വനിതാമതിൽ ഉയരുമ്പോൾ
text_fieldsലോലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവത്സരത്തെ സ്വാഗതംചെയ്യുന്ന ദിനമാണ് ജനുവരി ഒന്ന്. ആ ദിനത്തിലാണ് നവോത്ഥാന മ ൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ് ടും വനിതാമതിൽ ഉയരുന്നത്. വനിതാമതിൽ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടന തത്ത്വ ം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ്. ഈ കാഴ്ചപ്പാടിെൻറ അടിസ്ഥാനത്ത ിലാണ് ശബരിമലയിൽ എല്ലാ പ്രായത്തിലും പെട്ട സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് കോടതി വിധിച്ചത്. വിധി വന്നയുടനെ അത് നടപ്പാക്കണമെന്ന് നിർദേശിച്ചവർതന്നെ അതിനെതിരായി രംഗത്തുവന്നു.
ഒരുവിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേര ളത്തിലെ സ്ത്രീകൾ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമമുണ്ടായി. ഒപ്പം ഇതിെൻറ മറവിൽ കേരളത്തിെൻ റ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ച് സ്ത്രീകൾ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന പ്രചാരവേലകളും ഉയർന്നുവന്നു. ഹിന്ദുമത വിഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പ്രചാരവേലകൾ ഉയർത്തിക്കൊണ്ടുവന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹിന്ദുമതവിഭാഗങ്ങളിൽ നവോത്ഥാന മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചു പ്രവർത്തിച്ച പാരമ്പര്യമുള്ള സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേർത്തത്. നവോത്ഥാന ആശയങ്ങൾക്കും സ്ത്രീ-പുരുഷ സമത്വത്തിനും ഒപ്പമാണ് കേരളത്തിലെ സ്ത്രീകളെന്ന് പ്രഖ്യാപിക്കേണ്ടത് നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമാണെന്ന ആശയം ഈ യോഗത്തിൽ ഉയർന്നുവന്നു. അതിെൻറ അടിസ്ഥാനത്തിൽ ഉയർന്നുവന്ന ആശയമായിരുന്നു വനിതാമതിലിേൻറത്.
ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെയും ഇതിൽ അണിനിരത്തേണ്ടതിെൻറ പ്രാധാന്യവും ഇതിനോടൊപ്പം ഉയർന്നുവന്നിരുന്നു. സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നതും സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കുക എന്നതുമാണ് സർക്കാറിെൻറ നയം. അതുകൊണ്ടുതന്നെ സർക്കാറിന് ആ ആശയത്തെ പിന്തുണക്കുന്നതിൽ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അതിെൻറയടിസ്ഥാനത്തിൽ യോഗത്തിൽ ഒരു സംഘാടക സമിതി രൂപവത്കരിച്ചു. പിന്നീട് വനിതാ സബ് കമ്മിറ്റി രൂപവത്കരിക്കുകയും അതിെൻറ ഭാരവാഹികളെയും സംഘാടക സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിവിധ സംഘടനകൾ ഇതിന് പിന്തുണയുമായി രംഗത്തിറങ്ങി. ഇടതു ജനാധിപത്യ വനിതാ മുന്നണിയും ഇതോടൊപ്പം ചേർന്ന് നേതൃപരമായിത്തന്നെ ഇടെപട്ടു.
കേരളത്തിെൻറ നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവർ പലവിധ വിമർശനങ്ങളുമായി ഇപ്പോൾ രംഗത്തുവരുകയാണ്. കമ്യൂണിസ്റ്റ് പാർട്ടി ഇത്തരം സംഘടനകളുമായി ചേർന്നുകൊണ്ട് നവോത്ഥാന മുദ്രാവാക്യത്തിനായി പ്രവർത്തിക്കുന്നത് ശരിയല്ലെന്നതാണ് ഒരു വാദം. എന്നാൽ, കേരളത്തിെൻറ നവോത്ഥാന ചരിത്രത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേരിട്ടു നടത്തിയ സമരങ്ങളായിരുന്നു പാലിയം സമരവും കുട്ടംകുളം സമരവും. പാലിയം റോഡിലൂടെ എല്ലാവർക്കും പ്രവേശനം വേണമെന്ന ആവശ്യം പാലിയത്ത് ഉയർന്നപ്പോൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ വഴികളിലെ പ്രവേശനത്തിനായിരുന്നു കുട്ടംകുളം സമരം. ഈ സമരം കമ്യൂണിസ്റ്റ് പാർട്ടി നടത്തിയത് എസ്.എൻ.ഡി.പിയും പുലയ മഹാസഭയും പ്രജാമണ്ഡലവും ഒക്കെയായി ചേർന്നുകൊണ്ടായിരുന്നു എന്ന ചരിത്ര യാഥാർഥ്യത്തെ ഇവർ വിസ്മരിക്കുന്നു.
