ബോധനശാസ്ത്രത്തിൽ ഊന്നണം ഒാൺലൈൻ വിദ്യാഭ്യാസം
text_fieldsഓൺൈലൻ കോഴ്സുകൾ എന്ന സങ്കൽപം ലോകശ്രദ്ധ നേടിയത് രണ്ടായിരത്തിെൻറ തുടക്കത്തിൽ അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി (മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഓപൺ കോഴ്സ്വെയർ സംവിധാനം പ്രഖ്യാപിക്കുന്നതോടെയാണ്. 2002ൽ തന്നെ ഇത്തരം അമ്പതോളം കോഴ്സുകൾ അവർക്ക് പ്രഖ്യാപിക്കാനായി. ഇത്തരത്തിൽ ‘മൂക്’ (MOOC – മാസിവ് ഓപൺ ഓൺലൈൻ കോഴ്സ്) എന്ന ലേബലിൽ ഇന്ന് നിരവധി പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള (Coursera, Udemy, Edx....) കോഴ്സുകൾ ലഭ്യമാണ്. കേന്ദ്ര മാനവശേഷി വകുപ്പു തന്നെ ‘സ്വയം’ എന്ന പ്ലാറ്റ്ഫോമിൽ കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്. ഇതിൽ പലതും പഠിതാക്കൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്.
ഒരു ക്ലാസ്മുറിയിൽ ശരാശരി മുപ്പതു കുട്ടികളുണ്ടെങ്കിൽ അവർക്ക് വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ വിവിധ അധ്യാപകർ എന്ന രൂപത്തിൽ തന്നെയാണ് ഒരു മെൻററിന് വിവിധ പഠിതാക്കളായി ‘മൂഡിൽ’ പോലുള്ള ഓപൺ സോഴ്സ് ലേണിങ് മാനേജ്മെൻറ് സംവിധാനം. സംശയനിവാരണവും പഠനപുരോഗതിയുമൊക്കെയായി കുട്ടിയെ അറിഞ്ഞ് ഇടപെടാൻ ഒരു നല്ല അധ്യാപകന് (ഓൺലൈൻ ഗുരുവല്ല, ഓൺലൈനിലൂടെ സംവദിക്കുന്ന ഗുരുവിന്) വലിയ പരിമിതികളില്ലാത്തവിധം സംവിധാനങ്ങളുണ്ട്. ഇത് ഫ്ലിപ്ഡ് ക്ലാസ്റൂം മാതൃകയിലോ ബ്ലെൻഡഡ് ലേണിങ് മാതൃകയിലോ ഒക്കെയാകാം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ചും പൊതു വിഷയങ്ങൾക്കു പുറമെ വിവിധ സ്പെഷലൈസേഷൻ ആവശ്യമായി വരുമ്പോൾ, ഇതല്ലാതെ മാർഗമില്ലാതെയും വരാം.
കേരളത്തിലെ സ്കൂളുകൾ
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി ഐ.ടി @സ്കൂൾ പ്രോജക്ടിലൂടെയും ‘കൈറ്റി’ലൂടെയും നടപ്പാക്കിയ വിവിധ പദ്ധതികൾ വഴി കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് പ്രയോഗിക്കുന്നതിൽ വേറിട്ട ഒരു മാതൃക സ്വീകരിച്ചിട്ടുണ്ട്. ഇവിടെ സാങ്കേതികവിദ്യയെ കരിക്കുലവും പാഠപുസ്തകവും നിഷ്കർഷിക്കുന്ന ശേഷികൾ ഫലപ്രദമായി വിനിമയം ചെയ്യാനും പ്രബലപ്പെടുത്താനും കഴിയുന്ന ടൂളാക്കി മാറ്റുകയാണ്. സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗംകൊണ്ട് രണ്ടു ലക്ഷം ലാപ്ടോപ്പുകളിലായി 3000 കോടി രൂപയുടെ സാമ്പത്തിക ലാഭം കേരളത്തിലുണ്ടാക്കാനായി എന്നതിനപ്പുറം അറിവിെൻറ പരിധികളില്ലാത്ത വിശാലലോകം പരസ്പരം പങ്കുവെക്കപ്പെടുന്ന തരത്തിൽ നമുക്ക് ലഭ്യമായി. ഈ സാഹചര്യത്തിലാണ് ഈ കോവിഡ്കാല പ്രതിസന്ധിയെയും കാര്യമായി ബാധിക്കാതെ മുന്നേറാനാവുമെന്ന ശുഭപ്രതീക്ഷയിൽ നമ്മളെത്തുന്നത്.
