പള്ളിവാസൽ പദ്ധതിയിലെ അഴിയാക്കുരുക്കുകൾ
text_fields11 വർഷമായി, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ പദ്ധതി അവസാനം കാണാതെ ഇഴഞ്ഞുനീങ്ങുകയാണ്. സംസ്ഥാനത്തെ ഇപ്പോഴത്തെ വൈദ്യുത കമ്മി പ്രതിദിനം അറുപത് മില്യൺ യൂനിറ്റാണ്. ഇത് നികത്താൻ, ആയിരക്കണക്കിന് കോടി രൂപയുടെ വൈദ്യുതിയാണ് കെ.എസ്.ഇ.ബി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിക്കൊണ്ടിരിക്കുന്നത്. മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികൾ ഉടനെ പുനരാരംഭിക്കും എന്ന് വൈദ്യുതിമന്ത്രിയുടെ പ്രസ്താവനകൾ അല്ലാതെ, യഥാർഥത്തിൽ ഒരിടത്തും പണികൾ നടക്കുന്നില്ല. സംസ്ഥാനത്തിെൻറയും രാജ്യത്തിെൻറയും വിഭവശേഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇൗ പള്ളിവാസൽ പ്രതിഭാസം പല ചോദ്യങ്ങളും ഉയർത്തുന്നു.
- അടുത്ത കാലത്തായി വരുന്ന മാധ്യമവാർത്തകളനുസരിച്ച്, കഴിഞ്ഞവർഷം കെ.എസ്.ഇ.ബി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 7500 കോടി രൂപയുടെ വൈദ്യുതി വാങ്ങിയതായി കാണുന്നു. പള്ളിവാസൽ അടക്കമുള്ള അനേകം ജലവൈദ്യുത പദ്ധതികൾ ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്നത് ഇതിനൊരു കാരണമല്ലേ?
- പള്ളിവാസൽ പദ്ധതി മുടങ്ങിക്കിടക്കുകയാണെങ്കിലും 2007 മുതൽ ഇന്നോളം കെ.എസ്.ഇ.ബിയുടെ 110ഒാളം സ്റ്റാഫ് അവിടെയുെണ്ടന്നും ഇവർക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കുമായി പ്രതിമാസം ഒരു കോടിയോളം രൂപ ചെലവാകുമെന്നും അറിയുന്നു. ഇത് ശരിയാണോ?
- കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും വലുതായ പള്ളിവാസൽ പദ്ധതിയിലേക്ക് കെ.എസ്.ഇ.ബി ഒരു മെക്കാനിക്കൽ എൻജിനീയറെപ്പോലും നിയോഗിച്ചിട്ടില്ല.
- പ്രധാന കരാറുകാർ സമർപ്പിച്ച ഡ്രോയിങ്ങുകളിൽ, രണ്ടു ഡസനോളം എണ്ണം കെ.എസ്.ഇ.ബി ഇന്നേവരെ പരിശോധിച്ച് അംഗീകരിച്ചിട്ടില്ല.
- ഇൻടേക് 2008ൽ ഇടിഞ്ഞു, തുരങ്കം ഫേസ്^2 2011ൽ ഇടിഞ്ഞു. ഇത്രകാലമായിട്ടും കെ.എസ്.ഇ.ബി ഇതിന് പരിഹാരമാർഗം കണ്ടുപിടിച്ചോ? തുരങ്കം ഇടിഞ്ഞ ശേഷം 2012ൽ ഇ. ശ്രീധരൻ പള്ളിവാസൽ സന്ദർശിച്ച് നിർദേശിച്ച പരിഹാരമാർഗങ്ങൾ എന്തുെകാണ്ട് കെ.എസ്.ഇ.ബി നടപ്പാക്കിയില്ല? ഇ. ശ്രീധരൻ നിർദേശിച്ച സാേങ്കതിക പരിഹാരങ്ങൾ നടപ്പാക്കി പരാജയപ്പെട്ടു എന്ന് അവകാശവാദമുന്നയിക്കുന്ന കെ.എസ്.ഇ.ബി പ്രസ്തുത വിവരം അദ്ദേഹത്തെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്?
- തുരങ്കം ഇടിഞ്ഞ സാേങ്കതിക പ്രശ്നം പരിഹരിക്കാൻ കെ.എസ്.ഇ.ബിയിലെ ആയിരത്തോളം വരുന്ന സിവിൽ എൻജിനീയർമാർക്ക് കഴിയുമെന്നിരിക്കെ, എൻ.എച്ച്.പി.സി.യെ എന്തുകൊണ്ട് ഏൽപിച്ചു?
