പൊലീസിന് എവിടെയും കയറാം
text_fields
ഇൗയിടെ പ്രമുഖമായ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ല കമ്മിറ്റി ഒാഫിസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ പരിശോധന നടത്തിയത് വിവാദമായി. ഇൗ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. ഭരണകക്ഷിയിൽപെട്ട പ്രമുഖർ ഇതിനെ അപലപിച്ചു. എന്നാൽ, പ്രതിപക്ഷം നടപടി യെ സ്വാഗതം ചെയ്തു. മറ്റുചിലർ പൊലീസ് ഉദ്യോഗസ്ഥയുടെ നിലപാട് അംഗീകരിക്കുന്നുണ് ടെങ്കിലും ഇതിൽ അൽപം അവിവേകമില്ലേ എന്ന് സംശയിക്കുന്നു. ഇൗ സാഹചര്യത്തിൽ പൊലീസ് നടപടിയിൽ എത്രത്തോളം യുക്തിയുണ്ട് എന്ന് അേന്വഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. ഒപ്പം കേരളത്തിലെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളും അപഗ്രഥിക്കേണ്ടിയിരിക്കുന്നു.ഒരു ജനാധിപത്യസംവിധാനത്തിൽ, അക്രമങ്ങൾ തടയുന്നതിന് പൊലീസിന് എവിടെയും കയറാൻ നിയമം അനുവദിക്കുന്നു. ആരാധനാലയങ്ങളിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനങ്ങളിലും കയറാൻ പാടില്ല എന്നൊരു വിലക്കില്ല. പൊലീസിെൻറ പ്രഥമ ചുമതല സാമൂഹികനീതി ഉറപ്പുവരുത്തുക എന്നുള്ളതാണ്. അതുപോലെ ആരാധനാലയങ്ങളും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനങ്ങളും സാമൂഹികവിരുദ്ധർക്ക് താവളമാകാൻ അനുവദിക്കില്ല എന്ന നിലപാട് ബന്ധപ്പെട്ടവർ സ്വീകരിക്കുകയും വേണം. എന്നാൽ, നിർഭാഗ്യവശാൽ പലപ്പോഴും അങ്ങനെ സംഭവിക്കാറില്ല. ഇന്ത്യയെ പിടിച്ചുലച്ച സുവർണ ക്ഷേത്രത്തിലെ വെടിവെപ്പുണ്ടായത് ഇത്തരമൊരു സാഹചര്യത്തിലാണ്. അതിൽ ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ വിലയേറിയ ജീവൻ അപഹരിക്കപ്പെടുകയുംചെയ്തു. സുവർണ ക്ഷേത്രത്തിൽ താവളമടിച്ചിരുന്ന ഭീകരരെ തുരത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സ്വീകരിച്ച നിലപാട് ശരിയായിരുന്നു. ഇതിനെ തുടർന്നു നിർഭാഗ്യകരമായ പല സംഭവങ്ങളുമുണ്ടായി. അതേസമയം, ഇൗ നടപടിയുടെ ഗുണപരമായ അംശത്തെ ആരും ചോദ്യംചെയ്തിട്ടില്ല. പാർട്ടി ഒാഫിസ് പരിേശാധിക്കപ്പെടുകയെന്നത് കേരളത്തിൽ ആദ്യമായി നടക്കുന്ന ഒന്നല്ല.
