Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആറന്മുളയിലും...

ആറന്മുളയിലും മെത്രാൻകായലിലും  നെല്ലുകൊയ്യുമ്പോൾ 

text_fields
bookmark_border
ആറന്മുളയിലും മെത്രാൻകായലിലും  നെല്ലുകൊയ്യുമ്പോൾ 
cancel

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും

നേട്ടങ്ങൾ
ഒരിഞ്ചുപോലും നെൽവയലുകൾ നികത്താൻ അനുവദിക്കില്ല എന്നത് ഈ സർക്കാറിെൻറ പ്രഖ്യാപിത നിലപാടാണ്. 2016 ഓണം മുതൽ 2017 ഓണം വരെ നെൽവർഷമായി ആചരിക്കുന്നതിനുള്ള തീരുമാനം. 
●കരനെൽകൃഷി നടപ്പാക്കി. 2560 ഹെക്ടറാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2900 ഹെക്ടർ ലക്ഷ്യം നേടി. നെൽകൃഷിയുടെ വിസ്തൃതി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി വർഷങ്ങളായി തരിശുകിടന്നിരുന്ന സ്ഥലത്ത് കൃഷി ആരംഭിക്കുകയും വിജയിക്കുകയും ചെയ്തു. 25 വർഷമായി തരിശുകിടന്ന റാണി കായൽ, ആറന്മുള വിമാനത്താവള നിർമാണം മൂലം നെൽകൃഷി നിന്നുപോയ പദ്ധതി പ്രദേശവും അതിനടുത്തായുള്ള കർഷകരുടെ നെൽപ്പാടങ്ങളും, മെത്രാൻകായൽ, കോഴിക്കോട് ആവളപ്പാണ്ടി എന്നിവ ഉദാഹരണങ്ങളാണ്. ഇതിനു പുറമെ തൃശൂർ ജില്ലയിൽ ഒരുപ്പൂ മാത്രം കൃഷിചെയ്യുന്ന 94 ഹെക്ടർ ഇരുപ്പൂ കൃഷിയാക്കി മാറ്റി.
●23,480 ഹെക്ടർ സ്ഥലത്ത് ഓണക്കാലത്ത് പച്ചക്കറികൃഷി നടത്തി. അതിലൂടെ 1,31,688 ടൺ ഉൽപാദനം ഉണ്ടായി. 50,000 ഹെക്ടറിലധികം സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കും. വിപണി ആവശ്യം അറിഞ്ഞ് ഉൽപാദനം ക്രമീകരിക്കാത്തതുമൂലം ചില സീസണിൽ ചിലയിനം പച്ചക്കറികൾക്ക് വിലക്കുറവും വിപണിയില്ലായ്മയും അനുഭവിക്കുന്നുണ്ട്. മാർക്കറ്റ് ഡിമാൻഡ് അനുസരിച്ച് ഉൽപാദനം ക്രമീകരിക്കുന്നതിനായി പച്ചക്കറി ഉൽപാദന കലണ്ടർ തയാറാക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. 
●ഈ വർഷം 34 പ്ലാൻറ് ഹെൽത്ത് ക്ലിനിക്കുകൾ പുതുതായി തുടങ്ങിവരുന്നു. ഈ വർഷം 20 അേഗ്രാ സർവിസ് സെൻററുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം മുന്നേറുന്നു. ‘മണ്ണിെൻറ ആരോഗ്യ പരിപാലനവും ഉൽപാദനക്ഷമത വർധിപ്പിക്കലും’ പദ്ധതിയിൽ കുമ്മായത്തിനുള്ള ധനസഹായം ഹെക്ടറിന് 3000 എന്നത് 5400 രൂപയാക്കി. പ്രകൃതിക്ഷോഭ ദുരിതാശ്വാസം ഇനത്തിൽ കർഷകർക്ക് നൽകുന്നതിനായി കൃഷിവകുപ്പിെൻറ വിഹിതത്തിൽനിന്ന് 77 കോടി രൂപ അനുവദിച്ചു. 
●വിലത്തകർച്ചയും പ്രകൃതിക്ഷോഭവും മൂലം കർഷകർ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിൽ 18 കോടി രൂപ അനുവദിച്ചു.
●ഏറ്റവും നല്ല സർക്കാർ ഫാമിന് നൽകുന്ന ഹരിതകീർത്തി അവാർഡ് ഒരെണ്ണം എന്നത് മൂന്നായി വർധിപ്പിച്ചു. ആദ്യ മൂന്നു സ്ഥാനക്കാർക്ക് അവാർഡ് ലഭിക്കും. മറയൂർ ശർക്കരക്ക് ഭൗമസൂചിക രജിസ്േട്രഷൻ നേടിയെടുക്കാൻ നടപടിയാരംഭിച്ചു. 
●ഓണക്കാലത്ത് 7.5 ടൺ ശർക്കര ഹോർട്ടികോർപ് വഴി വിറ്റഴിച്ചു. വട്ടവട, കാന്തല്ലൂർ മേഖലയിലെ പച്ചക്കറി ഉൽപാദന വർധനക്കായി പ്രത്യേക കാർഷിക മേഖല രൂപവത്കരിച്ചു.
●നിലവിൽ ഒരു ബാങ്കിെൻറ ബ്രാഞ്ചുപോലും ഇല്ലാതിരുന്ന വട്ടവടയിൽ കേരള ഗ്രാമീൺ ബാങ്കിെൻറ ശാഖ കൃഷിവകുപ്പിെൻറ നിരന്തര ഇടപെടലുകൾ വഴി സാധ്യമാക്കി. കർഷകർക്ക് നാലു ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാകുന്നതിനായി ‘ഹരിത കാർഡ്’ എന്നപേരിൽ ഡെബിറ്റ് കം െക്രഡിറ്റ് കാർഡ് പുറത്തിറക്കി.കൃഷിവകുപ്പും കേരള ഗ്രാമീൺ ബാങ്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
●ചരിത്രത്തിൽ ആദ്യമായി കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ച വകയിൽ ഇൻസെൻറിവ് നൽകി. കാന്തല്ലൂർ, വട്ടവട മേഖലയിൽ സംഭരണവിലക്കു പുറമെ കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ 15 ലക്ഷം രൂപ വിതരണം ചെയ്തു. വളം, കീടനാശിനി വിൽപനയിലും ഉപയോഗത്തിലും നിലവിലുള്ള നിയമങ്ങൾ കർശനമാക്കി. നിരോധിത കീടനാശിനികളുടെ വിപണനവും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ജില്ലതല പരിശോധന സ്ക്വാഡുകൾ രൂപവത്കരിച്ചു. വിത്തിെൻറ വിതരണം കാര്യക്ഷമമാക്കുന്നതിനായി ‘വിത്ത് നിയമം 1966’ കർശനമായി നടപ്പാക്കാൻ നിർദേശം നൽകി. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെൻറ്  അതോറിറ്റിയിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചുമതല വഹിച്ച പ്രധാന ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്ന് നീക്കി. 
●കർഷകരിൽനിന്ന് വിത്ത് സംഭരിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കി വിതരണം നടത്തുന്നതിനും കർശന നിർദേശം നൽകി. ഇതിന് വി.എഫ്.പി.സി.കെയെ ചുമതലപ്പെടുത്തി.