- തുരങ്കത്തിെൻറ പണി ഏൽപിച്ചിരിക്കുന്നത് ഭൂമി കൺസ്ട്രക്ഷൻസിനെയാണല്ലോ. അവർക്ക് ഒപ്പിട്ട കരാറും മറ്റ് രേഖകളും കൈമാറിയോ?
- ഇൻടേക്കിെൻറയും തുരങ്കത്തിെൻറയും പണികൾ, വേനൽകാലത്തു മാത്രമേ സുരക്ഷിതമായി ചെയ്യാനാവൂ. ഇൗ വസ്തുത കെ.എസ്.ഇ.ബിയുടെ പരിഗണനയിൽ ഉേണ്ടാ? കഴിഞ്ഞ ജനുവരി 22ാം തീയതി മൂന്നാറിൽ ഭൂമിപൂജ നടത്തിയ ശേഷം, റോഡ് തിരിച്ചുവിടൽ മാത്രമേ നടന്നിട്ടുള്ളൂ എന്നറിയുന്നു. ഇപ്പോൾ കാലവർഷം ആരംഭിച്ചിരിക്കെ ഇനിയെങ്ങനെ ജോലി മുന്നോട്ടു കൊണ്ടുപോകും?
- അഞ്ചു കിലോമീറ്റർ ടണൽ തുരക്കാൻ പ്രധാന കരാറുകാർ നാലുവർഷമേ എടുത്തുള്ളൂ. പിന്നെന്തിനാണ് ബാക്കിയുള്ള 584 മീറ്റർ ടണൽ തുരക്കാൻ മൂന്നു വർഷത്തേക്ക് കരാർ നീട്ടിക്കൊടുത്തിരിക്കുന്നത്? പള്ളിവാസലിലെ ഏറ്റവും സുപ്രധാന ജോലി ടണൽ തുരക്കൽ ആയതുകൊണ്ട് അതെന്ന് തുടങ്ങും എന്നറിയാൻ പൊതുജനങ്ങൾക്ക് ആകാംക്ഷയുണ്ട്.
- ഫേസ്^രണ്ടിനും ആഡിറ്റ്^ഒന്നിനും ഇടയിലുള്ള തുരങ്കത്തിെൻറ കോൺക്രീറ്റ് ജോലി, ഏത് കരാറുകാരെയാണ് ഏൽപിച്ചിരിക്കുന്നത്, അത് എന്ന് തുടങ്ങും? ആഡിറ്റ്^രണ്ടു മുതൽ, ഒൗട്ട്ലറ്റ് പൈപ്പ് ലൈൻവരെയുള്ള ബാക്കി ജോലികൾ പൂർത്തീകരിക്കാൻ പ്രധാന കരാറുകാർക്ക് നിരക്ക് പുതുക്കി നൽകിയോ? ഇല്ലെങ്കിൽ കാരണമെന്ത്?
- കെ.എസ്.ഇ.ബിയും പ്രധാന കരാറുകാരും തമ്മിലുള്ള കരാർ ഒപ്പുവെച്ചിരിക്കുന്നത് ചീഫ് എൻജിനീയറാണ്. അതുകൊണ്ട് പള്ളിവാസലിലെ സിവിൽ ചീഫ് എൻജിനീയർ തന്നെ പ്രധാന കരാറുകാർക്ക് നിരക്ക് കൂട്ടിക്കൊടുക്കണം. പള്ളിവാസൽ പദ്ധതി പുനരാരംഭിക്കാൻ ഇപ്പോഴുള്ള ഏക തടസ്സം കരാറുകാർക്ക് കാലാനുസൃതമായി നിരക്ക് പുതുക്കിക്കൊടുക്കാത്തത് മാത്രമാണ്. കരാറുകാരുടെ നിരക്കു വർധന സെൻട്രൽ പി.ഡബ്ല്യു.ഡിയുടെ നിരക്ക് അനുസരിച്ച് ചെയ്തുകൊടുക്കാൻ ഒരു നിയമതടസ്സങ്ങളുമില്ല.
