Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രഫ. സാബു കമ്മിറ്റി...

പ്രഫ. സാബു കമ്മിറ്റി റിപ്പോർട്ട്; ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാൽപനിക രചന

text_fields
bookmark_border
പ്രഫ. സാബു കമ്മിറ്റി റിപ്പോർട്ട്; ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാൽപനിക രചന
cancel

2020ലെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമനുസരിച്ച് കേരളത്തിലെ കോളജുകളിൽ പുതുതലമുറ കോഴ്സുകളും ഇൻറർ ഡിസിപ്ലിനറി കോഴ്സുകളും ആരംഭിക്കുന്നതിനെക്കുറിച്ച് പഠനം നടത്തി റിേപ്പാർട്ട് സമർപ്പിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. 2020 ജൂൺ 10െൻറ സർക്കാർ ഉത്തരവ് പ്രകാരം മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷനായ ആറംഗ സമിതി പഠനം നടത്തി ജൂൺ 20ന് സർക്കാറിന് റിേപ്പാർട്ട് സമർപ്പിച്ചു. കേരളത്തിലെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഏതെല്ലാം തരത്തിലുള്ള കോഴ്സുകളാണ് ഭാവിയിൽ തുടങ്ങേണ്ടത് എന്നതിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധസമിതിക്ക് ആവശ്യമായിവന്നത് കേവലം 10 ദിവസം മാത്രം. ഇത്രമാത്രം നിസ്സാരമായും തത്രെപ്പട്ടും ചെയ്യേണ്ട ഒന്നാണോ ഉന്നതവിദ്യാഭ്യാസത്തിെൻറ പുനഃക്രമീകരണം? പ്രധാനമായും സാമൂഹികശാസ്ത്ര മേഖലയിലാണ് കാര്യമായ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. ഇതിനായി നിരവധി സാമൂഹികശാസ്ത്ര അധ്യാപകരുമായും ഗവേഷകരുമായും ആശയവിനിമയം നടത്തിയെന്ന് സമിതി അവകാശെപ്പടുന്നു. സാമൂഹികശാസ്ത്ര പഠനത്തിലെ പുതിയ മാറ്റങ്ങളൊന്നും കേരളത്തിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ കാണാനില്ല എന്നതാണ് സമിതി അന്വേഷണത്തിൽ കണ്ടെത്തിയതത്രേ. പല സർവകലാശാലകളിലും പ്ലസ് ടു ക്ലാസുകളിലെ പാഠഭാഗങ്ങൾതന്നെയാണ് ബിരുദതലത്തിലും പഠിപ്പിക്കുന്നത് എന്ന നിരാശജനകമായ സ്ഥിതിയാണത്രെ കാണാൻ കഴിഞ്ഞത്. മാത്രമല്ല, ബിരുദതലത്തിൽ പഠനഗവേഷണങ്ങൾക്കിടയിൽ പൊറുപ്പിക്കാൻ പറ്റാത്ത വിടവുകളും കണ്ടെത്തി.