കാർഷികോൽപാദന രംഗത്ത് പിന്നോട്ടടി 

കെ.പി മോഹനൻ - മുൻ കൃഷിമന്ത്രി
 


യു.ഡി.എഫ് സർക്കാറിൻെറ കാലത്തെക്കാൾ കാർഷികോൽപാദന രംഗത്ത് പിന്നോട്ടടിയാണ് ഉണ്ടായത്. കാർഷിക മേഖലയിൽ  കുതിപ്പുണ്ടാക്കാൻ കഴിഞ്ഞുവെന്ന സർക്കാറിൻെറ വാദം പൊള്ളയാണ്. കേന്ദ്ര ഫണ്ട് അടക്കം വ്യക്തമായ വികസന കാഴ്ചപ്പാടോടെ ചെലവഴിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. പദ്ധതികൾ നടപ്പാക്കാൻ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് അന്നുണ്ടായിരുന്നത്. ഇന്നാകട്ടെ ഉദ്യോഗസ്ഥർ തമ്മിലുള്ള മല്ലയുദ്ധമാണ് നടക്കുന്നത്. കൃഷി ഡയറക്ടറെയും സെക്രട്ടറിയെയും സ്ഥാനത്തുനിന്ന് നീക്കേണ്ടിവന്നത് അതിനുദാഹരണമാണ്. 

