രാഹുൽ വരുേമ്പാൾ ചിത്രം മാറുന്നു
text_fields? രാഹുൽ ഗാന്ധിയുടെ കേരള മത്സരം വടക്കേ ഇന്ത്യയെ ഭയന്നുള്ള ഒളിച്ചോട്ടമാണോ
അ ത് ബി.ജെ.പിയുടെ പ്രചാരണമാണ്. അദ്ദേഹം മൂന്നു വട്ടം അമേത്തിയിൽ മത്സരിച്ചു. തെക്കേ ഇന്ത് യയിൽ കൂടുതൽ ആവേശം ഉണ്ടാക്കുക എന്നതാണ് മത്സര ലക്ഷ്യം. തമിഴ്നാട്, ആന്ധ്രപ്രദേശ്, ക ർണാടക എന്നീ സംസ്ഥാനങ്ങളിൽ രാഹുലിെൻറ മത്സരം ആവേശം പകരും. ഇവിടത്തെ മുന്നേറ്റം ദേശ ീയതലത്തിൽ കോൺഗ്രസിന് ഗുണം ചെയ്യും. രാഹുൽ അമേത്തിയിലും വയനാട്ടിലും ജയിക്കും. അത് ദേശീയോദ്ഗ്രഥനത്തിനും രാജ്യത്തിെൻറ െഎക്യത്തിനും അഖണ്ഡതക്കും ശക്തിപകരും.
? രാഹുലിനെ കെ.പി.സി.സി ക്ഷണിച്ചതാണോ
ൈഫ്ലറ്റിൽ ഒരുമിച്ചു പോയപ്പോൾ ഞാൻ ആവശ്യപ ്പെട്ടിരുന്നു. സംസ്ഥാന ഘടകവും ആഗ്രഹം പ്രകടിപ്പിച്ചു. വയനാട്ടിൽ നിന്നും ആവശ്യം ഉയർന ്നിരുന്നു. മോദിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഇത്രവലിെയാരു നേതാവ് വയനാടെത് തുേമ്പാൾ ചിത്രം മാറുകയാണ്. ദേശീയ രാഷ്ട്രീയപോരാട്ടത്തിെൻറ മുന്നണിയിൽ ഇേതാടെ േകരളം എത്തുന്നു. ഇവിടെ ബി.ജെ.പിയും ഇടതുമുന്നണിയും അപ്രസക്തമാകുന്നു. ബി.ജെ.പിക്കാരു ടെ മനക്കോട്ടകൾ തകരുന്നു. ഇടതുമുന്നണി പരിഭ്രാന്തമാകുന്നു.
?രണ്ടു മണ്ഡലങ്ങള ിലെ മത്സരം പരാജയഭീതികൊണ്ടാണെന്നു പറഞ്ഞാൽ അത് യുക്തിസഹമല്ലേ
പണ്ടും മുതിർന്ന നേതാക്കൾ അങ്ങനെ മത്സരിച്ചിട്ടുണ്ട്. ഇന്ദിരഗാന്ധി ചിക്കമഗളൂരുവിലും േസാണിയ ഗാന്ധി ബെള്ളാരിയിലും മത്സരിച്ചില്ലേ. പ്രധാനമന്ത്രി പദത്തിലെത്താവുന്ന ഒരു സ്ഥാനാർഥി കേരളത്തിൽ വന്ന് മത്സരിക്കുന്നത് ഇതാദ്യമാണ്. വി.കെ. കൃഷ്ണമേനോൻ മത്സരിച്ചിരുന്നു എങ്കിലും അദ്ദേഹം മലയാളിയായിരുന്നുവല്ലോ.