കേരളത്തിലെ മാനവിക/സാമൂഹികശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് വിമർശനാത്മക ചിന്താശക്തി, വിശകലനാത്മകത, യുക്ത്യാധിഷ്ഠിത പഠനം എന്നിവയുടെ അഭാവംമൂലം മികവ് കൈവരിക്കാൻ കഴിയുന്നില്ല. അതിനാൽ, ഇക്കണോമിക്സ് പഠനം യുക്തിഭദ്രമായി നടക്കണമെങ്കിൽ ഗണിതവും ചരിത്രപഠനേത്താടൊപ്പം ഇക്കണോമിക്സ്, പുരാവസ്തുശാസ്ത്രം, സംസ്കാരപഠനം എന്നിവയും സാധ്യമാക്കണം. ഇങ്ങനെ മുഴുവൻ കോഴ്സുകളും വ്യത്യസ്ത പഠനവിഷയങ്ങൾ സമ്മിശ്രമാക്കുന്നവയാവണം (ഇൻറർ ഡിസിപ്ലിനറി) എന്നതാണ് പ്രധാനനിർദേശം. ഇങ്ങനെ നിരവധി കണ്ടെത്തലുകൾ വിശദമാക്കിയശേഷം ബിരുദപഠനത്തിന് പുതിയ ചട്ടക്കൂടും തദടിസ്ഥാനത്തിൽ നിരവധി പുതിയ കോഴ്സുകളും നിർദേശിക്കുന്നു. ഒന്നാമെത്ത നിർദേശം നാലു വർഷ ഓണേഴ്സ് ബിരുദമാണ്. ഇതിെൻറ പ്രധാനലക്ഷ്യവും ഗുണവുമായി പറയുന്നത് വിദേശ യൂനിവേഴ്സിറ്റികളിൽ തുടർപഠനത്തിന് പോകാൻ കഴിയുമെന്നതാണ്. ഗവേഷണപാരമ്പര്യമുള്ള സ്ഥാപനങ്ങൾ മാത്രമേ ഇത്തരം കോഴ്സുകൾ നടത്താവൂ. അല്ലെങ്കിൽ ദയനീയമായി പരാജയെപ്പടും. അതിനാൽ 'നാക്' (NAAC) അക്രഡിറ്റേഷനിൽ എ േഗ്രഡോ മുകളിലോ റാങ്കുള്ളവരോ അല്ലെങ്കിൽ 2020ലെ നാഷനൽ റാങ്കിങ് െഫ്രയിംവർക്ക് പ്രകാരം ആദ്യ 50 റാങ്കിെൻറ പരിധിയിൽ വരുന്നവയോ ആയ യൂനിവേഴ്സിറ്റികൾക്കോ അഫിലിയേറ്റഡ് കോളജുകൾക്കോ മാത്രമേ ഈ കോഴ്സുകൾ അനുവദിക്കാവൂ. വളരെ അപകടം പിടിച്ചതും ഇേപ്പാൾതന്നെ നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥ വർധിപ്പിക്കുന്നതുമായ നിർദേശമാണിത്. കേരളത്തിൽ ഈ യോഗ്യതയുള്ള കോളജുകൾ നൂറിൽ താഴെയാണ്. അതിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിലും. വയനാട്, കാസർകോട് ജില്ലകളിൽ ഒന്നുംതന്നെയില്ല. ഇേപ്പാൾതന്നെ മലബാറിൽ സ്ഥാപനങ്ങളും കോഴ്സുകളും വളരെ കുറവാണ്. ഉദാഹരണത്തിന് പത്തനംതിട്ട ജില്ലയിൽ 10,595 കുട്ടികൾ പ്ലസ്ടു പരീക്ഷ പാസാവുമ്പോൾ ജില്ലയിൽ സർക്കാർ എയ്ഡഡ് മേഖലയിൽ ബിരുദത്തിന് 4097 സീറ്റുകൾ ലഭ്യമാണ്. എന്നാൽ, മലപ്പുറം ജില്ലയിൽ 57,208 കുട്ടികൾ പ്ലസ് ടു യോഗ്യത നേടുമ്പോൾ എയ്ഡഡ്, ഗവൺമെൻറ് മേഖലകളിൽ 4850 സീറ്റുകൾ മാത്രമാണുള്ളത്. ഈ രീതിയാണ് ഭാവിയിൽ കോഴ്സുകൾ അനുവദിക്കുന്നതിൽ മാനദണ്ഡമാക്കുന്നതെങ്കിൽ കേരളത്തിലെ ഭൂരിഭാഗം കോളജുകളും നിന്നിടത്തു തുടരുകയോ അടച്ചുപൂട്ടുകയോ വേണ്ടിവരും. മേൽപറഞ്ഞ മാനദണ്ഡങ്ങൾ ഉൾക്കൊണ്ട് സർക്കാർ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. 