- ഇപ്പോൾ ഭൂമി കൺസ്ട്രക്ഷൻസിന് 150 കോടി രൂപക്ക് കൊടുത്തിരിക്കുന്ന ടണൽജോലി കിഴിച്ചുള്ള ബാക്കി ജോലികൾക്കും 150 കോടി രൂപയോളം ചെലവാകും. ഇൗ 150 കോടിയിൽ 50 കോടി സിവിൽ ജോലികൾക്കും 100 കോടി പവർഹൗസ്, സ്വിച്ച്യാർഡ്, പെൻസ്റ്റോക് ജോലികൾക്കും ആവശ്യമുണ്ട്. ഇൗ കാര്യത്തിൽ കെ.എസ്.ഇ.ബി താഴ്ത്തി മതിച്ചത് പദ്ധതിയെ തുടർന്ന് തടസ്സപ്പെടുത്താനും അധികാരത്തിലിരിക്കുന്ന സർക്കാറിനെ അപകീർത്തിപ്പെടുത്താനുമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
- വാൽവ് ഹൗസിലെ ഭീമാകാര വാൽവുകൾ 2012ൽ സ്ഥാപിച്ചതാണല്ലോ. ഡ്രോയിങ്ങുപ്രകാരം കോൺക്രീറ്റ് മേൽക്കൂര ആണെങ്കിലും ക്രെയിൻ ഉപയോഗത്തിനുവേണ്ടി ഷീറ്റ് ഇടാമെന്ന് പ്രധാന കരാറുകാർ നിർദേശിച്ചു. ചെലവ് കുറഞ്ഞ ഇൗ മാർഗം തീരുമാനിച്ചുനടപ്പിലാക്കാൻ, കെ.എസ്.ഇ.ബി എത്രവർഷം എടുത്തു?
- കെ.എസ്.ഇ.ബി അവകാശപ്പെടുന്നത് പവർഹൗസിൽ സ്ഥാപിച്ച മെഷീനറികൾ, പ്രിസർവേഷൻ പ്രൊസീജിയർ പ്രകാരം സംരക്ഷിക്കുന്നു എന്നാണ്. എന്നാൽ, അടുത്തകാലത്ത് വരുന്ന ടെലിവിഷൻ വാർത്തകളനുസരിച്ച് ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളും തുരുമ്പു പിടിച്ച് നശിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ കൈവശം മെഷീനറികളുടെ പ്രതിദിന, പ്രതിവാര, പ്രതിമാസ, പ്രതിവർഷ മെയിൻറനൻസ് ലോഗ് ഷീറ്റുകൾ ഉണ്ടോ? കഴിഞ്ഞ ഏഴു വർഷത്തെ കാലതാമസം കൊണ്ട്, ജനറേറ്ററുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും ഗാരൻറിയും വാറൻറിയും കാലഹരണപ്പെട്ടു എന്ന കാര്യം കെ.എസ്.ഇ.ബിക്ക് അറിയാമോ?
- പ്രിസർവേഷൻ പ്രൊസീജിയർ നടപ്പാക്കാത്തതുകൊണ്ട്, ജനറേറ്ററുകൾ നിർമിച്ച ചൈനീസ് കമ്പനി ഇനി പള്ളിവാസലിലേക്ക് വരില്ല എന്ന കാര്യം കെ.എസ്.ഇ.ബിക്ക് അറിയാമോ?
- കെ.എസ്.ഇ.ബിയിലെ ജനറേഷൻ എൻജിനീയർമാർക്ക് ഇൗ ജനറേറ്ററുകളുടെ പുനരുദ്ധാരണവും കമീഷനിങ്ങും നടത്താനുള്ള ശേഷിയുണ്ട്. എന്തുകൊണ്ട് കരിമണലിലുള്ള ലോവർ പെരിയാർ പവർഹൗസിലെ എൻജിനീയർമാരെ ഇൗ ജോലി ഏൽപിക്കുന്നില്ല?
- കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്, ചെങ്കുളത്തും മീൻകട്ടിലും ഇട്ടിരിക്കുന്ന പെൻസ്റ്റോക് പൈപ്പുകളുടെ പരിശോധന സ്ഥിരമായി നടത്താറുണ്ട് എന്നാണ്. ഇൗ പരിശോധനകളുടെ ഇൻസ്പെക്ഷൻ ലോഗ് ഷീറ്റുകൾ കെ.എസ്.ഇ.ബിയുടെ കൈവശം ഉണ്ടോ? ഇൗ പെൻസ്റ്റോക് പൈപ്പുകൾ തുരുമ്പുപിടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. അവ കാലതാമസം കൂടാതെ, ബ്ലാസ്റ്റ് ചെയ്ത്, റീപെയിൻറിങ്ങും നടത്തി സൂക്ഷിക്കണം. പെൻസ്റ്റോക് പൈപ്പുകളുടെ ബ്ലാസ്റ്റിങ്ങും പെയിൻറിങ്ങും വേനൽക്കാലത്തു മാത്രമേ നടത്താനാവൂ എന്ന കാര്യം കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ടോ?
- കെ.എസ്.ഇ.ബി ഇൗ പ്രോജക്ടിെൻറ ഒന്നാം ലെവലിലുള്ള മൈൽസ്റ്റോൺ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ടോ, ഉണ്ടെങ്കിൽ താഴെ പറയുന്ന സുപ്രധാന ജോലികളുടെ തുടക്കവും പൂർത്തീകരണവും എന്നാണ്?