വനിതാമതിൽ സംഘടിപ്പിച്ചതിലൂടെ വർഗരാഷ്ട്രീയം ൈകയൊഴിഞ്ഞ് സ്വത്വരാഷ്ട്രീയത്തിെൻറ പാതയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി നീങ്ങിയെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഒരു വിഭാഗത്തിെൻറ പ്രശ്നം മറ്റൊരു വിഭാഗത്തിന് മനസ്സിലാക്കാനാവില്ല എന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിൽ മുന്നോട്ടുവെക്കപ്പെടുന്നതാണ് സ്വത്വരാഷ്ട്രീയം. ഇവിടെ സ്ത്രീകളുടെ പ്രശ്നം സജീവമായി ഏറ്റെടുക്കണമെന്ന് പറയുകയും അതിനായി പിന്തുണയുമായി എത്തുകയും ചെയ്തത് സ്ത്രീകൾ മാത്രമല്ലെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. സംഘാടക സമിതിയുടെ നേതൃത്വത്തിൽതന്നെ പുരുഷന്മാർ ഉണ്ടായിരുന്നു എന്ന വസ്തുതയേയും മറച്ചുവെക്കുകയാണ് ഇവർ ചെയ്യുന്നത്. വർഗസമരത്തിെൻറ ഭാഗമെന്ന നിലയിലാണ് സാമൂഹികമായ അവശതകളുടെ പ്രശ്നങ്ങളെ കമ്യൂണിസ്റ്റുകാർ കാണുന്നത്. ജാതീയമായ അടിച്ചമർത്തലിനെതിരെ പൊരുതുക എന്നതും ലിംഗസമത്വത്തിനായി നിലകൊള്ളുക എന്നതും അതുകൊണ്ടുതന്നെ വർഗസമരത്തിെൻറ ഭാഗംതന്നെയാണ്. സ്ത്രീവിമോചനം സാമൂഹികവിമോചനത്തിെൻറ ഭാഗംതന്നെയാണ് എന്നതാണ് കമ്യൂണിസ്റ്റുകാരുടെ നിലപാട്.
നവോത്ഥാന മുന്നേറ്റത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങളും സജീവമായിത്തന്നെ നവോത്ഥാന നായകർ മുന്നോട്ടുവെച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വി.ടി. ഭട്ടതിരിപ്പാടും മന്നത്ത് പത്്മനാഭനും ഇത്തരം ഇടപെടലുകൾ സജീവമായി നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും നവോത്ഥാനം സജീവമായിരുന്നു. മക്തി തങ്ങളെയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെയും വക്കം മൗലവിയെയും പോലുള്ളവർ സ്ത്രീവിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം ശ്രദ്ധേയമായിരുന്നു. ഹലീമ ബീവിയെ പോലുള്ള മുസ്ലിം നവോത്ഥാന പ്രവർത്തകരും ഇക്കാര്യത്തിൽ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അക്കമ്മ ചെറിയാനെ പോലുള്ളവരും ഈ മുദ്രാവാക്യം മുറുകെപ്പിടിച്ചവരാണ്. ഇങ്ങനെ എല്ലാ ജനവിഭാഗങ്ങളെയും സ്വാധീനിച്ചുപോയ മഹാപ്രവാഹമായിരുന്നു നവോത്ഥാനം.
സ്ത്രീകൾക്ക് സമൂഹത്തിൽ പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കുന്നതിനുള്ള അവകാശമുണ്ട്. എല്ലാ മേഖലയിലും അത് ലഭിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം യാഥാർഥ്യമാകണമെങ്കിൽ നമ്മുടെ ബോധമണ്ഡലത്തിലും ജീവിത വീക്ഷണത്തിലും അതിനു സമാനമായ മാറ്റങ്ങളുണ്ടാകണം. പുരുഷനൊപ്പമാണ് സ്ത്രീ എന്ന ആത്്മവിശ്വാസം അവരിൽ രൂപപ്പെടുത്താനുമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.