Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുറിവുകൾ ഉണങ്ങെട്ട; ...

മുറിവുകൾ ഉണങ്ങെട്ട; നമുക്ക് മുന്നേറാം

text_fields
bookmark_border
pulwama-tributre-to-soldiers
cancel

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ആസന്നമായ സമയത്താണ് കശ്മീരിലെ പുൽവാമയിൽ 40 സൈനികരുടെ ദാരുണ മരണത്തിന് കാരണമ ായ ഭീകരാക്രമണം നടന്നത്. ആക്രമണത്തെ നരേന്ദ്ര മോദി സർക്കാറും വിമർശകരും രണ്ടു രീതിയിലാണ് വിലയിരുത്തുന്നതെന് ന് കാണാം. കടുത്ത നടപടികൾക്കിടയിൽ താഴ്വരയിൽ തീവ്രവാദ പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന ്ന് മോദിയുടെ വിമർശകർ ചൂണ്ടിക്കാട്ടുന്നു. രണ്ടര ദശകം മുമ്പ് ഏറക്കുറെ പൂർണമായും അടിച്ചമർത്തപ്പെട്ട ജയ്ശെ മ ുഹമ്മദ് വീണ്ടും താഴ്വരയിൽ പ്രവർത്തനസജ്ജമായിരിക്കുന്നു. പുൽവാമയിൽ ചാവേറായത് ആദിൽ അഹ്മദ് ഡാർ എന്ന 21കാരനാ ണെന്നത്, ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ മരണത്തിനുശേഷം ‘ന്യൂ ഏജ്’ തീവ്രവാദം കശ്മീരിൽ രൂക്ഷമായതി െൻറ തെളിവാണെന്നും ഇവർ പറയുന്നു.

അതേസമയം, മറ്റു വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ ദേശീയ സുരക്ഷയിലേക്ക് മാത്രം തിരിച്ചുവിടാൻ പുൽവാമ ആക്രമണം മോദിസർക്കാറിന് അവസരം നൽകിയെന്നും പറയാതെ വയ്യ. നോട്ടുനിരോധനത്തെ തുടർന്നുണ് ടായ സമ്പദ്ഘടനയുടെ തകർച്ചയും റഫാൽ ഇടപാടിലെ അഴിമതിയുമെല്ലാം അപ്രധാനമായി. സൈനികർക്ക് സർവാധികാരം നൽകിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണവും കാണാതിരുന്നുകൂടാ. കശ്മീരികൾക്കെതിരായ വികാരം പൊതുസമൂഹത്തിൽ കുത്തിച്ചെലുത്തുന്നതാണ് നാം പിന്നീട് കാണുന്നത്. ജമ്മുവിൽ സംഘ്പരിവാർ പ്രവർത്തകർ ഉൾപ്പെട്ട ജനക്കൂട്ടം കശ്മീരി സർക്കാർ ഉദ്യോഗസ്ഥരെയും വിദ്യാർഥികളെയും തദ്ദേശ മുസ്ലിം വാസികളെയും ആക്രമിച്ചതിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. കർഫ്യൂ ലംഘിച്ചായിരുന്നു ഇൗ ആക്രമണം. കശ്മീരി ഉദ്യോഗസ്ഥരുടെ പാർപ്പിട കേന്ദ്രങ്ങൾ വളഞ്ഞ ജനക്കൂട്ടം അവരോട് സ്ഥലംവിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ബിഹാർ, ഡൽഹി, ഡറാഡൂൺ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. വ്യാപാരത്തിനും വിദ്യാഭ്യാസത്തിനും േജാലിക്കുമൊക്കെയായി താഴ്വരക്കു പുറത്ത് താമസിക്കുന്ന കശ്മീരികളാണ് ആശങ്കയുടെ മുൾമുനയിലായത്.
ആദിൽ അഹ്മദ് ഡാറിെൻറ നിഷ്ഠുരകൃത്യം വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്. അയാളുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം മൊത്തം കശ്മീരികളുടെ മേൽ ചുമത്തുന്ന കാഴ്ചയാണ് കാണുന്നത്. ദേശീയ രാഷ്ട്രീയത്തിെൻറ കാവലാളുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ ഉരിയാട്ടത്തിന് കോർപറേറ്റ് മീഡിയ ഇന്ധനം നൽകുകയാണ്. ഗുജറാത്തിൽ നരേന്ദ്ര മോദിക്ക് വീണ്ടും അധികാരത്തിലെത്താൻ ഗോധ്ര സംഭവം എങ്ങനെ പ്രചാരണായുധമാക്കിയോ അതേ രീതിയിലാണ് ഇപ്പോഴത്തെ സംഭവങ്ങളും.

