Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅകലം പാലിച്ചു മാത്രം...

അകലം പാലിച്ചു മാത്രം ആരാധന

text_fields
bookmark_border

കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലയങ്ങൾ ചൊവ്വാഴ്ച മുതൽ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെ തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടിന് ആരാധനാലയങ്ങൾ തുറന്ന് അണുമുക്തമാക്കണം. അകത്തും പുറത്തും ആറടി അകലം പാലിക്കണം. ഒരുസമയം എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ചും സാമൂഹിക അകലം പാലിച്ചും ഒരുസമയം എത്രപേർ വരണമെന്ന കാര്യത്തിൽ ക്രമീകരണം വരുത്തും.

100 ചതുരശ്ര മീറ്ററിന് 15 പേർ എന്ന തോത് അവലംബിക്കും. 65 വയസ്സിന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ളവരും ഗർഭിണികളും മറ്റ് അസുഖമുള്ളവരും വരാൻ പാടില്ല. പ്രായപരിധി പുരോഹിതർക്കും ബാധകമാണ്. മതസ്ഥാപനങ്ങൾ നടത്തുന്നവർ ഇതുസംബന്ധിച്ച അറിയിപ്പ് നൽകണം. ആരാധനാലയങ്ങളിൽ വരുന്നവർ മാസ്ക് ധരിക്കുകയും കൈ സോപ്പ് ഉപയോഗിച്ച് കഴുകകയും ചെയ്യണം. സാധ്യമായ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപേയാഗിക്കണം. 

ആദ്യം വരുന്നവർ ആദ്യം എന്നനിലയിൽ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടം ചേരരുത്. പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കരുത്. ടാപ്പുകളിൽനിന്ന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ. ചുമയ്ക്കുേമ്പാൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കിൽ ശരിയായി നിർമാർജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്. രോഗലക്ഷണങ്ങളുള്ളവർ വരരുത്. കോവിഡ് പ്രതിരോധ പോസ്റ്ററുകൾ പ്രദർശിപ്പിക്കണം. ചെരിപ്പുകൾ അകത്തുകടത്താതെ നിശ്ചിത അകലത്തിൽ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതും ഇറങ്ങുന്നതും വ്യത്യസ്ത വഴികളിലൂടെയാകണം. ആരാധനക്കെത്തുന്നവരുടെ പേരും ഫോൺ നമ്പറും ശേഖരിക്കണം. രേഖപ്പെടുത്തുന്ന പേന ആരാധനക്ക് വരുന്നവർ കൊണ്ടുവരണം. 

എ.സി ഉപയോഗിക്കുന്നെങ്കിൽ 24-30 ഡിഗ്രി സെൽഷ്യസിൽ താപനില ക്രമീകരിക്കണം. വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തൊടരുത്. ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് ചെയ്ത് കേൾപ്പിക്കണം. പായ, വിരിപ്പ് തുടങ്ങിയവ പ്രാർഥനക്കെത്തുന്നവർതന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് ഉൾപ്പെടെ ഒഴിവാക്കണം. മാമോദീസ നടത്തുന്നെങ്കിൽ കരസ്പർശം പാടില്ല. ആൾക്കൂട്ടം പാടില്ല. ചടങ്ങുകളിൽ കരസ്പർശം പാടില്ല. അസുഖമുള്ള വ്യക്തി ആരാധനാലയത്തിൽ വന്നാൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര മാനദണ്ഡം സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

റസ്റ്റാറൻറിൽ പകുതി ഇരിപ്പിടത്തിൽ ഭക്ഷണം വിളമ്പാം
തിരുവനന്തപുരം: ജൂൺ ഒമ്പത് മുതൽ റസ്റ്റാറൻറുകളിൽ ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപ പരിശോധന നടത്തണം. റസ്റ്റാറൻറുകളിലും ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ബുഫെക്ക് സാമൂഹികഅകലം പാലിക്കണം. തുണി നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം.