?വിജയം ഉറപ്പായതുകൊണ്ടല്ലേ വയനാട് തെരഞ്ഞെടുത്തത്
കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫിനും കോൺഗ്രസിനും വിജയം ഉറപ്പാണ്. എന്നാൽ, വയനാട് തെരെഞ്ഞടുത്തത്, രാഹുൽ ഉയർത്തിപ്പിടിക്കുന്ന ചില പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ്. കർഷക ആത്മഹത്യ ഏറ്റവും കൂടുതൽ ഉണ്ടായ ജില്ലയാണ് വയനാട്. പട്ടിക വിഭാഗങ്ങൾ ഏറ്റവും കൂടുതലുള്ള പിന്നാക്ക ജില്ലയാണത്. മതന്യൂനപക്ഷങ്ങളും ഏറെയുണ്ട്. ഇൗ വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ പ്രത്യേക താൽപര്യമെടുക്കുന്നയാളാണ് രാഹുൽഗാന്ധി. അദ്ദേഹം മത്സരിക്കാനെത്തുന്നതോടെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വിജയം ഉറപ്പാകുകയാണ്.
?പ്രിയങ്കയും ഇതോടെ കേരളത്തിലേക്ക് പ്രചാരണം മാറ്റുമോ
ഇല്ല. യു.പിയിൽ കേന്ദ്രീകരിക്കും അവർ. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.പി പിടിക്കുക എന്നതാണ് പ്രിയങ്ക ഗാന്ധിയുടെ ദൗത്യം.
?യു.ഡി.എഫിെൻറ വിജയപ്രതീക്ഷ, രാഹുലിെൻറ മത്സരം കൊണ്ടുമാത്രമാണോ
ഞങ്ങൾ മത്സരിക്കുന്നത്, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണപരാജയം വിഷയമാക്കിക്കൊണ്ടാണ്. രണ്ടു സർക്കാറുകളും ജനദ്രോഹമേ ചെയ്തിട്ടുള്ളൂ. കേരളത്തിൽ ഇടതുസർക്കാറിന് 1000 ദിവസെത്ത പരാജയകഥകളേ പറയാനുള്ളൂ. കൊലപാതകങ്ങൾ ദിനേന നടക്കുന്നു. സാമുദായിക സ്പർധ വളർത്തുന്നു. ആർ.എസ്.എസും സി.പി.എമ്മും കൊലപാതകങ്ങൾക്കായി മത്സരിക്കുന്നു. കേന്ദ്രമാണെങ്കിൽ ഇന്ത്യയുടെ ബഹുസ്വരത തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. നോട്ടു നിരോധനവും ജി.എസ്.ടിയും ന്യൂനപക്ഷ പീഡനവും എന്നുവേണ്ട, കേന്ദ്രസർക്കാറിെൻറ ചെയ്തികളെ പറ്റി ജനങ്ങൾക്ക് പ്രത്യേകമായി പറഞ്ഞുകൊടുക്കേണ്ടതായിട്ടില്ല.
?പ്രളയത്തെ തുടർന്ന് പ്രതിപക്ഷം സർക്കാറിന് പരിപൂർണ പിന്തുണയും സഹകരണവുമാണ് നൽകിയത്
ഞങ്ങൾ ഇേപ്പാൾ ഖേദിക്കുന്നു. ജനങ്ങൾ ഒന്നടങ്കം കൂടെ നിന്നിട്ടും സർക്കാർ പ്രളയാനന്തരം ഒന്നും െചയതില്ല. പ്രഖ്യാപിച്ച ധനസഹായം പോലും കൊടുത്തില്ല. ജനം ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നു. ജൂണിൽ വീണ്ടും മഴ തുടങ്ങും. അവർ എന്തുചെയ്യും? ഞാൻ എല്ലാ ക്യാമ്പുകളിലും പോയി. ദയനീയമാണ് അവസ്ഥ. ഒാഖിയിലും പ്രളയത്തിലുമായി ആയിരത്തോളം പേരാണ് മരിച്ചത്. എന്തു സഹായമാണ് സർക്കാർ നൽകിയത്? എല്ലാ പിന്തുണയും സർക്കാറിനു നൽകിയ ഞങ്ങൾ ഇേപ്പാൾ ലജ്ജകൊണ്ട് തലതാഴ്ത്തുന്നു.