ഡിജിറ്റൽ പരിശീലനങ്ങൾ
കേരളത്തിലെ പതിനായിരക്കണക്കിന് അധ്യാപകരുടെ പ്രബേഷൻ വിജയകരമായി പൂർത്തിയാക്കാൻ 45 മണിക്കൂർ ദൈർഘ്യമുള്ള ഐ.ടി കോഴ്സ് പൂർത്തിയാക്കണം എന്ന സർക്കാർ ഉത്തരവ് വരുകയും പ്രവൃത്തി ദിനങ്ങളിൽ ഇത്രയും അധ്യാപകർക്ക് പരിശീലനം നൽകുന്നത് സ്കൂളുകളിലെ പഠനത്തെ ബാധിക്കും എന്ന അവസ്ഥയുണ്ടാവുകയും ചെയ്തപ്പോഴാണ് 2019 ൽ ഇതിനുള്ള കോഴ്സ് ഓൺലൈനായി നടത്തുന്നത് പരിശോധിച്ചത്. അങ്ങനെ KOOL (KITE’s Open Online Learning) എന്ന ‘മൂക്’ പ്ലാറ്റ്ഫോമിൽ 10,000 അധ്യാപകർ ഓൺലൈൻപരിശീലനവും സർട്ടിഫിക്കറ്റും നേടി (കേരളത്തിലെ ആദ്യ സർക്കാർ അംഗീകൃത ‘മൂക്’ കോഴ്സും ‘കൂൾ’ ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്കൂൾ അധ്യാപകർ ഓൺലൈൻപരിശീലനം നേടിയതും ഈ പ്ലാറ്റ്ഫോം വഴിയാണ്). നിലവിൽ ഓരോ വർഷവും അഞ്ചുലക്ഷത്തിലധികം കുട്ടികൾ എസ്.എസ്.എൽ.സിക്ക് ഐ.ടി. പരീക്ഷ എഴുതുന്നത് കമ്പ്യൂട്ടറിലൂടെയാണല്ലോ.
കോവിഡ് -19 േലാക്ഡൗണിനു മുമ്പ് 82,000 വരുന്ന നമ്മുടെ പ്രൈമറി വിഭാഗം അധ്യാപകർക്ക് മാർച്ച് 18 ന് അഞ്ചു ദിവസം അവധിക്കാല പരിശീലനം ഓൺലൈനായി ആരംഭിച്ചിരുന്നു. സ്കൂളുകളിൽ ലഭ്യമാക്കിയ ലാപ്ടോപ്പുകളും ബ്രോഡ്ബാൻഡ് ഇൻറർനെറ്റും ഉപയോഗിച്ചുകൊണ്ടായിരുന്നു അത്. കുട്ടിക്ക് സ്കൂളുകളിൽ ഉപയോഗിക്കാൻ കഴിയാത്ത ഒരു സംവിധാനവും (മൊബൈൽ ആപ്പിലൂടെയുള്ള ഉള്ളടക്കമുൾപ്പെടെ) പ്രോത്സാഹിപ്പിച്ചിട്ടില്ല (സ്മാർട്ഫോണും ഇൻറർനെറ്റുമുണ്ടെങ്കിലും ഡിജിറ്റൽ റിസോഴ്സുകൾ നിലവിലുള്ള ഇൻറർനെറ്റ് ബാൻഡ്വിഡ്ത്തിൽ അനായാസേന ലഭിക്കുന്ന സാഹചര്യമല്ല പലപ്പോഴും കേരളത്തിൽ പോലും). ലോക്ഡൗൺ കാലത്ത് ആരംഭിച്ച ‘അക്ഷരവൃക്ഷം’ പദ്ധതിയിൽ അറുപതിനായിരത്തോളം കുട്ടികളുടെ സൃഷ്ടികൾ സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്തതും ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെയായിരുന്നു.
എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം
സൗജന്യമായോ കുറഞ്ഞ ഫീസിലോ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വെബിനാറുകൾ ഇപ്പോൾ സാധാരണമാണ്. അതോടൊപ്പം ഇനിയുള്ള കാലം ഔപചാരികവിദ്യാഭ്യാസത്തോടൊപ്പം അധിക ബിരുദങ്ങളും ഡിപ്ലോമകളുമെല്ലാം ഓൺലൈൻ വഴി നേടുന്ന പ്രവണത ശക്തി പ്രാപിക്കും. ഒരു മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധനിൽ നിന്ന് നേരിട്ട് കേൾക്കുക എന്നത് വലിയ സാധ്യത തന്നെ. അതോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ പെട്ട് ആപ്പുകൾക്ക് പിറകെപോയി പണം നഷ്ടപ്പെട്ട് ആപ്പിലാവുന്ന രക്ഷിതാക്കളുടെ എണ്ണവും കൂടും. പഠനബോധന രീതികളിലെ ശാസ്ത്രീയതക്കൊപ്പം സൈബർ സുരക്ഷ ഉറപ്പാക്കലും വെല്ലുവിളിയാണ്. ഇതിനനുസൃതമായ ഡിജിറ്റൽ സാക്ഷരത പ്രവർത്തനങ്ങൾ ഔപചാരികമായിത്തന്നെ ആരംഭിക്കേണ്ടതുണ്ട്.
