയുടെ വിഫലസ്വപ്നം പൂവണിയിക്കണമെന്ന ആഗ്രഹത്തിൽനിന്നാണ്. സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം ഇതോടു ചേർത്ത് വായിക്കാം. ആദ്യം മുഫ്തി മുഹമ്മദ് സഇൗദിനെ സഖ്യത്തിന് പ്രേരിപ്പിക്കുകയും തുടർന്ന് അദ്ദേഹത്തിെൻറ മകൾ മഹ്ബൂബ മുഫ്തിയുമായി അധികാരം പങ്കിടുകയും ഒടുവിൽ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തുകയും ചെയ്തത് ഇതിെൻറ തെളിവാണ്.
2002ൽ കശ്മീരിൽ മുഫ്തി മുഹമ്മദ് സഇൗദിെൻറ നേതൃത്വത്തിലുള്ള പി.ഡി.പി-കോൺഗ്രസ് സർക്കാറിനെ പരിപോഷിപ്പിക്കുന്നതിൽ എ.ബി. വാജ്പേയി സർക്കാർ മുഖ്യപങ്ക് വഹിച്ചിരുന്നു. എന്നാൽ, 2002 മുതൽ കശ്മീർ വിഷയത്തിൽ കേന്ദ്രം നേടിയ നല്ല കാര്യങ്ങളെല്ലാം മോദി സർക്കാറിെൻറ വികലനയം നശിപ്പിച്ചുകളഞ്ഞു. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിങ് ആണ് രേഖപ്പെടുത്തിയത്. വിഘടനവാദികളുടെ ബഹിഷ്കരണാഹ്വാനത്തെ തുടർന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാൻ മടിക്കുന്ന കാലത്താണ് ഇതെന്ന് ഒാർക്കണം. ഭരണം പിടിക്കാൻ താഴ്വരയിൽ ബി.ജെ.പി കടുത്ത പ്രചാരണം നടത്തുന്നതിനാലായിരുന്നു വോട്ടിങ് ശതമാനം വളരെ വർധിച്ചത്.
തങ്ങളുടെ സ്വത്വം നഷ്ടപ്പെടുമെന്നും സംസ്ഥാനത്തിെൻറ പ്രത്യേക പദവി, സംസ്ഥാനത്തിെൻറ നിയന്ത്രണത്തിലുള്ള നിയമങ്ങൾ തുടങ്ങിയവ അപകടത്തിലാവുമെന്നും കൂടുതൽ കശ്മീരികളും കരുതി. ബി.ജെ.പിയെ എങ്ങനെയെങ്കിലും തറപറ്റിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. കുറച്ചുമാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പി.ഡി.പി നേതാവ് താരീഖ് ഹമീദ് കർറ തോൽപിച്ചതിലൂടെ വോെട്ടടുപ്പിൽ എന്തും മാറ്റിയെഴുതാമെന്ന വിശ്വാസവും അവർക്കുണ്ടായി. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിരുദ്ധ ജനവിധി പി.ഡി.പിയും ബി.ജെ.പിയും ചേർന്ന് മന്ത്രിസഭ രൂപവത്കരിച്ചതോടെ അട്ടിമറിക്കപ്പെട്ടു. നാഷനൽ കോൺഫറൻസും കോൺഗ്രസും പി.ഡി.പിക്ക് തുറന്ന പിന്തുണ വാഗ്ദാനം ചെയ്തതിനിടയിലാണ് മുഫ്തിയുടെ പാർട്ടി ബി.ജെ.പിയുമായി ബാന്ധവത്തിലേർപ്പെട്ടതെന്നോർക്കണം.
