Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right

രാഷ്ട്രീയക്കാരൻ

text_fields
bookmark_border
രാഷ്ട്രീയക്കാരൻ
cancel

കർക്കശക്കാരായ പട്ടാളക്കാരടക്കം സർക്കാർ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ ഗവർണർമാരായി വാഴിച്ച ചരിത്രമാണ് ജമ്മു-കശ്മീരിനുള്ളത്. ‘ജഗ്മോഹൻ കാലഘട്ടം’ പോലുള്ളവ സൃഷ്ടിച്ച മുറിവുകൾ ആരു വിചാരിച്ചിട്ടും ഉണക്കാനായിട്ടില്ല. അങ്ങനെ അഞ്ചു പതിറ്റാണ്ടിലേറെ ബ്യൂറോക്രാറ്റുകൾ മാത്രം ഗവർണർമാരായി പറന്നുനടന്ന സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയക്കാരൻ ഗവർണർ ഭരണം തുടങ്ങിയിരിക്കുന്നു-സത്യപാൽ മാലിക്. ജീവിതവഴി ചികഞ്ഞാൽ കിട്ടുന്ന ഉത്തരം- ലക്ഷണമൊത്ത രാഷ്ട്രീയക്കാരൻ. ബി.ജെ.പിെയ പുണരുംമുമ്പ് ലോഹ്യദർശനത്തിൽ ആേവശംകൊണ്ട ഒന്നാന്തരം സോഷ്യലിസ്റ്റ്. ചരൺ സിങ്ങിെൻറ ലോക്ദളുകാരൻ. വി.പി. സിങ്ങിെൻറ ജനമോർച്ചക്കാരൻ. ഗാന്ധിയൻ കാഴ്ചപ്പാടുള്ള കോൺഗ്രസുകാരൻ. 1980-90 കാലങ്ങളിൽ രാജ്യസഭാംഗം, ലോക്സഭാ മെംബർ, കേന്ദ്രമന്ത്രി. 70കളിൽ മധ്യപ്രദേശിൽ നിയമസഭാ അംഗം.

ശാസ്ത്രവും നിയമവും പഠിച്ച മാലികിന് എന്നും ഒരു രാഷ്ട്രീയക്കാരെൻറ കുപ്പായവും കോട്ടും ഉണ്ടായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബിഹാറിൽ ഒഴിവുവന്ന ഗവർണർ കേസരയിലേക്ക് മോദി കണ്ടെത്തിയ കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ് സത്യപാൽ മാലിക്. ഇതുപോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു ഗവർണർ, ഒരു പക്ഷേ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്ന് പറയാം. ആർ.എസ്.എസ് പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഗവർണർ എന്ന ‘സൽപേരും’ അദ്ദേഹത്തിന് ചില ശുദ്ധാത്മാക്കൾ ചാർത്തിക്കൊടുത്തിട്ടുണ്ട്.

2008 മുതൽ ജമ്മു-കശ്മീർ രാജ്ഭവനിൽ വിരാജിച്ച എൻ.എൻ. വോറയെ മാറ്റിയാണ് മാലികിന് ഇവിടെ ഗവർണർ ഉദ്യോഗം നൽകിയത്. സംസ്ഥാനത്ത് മുഖ്യമന്ത്രിമാരും മന്ത്രിമാരും നിയമസഭയും മുറപോലെ ഉണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും രാജ്ഭവനിലാണ് ഭരണത്തിെൻറ താക്കോൽ സൂക്ഷിപ്പ്. മഞ്ഞുവീഴ്ചയും വെടിയൊച്ചയുംപോലെ ഒരു സാധാരണ പ്രതിഭാസമാണ് ഇവിടെ ഗവർണർ ഭരണം.

ആഗസ്റ്റ് 21നാണ് മാലികിന് ജമ്മു-കശ്മീർ നിയോഗം കൈവന്നത്. ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിെൻറ രണ്ടു മണിക്കൂർമുമ്പ് ഒരു ദേശീയപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രധാനമന്ത്രി നൽകിയ ഉപദേശം വെളിപ്പെടുത്തി - ‘‘എത്രയും വേഗം ജമ്മു-കശ്മീരിൽ പോയി പ്രവർത്തിച്ചുകൊള്ളുക. ഏറ്റവും നല്ല ഉപദേശകരെയും സമർഥരായ ഉദ്യോഗസ്ഥരെയും നിങ്ങൾക്ക് കിട്ടും.’’

ഉപദേശത്തിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് മാലികിന് അറിയാം. നിർദേശം ശിരസാ വഹിച്ചാണ് അദ്ദേഹം പറന്നത്. ജമ്മു-കശ്മീരിൽ ഭരണം കടുകട്ടിയാണെന്ന ബോധ്യം ഏതായാലും മാലികിെൻറ മനസ്സിലുണ്ട്. ‘വെടിയുണ്ടകളല്ല, സംവാദം, അതുമാത്രമാണ് പോംവഴിയെന്ന്’ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർക്ക് അറിയാവുന്ന ബാലപാഠമാണിത്. ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ മറ്റാരെക്കാളും മാലിക് കുറഞ്ഞ ദിവസങ്ങൾക്കകം മനഃപാഠമാക്കിയിട്ടുണ്ട്. അതിർത്തിയിൽ നിരന്തരം മുഴങ്ങുന്ന വെടിയൊച്ച കേട്ട് എങ്ങനെ ഉറങ്ങും? അതിർത്തി കടന്നുവരുന്ന ഭീകരതയെ ചെറുക്കാതെ വയ്യ. ഏറ്റുമുട്ടലുകളും വെടിവെപ്പും കൊലപാതകങ്ങളും നിലവിളികളും നടമാടുന്ന താഴ്വരയിൽ സമാധാനം വേണം. പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം വേണമെന്ന ആവശ്യവുമുണ്ട്. ഭരണം നിയന്ത്രിക്കുന്നവർക്ക് കീറാമുട്ടിയാണിതെല്ലാം.