ഇതിനുമുമ്പും വ്യത്യസ്തമായ സാഹചര്യങ്ങളിൽ കേരളത്തിലെ പാർട്ടി ഒാഫിസുകൾ പരിശോധിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ഒാഫിസ് രണ്ടു പ്രാവശ്യം പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്ത് സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിലും വർഷങ്ങൾക്കുമുമ്പ് പരിശോധനയുണ്ടായി. എന്നാൽ, അന്നാരും പൊലീസ് നടപടിയെയോ ആത്മാർഥതയെയോ ചോദ്യംചെയ്തില്ല. അവിവേകമെന്ന് വിേശഷിപ്പിച്ചിട്ടില്ല. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ പൊലീസ് കയറിയ നടപടിയെ അന്നത്തെ മുഖ്യമന്ത്രി നായനാർ നിയമസഭയിൽ പ്രശംസിക്കുകയാണുണ്ടായത്. അതിൽനിന്നെല്ലാം വിരുദ്ധമായി സ്വന്തം കർത്തവ്യം ഭംഗിയായി ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥ ഉന്നത ഭരണതലത്തിൽ അതിനിശിതമായി ഇപ്പോൾ വിമർശിക്കപ്പെടുന്നു. അതിെൻറ സാേങ്കതികപ്പിഴവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ആരാധനാലയങ്ങളും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനങ്ങളും ‘വിശുദ്ധമായ’ ഒരിടമാണ് എന്ന് സമൂഹം കരുതുന്നു. ഇൗ ബോധ്യം കൃത്രിമമായി ഉണ്ടാകേണ്ട ഒന്നല്ല; അതത് അനുയായികളുടെ സത്യസന്ധമായ കർമങ്ങളിലൂടെ സമൂഹത്തിന് സ്വയംബോധ്യമാകേണ്ടതാണ്. എന്നാൽ, ഇപ്പോൾ പലയിടത്തും അങ്ങനെ സംഭവിക്കാറില്ല. പല ആരാധനാലയങ്ങളും പാർട്ടി ഒാഫിസുകളും സാമൂഹികവിരുദ്ധരുടെ താവളമായി മാറിക്കൊണ്ടിരിക്കുന്നു. ഇൗ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കേണ്ട ഒരു ശക്തി ആവശ്യമാണ്. അത് പൊലീസോ സായുധസേനയോ അല്ലാതെ മറ്റെന്താണ് നമുക്കുള്ളത്? ആരാധനാലയങ്ങളിലും പാർട്ടി ഒാഫിസുകളിലും പൊലീസ് ഇടപെടരുത് എന്നു പറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു സമീപനമാണ്. ‘ജനാധിപത്യത്തിെൻറ ആധാരശിലകളിൽ ഒന്നാണ് രാഷ്ട്രീയ പാർട്ടികൾ’ എന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുന്നു. ഇത് പൂർണമായും ശരിയാണ്. അതിെൻറ ബഹുമാന്യത തകർക്കരുത് എന്നും ആവശ്യപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളുടെ ബഹുമാന്യത തകർക്കുന്നവരാരാണ്. സമീപകാല സംഭവങ്ങൾ പരിശോധിച്ചാൽ ബാഹ്യശക്തികളല്ല, രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തുള്ളവർതന്നെയാണ് അതിന് കാരണമെന്നും ബോധ്യമാകും. പൊലീസിെൻറ ഒരു കണ്ണടക്കൽകൊണ്ടോ ഒൗദാര്യംകൊണ്ടോ നിർമിക്കപ്പെടേണ്ട ഒന്നല്ല പാർട്ടി സ്ഥാപനങ്ങൾക്ക് ഉണ്ടാവേണ്ട ബഹുമാന്യത. ഇത്തരം സ്ഥാപനങ്ങൾ വിശുദ്ധമായ ഒരിടമാണ് എന്ന സങ്കൽപമായിരിക്കും ബാഹ്യശക്തി എന്ന നിലയിൽ പൊലീസ് ഇടപെടുേമ്പാഴുണ്ടാവുന്ന ഇൗ അസഹിഷ്ണുതക്ക് കാരണം. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു സങ്കൽപമാണ്. ഇൗയൊരു നിലപാടുകൊണ്ടായിരിക്കാം ആരാധനാലയങ്ങളിലോ പാർട്ടി സ്ഥാപനങ്ങളിലോ പൊലീസ് ഇടപെടുേമ്പാൾ നമ്മൾ അസ്വസ്ഥരാകുന്നത്. വർഷങ്ങൾക്കുമുമ്പ് ശിവഗിരി മഠത്തിൽ സമാധാന ഭംഗമുണ്ടായപ്പോൾ കോടതി ഇടപെട്ടു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സമാധാനം സ്ഥാപിക്കണമെന്നായിരുന്നു കോടതിയുടെ ആവശ്യം. അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും കോടതിവിധി നടപ്പാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് ഇടപെട്ടപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ആരാധനാലയത്തിൽ പൊലീസ് അതിക്രമിച്ചുകയറി എന്നതായിരുന്നു അദ്ദേഹത്തിെൻറ ആരോപണം. സമാധാനം സ്ഥാപിക്കാൻ അവിടെ പൊലീസല്ലാതെ ആരാണ് ഇടപെടേണ്ടിയിരുന്നത്? അതിന് സമാനമായ ഒരു സംഭവമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