ഔപചാരിക വിദ്യാഭ്യാസത്തിന് അതിേൻറതായ രീതി ശാസ്ത്രമുണ്ട്; മാർഗം നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോഴും അടിസ്ഥാനഘടന വളരെയധികം ചിന്താപ്രക്രിയകളിലൂടെ രൂപപ്പെടുന്നതും ദൃഢവുമാണ്. നാഷനൽ കരിക്കുലം ഫ്രെയിംവർക്കും (എൻ.സി.എഫ് 2005) അതിനെത്തുടർന്നുള്ള കേരള കരിക്കുലം ഫ്രെയിംവർക്കും (കെ.സി.എഫ്. 2007) ഇതിനുദാഹരണങ്ങളാണ്. ഇവയുടെ വിനിമയത്തിന് നേരിട്ടും ഓൺലൈനായും സമ്മിശ്രമായും ഉള്ള രീതികൾ അവലംബിക്കേണ്ടി വരും. കോവിഡ് കാലത്തെ പ്രതിസന്ധികൾ നേരിടാൻ താൽക്കാലികമായി ലഭ്യമായ സംവിധാനങ്ങൾ ഹ്രസ്വകാല പ്രതിവിധികളായി ഉപയോഗിക്കേണ്ടി വന്നേക്കാം. ‘മൂക്’ കോഴ്സുകൾ നിലവിലുള്ള കോഴ്സുകളെയും അധ്യാപകരെയും അപ്രസക്തമാക്കി എന്നും ഡിജിറ്റൽ മാധ്യമങ്ങൾ വഴി പഠനം നടത്തുമ്പോൾ അക്കാദമിക യോഗ്യതകൾക്കും ശേഷികൾക്കും ഉപരിയായി സാങ്കേതിക വിദഗ്ധർ പ്രതിഷ്ഠിക്കപ്പെടുന്നു എന്നുമൊക്കെയുള്ള വാദങ്ങൾ സൃഷ്ടിച്ച ആശങ്കകൾ മുന്നിലുണ്ടായിരുന്നു. കേരളത്തിൽ ഹൈടെക് വിദ്യാഭ്യാസം നടപ്പാക്കുന്ന ഘട്ടത്തിൽ ചില കോണുകളിൽനിന്നെങ്കിലും ഉയർന്ന ആശങ്ക ഇനി അധ്യാപകെൻറ റോൾ മെല്ലെ മെല്ലെ അപ്രസക്തമാവുമോ എന്നാണ്. എന്നാൽ, അധ്യാപകൻ ഫെസിലിറ്റേറ്റർ ആയ കൃത്യമായ സമീപനരേഖയാണ് നാം മുന്നോട്ടുവെച്ചത്.
അധ്യാപക പരിശീലനത്തിന് ആദ്യം പൂർണമായും ഓൺലൈൻ രീതിയായിരുന്നെങ്കിലും പിന്നീട് കൈറ്റ് വിക്ടേഴ്സ് എന്ന ബ്രോഡ്കാസ്റ്റ് മീഡിയയും യൂട്യൂബും ഉപയോഗിക്കുന്നതും അധ്യാപകരുടെ ഫീഡ്ബാക്കും സംശയങ്ങളും സമഗ്ര പോർട്ടൽൽ വഴി എടുക്കുന്നതും ഇത്തരത്തിൽ സമ്മിശ്രരീതി പിന്തുടർന്നുള്ള ഇടപെടലുകളാണ്. ജൂണ് ഒന്നു മുതൽ ‘കൈറ്റ് വിക്ടേഴ്സ്’ എന്ന കൂടുതൽ പേരിലെത്തുന്ന ബ്രോഡ്കാസ്റ്റ് മീഡിയം വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യുമ്പോഴും അതതു ക്ലാസ് അധ്യാപകർ തുടർപിന്തുണ പ്രവർത്തനങ്ങൾ ഓൺലൈനായും അല്ലാതെയും ഒപ്പം നടത്തണം എന്നു പറയുന്നതും അതുകൊണ്ടാണ്. എന്നാൽ, വേണ്ടയിടങ്ങളിൽ ഓൺലൈൻ സംവിധാനങ്ങൾ നിലവിലുള്ള അധ്യയന-പഠന പ്രക്രിയക്ക് അനുഗണമായും അവ പ്രബലപ്പെടുത്താനും ദീർഘകാല പദ്ധതികൾ സ്കൂൾ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നപോലെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രത്യേകമായി നടപ്പാക്കേണ്ടതുണ്ട്.
(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ -കൈറ്റ്- ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.