Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവഞ്ചകർ ജനക്ഷേമ...

വഞ്ചകർ ജനക്ഷേമ ബില്ലിനെ കൊഞ്ഞനം കാട്ടരുത് 

text_fields
bookmark_border
Paddy Field
cancel

വയൽ, തണ്ണീർത്തടം നികത്തൽ സംബന്ധിച്ച ഇടതുസർക്കാറിെൻറ ഉത്തരവിനെതിരെ പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി

‘മാധ്യമം’ ദിനപത്രത്തിൽ ജൂൺ 27ന് വന്ന പ്രതിപക്ഷ നേതാവിെൻറ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. വരുംതലമുറയ്ക്ക് വേണ്ടി പ്രകൃതി വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായി മാറേണ്ടവരാണ് നമ്മളെന്ന സ്റ്റോക്ഹോം കൺവെൻഷെൻറ അടിസ്ഥാന പ്രമാണം ഉദ്ധരിച്ച ലേഖനം കൗതുകത്തോടു കൂടിയാണ് വായിച്ചത്.  ഹരിത കേരളത്തിെൻറ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ കേരള ജനതയെ വഞ്ചിച്ച ദിനം എന്ന പേരിലായിരിക്കും 2018 ജൂൺ 25 ചരിത്രത്തിൽ അടയാളപ്പെടുത്തുക എന്നും  ഭൂസ്വാമിമാർക്കു വേണ്ടി കേരളത്തിെൻറ പച്ചപ്പ് വിറ്റുതുലയ്ക്കുകയാണ് ഈ സർക്കാറെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.  

ഇതു വായിച്ചപ്പോൾ പണ്ടൊരാൾ അച്ഛനെയും അമ്മയെയും കൊന്നിട്ട് കോടതിയിൽ കേസ് വന്നപ്പോൾ അച്ഛനും അമ്മയും ഇല്ലാത്ത അനാഥനാണ് ഞാൻ, അതുകൊണ്ട് എന്നെ വെറുതെ വിടണം എന്നുപറഞ്ഞ കഥയാണ് ഓർമവരുന്നത്. പ്രതിപക്ഷ നേതാവ് അംഗമായിരുന്ന യു.ഡി.എഫ്  മന്ത്രിസഭയുടെ കാലത്ത് കേരളത്തിെൻറ നെൽവയലുകളോട് ചെയ്ത (ആറന്മുള, മെത്രാൻ കായൽ, ആൾദൈവത്തിെൻറ വൈക്കത്തെ ഭൂമി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത) വഞ്ചനകളുടെ തീയതികൾ അടയാളപ്പെടുത്തിയാൽ വഞ്ചനാദിനങ്ങളല്ല, വഞ്ചനകളുടെ പഞ്ചവത്സരമായി യു.ഡി.എഫ് സർക്കാറിെൻറ ഭരണകാലം ചരിത്രത്തിൽ അറിയപ്പെടും. കൈയേറ്റ മാഫിയയുടെയും ഭൂമാഫിയയുടെയും തടവിലായിരുന്നപ്പോൾ സ്റ്റോക്ഹോം കൺവെൻഷൻ പ്രമാണം ഇക്കൂട്ടർക്ക് ഓർമവരാതിരുന്നത് ബന്ദിയാക്കപ്പെട്ടയാളുകളെ പിടികൂടുന്ന സ്റ്റോക്ഹോം സിൻേഡ്രാം മൂലമാകാം.  

