മാറ്റത്തിന്റെ കരുത്തിൽ യതീംഖാന പ്രസ്ഥാനം
text_fieldsകേരളത്തിലെ യതീംഖാന പ്രസ്ഥാനം വിപ്ലവകരമായ മുന്നേറ്റത്തിെൻറ പാ തയിലാണ്. 1922ൽ കോഴിക്കോട് ജെ.ഡി.ടിയിൽ തുടങ്ങുന്ന അതിെൻറ ചരിത്രം കേര ളത്തിെൻറ സാമൂഹികചരിത്രത്തെ മാറ്റിമറിച്ചു. സംസ്ഥാന വിദ്യാഭ്യാസഭൂപ ടത്തിൽ തേജസ്സോടെ തെളിഞ്ഞുനിൽക്കുന്ന ഒട്ടനേകം സ്ഥാപനങ്ങളുടെ തുട ക്കം യതീംഖാനകളിലൂടെയായിരുന്നു. അനാഥാലയം എന്ന പദത്തിെൻറ സങ്ക ൽപങ്ങളെയെല്ലാം തിരുത്തിക്കുറിച്ചാണ് കേരളത്തിലെ യതീംഖാനകളും അനുബന്ധസ്ഥാപനങ്ങളും നാടിെൻറ സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രങ്ങളായി വളർന്നത്. 1921 മലബാർ കലാപത്തിനുശേഷമുള്ള പ്രത്യേക സാഹചര്യമാണ് കേരളത്തിൽ അനാഥാലയ നിർമാണത്തിന് കാരണമായത്. ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും നിരപരാധികൾ തുറുങ്കിലടക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. നാട്ടിലെങ്ങും അനാഥ മക്കൾ പെരുകി. പഞ്ചാബിലെ പ്രമുഖ കുടുംബത്തിലെ കാരണവരായിരുന്ന മൗലാന അബ്ദുൽ ഖാദിർ ഖസൂരിയാണ് ഈ അനാഥകളുടെ കണ്ണീരൊപ്പാനെത്തിയ ഒരു മനുഷ്യസ്നേഹി. അദ്ദേഹത്തിെൻറ സഹായത്താലാണ് 1922ൽ കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്ലാം അനാഥശാല പിറവികൊണ്ടത്. ഇന്ന് ഈ സ്ഥാപനം ഒരു ദേശത്തിെൻറതന്നെ പുരോഗതിക്ക് കാരണമായി. ഹയർ സെക്കൻഡറി സ്കൂളും ആർട്സ് കോളജും പോളിടെക്നിക്കും ആശുപത്രിയും നഴ്സിങ് കോളജുമെല്ലാമുള്ള വലിയ പ്രസ്ഥാനമായി വളർന്നു.
തിരൂരങ്ങാടി യതീംഖാനയുടെ ചരിത്രവും വ്യത്യസ്തമല്ല. കോളറയെന്ന മഹാമാരി കാരണം മരിച്ചവരുടെ മക്കളുടെ പട്ടിണി കണ്ടുനിൽക്കാൻ മനുഷ്യസ്നേഹികൾക്ക് കഴിയുമായിരുന്നില്ല. മഹാനായ എം.കെ. ഹാജിയാണ് അവരുടെ രക്ഷക്കെത്തിയത്. ജാതിയോ മതമോ പരിഗണിക്കാതെ അദ്ദേഹം ആ അനാഥമക്കളുടെ സംരക്ഷണം ഏറ്റെടുത്തു. സ്വന്തം വീട്ടിലാണ് തുടക്കത്തിൽ അവരെ പോറ്റിവളർത്തിയത്. 1943 ഡിസംബർ 11ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തിരൂരങ്ങാടി യതീംഖാന ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് അനാഥ മക്കളെ സൗജന്യമായി പഠിപ്പിക്കുന്നതോടൊപ്പം അവർക്ക് തൊഴിൽ നേടാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിക്കൊടുത്തു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജിനു കീഴിൽ ഇന്ന് ഹയർ സെക്കൻഡറി സ്കൂളും ആർട്സ് കോളജും ട്രെയിനിങ് കോളജും ആശുപത്രിയുമെല്ലാമുണ്ട്. കെ.എം. മൗലവി, സീതി സാഹിബ് തുടങ്ങിയ മഹാന്മാരുടെ സഹായവും കേരളത്തിലെ യതീംഖാന പ്രസ്ഥാനത്തിന് മറക്കാനാവാത്തതാണ്.