?ശബരിമലയുടെ കാര്യത്തിൽ യു.ഡി.എഫ് എന്താണിത്ര താൽപര്യമെടുത്തത്? കോടതി വിധിയല്ലേ നടപ്പാക്കിയത്
ശബരിമലയുടെ പേരിൽ വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്. ബി.ജെ.പി ദുർബലമാകുേമ്പാൾ അവർക്ക് പ്രാണവായു നൽകുന്ന നടപടിയാണ് മുഖ്യമന്ത്രി ചെയ്തത്. ആവശ്യമില്ലാത്ത വിഷയം ഉണ്ടാക്കി ബി.ജെ.പിക്ക് കൈത്താങ്ങ് നൽകുന്നു. ഇത് മനഃപൂർവമാണ്. ബി.ജെ.പിക്കു ശക്തി പകർന്നാൽ യു.ഡി.എഫ് ദുർബലമാകുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. അതുവഴി ഇടതുമുന്നണിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നും കരുതിക്കാണും. അപകടകരമായ കാര്യമാണത്. ഒാരോ മതവിഭാഗത്തിനും അവരുടേതായ വിശ്വാസങ്ങളുണ്ട്. അവ സംരക്ഷിക്കെപ്പടുന്നിടത്താണ് മതനിരപേക്ഷത നിലനിൽക്കുന്നത്. അതിന് യു.ഡി.എഫ് എന്നും മുന്നിൽ നിൽക്കും. കോടതിവിധികൾ നടപ്പാക്കുന്നത് ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം.
?ശബരിമല, തെരഞ്ഞെടുപ്പു വിഷയമാണോ?
തീർച്ചയായും വ്രണിതഹൃദയരായ ജനവിഭാഗങ്ങൾ അത് വിഷയമാക്കാതിരിക്കില്ല. അക്കാര്യത്തിൽ യു.ഡി.എഫ് കൈക്കൊണ്ട നിലപാട് ജനങ്ങളുടെ മനസ്സിലുണ്ടാകും.
? മുന്നണിയിൽ അപസ്വരങ്ങൾ ഉണ്ടായല്ലോ?
ജോസഫ് ഒരിക്കലും മുന്നണിക്കെതിരല്ല. കേരള കോൺഗ്രസ് ഒന്നിച്ചുനിൽക്കുകയും ഒരുമിച്ചു മുന്നോട്ടു പോകുകയും ചെയ്യണമെന്നാണ് കോൺഗ്രസിെൻറ ആഗ്രഹം. മുന്നണി വിട്ടുേപായ ജനതാദളിെൻറ അവസ്ഥ കണ്ടില്ലേ, ഇടതുമുന്നണിയുടെ വരാന്തയിൽ നിന്നകത്തു കയറ്റിയെങ്കിലും ഒരു പരിഗണനയും നൽകുന്നില്ല.
? ഉമ്മൻ ചാണ്ടി മത്സരത്തിനു മുതിരാത്തതിനു കാരണം
രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന ആളാണ്. അദ്ദേഹത്തിന് ആദ്യംമുതലേ മത്സരിക്കാൻ താൽപര്യമില്ല.
?വടകരയിൽ കെ. മുരളീധരനെ നിർത്തിയതോ
എല്ലാവരും അതാഗ്രഹിച്ചു. ആർ.എം.പിയും മുസ്ലിം ലീഗും അതാവശ്യപ്പെടുകയും ചെയ്തു. ഏറ്റവും മികച്ച സ്ഥാനാർഥിയാണ് മുരളി. എല്ലാ സ്ഥാനാർഥികളും മികച്ചവരാണ്. രാജ്യത്തിെൻറ കെട്ടുറപ്പിനെതിരായ ആർ.എസ്.എസിെൻറയും സംഘ്പരിവാറിെൻറയും ഭീഷണിയൊഴിവാക്കാൻ ഇക്കുറി യു.ഡി.എഫിന് നൂറുശതമാനം പങ്കാളിത്തം ഉറപ്പിക്കാനാകും. അതിൽ വെൽഫെയർ പാർട്ടി പോലുള്ള സംഘടനകൾ നൽകുന്ന പിന്തുണ ഞങ്ങൾക്ക് വലുതാണ്. വലിയൊരു വിഭാഗത്തിെൻറ സന്ദേശമാണ് അവർ പിന്തുണയിലൂടെ പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.