ഇനിമുതൽ വയൽനികത്തുന്നത് കണ്ടുനിൽക്കാനേ കഴിയൂ എന്നു വിലപിക്കുന്ന പ്രതിപക്ഷ നേതാവ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വില്ലേജ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്താൽ മാത്രം കേസെടുക്കുമായിരുന്ന വ്യവസ്ഥ മാറ്റി ആർക്കു വേണമെങ്കിലും പൊലീസിൽ പരാതി കൊടുക്കാവുന്ന കോഗ്നൈസബിൾ ഒഫൻസ് ആയി വയൽ നികത്തൽ മാറ്റുകയും ശിക്ഷ രണ്ട് വർഷം തടവ് എന്നത് മൂന്ന് വർഷമായി ഉയർത്തുകയും ഈ നിയമ ഭേദഗതിയിലൂടെ ചെയ്തത് വയൽ നികത്തലിനെ സഹായിക്കാനാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾ വിശ്വസിക്കില്ല.  ഡാറ്റാബാങ്ക് പ്രസിദ്ധീകരണം ഭൂരിപക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തയാറായി എന്ന് പ്രതിപക്ഷ നേതാവ് സമ്മതിക്കുന്നുണ്ട്.  പക്ഷേ, 2011 മുതൽ 2016 വരെയുള്ള കാലത്ത് ഇക്കാര്യത്തിനായി അദ്ദേഹത്തിെൻറ സർക്കാർ ഒന്നും ചെയ്തില്ല എന്നത് നാട്ടുകാർക്കൊക്കെ ബോധ്യമുള്ള കാര്യമാണ്.  

കേരളത്തിൽ നിലവിലുള്ള 2.2 ലക്ഷം ഹെക്ടർ നെൽകൃഷിയിൽ ഒരിഞ്ച് പോലും കുറയാതെ നോക്കുക മാത്രമല്ല മൂന്ന് ലക്ഷം ഹെക്ടറായി അതിനെ ഉയർത്തുക എന്നതാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലാവധി അവസാനിക്കുമ്പോൾ ഉണ്ടായിരുന്ന 1.9 ലക്ഷം ഹെക്ടറിൽ നിന്നാണ് 2.2 ലക്ഷത്തിലേക്കുള്ള ഉയർച്ച ഈ സർക്കാർ സാധ്യമാക്കിയത്. ഭേദഗതി ആക്റ്റ് പ്രകാരം 16ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് തരിശിട്ടിരിക്കുന്ന നെൽവയൽ ഉടമയെകൊണ്ട് കൃഷി ചെയ്യിക്കുന്നതിന് നിർബന്ധിതമാക്കുന്നതിനും നെൽകൃഷി ചെയ്യുന്നതിനു നോട്ടീസ് നൽകി 15 ദിവസത്തിനകം മറുപടി ലഭ്യമാക്കിയില്ലെങ്കിൽ മറുപടി ലഭിച്ചതായി കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെകൊണ്ടോ കുടുംബശ്രീയെ കൊണ്ടോ പ്രസ്തുത ഭൂമിയിൽ കൃഷി ചെയ്യിക്കുന്നതിനും കൃഷിയിൽ നിന്നു കിട്ടുന്ന ലാഭവിഹിതത്തിെൻറ 25 ഉടമയ്ക്ക് നൽകാനും വ്യവസ്ഥ ചെയ്തുകൊണ്ട് നെൽകൃഷിക്ക് ഉപയുക്തമായ എല്ലാ സ്ഥലങ്ങളിലും നെൽകൃഷി വ്യാപിപ്പിക്കുന്നതിനുവേണ്ട വ്യവസ്ഥ ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.