കശ്മീരികളോട് പകപോക്കുന്നതിന് പകരം, ജയ്ശ് തലവൻ മസ്ഉൗദ് അസ്ഹറിനെ ചുമക്കുകയും താഴ്വരയിലെ തീവ്രവാദത്തിന് സർവ പിന്തുണയും നൽകുകയും ചെയ്യുന്ന പാകിസ്താനെതിരെ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. നമ്മൾ കാണുന്നത് അതല്ല. പാകിസ്താനെ അതിപ്രിയരാഷ്ട്ര പദവിയിൽ നിന്നൊഴിവാക്കിയത് അത്ര കടുത്ത നടപടിയാണെന്ന് വിലയിരുത്താനാവില്ല. ഉറി അക്രമത്തിനുശേഷം നടന്ന വിവാദ മിന്നലാക്രമണം പോലെയുള്ള നടപടികൾക്ക് പകരം പാകിസ്താന് കനത്ത ആഘാതമാകുന്ന കടുത്തതും വിശ്വാസയോഗ്യവുമായ മറുപടിയാണ് ഇന്ത്യ നൽകേണ്ടതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. എന്നാൽ, കാര്യമായ യുദ്ധം നടക്കുന്നത് ടെലിവിഷൻ സ്റ്റുഡിയോകളിലാണ്. പുതിയ യുദ്ധ വാചാടോപം തെരഞ്ഞെടുപ്പിന് അരങ്ങൊരുക്കുന്നതിന് മാത്രമേ പ്രയോജനപ്പെടൂ. ഇത്തരം നടപടികൾ കശ്മീരിൽ കടുത്ത ആഭ്യന്തര വെല്ലുവിളി ഉയർത്തുന്നു. താഴ്വരയിലെ തീവ്രവാദ വിരുദ്ധ നടപടികൾ അപകടത്തിലാക്കാൻ ഇതു വഴിയൊരുക്കും. കഴിഞ്ഞ വർഷം കശ്മീരിൽ 350 തീവ്രവാദികളെ കൊലപ്പെടുത്താൻ സുരക്ഷാസേനക്ക് കഴിഞ്ഞിരുന്നുവെന്ന കാര്യം മറക്കരുത്.

തീവ്രവാദികൾക്കെതിരായ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും പ്രതികരണത്തിൽ അത്ഭുതപ്പെടാനില്ല. താഴ്വരയിലെ സ്ഥിതിഗതികൾ 2016 മുതൽ യുദ്ധസമാനമാണെന്നാണ് കശ്മീരികൾ, പ്രത്യേകിച്ച് താഴ്വരയുടെ തെക്കു ഭാഗത്തുള്ളവർ പറയുന്നത്. പുതിയ പ്രചാരണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. വിഘടനവാദി നേതാക്കൾക്കെതിരായ നടപടികൾ വിചിത്രമാണെന്ന് കരുതുന്നവരുണ്ട്. നാലു ഹുർറിയത്ത് നേതാക്കളുടെ സുരക്ഷ സർക്കാർ പിൻവലിച്ചിരിക്കുകയാണ്. എന്നാൽ, തങ്ങൾ ഒരിക്കലും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും സർക്കാറിെൻറ വിലയിരുത്തലുകളെ തുടർന്നാണ് അത് ഏർപ്പെടുത്തിയതെന്നുമാണ് നേതാക്കൾ പറയുന്നത്. ഇവർക്ക് തീവ്രവാദി സംഘടനകളിൽനിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന ആരോപണം എൻ.െഎ.എ അന്വേഷിച്ചിരുന്നുവെങ്കിലും തെളിവുകൾ കണ്ടെത്താനായിരുന്നില്ല.

കശ്മീരികൾക്കെതിരായ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയുമെങ്കിലും ഇത് തിരിഞ്ഞുകൊത്തുമെന്നും ഒാർക്കേണ്ടതുണ്ട്. ഭാവിയിൽ തീവ്രവാദികൾ ചാവേറുകളെയും മറ്റും ഉപയോഗിച്ച് മറഞ്ഞുനിന്നുള്ള കടുത്ത ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നാണ് കരസേനയിലെ മുൻ ഉത്തര മേഖല കമാൻഡർ ലഫ്. ജനറൽ എച്ച്.എസ്. പനാംഗ് പറയുന്നത്. കശ്മീർ തീർച്ചയായും അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ എട്ടുമാസമായി ജനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അവമതിക്കുന്ന രീതിയിലാണ് സംസ്ഥാനത്ത് ഭരണം നടക്കുന്നത്. ഭരണ ചട്ടക്കൂടുതന്നെ മാറ്റിമറിക്കുകയാണ് ഗവർണർ ചെയ്യുന്നത്. ലഡാക്കിനെ പ്രത്യേക ഡിവിഷനായി മാറ്റിയതാണ് ഒടുവിലത്തെ ഉദാഹരണം. സംസ്ഥാനത്തിെൻറ അധികാരങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ്.

കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി എവിടെയും കാണാനില്ലെന്നതാണ് വസ്തുത. താഴ്വരയിൽനിന്ന് ഭീകരത ഏറക്കുറെ തുടച്ചുനീക്കപ്പെടുകയും പാകിസ്താെൻറ താൽപര്യങ്ങൾ നിഷ്ക്രിയമാവുകയും ചെയ്ത കാലം വളരെ മുെമ്പാന്നുമല്ല. എന്നാൽ, ഇന്ന് കാര്യങ്ങൾ തകിടംമറിഞ്ഞിരിക്കുന്നു. പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാർ തകർന്നതോടെ മുഖ്യധാര രാഷ്ട്രീയം ചോദ്യചിഹ്നമായി മാറി. താഴ്വരയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ നടപടികൾ ഇല്ലാതായതും ജനങ്ങൾക്കെതിരായ ഉരുക്കുമുഷ്ടി പ്രയോഗവും ജനങ്ങളെ അന്യവത്കരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഉണ്ടായ മോശമായ പോളിങ് ഇതിെൻറ ഉദാഹരണമാണ്.

രാഷ്ട്രീയ, തെരഞ്ഞെടുപ്പ് േനട്ടങ്ങൾക്കായി കശ്മീരിനെ ഉപയോഗിക്കരുത്. ശത്രുക്കളാൽ വലയംചെയ്യപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയ നടപടികളാണ് വേണ്ടത്. ഉന്നതരിൽനിന്നുള്ള വൈകാരിക പ്രതികരണങ്ങൾ കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. കശ്മീരിന് വേണ്ടത് യുദ്ധക്കൊതിയല്ല, മറിച്ച് മുറിവുകൾ ഉണക്കുന്ന തലോടലുകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirarticlemalayalam newsPulwama Terror Attack
News Summary - Pulwama Attack - Article
Next Story