വികാരമല്ല, വിവേകമാണ് പൊലീസിന് വേണ്ടത്
text_fieldsഅടുത്തകാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പൊലീസ് അതിക്രമങ്ങൾ പരിശോധിക്കുകയാണെങ്കിൽ അവ പലപ്പോഴും അവരുടെ വികാരങ്ങളുടെ പ്രകടനമായാണ് കാണാൻ കഴിയുന്നത്. വിവേകത്തിന് പകരം വികാരത്തിന് ഉൗന്നൽനൽകി നിയമം നടപ്പാക്കാൻ ശ്രമിക്കുേമ്പാഴാണ് മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുന്നത്. ആലുവയിൽ കഴിഞ്ഞദിവസം മഫ്തിയിൽ കാറിൽ സഞ്ചരിച്ച പൊലീസുകാർ ഒരു യുവാവിെൻറ താടിയെല്ല് പൊട്ടുംവിധം ക്രൂരമായി ആക്രമിച്ചതിൽനിന്ന് പൊലീസുകാർ എത്രരൂക്ഷമായാണ് വികാരപ്രകടനം നടത്തുന്നതെന്ന് മനസ്സിലാക്കാം. നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കേണ്ട പൊലീസ് അതിന് പകരം പേശീബലവും മർദനമുറകളും പുറത്തെടുക്കുന്നത് ആക്ഷേപകരംതന്നെ. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനുള്ള വകുപ്പുകൾ ചുമത്തി ആ യുവാവിനെതിരെ കേസെടുത്തത് പൊതുജനങ്ങളുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുമുണ്ട്.
മലപ്പുറം എടപ്പാളിൽ തിയറ്ററിൽ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിലും കണ്ടത് പൊലീസിെൻറ വികാരപ്രകടനമാണ്. പ്രതികാരവാഞ്ഛയോടെയുള്ള ഇൗ വികാരപ്രകടനവും പൊതുസമൂഹത്തിെൻറ പ്രതിഷേധം ക്ഷണിച്ചുവരുത്തി. കേന്ദ്രസർക്കാറിെൻറ വനിത ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചൈൽഡ്ലൈൻ. അവർ വഴി പൊലീസിൽ പരാതികൊടുക്കുന്നത് താത്ത്വികമായും നിയമപരമായും തെറ്റല്ല.
ലൈംഗിക പീഡനം നടത്തിയ ആൾക്കെതിരെയുള്ള കേസ് കോടതിയിൽ ദുർബലമാകാതിരിക്കാനാണ് തിയറ്റർ ഉടമക്കെതിരെ കേസെടുത്തതെന്ന പൊലീസ് വ്യാഖ്യാനം അതേപടി അംഗീകരിക്കാനാവില്ല. ഇവിടെയും വിവേകത്തിെൻറ സ്ഥാനത്ത് വികാരം പ്രകടിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. കോട്ടയത്തെ കെവിൻ എന്ന യുവാവിെൻറ കൊലപാതകത്തിലും പൊലീസിന് വ്യക്തമായ പങ്കുള്ളതായാണ് പരക്കെ ആക്ഷേപം ഉയർന്നിരിക്കുന്നത്.
വരാപ്പുഴയിൽ ശ്രീജിത്തിെൻറ കേസിലാണെങ്കിൽ പൊലീസുകാരുടെ വികാരത്തിെൻറ ഒരു ഘോഷയാത്രതന്നെയാണ് ആ കസ്റ്റഡി മരണത്തിൽ കാണുന്നത്. ഇതിന് പരിഹാരമായി പൊലീസ് നടപടികൾ എടുക്കുന്നു എന്നാണ് പറയുന്നത്. എന്നാൽ, അവയെല്ലാം തഴേക്കിടയിലുള്ള പൊലീസ് ഉദ്യോഗസ്ഥരിൽ ഒതുങ്ങുകയും സസ്പെൻഷനിൽ കേസ് അവസാനിക്കുകയും ചെയ്യുേമ്പാൾ പ്രതികളെല്ലാം ശിക്ഷിക്കപ്പെടാതെ കോടതിയിൽനിന്ന് വെളിയിൽവരുന്ന അവസ്ഥാവിശേഷമാണ് നിലനിൽക്കുന്നത്.
ഇതിന് പരിഹാരമെന്നോണം ഒരുമണിക്കൂർ നേരത്തേ പരിശീലനപരിപാടി നടപ്പാക്കിയതുകൊണ്ട് എന്ത് പ്രയോജനം? മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം ഗൗരവത്തോടെ കാണുകയാണെങ്കിൽ വികാരങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ പര്യാപ്തമാക്കുന്ന നല്ലൊരു പഠനകളരിയോ പരിശീലന പദ്ധതിയോ ആണ് ഇന്നിെൻറ ആവശ്യം. അതിന് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുകയും പരിശീലനത്തിന് ആവശ്യമായ പുസ്തകങ്ങൾ തയാറാക്കുകയും വേണം. ഫലപ്രദവും കാര്യക്ഷമവുമായ ഒരു പരിശീലനപദ്ധതിക്ക് രൂപംനൽകാതെ പൊതുജനങ്ങളുടെ അമർഷം തണുപ്പിക്കാൻ ഇപ്പോൾ കാട്ടിക്കൂട്ടുന്ന നടപടികൾകൊണ്ട് കാര്യമായ പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല.വിദേശരാജ്യങ്ങളിലും ഇന്ത്യയിൽതന്നെ ചില സംസ്ഥാനങ്ങളിലും പൊലീസിന് ഇത്തരം പരിശീലനപരിപാടികൾ ഉണ്ടെന്നാണ് മനസ്സിലാകുന്നത്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നടപ്പാക്കാൻ ഉദ്ദേശിച്ച പൊലീസ് സർവകലാശാല എത്രയുംപെെട്ടന്ന് ആരംഭിക്കുകയും വിദഗ്ധരീതിയിലുള്ള ഗവേഷണ, പഠനങ്ങൾ നടത്തുകയും ചെയ്ത് പൊലീസിനെ ഉദ്ധരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.