09.09.2020ലെ ഉത്തരവ് പ്രകാരം മേൽ മാനദണ്ഡങ്ങളനുസരിച്ച് യോഗ്യതയുള്ള കോളജുകൾക്ക് മാത്രമേ കോഴ്സ് അനുവദിക്കാവൂ എന്നാണ് നിർദേശിച്ചിരിക്കുന്നത്. മാത്രമല്ല, കേന്ദ്രസർക്കാർ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയത്തിെൻറ ചുവടുപിടിച്ചാണ് ഈ നടപടി. ഒരു ഭാഗത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കാര്യമായ വിമർശനം നടത്തുന്ന സർക്കാർ, അതേ നയത്തിെൻറ പ്രയോഗവത്കരണത്തിനായി ത്വരിതഗതിയിൽ പ്രവർത്തിക്കുന്നത് കൗതുകകരംതന്നെ. റിേപ്പാർട്ട് ചുട്ടെടുക്കുന്ന വ്യഗ്രതയിൽ നിലവിലെ വസ്തുതകൾ പഠിക്കുന്നതിൽ കമ്മിറ്റി പരാജയെപ്പട്ടു എന്നർഥം. മറ്റൊരു പ്രധാനനിർദേശം ട്രിപ്ൾ മെയിൻ ബിരുദകോഴ്സുകൾ തുടങ്ങുകയെന്നതാണ്. സമിതി കണ്ടെത്തിയെന്നു പറയുന്നത് ബിരുദപഠനത്തിെൻറ ഗൗരവക്കുറവ്. എന്നാൽ, പകരം നിർദേശിക്കുന്നതോ, മൂന്നു വിഷയങ്ങൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള മൂന്നുവർഷ ബിരുദപഠനവും! മുമ്പ് കേരളത്തിൽ നിലവിലുണ്ടായിരുന്ന ഡബ്ൾ മെയിൻ കോഴ്സുകൾ ഫലപ്രദമല്ല എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ പല കോളജുകളിൽനിന്നും അതൊഴിവാക്കിയതാണ്. ആ വസ്തുത പഠിക്കാതെയാണ് ഈ നിർദേശം കമ്മിറ്റി മുന്നോട്ടുവെച്ചത്. മൂന്നുവർഷംകൊണ്ട് ഒരു വിഷയംതന്നെ ആഴത്തിൽ പഠിപ്പിക്കുന്നതിൽ കോളജുകൾ പരാജയെപ്പടുന്നു എന്ന് പരിതപിക്കുന്ന സമിതി, മൂന്നു വർഷം മൂന്നു പ്രധാന വിഷയങ്ങൾ പഠിക്കുന്നത് എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യം ചിന്തിച്ചതേയില്ല. ഇതോടൊപ്പം പുതുതലമുറ കോഴ്സുകൾ എന്ന നിലയിൽ ചിലത് നിർദേശിക്കുന്നു. മുൻകാലത്ത് തൊഴിലധിഷ്ഠിത, പുതുതലമുറ കോഴ്സുകളായി നിർദേശിച്ച പലതും ഉദ്ദേശിച്ച തൊഴിൽ നൽകുകയോ അക്കാദമികമായി പ്രയോജനെെപ്പടുകയോ ചെയ്യാത്തതിനാൽ ക്രമേണ നിർത്തലാക്കേണ്ടിവന്നുവെന്ന് സമിതി കണ്ടെത്തലിൽ പറയുന്നുണ്ട്. പുതുതായി നിർദേശിക്കെപ്പട്ട പല കോഴ്സുകളും സമിതി പ്രതീക്ഷിക്കുന്ന തൊഴിൽസാധ്യതയില്ലാത്തതോ സംരംഭകത്വ സാധ്യതകളില്ലാത്തതോ ആണ്. നിർദേശിക്കെപ്പട്ട പുതിയ കോഴ്സുകളായ ബി.എ മോഡേൺ ലാംഗ്വേജ്, ബാച്ലർ ഓഫ് ഫിനാൻഷ്യൽ മാർക്കറ്റിങ്, ബി.എ അപ്ലൈഡ് ലിംഗ്വിസ്റ്റിക് ആൻഡ് ലാംഗ്വേജ് ടീച്ചിങ്, ബി.എസ്സി ആന്ത്രോേപ്പാളജി/ വിഷ്വൽ, മെറ്റീരിയൽ ആൻഡ് മ്യൂസിക് ആന്ത്രോേപ്പാളജി, ബാച്ലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ (ഇത് നിലവിലുള്ളതും മൂന്നു വർഷത്തിനിടെ ഒട്ടു മിക്ക സ്ഥാപനങ്ങളിലും കുട്ടികളെ കിട്ടാത്തതിനാൽ പൂട്ടിേപ്പായതുമാണ്) തുടങ്ങിയവയുടെ തൊഴിൽസാധ്യത തുലോം വിരളമാണ്. ഏതുതരം തൊഴിൽമേഖലയെക്കുറിച്ച പഠനം അടിസ്ഥാനമാക്കിയാണ് ഇവ നിർദേശിക്കെപ്പട്ടത് എന്ന് മനസ്സിലാവുന്നില്ല.

ഈ കോവിഡ് കാലത്ത് ഓഫിസ് മുറിക്കകത്തിരുന്ന് ചെയ്ത പഠനങ്ങളും പരിമിത ചർച്ചകളും മാത്രം മുൻനിർത്തി തയാറാക്കിയ കപോലകൽപിതമായ ഒരു പഠന റിേപ്പാർട്ടിനെ അടിസ്ഥാനമാക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസെത്ത നിർവചിക്കാൻ അധികാരികൾ തയാറാവരുത്. പ്രത്യേകിച്ച്, കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് രണ്ട് കോളജ് അധ്യാപകരാവുമ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher educationSabu Committee Report
Next Story