കുറച്ചുകൊല്ലങ്ങൾക്ക് മുമ്പ് കശ്മീരിൽനിന്നുള്ള മിക്ക തീവ്രവാദികളും സംസ്ഥാനത്തിെൻറ തെക്കുഭാഗത്തുനിന്നുള്ളവരായിരുന്നു. ബുർഹാൻവാനി പുൽവാമ ജില്ലയിലെ ത്രാൽ സ്വദേശിയും റിയാസ് നായിക് ഇതേ ജില്ലയിലെ അവന്തിപോറക്കാരനുമായിരുന്നു. മറ്റൊരു അറിയപ്പെടുന്ന തീവ്രവാദിയായ സദ്ദാം പാഡർ ഷോപിയാൻ ജില്ലയിലെ ഹെഫ് സ്വദേശിയാണ്. കാക്കപോറയിൽ സി.ആർ.പി.എഫ് ജവാന്മാർക്കുനേരെ കാർബോംബ് ആക്രമണം നടത്തിയ അലി അഹ്മദ് ഡാർ പുൽവാമ ജില്ലക്കാരനാണ്. ഇവരൊക്കെയും കശ്മീർ ജമാഅത്തെ ഇസ്ലാമി കുടുംബത്തിൽ നിന്നുള്ളവരാണ്. എന്താണ് ഇതിെൻറ പ്രാധാന്യം? നേരത്തേ കശ്മീർ ജമാഅത്തെ ഇസ്ലാമിക്ക് പി.ഡി.പിയുമായി തന്ത്രപരമായ ധാരണയുണ്ടായിരുന്നതായി പറയപ്പെടുന്നു. 2002ലെയും 2008ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം നിരസിക്കുകയും പി.ഡി.പിക്ക് പരസ്യമായി വോട്ട് നൽകുകയും ചെയ്തു. അതിെൻറ ഫലമായി കശ്മീർ ജമാഅത്തിെൻറ ശക്തികേന്ദ്രങ്ങളിൽ പൊതുവെ സമാധാനം കൈവന്നു.
1990കളിലെ നാഷണൽ കോൺഫറൻസ് സർക്കാറിെൻറ വികൃതമുഖമായിരുന്ന തീവ്രവാദവിരുദ്ധ സായുധസംഘത്തെ പടിപടിയായി കെട്ടുകെട്ടിക്കാൻ അവർക്ക് കഴിയുകയും ചെയ്തു. ബി.ജെ.പിയുമായി കൂട്ടുകൂടിയതോടെ പി.ഡി.പിക്ക് കശ്മീർ ജമാഅത്തിെൻറ പിന്തുണ നഷ്ടപ്പെടുകയും അവർ താഴ്വരയിൽ ഒറ്റപ്പെടുകയും ചെയ്തു. ജനകീയനായിരുന്ന ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി 2016 ലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ പി.ഡി.പിയുടെ ഒറ്റപ്പെടലിന് ആക്കം കൂടി. താഴ്വരയിലെങ്ങും പ്രതിഷേധവും അടിച്ചമർത്തലും വ്യാപകമായി. സിവിലിയന്മാർ കൂടുതൽ കൊല്ലപ്പെട്ടതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കൂടുതൽ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായി. തീവ്രവാദികളെക്കുറിച്ച് സുരക്ഷാസേനക്ക് വിവരം നൽകുന്നതിൽനിന്ന് കൂടുതൽ പേർ പിന്തിരിഞ്ഞു. പി.ഡി.പിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. കേന്ദ്രത്തിെൻറ താഴ്വരയിലെ ഏറ്റവും വലിയ സമ്പാദ്യമായ പി.ഡി.പി ബാധ്യ തയാവുകയും ചെയ്തു.