22 കുട്ടികളുമായി തുടങ്ങിയ മുക്കം മുസ്ലിം ഒാർഫനേജ് 1956ലാണ് പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര വനിത^ശിശുക്ഷേമ വകുപ്പിൽനിന്ന് ദേശീയ അംഗീകാരങ്ങൾ നേടിയ ഈ ഓർഫനേജ് കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് കുട്ടികൾക്കാണ് വിദ്യയുടെ മധുരം നൽകിയത്. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ഈ കണ്ണിയിലെ മറ്റൊരു മികച്ച സ്ഥാപനമാണ്. 1967ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം മലയോര ജില്ലയുടെ വിദ്യാഭ്യാസ വിപ്ലവത്തിന് മികച്ച സംഭാവനകൾ നൽകി. ഈ സ്ഥാപനം നടത്തിവരുന്ന സമൂഹവിവാഹ സംഗമത്തിലൂടെ നൂറുകണക്കിന് പാവങ്ങളുടെ മംഗല്യസ്വപ്നം പൂവണിഞ്ഞു. മുട്ടിൽ യതീംഖാനയെ വളർച്ചയുടെ പടവുകളിലേക്കു നയിക്കാൻ അഹോരാത്രം അധ്വാനിച്ച എം.എ. മുഹമ്മദ് ജമാൽ സാഹിബിനെ ആദരിക്കുന്ന ചടങ്ങിൽ ഞാൻ പങ്കെടുത്തിരുന്നു. അനാഥ മക്കളെ ചേർത്തുപിടിച്ച് ജീവിതം ധന്യമാക്കിയ അങ്ങനെ എത്രയോ മനുഷ്യരുടെ നിസ്വാർഥസേവനങ്ങളാണ് ഇൗ പ്രസ്ഥാനത്തിെൻറ മൂലധനം.
1999 മുതൽ നിലമ്പൂർ മുസ്ലിം ഓർഫനേജിെൻറ നേതൃസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ഞാൻ. 1969ൽ സി.എച്ച്. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത ഈ സ്ഥാപനം ഇന്ന് സുവർണജൂബിലി ആഘോഷിക്കുകയാണ്. നാലകത്ത് ബീരാൻ ഹാജി, ഡോ. എം. ഉസ്മാൻ സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ ഉദ്യമത്തിൽ 1969ലാണ് മലയോരത്തെ വിദ്യാഭ്യാസ, സാംസ്കാരികകേന്ദ്രമായി നിലമ്പൂർ മുസ്ലിം ഓർഫനേജ് മൈലാടിയിൽ പിറവിയെടുത്തത്. ദീർഘദർശിയായ അബൂബക്കർ കാരകുന്നിെൻറ പ്രവർത്തനമികവിലൂടെ ശാന്തിഗ്രാമമെന്ന കാമ്പസ് ചിറകുവിരിച്ച് പറന്നു. ഓർഫനേജിെൻറ കീഴിലായി നിരവധി വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത കേന്ദ്രങ്ങൾ ഉയർന്നുവന്നു. 1975ൽ ദഅ്വ കോളജും 2005ൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന പേരിൽ ഗവ. എയ്ഡഡ് കോളജും സ്ഥാപിതമായി, അനാഥകൾക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന രാജ്യത്തെ ഒരേയൊരു കലാലയം അമൽ കോളജാണ്. നാക് എ ഗ്രേഡ് സ്വന്തമാക്കിയ ഈ കാമ്പസിനെ ഇന്ത്യയിലെതന്നെ മികച്ച സ്ഥാപനമാക്കി വളർത്തിയെടുക്കാൻ സാധിച്ചു. പിന്നാക്കംനിൽക്കുന്ന കിഴക്കൻ ഏറനാടിെൻറ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഈ സ്ഥാപനം നൽകിയ സംഭാവന ചെറുതല്ല. ഇന്ന് അമൽ കോളജ് കാമ്പസിൽ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ലോകമലയാളികൾക്ക് അഭിമാനമായ എം.എ. യൂസുഫലിയാണ്.
വിവിധ മതസംഘടനകളുടെ കീഴിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് യതീംഖാനകൾ പ്രവർത്തിച്ചുവരുന്നുണ്ട്. സമൂഹത്തിൽ ഒന്നുമാകാതെ പോകുമായിരുന്ന ലക്ഷക്കണക്കിന് അനാഥകളും അഗതികളുമാണ് ഈ പ്രസ്ഥാനം വഴി വലിയ ഉയരങ്ങളിലെത്തിയത്. കാലത്തിെൻറ മാറ്റത്തിനനുസരിച്ച് ഈ പ്രസ്ഥാനവും മാറുകയാണ്. അനാഥത്വത്തിെൻറ നീറ്റലുകളിൽ ഒതുങ്ങിപ്പോകാതെ, ഓരോ വിദ്യാർഥിക്കും സ്വപ്നങ്ങളുടെ പുതിയ ചക്രവാളങ്ങളിലേക്ക് കുതിക്കാനുള്ള കരുത്ത് നൽകിയാണ് ഈ പ്രസ്ഥാനം വ്യത്യസ്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.