കേരളത്തിനു മേൽ ദുസ്സഹമായ ഭാരം
text_fieldsരാജ്യത്തെ ഏറ്റവും ജനോപകാരപ്രദമായ സർക്കാർ ഇടപെടലുകളിൽ ഒന്നായ തൊഴിലുറപ്പു പ ദ്ധതിക്ക് കഴിഞ്ഞ വർഷം കേന്ദ്ര ഗവൺെമൻറ് അനുവദിച്ചത് 61,084 കോടി രൂപയായിരുന്നു. രണ് ടാം എൻ.ഡി.എ സർക്കാർ ഇത്തവണത്തെ ബജറ്റിൽ 60,000 കോടി രൂപയാണ് തൊഴിലുറപ്പുപദ്ധതിക്ക് നീ ക്കിവെച്ചത്. 1084 കോടി രൂപ വെട്ടിക്കുറച്ചു. നൂറു ദിവസത്തെ തൊഴിൽ കൊടുക്കാനുള്ളതാണ് പദ ്ധതിയെങ്കിലും ഇതുവരെ ശരാശരി ഒരാൾക്ക് 46 ദിവസത്തെ തൊഴിൽ മാത്രമാണ് കൊടുത്തത്. അതിൽ തന്നെ ഇത്ര വലിയ വെട്ടിക്കുറവ് വരുത്തിയതിൽനിന്നും ധനമന്ത്രി നിർമല സീതാരാമെൻറ ആ ദ്യ ബജറ്റിെൻറ സമീപനം വ്യക്തമാണ്.
2019–20ലെ കേന്ദ്ര ബജറ്റ് എല്ലാ മേഖലകളിലും കേരളത ്തോട് കടുത്ത അവഗണന പ്രകടിപ്പിക്കുന്നു. നമ്മുടെ പരമ്പരാഗത വ്യവസായ മേഖലയായ കയർ രംഗത്ത്, കയർ ബോർഡിനു വേണ്ടി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്ര കാരം മൂന്നു കോടി രൂപ ഉണ്ടായിരുന്നത് ഈ ബജറ്റിൽ ഒരു കോടിയായി വെട്ടിച്ചുരുക്കി. ദേശീ യ ബാംബൂ മിഷെൻറ വിഹിതം 300 കോടിയിൽനിന്ന് 150 കോടിയാക്കി. റബർ ബോർഡിന് കഴിഞ്ഞ വർഷം 172.22 കോടി ഉണ്ടായിരുന്നത് 170 കോടിയാക്കി. കശുവണ്ടി കയറ്റുമതി േപ്രാത്സാഹന കൗൺസിലിന് 2018–19 ബജറ്റ് അടങ്കൽ നാലു കോടിയായിരുന്നത് ഇപ്പോൾ ഒരു കോടി രൂപ മാത്രം.
പ്രളയം കൊടിയ ദുരന്തം വിതച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധിക്കു പുറത്തുനിന്ന് പ്രളയ പുനർനിർമാണത്തിന് വായ്പയെടുക്കാൻ അനുവദിക്കുകയെന്ന കേരളത്തിെൻറ സുപ്രധാന ആവശ്യം അനുവദിച്ചില്ലെന്നു മാത്രമല്ല, കേരളത്തിെൻറ പുനരുജ്ജീവനത്തിന് ആവശ്യമായ സഹായങ്ങളോടാകെ മുഖംതിരിച്ചു. റബറിെൻറ മിനിമം താങ്ങുവില 200 രൂപയാക്കുന്നത് ഇവിടത്തെ കർഷകരുടെ നിലനിൽപിനുതന്നെ പ്രധാനമാണ്. അതിന് കേന്ദ്രസർക്കാറിെൻറ ബജറ്റ് പിന്തുണ ആവശ്യപ്പെട്ടത് നിരസിക്കുക മാത്രമല്ല, റബർ കർഷകരെ ആശ്വസിപ്പിക്കാനുള്ള ചെറിയ നടപടി പോലും ഉണ്ടായില്ല. റബർ ബോർഡിനുള്ള വിഹിതം കുറച്ചത് അതിനുദാഹരണമാണ്. നാളികേര ബോർഡ്, സ്പൈസസ് ബോർഡ് എന്നിവക്കും സഹായമില്ല. ടീ ബോർഡിനുള്ള ബജറ്റ് വിഹിതം കഴിഞ്ഞ വർഷം 160.2 കോടി ആയിരുന്നത് ഇത്തവണ 150 കോടി മാത്രമാണ്.