നാഷനൽ കോൺഫറൻസിന് വടക്കൻ കശ്മീരിലെ മുതിർന്ന വോട്ടർമാരിൽ ഇപ്പോഴും കുറച്ചു സ്വാധീനമുണ്ട്. ദശകങ്ങൾക്ക് മുമ്പ് ശൈഖ് അബ്ദുല്ല നടപ്പാക്കിയ ഭൂപരിഷ്കരണത്തിെൻറ ഗുണഫലം അനുഭവിക്കുന്നവരാണിവർ. എന്നാലും കശ്മീരികളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർ പ്രാപ്തരല്ല. ഇതിെൻറ പ്രധാന കാരണം കശ്മീരികൾ രണ്ടു ദശകമായി ന്യൂഡൽഹിയിൽനിന്ന് ഒറ്റപ്പെട്ടു എന്നതു തന്നെ. താഴ്വരയിൽ കശ്മീരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാനവീയ ഇൻറലിജൻസ് സമ്പ്രദായം തകർന്നത് ഇൗ ഒറ്റപ്പെടലിന് ശക്തി വർധിപ്പിച്ചു. സുരക്ഷാ സേനയെയാണല്ലോ ന്യൂഡൽഹി ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. പുൽവാമയിൽ സുരക്ഷാ സേനക്ക് കാഴ്ചക്കാരായി നിൽക്കേണ്ടി വന്നതിെൻറ കാരണങ്ങളിലൊന്ന് മാനവീയ ഇൻറലിജൻസ് സമ്പ്രദായത്തിെൻറ തകർച്ചയാണെന്നു പറയാം.
പാഠം പഠിക്കാതെ പോവുേമ്പാൾ
പുൽവാമ ഭീകരാക്രമണത്തിനു ശേഷവും സർക്കാർ പാഠം പഠിക്കുമെന്ന് തോന്നുന്നില്ല. കശ്മീരിനെക്കുറിച്ച് വികൃതമായ കാഴ്ചപ്പാടാണ് സർക്കാറിന് ഇപ്പോഴും. സംഭവത്തിനുശേഷം കശ്മീരിലെ മുഖ്യധാര പാർട്ടികളായ നാഷനൽ കോൺഫറൻസിനെയും പി.ഡി.പിയെയും ആക്രമിക്കാനാണ് പ്രധാനമന്ത്രി കാര്യാലയത്തിലെ സഹമന്ത്രി ജിതേന്ദ്രസിങ് സമയം കണ്ടെത്തിയത്. കേന്ദ്രത്തിന് താഴ്വരയിലുള്ള അഭ്യുദയകാംക്ഷികൾ ഇൗ രണ്ടു പാർട്ടികൾ മാത്രമാണെന്നോർക്കുക.
കഴിഞ്ഞ നാലുവർഷത്തിനിടയിൽ കശ്മീരിൽ തീവ്രവാദത്തിെൻറ തീവ്രത കുറക്കാൻ സർക്കാറിന് കഴിയാതെ പോയത്, രാഷ്ട്രീയ എതിരാളികളെയും ദേശീയ സുരക്ഷയെയും വേർതിരിച്ചുകാണാൻ സർക്കാറിന് സാധ്യമാകാത്തതു കൊണ്ടാണ്. താഴ്വരയിലെ സിവിലിയന്മാരെയും തീവ്രവാദികളെയും തിരിച്ചറിയാനും അവർക്കായില്ല. ബി.ജെ.പി സർക്കാറിന് മാത്രമല്ല, വലതുപക്ഷ സമൂഹത്തിനും സർക്കാർ അനുകൂല ചാനലുകൾക്കും പൊതുപ്രവർത്തകർക്കും സമൂഹമാധ്യമങ്ങൾക്കുമൊന്നും വിവേചനബുദ്ധി ഇല്ല എന്നതാണ് കഷ്ടം. പുൽവാമ ആക്രമണത്തിനു ശേഷം നാഷനൽ കോൺഫറൻസ്, പി.ഡി.പി പാർട്ടികൾ മുതൽ ലിബറൽ ചിന്താഗതിക്കാരും സാധാരണ കശ്മീരികളും വരെ അതി ദേശീയതയുടെ ഭ്രമത്തിലായതിെൻറ കാരണവും മറ്റൊന്നല്ല. ആക്രമണത്തിെൻറ സുരക്ഷാ വീഴ്ചയും രാഷ്ട്രീയ മാനവും പരിശോധിക്കാൻ ആരും തയാറാവുന്നില്ല. കശ്മീർ പ്രശ്നത്തെ വികലമായി വിലയിരുത്തപ്പെടുന്നതുമൂലം ജീവൻ നഷ്ടപ്പെടേണ്ടി വരുന്നത് സൈനികർക്കും സിവിലിയന്മാർക്കുമാണ്.
(ദി ക്വിൻറ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.