ക്രമസമാധാനം പാലിക്കാൻ പൊലീസിന് ഇടപെടേണ്ടിയിരുന്നു. പൊലീസ് എല്ലായ്പോഴും ശരിയുടെ പക്ഷത്താണെന്ന അഭിപ്രായമില്ല. എന്നാൽ, പൊലീസിനെക്കാൾ തെറ്റ് രാഷ്ട്രീയ പാർട്ടികൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരനുഭവമാണ് അടുത്തകാലത്ത് കാണാൻ കഴിയുന്നത്. പ്രത്യേകിച്ച് ഭരിക്കുന്ന കക്ഷിയുടെ ഭാഗത്തുനിന്ന്. ഭരണകക്ഷികളുടെ സുതാര്യതയില്ലായ്മയും ഭരണാധിപന്മാരുടെ പക്ഷംപിടിക്കലും പേടിപ്പെടുത്തുന്ന രീതിയിൽ വർധിച്ചുവരുകയാണ്. ഇത് ആത്യന്തികമായി ജനാധിപത്യ സംവിധാനത്തെയാണ് കടന്നാക്രമിക്കുക. ചില ആനുകാലിക സംഭവങ്ങളിൽ പൊലീസ് നടപടിയെ കുറ്റിപ്പെടുത്തിക്കൊണ്ട് ഭരണാധിപന്മാരുടെ അഭിപ്രായ പ്രകടനങ്ങൾ പുറത്തുവരുകയുണ്ടായി. ഭരിക്കുന്ന കക്ഷിയിൽപെട്ടവരാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടുമാത്രമാണ് ‘എല്ലാവരോടും തുല്യസമീപനം മാത്രമേ കാണിക്കൂ’ എന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്ത ഭരണാധികാരികൾ ഇൗ രീതിയിൽ പക്ഷംപിടിക്കാൻ കാരണം. ഇത് ഭരണഘടനാലംഘനംകൂടിയാണ്. രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ ചെയ്യുന്നതിന് സമാനമായ പ്രസ്താവനകളാണ് പലപ്പോഴും ഭരണാധികാരികളിൽനിന്നും പുറത്തുവരുന്നത്. മുെമ്പാരിക്കലും ഇത്തരത്തിലുള്ള നിലപാടുകൾ ഭരണാധികാരികളിൽനിന്നും ഉണ്ടായിരുന്നില്ല. അതിൽ ഏറ്റവും ഒടുവിലത്തെ ഒന്നാണ് തിരുവനന്തപുരം സംഭവത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.
രാത്രിയിലാണ് നടന്നതെങ്കിലും പകൽപോലെ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യത്തെ രാഷ്ട്രീയത്തിെൻറ ഏറ്റവും സങ്കുചിതമായ കണ്ണുകളിലൂടെ കണ്ടതുകൊണ്ടാണ് സംസ്ഥാനത്തിെൻറ ഭരണനേതൃത്വം വഹിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്താൻ ഇടയായത്. നിലമ്പൂരിൽ മാവോവാദികളെ കൊലപ്പെടുത്തിയപ്പോഴും പുതുവൈപ്പിൻ സംഭവത്തിൽ എറണാകുളം മറൈൻഡ്രൈവിൽവെച്ച് പ്രക്ഷോഭകരെ മർദിച്ചതിലും പൊലീസുകാർക്കെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കാതിരുന്നത് അവരുടെ ആത്മവീര്യം തകരുമെന്ന് ചൂണ്ടിക്കാട്ടിയാണ്. തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളിൽ എല്ലാ ഒൗപചാരികതകളും പാലിച്ചുകൊണ്ടുതന്നെ ഉത്തമ ബോധ്യത്തിെൻറ അടിസ്ഥാനത്തിൽ ഒരു വനിത ഒാഫിസർ സ്വീകരിച്ച നടപടിക്കെതിരെ മുഖ്യമന്ത്രി നടത്തിയ ഇൗ പരസ്യ പ്രസ്താവന ബന്ധപ്പെട്ട വ്യക്തിയുടെ ആത്മവീര്യം തകർക്കിെല്ലന്ന് പറയാൻ സാധിക്കുമോ? രാഷ്ട്രീയത്തിെൻറ വൈകാരികമായ പ്രതികരണങ്ങളെ ജനാധിപത്യത്തിെൻറ യുക്തികൊണ്ട് നേരിടാൻ ഭരണാധികാരിക്ക് കഴിയണം. രാഷ്ട്രീയ നേതൃതലത്തിലുള്ളവർക്ക് എങ്ങനെയും പ്രതികരിക്കാം. എന്നാൽ, ഒരു ഭരണത്തലവന് അതിന് കഴിയില്ലെന്നത് ജനാധിപത്യത്തിെൻറ പരിമിതികളിലൊന്നാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. ജനാധിപത്യത്തിൽ വളരെ അനിവാര്യമായ ഒന്നാണിത്. എന്നാൽ, അതോടൊപ്പം ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം സുതാര്യമാണോ എന്നുള്ളതാണ്. ഭരണത്തിെൻറ മറവിൽ കുറ്റവാളികൾ രക്ഷപ്പെട്ടില്ലായെന്നും ഭരണാധികാരികൾ ഉറപ്പുവരുത്തണം. എങ്കിലേ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്ന പ്രവർത്തനസ്വാതന്ത്ര്യം സാർഥകമാവൂ. രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ഇല്ലാതാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.