ബി.ജെ.പി പാലംവലിച്ചതോടെയാണ് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അധികാരം വിെട്ടാഴിഞ്ഞത്. ആർ.എസ്.എസ് അജണ്ടകൾ നടപ്പാക്കി കൊടുത്തിട്ടുപോലും മഹ്ബൂബയെ അധികാരത്തിൽ തുടരാൻ ബി.ജെ.പി അനുവദിച്ചില്ല. വീണ്ടും ഒരു ഗവർണർ ഭരണം ബി.ജെ.പി ആഗ്രഹിച്ചിരുെന്നന്ന് ചുരുക്കം. അങ്ങനെയാണ് കഴിഞ്ഞ ജൂണിൽ ഗവർണർ ഭരണത്തിലേക്ക് സംസ്ഥാനം അമർന്നത്. മാലിക് ചുമതലയേറ്റ് അടുത്തദിവസംതന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രവീന്ദർ റെയ്ന വിളിച്ചുകൂവി. ‘‘ഞങ്ങളുടെ ആൾ ഇതാ വന്നു.’’  ബി.ജെ.പി ഇങ്ങനെ അവകാശപ്പെട്ടതിൽ അതിശയോക്തിയില്ല. ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തിരുന്ന മാലിക് മോദി ഭക്തിയിൽ പിന്നിലല്ല.

വിറങ്ങലിച്ചുനിൽക്കുന്ന താഴ്വരയുടെ കണ്ണീരൊപ്പാൻ ചിലതൊക്കെ ചെയ്യണമെന്ന് അദ്ദേഹം കരുതുന്നുണ്ട്. പ്രശ്നപരിഹാരത്തിന് തെൻറ ആവനാഴിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥെൻറ ആയുധങ്ങളല്ല ഉള്ളതെന്നും ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ ഹൃദയത്തിലേക്ക് ഒരു ഇടനാഴി തുറന്നിടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ നൽകുന്ന നല്ലപാഠം കൂടിയാണിത്. ജമ്മു-കശ്മീരിന് പ്രത്യേക പരിഗണനയും അവകാശങ്ങളും നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് പുനഃപരിശോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് മാലിക് തറപ്പിച്ചുപറഞ്ഞു കഴിഞ്ഞു.

1988ൽ കശ്മീരിൽ സന്ദർശനം നടത്തിയ അനുഭവം സത്യപാൽ മാലികിന് ഇന്നും മധുരമുള്ള ഒാർമയാണ്. ജനജീവിതം തീർത്തും സാധാരണനിലയിലായിരുന്നു അന്ന്. എങ്ങും മനോഹരദൃശ്യങ്ങൾ മാത്രം. എന്നാൽ, 2016ൽ മുഫ്തി മുഹമ്മദ് സഇൗദിെൻറ മരണവിവരം അറിഞ്ഞ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളും കരിവാളിച്ച മുഖവും രക്തം പുരണ്ട വാർത്തകളും അദ്ദേഹം കണ്ടു. വിമാനത്താവളത്തിൽ നിൽക്കുേമ്പാൾ കർണങ്ങളിൽ അലയടിച്ചത് വെടിയൊച്ചയാണ്. അദ്ദേഹംതന്നെയാണ് ഇൗ അനുഭവം പങ്കുവെച്ചത്. അശാന്തിയും അസ്വസ്ഥതകളും സംഘർഷങ്ങളും ഇപ്പോഴും മുന്നിൽ കാണുന്നു. കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് ചോദിച്ചാൽ അതിന് സാഹചര്യം ഒത്തുവരണമല്ലോ എന്നാണ് മറുപടി. കശ്മീരിൽ ഒരു ഇന്ദ്രജാലം നടത്താൻ തനിക്ക് കഴിയില്ല. എന്നാൽ, ജനങ്ങൾക്ക് ഗവർണറുമായി നേരിട്ട് ബന്ധപ്പെടാനുള്ള സാഹചര്യമൊരുക്കും.
72കാരനായ മാലികിെൻറ കാഴ്ചപ്പാടുകൾ ഏതായാലും ഒരു ബ്യൂറോക്രാറ്റിൽനിന്ന് വ്യത്യസ്തമാണ്. ഉത്തർപ്രദേശിലെ ബാത്പത്തിലെ ഹിസാവാഡ ഗ്രാമത്തിൽ ദരിദ്ര കർഷക കുടുംബത്തിൽ 1946ലാണ് ജനനം.

ഗവർണർ ഭരണത്തിൽ ‘മാലിക് കാലഘട്ടം’ ഏതു നിറത്തിലാണ് എഴുതപ്പെടുക? ഭീകരരുടെ ചാവേറാക്രമണങ്ങളും വെടിയുണ്ടകളും നിലവിളികളും പട്ടാള ബൂട്ടുകളും ചോരപ്പുഴയും ഇല്ലാത്ത ഒരു അധ്യായമെങ്കിലും ആ കാലഘട്ടത്തിെൻറ ചരിത്രത്തിൽ ഉണ്ടാകുമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsKashmir GovernorSathyapal Malik
News Summary - Politician - Article
Next Story