പുതുതായി 15,000 ഏക്കർ നെൽകൃഷി ചെയ്തുവെങ്കിലും കഴിഞ്ഞ സർക്കാർ നടത്തിയ നെൽകൃഷിയുടെ 60 ശതമാനം മാത്രമേ ഈ വർഷം നെൽകൃഷി നടന്നിട്ടുള്ളൂ. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത ആറന്മുളയിൽ കൃഷിയിറക്കിയതു മാത്രമാണ് സർക്കാറിന് നേട്ടമായി പറയാവുന്നത്. യു.ഡി.എഫ് കാലത്ത് നെൽകൃഷി നടത്തിയതിൻെറ 60 ശതമാനം മാത്രമേ സർക്കാറിന് നിലനിർത്താനായിട്ടുള്ളൂ. റാണി കായലിലും മെത്രാൻ കായലിലും യു.ഡി.എഫ് കാലത്തുതന്നെ ചിലയിടത്ത് കൃഷി നടത്തിയിരുന്നു. ജൈവകൃഷിയിലും പച്ചക്കറികൃഷിയിലും യു.ഡി.എഫ് കാലത്തുണ്ടായ കുതിപ്പ് നിലനിർത്താനായില്ല. 

വരൾച്ച നേരിടാൻ പഴയകാല കുളങ്ങളും ചിറകളും നവീകരിക്കുകയായിരുന്നു യു.ഡി.എഫ് പദ്ധതി. വാസ്തുശാസ്ത്രപ്രകാരം നീരുറവകൾ കണ്ടെത്തിയാണ് പഴയകുളങ്ങൾ കുത്തിയത്. 300 ചിറകളും കുളങ്ങളും ഇങ്ങനെ സംരക്ഷിക്കാൻ കഴിഞ്ഞ സർക്കാറിന് കഴിഞ്ഞിരുന്നു. കൂത്തുപറമ്പിലെ 10 ഏക്കർ ചിറ സംരക്ഷിച്ചത് ഇതിന് മികച്ച ഉദാഹരണമാണ്. എന്നാൽ, അത് നിലനിർത്താനും സംരക്ഷിക്കാനും എൽ.ഡി.എഫ് സർക്കാറിന് കഴിഞ്ഞില്ല. ചിറകൾ സംരക്ഷിച്ചിരുന്നെങ്കിൽ കടുത്ത ജലക്ഷാമം ഉണ്ടാവില്ല. അതുപോലെ വാസ്തുശാസ്ത്ര പ്രകാരം നിർമിച്ച ക്ഷേത്രക്കുളങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ഇതൊന്നും കാര്യക്ഷമമായി ചെയ്യാത്തതിനാലാണ് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നത്. 

മണ്ഡലങ്ങളിൽ എം.എൽ.എ ചെയർമാനായി ജൈവകൃഷി കമ്മിറ്റി രൂപവത്കരിക്കുകയും സമ്പൂർണ ജൈവമണ്ഡലമാക്കാനും തീരുമാനിച്ചിരുന്നു. നിറവ് പദ്ധതിയിൽ മൃഗസംരക്ഷണം ഉൾപ്പെടെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും തീരുമാനിച്ചു. ക്ഷീരവികസന രംഗത്ത് ഗോവർധിനി പദ്ധതി നടപ്പാക്കി. എന്നാൽ, യു.ഡി.എഫ് തുടങ്ങിയ പദ്ധതികളെല്ലാം ഇപ്പോൾ പിന്നോട്ടടി നേരിടുകയാണ്. ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ കാര്യമായ ഇടപെടൽ ആവശ്യമാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേന്ദ്ര ഫണ്ട് ചെലവഴിച്ചത് 32 ശതമാനമായിരുന്നു. അധികാരത്തിൽ വന്നപ്പോൾ തന്നെ 62 ശതമാനം ചെവഴിച്ചിട്ടാണ് കേന്ദ്രത്തോട് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടത്.

മുൻ കേന്ദ്രമന്ത്രി ശരദ്പവാർ ഇക്കാര്യത്തിൽ ഫണ്ട് അനുവദിക്കുന്നതിൽ ഉദാര സമീപനം സ്വീകരിച്ചു. കൃഷി ഡയറക്ടർ ഐ.എ.എസുകാരനായിരുന്നില്ല. അതിനാൽ കാര്യക്ഷമമായ പ്രവർത്തനം നടന്നു. കൃഷിഫാമുകളുടെ ശാക്തീകരണമായിരുന്നു അന്നത്തെ വലിയ നേട്ടം. ഫാമുകളിൽനിന്ന് കൃഷിക്കാർക്ക് വിത്തുകൾ വിതരണം ചെയ്തു.  ഇന്ന് ഫാമുകൾ ശോച്യാവസ്ഥയിലാണ്. കേരസമൃദ്ധിക്കായി പ്രത്യേക പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. കൃഷിവകുപ്പിൽ കഴിഞ്ഞ ഒരുവർഷം കാര്യമായ പ്രവർത്തനം നടന്നതായി സർക്കാർ അവകാശപ്പെടുന്നില്ലെന്നാണ് മോഹനൻെറ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - paddy reaps at aaranmula and methran kayal
Next Story