അപ്പോഴും ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യപ്പെടാത്ത തരത്തിൽ അത് ഭൂഉടമയിൽ തന്നെ നിലനിർത്തുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2008ന് മുമ്പ് കാലങ്ങൾ കൊണ്ട് നികന്നുകിടന്നതും ഒരു തരത്തിലും ഇപ്പോൾ നെൽകൃഷി സാധ്യമാകാത്തതും ഭൂരേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയതുമായ ഭൂമി ഉപാധികൾക്ക് വിധേയമായി ക്രമവത്കരിച്ചു നൽകുന്നതിനും സർക്കാരിെൻറ കേന്ദ്ര സർക്കാരിേൻറതുമുൾപ്പെടെയുള്ള വികസന പദ്ധതികൾക്കും പൊതു ആവശ്യങ്ങൾക്കും മാത്രം ഒഴിച്ചുകൂടാൻപറ്റാത്ത സാഹചര്യങ്ങളിൽ നെൽവയൽ ഉപാധികളോടെ തരംമാറ്റുന്നതിനുമുള്ള വ്യവസ്ഥ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിെൻറ ഫണ്ട് വിനിയോഗിച്ചു മാത്രം നടപ്പാക്കാൻ കഴിയുന്ന ഗെയിൽ പോലെയുള്ള പദ്ധതികൾക്കാവശ്യമായ വളരെ കുറഞ്ഞ അളവിലുള്ള നെൽപാടം തരം മാറ്റുന്നതിനു കഴിയാതെ വന്നതു കാരണം പദ്ധതി നഷ്ടമാകുന്ന സാഹചര്യത്തിലാണ് ഗെയിൽ പോലുള്ള സർക്കാരിെൻറ പദ്ധതികൾക്ക് പ്രാദേശികതല സമിതിയുടെ റിപ്പോർട്ട് പ്രകാരം ഉപാധികളോടെ തരം മാറ്റാൻ അനുവദിക്കാവുന്നതാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്.  അത് സംസ്ഥാനത്തിെൻറ വികസനത്തിന് അത്യന്താപേക്ഷിതമായതുകൊണ്ടുമാണ്.  അല്ലാതെ നെൽവയൽ അനിയന്ത്രിതമായി നികത്തുന്നതിനല്ല. വയൽ നികത്തലിനെതിരെ പരാതി നൽകുന്നതിന് വലിയ ഫീസ് ഏർപ്പെടുത്തിയെന്ന പ്രസ്താവനയും തെറ്റാണ്. നെൽവയൽ നികത്തുന്നതിനെതിരെ ഒരു ഫീസും ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും പൊലീസ് സ്റ്റേഷനിൽ പരാതി നൽകാം.  

ദശാബ്ദങ്ങളായി നികന്നുകിടന്ന ഭൂമി (2008 ന് മുമ്പ്) തരംമാറ്റുന്നതിനുള്ള അപേക്ഷ നൽകിയവരുടെ കാര്യത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെയുള്ള അപ്പീൽ കാര്യത്തിലാണ് 500 രൂപ ഫീസ് നിശ്ചയിച്ചിട്ടുള്ളത്. മറ്റെങ്ങും ഭൂമിയില്ലാത്ത സാധാരണക്കാരായ ആളുകൾ ഗ്രാമങ്ങളിൽ പത്തും നഗരങ്ങളിൽ അഞ്ചും സെൻറ് വീതം നെൽവയൽ ആയ ഭൂമിയിൽ വീട് വെക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുന്നതിൻമേൽ റവന്യു ഡിവിഷണൽ ഓഫീസർ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെ അടക്കേണ്ട ഫീസ് കേവലം 60 രൂപയാണ്. യാഥാർഥ്യങ്ങൾ ഇതൊക്കെയാണെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്  അറിയാമായിരുന്നിട്ടും, നിലം നികത്തലിനുള്ള  അനുമതിയാണ് ഈ ഭേദഗതി നിയമത്തിലൂടെ നൽകുന്നത് എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്നതിനും പ്രബുദ്ധരായ മലയാളികളുടെ ഓർമശക്തിയെ കളിയാക്കുന്നതിനുമാണ്. കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ഈ നിയമത്തെ കൂടുതൽ ശകതമാക്കുകയും യുകതിഭദ്രമാക്കുകയുമാണ് ഭേദഗതിയിലൂടെ സർക്കാർ ചെയ്തത്.  പ്രതിപക്ഷ നേതാവിെൻറ വ്യാഖ്യാനം കൊടുത്ത് മോഹിച്ച് ആരെയെങ്കിലും വയൽ നികത്താൻ േപ്രരിപ്പിച്ചാൽ അത്തരക്കാർക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ വാങ്ങികൊടുക്കാനേ അത് ഉപകരിക്കൂ. ദരിദ്രരെന്നും സമ്പന്നരെന്നും വിവേചനമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭൂമിയിൽ അർഹവും സന്തുലിതവുമായി അവകാശം സംരക്ഷിച്ചുകൊടുക്കാൻ ഈ സർക്കാർ നടത്തുന്ന ചരിത്രപരമായ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമാണീ നിയമ നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsPaddy Field Conservation Law
News Summary - Paddy Field Conservation Law - Article
Next Story