ഉദാരീകരണ- ആഗോളവത്കരണ നയങ്ങളെ കൂടുതൽ തീവ്രതരമായി മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റ് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് ഒരുലക്ഷത്തി അയ്യായിരം കോടി രൂപ ഒരു വർഷംകൊണ്ട് സമാഹരിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. കാർഷികോൽപന്നങ്ങൾക്കുള്ള വിപണി േപ്രാത്സാഹനമോ കാർഷിക കടാശ്വാസമോ ഉൽപന്നങ്ങളുടെ താങ്ങുവിലയോ ബജറ്റിെൻറ ശ്രദ്ധയിൽ വന്നിട്ടില്ല. പെേട്രാൾ, ഡീസൽ വിലവർധനയിലൂടെ വൻ വിലക്കയറ്റത്തിന് തീകൊളുത്തുന്ന ബജറ്റ് സാമൂഹികസുരക്ഷ പദ്ധതികളെ അവഗണിക്കുന്നു. പൊതുമേഖലയുടെ ഓഹരിവിൽപന പോലെ സാമൂഹികസുരക്ഷ പദ്ധതികളെ വാണിജ്യവത്കരിക്കാനുള്ളതാണ് സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന സങ്കൽപം.
സംസ്ഥാനങ്ങൾക്ക് പ്രതികൂലമാണ് ബജറ്റിലെ പൊതുസമീപനം. കേന്ദ്രവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കാനുള്ള ഫെഡറൽ കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു. കേരളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഏറെനാളായി ശ്രമിക്കുകയാണ്. നമ്മുടെ മഹത്തായ ചികിത്സ പാരമ്പര്യത്തിെൻറ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിടുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു പൈസ പോലും നീക്കിവെച്ചില്ല.
‘എയിംസ്’ കേരളത്തിെൻറ എക്കാലത്തെയും ആവശ്യമാണ്. അതിനു തുല്യമായി ഒരു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നപ്പോഴാണ് കോഴിക്കോട്ട് 200 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകാമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. അത്തരമൊരു സന്നദ്ധത കേരളം പ്രകടിപ്പിച്ചിട്ടും അവഗണനയാണ് കേന്ദ്രത്തിെൻറ മറുപടി. ബജറ്റിൽ അക്കാര്യത്തെക്കുറിച്ച് മിണ്ടുന്നതേയില്ല.
കേരളത്തിെൻറ ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള ബദൽ മാർഗങ്ങളിലൊന്ന് ജലപാതകളാണ്. ദേശീയ ജലപാതയുടേത് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നുണ്ട്. ജലജീവൻ മിഷൻ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം കേരളത്തിലെ ഉൾനാടൻ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും ഒരു സഹായവും ചെയ്യുന്നില്ല. വെസ്റ്റ്കോസ്റ്റ് ജലപാത ഈ ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതും പരിഗണിച്ചില്ല.
തെക്കുവടക്ക് റെയിൽവേ പാത ഇരട്ടിപ്പിക്കാനുള്ള അനുമതിയും ഫണ്ടും ആവശ്യപ്പെട്ടെങ്കിലും ബജറ്റ് മൗനം പാലിക്കുന്നു. വ്യവസായരംഗത്ത് ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നാണ് നാം ആവശ്യപ്പെട്ടത്. അതിനോട് ബജറ്റ് പ്രതികരിക്കുന്നതേയില്ല. കൊച്ചി ഷിപ്യാഡിനുള്ള വിഹിതം കഴിഞ്ഞവർഷം 660 കോടിയായിരുന്നത് 495 കോടിയായി കുറച്ചു. കൊച്ചി പോർട്ട് ട്രസ്റ്റിേൻറത് 67 കോടിയായിരുന്നത് 46 കോടിയാക്കി. കേന്ദ്ര സർക്കാറിെൻറ സുപ്രധാന പദ്ധതിയായ രാഷ്ട്രീയ ആരോഗ്യനിധിയിൽ മലബാർ കാൻസർ സെൻററിനെ ഉൾപ്പെടുത്തണമെന്ന കേരളത്തിെൻറ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വിനിയോഗിക്കാൻ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ട്. നാം നേടിയ പുരോഗതിയാണ് അതിനു കാരണം. കൂടുതൽ പിന്നാക്കംനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം കിട്ടുമ്പോൾ കേരളം അവഗണിക്കപ്പെടുന്നു. കേന്ദ്രത്തിെൻറ ഒരേതരത്തിലുള്ള മാനദണ്ഡങ്ങൾ മാറ്റുകയെന്നത് കേരളത്തിെൻറ ആവർത്തിച്ചുള്ള ആവശ്യമാണ്. അത് പരിഗണിച്ചില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട ഓഹരി നിഷേധിക്കുന്ന സമീപനം തുടരുകയും ചെയ്യുന്നു.
ആരോഗ്യമേഖലയിൽ കേരളം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും പുതിയ തലമുറയിൽപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കേന്ദ്രസഹായം ലഭ്യമായേ തീരൂ. എന്നാൽ, ആരോഗ്യമേഖലയോട് സമ്പൂർണ അവഗണനയാണ് കേന്ദ്ര ബജറ്റ് കാണിച്ചത്. സംസ്ഥാന സർക്കാറിെൻറ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുത്ത് കേന്ദ്രത്തിെൻറ ആശ്രിതരാക്കി മാറ്റാനുള്ള ശ്രമമാണ് ബജറ്റിൽ തെളിഞ്ഞുകാണുന്നത്. പുതിയ ബജറ്റ് നിർദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേൽ അടിച്ചേൽപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.