Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപി.ടി. ഉമ്മർകോയ...

പി.ടി. ഉമ്മർകോയ എന്ന അത്ഭുതം

text_fields
bookmark_border
പി.ടി. ഉമ്മർകോയ എന്ന അത്ഭുതം
cancel
ഏതാനും പേരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചെസിന് ജനകീയമുഖം നൽകി, ലോകഭൂപടത്തിൽ ഇന് ത്യൻ ചെസിന് അഭിമാനാർഹമായ സ്ഥാനം നൽകിയ വ്യക്തിത്വമായിരുന്നു പി.ടി. ഉമ്മർകോയയ ുടേത്. ചെസിനെ വളർത്തുകയും വികസിപ്പിക്കുകയും ചെയ്തതിൽ ഉമ്മർകോയയെപ്പോലെ അധ്വ ാനിക്കുകയും അർപ്പണ മനോഭാവം പുലർത്തുകയും ചെയ്തവർ ഏറെയില്ല.മലപ്പുറം ജില്ലയിൽ ജ നിച്ച് കാലിക്കറ്റ് സർവകലാശാലയിൽ ഒരു സാധാരണ ജീവനക്കാരനായി ജീവിതം തുടങ്ങിയ ഒ രു മനുഷ്യൻ ലോക ചെസ് ഫെഡറേഷെൻറ വൈസ് പ്രസിഡൻറ് പദവി വരെ എത്തി എന്നത് ഒട്ടും നിസ്സ ാരകാര്യമല്ല. കഠിനാധ്വാനവും സ്പോർട്സ് മേഖലക്കുവേണ്ടിയുള്ള സമർപ്പിത ജീവിതവു ംകൊണ്ടാണ് ഉമ്മർകോയ ചെസ് പദവികളെല്ലാം നേടിയെടുത്തത്.

1995 വരെ കോഴിക്കോട് ചെസ് അക്കാദമി സെക്രട്ടറിയായിരുന്നു. മൂന്നു പതിറ്റാണ്ടുകാലം ഈ രംഗത്ത് ഉമ്മർകോയ നിറഞ്ഞുനിന്നു. ലോക ചെസ് ഫെഡറേഷെൻറ വൈസ് പ്രസിഡൻറായ പ്രഥമ ഭാരതീയനായിരുന്നു ഉമ്മർകോയ എന്നറിയുേമ്പാൾ അദ്ദേഹത്തിെൻറ പ്രതിഭയെ നാം തൊട്ടറിയുന്നു. ഇന്ത്യൻ ചെസ് മേഖല ആദ്യമായി ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചതും ആദ്യത്തെ ചെസ് അക്കാദമി കോഴിക്കോട്ട് ആരംഭിച്ചതും ഉമ്മർകോയയുടെ സംഭാവനകളിൽ ചിലതു മാത്രം. അദ്ദേഹത്തിെൻറ നേതൃപാടവത്തിൽ കോഴിക്കോടിനെ ഇന്ത്യയിലെ ചെസ്നഗരം എന്നറിയപ്പെടുന്ന നിലയിലേക്ക് ഉയർത്തിയിരുന്നു.

1996-2006 വരെ ചെസ് ഫെഡറേഷൻ അന്താരാഷ്ട്ര വൈസ് പ്രസിഡൻറായി പ്രവർത്തിച്ചിരുന്നതുകൊണ്ടാണ്, സ്വിറ്റ്സർലൻഡ് കേന്ദ്രമാക്കിയുള്ള എഫ്.ഐ.ഡി.ഇ ഉമ്മർകോയയുടെ നിര്യാണത്തിൽ അത്യന്തം ഖേദം പ്രകടിപ്പിച്ച് അനുശോചനക്കുറിപ്പ് ഇറക്കിയത്. 1994ൽ മോസ്കോയിലും 1996ൽ അർമീനിയയിലും നടന്ന ചെസ് ഒളിമ്പ്യാഡുകളിൽ സീനിയർ ആർബിറ്ററായി പ്രവർത്തിക്കാൻ സാധിച്ചു എന്നതിൽ ഏതൊരു ഭാരതീയനും ഇദ്ദേഹത്തിൽ അഭിമാനംകൊള്ളേണ്ടതാണ്.

രണ്ടു പതിറ്റാണ്ടിലേറെ നിന്ന സൗഹൃദം ഉമ്മർകോയയുമായുണ്ട്. കായികമേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉപദേശങ്ങൾ തേടിയിരുന്നു. അതിലപ്പുറം സഹോദരബന്ധം ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
ഏതു വിഷയവും തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിെൻറ ചങ്കൂറ്റം ഒന്ന് വേറെതന്നെയാണ്. ഒരിക്കൽ ഞാൻ കേസ് സംബന്ധമായി ഒരു കാര്യത്തിന് പോയി മുംബൈയിൽനിന്ന് മടങ്ങുേമ്പാൾ ഫ്ലൈറ്റിൽ ഉമ്മർകോയയും ഉണ്ടായിരുന്നു. തൊട്ടടുത്ത് മഹാരാഷ്ട്ര ചെസ് ഫെഡറേഷെൻറ നേതൃനിരയിലുള്ള അവിടത്തെ ഹൈകോടതി ജഡ്ജിയും ഇരിക്കുന്നുണ്ട്.

ഉമ്മർകോയ അദ്ദേഹത്തോട് ലോക ചെസ് കാര്യങ്ങൾ വളരെ ആധികാരികമായി സംസാരിക്കുന്നുണ്ടായിരുന്നു. കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഒരു മനുഷ്യനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഞാൻ ഗവർണറായി ചുമതലയേറ്റശേഷം ചില ചടങ്ങുകളിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയപ്പോൾ ഉമ്മർകോയയെ കോഴിക്കോട് പന്നിയങ്കരയിലെ അദ്ദേഹത്തിെൻറ വസതിയിൽ ചെന്നു കണ്ടിരുന്നു. അപ്പോൾ അസുഖം അദ്ദേഹത്തെ വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു. ഞാൻ അൽപസമയം സംസാരിച്ചു. അപ്പോഴും ആ വാക്കുകളിൽ ഒട്ടും പതർച്ചയില്ല. മനസ്സിെൻറ കരുത്തും കർമബോധവും തെളിഞ്ഞുകണ്ടു ആ പ്രതിഭയിൽ.

അദ്ദേഹത്തിെൻറ കാലത്ത് ഞാൻ അഖിലേന്ത്യ ചെസ് ഫെഡറേഷെൻറ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉമ്മർകോയയുടെ കഴിവിെൻറ ഉരുക്കുമൂശയിലൂടെ വാർത്തെടുത്ത ഒട്ടേറെ ചെസ് താരങ്ങൾ നമ്മുടെ സ്പോർട്സ് മേഖലക്ക് ഇപ്പോഴും മുതൽക്കൂട്ടാണ്. ഉമ്മർകോയയുടെ നിര്യാണത്തിൽ സ്പോർട്സ് മേഖലക്കും നാടിനുമുണ്ടായ നഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt ummer koya
News Summary - pt ummer koya
Next Story