ഭക്ഷണം വിളമ്പുന്നവർ മാസ്ക്കും കൈയുറയും ധരിക്കണം. ഡിജിറ്റൽ മോഡിലൂടെ പണം സ്വീകരിക്കൽ േപ്രാത്സാഹിപ്പിക്കണം. മാളുകൾക്കുള്ളിലെ സിനിമാ ഹാളുകൾ അടച്ചിടണം.  കുട്ടികളുടെ കളിസ്ഥലങ്ങളും ഗെയിം ആർക്കേഡുകളും തുറക്കരുത്. മാളുകളിൽ ഒരുസമയം പരമാവധി എത്താവുന്നവരുടെ എണ്ണം നിശ്ചയിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ചായക്കടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം.

ക്ഷേത്രങ്ങളിൽ ഒരുസമയം 10 പേർക്ക് മാത്രം ദർശനം, പ്രസാദം ഇല്ല

ക്ഷേത്രങ്ങളിൽ ഒരുസമയം 10 പേർക്കേ ദർശനം അനുവദിക്കൂ.  പ്രസാദമോ തീർഥമോ വിതരണം ചെയ്യില്ല. ഭക്തർക്ക് മുഖാവരണം വേണം. ദേവസ്വംബോർഡുകൾ തീരുമാനങ്ങൾ സർക്കാറിനെ അറിയിച്ചു. േക്ഷത്ര പ്രവേശനകവാടത്തിന് സമീപം സാനിൈറ്റസറും വെള്ളവും സോപ്പും സജ്ജീകരിക്കും. 10 പേർ ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാകും അടുത്ത 10 പേർക്ക് പ്രവേശനം.

നിൽക്കുന്നവർ തമ്മിൽ ആറടി അകലം പാലിക്കണം. അർച്ചന ഉൾപ്പെടെ നിവേദ്യങ്ങൾ നടത്തണമെങ്കിൽ രസീത് എഴുതിച്ച് തട്ടത്തിൽ െവച്ച് നൽകാം. ഉച്ചപൂജ, അത്താഴപൂജ എന്നിവയുടെ സമയത്തിൽ മാറ്റം. അന്നദാനം വേണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡിെൻറ ഉൾപ്പെടെ തീരുമാനം. വിവാഹത്തിന് സൗകര്യമൊരുക്കണം. പാദരക്ഷ പ്രത്യേകമായോ വാഹനങ്ങളിലോ സൂക്ഷിക്കണം. മുതിർന്നവർ, കുട്ടികൾ എന്നിവർ ദർശനത്തിന് എത്തുന്നത് സംബന്ധിച്ച് സർക്കാറിന് നിർേദശം മുന്നോട്ടുെവക്കാമെന്നും ദേവസ്വം ബോർഡുകൾ അറിയിച്ചു.

ശബരിമലക്ക് പ്രത്യേക പരിഗണന വേണമെന്ന് ദേവസ്വം ബോർഡ്
ശബരിമലക്ക് പ്രത്യേക പരിഗണന നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ ഉപയോഗിച്ച് ഒരുസമയം 100 പേർക്ക് ദർശനത്തിന് അനുമതി നൽകണം. അപ്പം, അരവണ വിതരണമോ മറ്റ് പ്രസാദങ്ങളോ നൽകില്ല. നെയ്യഭിഷേകം നടത്തില്ല. പരിശോധന-സുരക്ഷാക്രമീകരണങ്ങളുടെ കാര്യങ്ങളിൽ പരിമിതിയുണ്ട്. ഇരുമുടിക്കെട്ട് അഴിച്ച് അണുമുക്തമാക്കുന്നതുൾപ്പെടെ നടക്കില്ല. 

ഇൗ സാഹചര്യത്തിൽ പ്രത്യേക പ്രാധാന്യം നൽകി വേണം ശബരിമലക്ഷേത്രം തുറക്കേണ്ടതെന്നും ബോർഡ് സർക്കാറിനെ അറിയിച്ചു. ബോർഡിെൻറ ആവശ്യം സംസ്ഥാനത്തിെൻറ അഭിപ്രായമായി കേരളം കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നാണ് വിവരം. 
-ബിജു ചന്ദ്രശേഖർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid lockdownReligious Prayer Centre
News Summary - Prayer in Religious Centres in Covid lockdown -Kerala News
Next Story