- പുതുക്കിയ എസ്റ്റിമേറ്റിൽ, മീൻകട്ടിലും പവർഹൗസിനു മുകളിലും താഴെയുമായുള്ള മൂന്ന് പാലങ്ങളുടെ ചെലവ് ഉൾപ്പെടുത്തിയിട്ടുണ്ടോ?
- പള്ളിവാസൽ പദ്ധതി ഇൗ നിലയിൽ വൈകിയതിന് ഒരു കാരണം, കരാറുകാരുടെ പ്രതിമാസ ബില്ലുകൾ സമയത്തിന് മാറിക്കൊടുക്കാത്തതാണ്. കരാറിൽ പറഞ്ഞ രണ്ടുമാസ കാലാവധിക്കുള്ളിൽ ഏെതങ്കിലും പ്രതിമാസ ബില്ല് കരാറുകാർക്ക് മാറി പണം കൊടുത്തിട്ടുണ്ടോ?
- കെ.എസ്.ഇ.ബി തന്നെ അറിയിച്ചതിൻപ്രകാരം 2015 ജൂലൈ 22 മുതൽ 2017 ഏപ്രിൽ 11 വരെ പദ്ധതി നിർത്തിവെച്ചിരിക്കുകയായിരുന്നു, ഇതിെൻറ കാരണം വിശദമാക്കാമോ? കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്2017 ഏപ്രിൽ 11ന് പള്ളിവാസൽ പദ്ധതി പുനരാരംഭിച്ചു എന്നാണ്. പക്ഷേ, പ്രോജക്ട് സൈറ്റിൽ ഒരു പ്രവർത്തനവും കാണുന്നില്ല.
- പള്ളിവാസൽ പദ്ധതിയിൽനിന്ന് പ്രതിദിനം 1.44 മില്യൺ യൂനിറ്റ് കറൻറ് ഉൽപാദിപ്പിക്കാം. അതുകൊണ്ട് പദ്ധതി ഒരുദിവസം വൈകിയാൽ അരക്കോടി രൂപയുടെ കറൻറ് നഷ്ടമാവും.
- വിവിധ ഇനങ്ങളിലായി പള്ളിവാസൽ പദ്ധതി കഴിഞ്ഞ ഏഴുവർഷങ്ങളിൽ 2900 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇൗ കണക്കുകൾ ശരിയാണോ?
- കെ.എസ്.ഇ.ബി പറയുന്നതനുസരിച്ച് പ്രധാന കരാറുകാരുടെ തെറ്റായ ആസൂത്രണവും ആവശ്യാനുസരണം വിഭവങ്ങൾ എത്തിക്കാതിരുന്നതും നിമിത്തമാണ് പദ്ധതി വൈകിയത് എങ്കിൽ കരാറുകാരിൽനിന്ന് എന്തുകൊണ്ട് നഷ്ടപരിഹാരം (ലിക്വിഡേറ്റഡ് ഡാമേജസ്) ഇൗടാക്കുന്നില്ല?
- പള്ളിവാസൽപോലെ അനേകം പദ്ധതികൾ, കെ.എസ്.ഇബിയിലെ സിവിൽ ടീമിന് സമയബന്ധിതമായോ, അടങ്കൽ തുകക്കുള്ളിലോ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തിൽ 163 മെഗാവാട്ടിെൻറ ആതിരപ്പള്ളി പദ്ധതി, കെ.എസ്.ഇ.ബി സിവിലുകാരെ ഏൽപിച്ചാൽ അതിെൻറ ഗതി, ദുർഗതിയാകില്ലേ? കേരളത്തിെൻറ രാഷ്ട്രീയ നേതൃത്വം എത്രയും വേഗം ശക്തമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ പള്ളിവാസലും മറ്റനേകം പ്രോജക്ടുകളും തീർത്തും നിലച്ചുപോകും. 40 മെഗാവാട്ടിെൻറ തൊട്ടിയാർ പദ്ധതിയുടെയും മെഷീനറികൾ സമാനമായ രീതിയിൽ നശിച്ചുകൊണ്ടിരിക്കുന്നു. നിലച്ചുകിടക്കുന്ന ജലവൈദ്യുത പദ്ധതികളുടെ സമ്പൂർണ വിവരങ്ങൾ കെ.എസ്.ഇ.ബി പരസ്യപ്പെടുത്തണം, അവ പൂർത്തിയാക്കാൻ സത്വര നടപടികൾ സ്വീകരിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.