Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചോരവീണ...

ചോരവീണ സമരവഴികൾ

text_fields
bookmark_border
ചോരവീണ സമരവഴികൾ
cancel

2011ൽ ഡൽഹി ആഘോഷിച്ച അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിൽനിന്നും, 2012ലെ നിർഭയ കു ട്ടബലാത്സംഗക്കൊലയുടെ ഞെട്ടലിൽ ഒഴുകിയെത്തി ഭരണസിരാകേന്ദ്രം സ്തംഭിപ്പിച്ച ജനകീ യ സമരത്തിൽനിന്നും ഭിന്നമായിരുന്നു ഇപ്പോൾ രാജ്യമാകെ വ്യാപിച്ച പൗരത്വ ഭേദഗതി നിയ മത്തിനെതിരായ പ്രക്ഷോഭം. രാജ്യതലസ്ഥാനത്തെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ കാമ്പസിൽന ിന്നും വിദ്യാർഥികൾ ചെറുകൂട്ടങ്ങളായി തുടങ്ങിയ പ്രതിഷേധമാണ് നാടാകെ പടർന്ന് വ്യാ പിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിെൻറ തിട്ടൂരങ്ങൾക്ക് വഴങ്ങാത്ത ഇസ്ലാമിക സംസ്കാരവ ും ഇന്ത്യൻ നാനാത്വവും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ചരിത്ര നായകന്മാരായ മു ഹമ്മദലി ജൗഹറും സാകിർ ഹുസൈനും പടുത്തുയർത്തിയ ജാമിഅ തെന്ന ആ പ്രക്ഷോഭത്തിെൻറ പ്രഭവ കേന്ദ്രമായത് ചരിത്രത്തിെൻറ പുനരാവർത്തനം കൂടിയായിരുന്നു.


പാർലമെൻറിൽ പൗ രത്വ ഭേദഗതി നിയമത്തിൽ ചർച്ച നടക്കുന്ന വേളയിൽ തന്നെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയ ിൽ വിദ്യാർഥികൾ സമര രംഗത്തിറങ്ങി കഴിഞ്ഞിരുന്നു. വിദ്യാർഥികൾ ഒരുമിച്ചുള്ള ആദ്യ റാ ലി ജാമിഅയിൽ നടന്നത് ഡിസംബർ ഒമ്പതിനായിരുന്നു. രാജ്യസഭയും ബിൽ പാസാക്കിയതിെൻറ പിറ് റേന്ന് ഡിസംബർ 12ന് രാത്രി ജാമിഅ ഗേൾസ് ഹോസ്റ്റലിൽനിന്ന് പെൺകുട്ടികൾ മാർച്ചുമായി ഇറങ്ങിത്തിരിച്ചതോടെയാണ് കാമ്പസ് പൂർണാർഥത്തിൽ പൗരത്വ പ്രക്ഷോഭത്തിെൻറ പിടിയിലമർന്നത്. കാമ്പസിൽനിന്ന് പുറത്തേക്കും അന്ന് മാർച്ച് നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെച്ച രാത്രിയിൽ തന്നെയായിരുന്നു ജാമിഅയിലെ ശ്രദ്ധേയമായ ആ സമരവും. പെൺകുട്ടികൾ മുന്നിട്ടിറങ്ങിയ ആ സമരം ദേശീയശ്രദ്ധനേടിയതോടെ മാധ്യമങ്ങൾക്കൊപ്പം ഡൽഹി പൊലീസിെൻറയും ശ്രദ്ധ ജാമിഅക്കു മേൽ പതിഞ്ഞു.

പിറ്റേന്ന് വിദ്യാർഥികളുടെ പാർലമെൻറ് മാർച്ച് ഡൽഹി പൊലീസ് വഴിയിൽ തടഞ്ഞു. ലാത്തിച്ചാർജും കണ്ണീർവാതകവുമായി സമരത്തെ നേരിട്ട പൊലീസ് 50ഒാളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജാമിഅക്ക് ചുറ്റിലുമുള്ള ഒാഖ്ല നിവാസികളും ജാമിഅ വിദ്യാർഥികൾക്കൊപ്പം സമരത്തിനിറങ്ങി. 13ന് പൊലീസ് പൂർത്തിയാക്കാൻ അനുവദിക്കാതിരുന്ന പാർലമെൻറ് മാർച്ചുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാണ് ജുലൈനയിലേക്ക് നീങ്ങിയത്. എന്നാൽ, പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ന്യൂഫ്രണ്ട്സ് കോളനി റോഡിലേക്ക് തിരിഞ്ഞ് സമരക്കാർ മുന്നോട്ടുനീങ്ങിയപ്പോഴാണ് വളരെ ആസൂത്രിതമായി പൊലീസ് തന്നെ ബസുകൾക്കൊന്നാകെ തീവെക്കുന്നതും അതിെൻറ പേരിൽ അഴിഞ്ഞാടിയതും.

ജാമിഅ‘വാലാ ബാഗ്’
സമാധാനപരമായി നടന്നുവന്ന പ്രക്ഷോഭം അട്ടിമറിക്കാൻ ഡൽഹി പൊലീസ് തെന്നയാണ് അക്രമവും തീവെപ്പും നടത്തിയതെന്ന് വ്യക്തമാക്കുന്ന വിഡിയോകൾ വിദ്യാർഥികൾ പുറത്തുവിട്ടു. പൊലീസ് യൂനിഫോമിലും സിവിൽ യൂനിഫോമിലുമുള്ള പൊലീസുകാർ വാഹനങ്ങൾക്ക് തീവെക്കാൻ ശ്രമിക്കുന്നതിെൻറ വിഡിയോ ദൃശ്യം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെ ഡൽഹി പൊലീസ് വിദ്യാർഥികൾക്കുമേൽ ഉന്നയിച്ച ആരോപണത്തിെൻറ മുനയൊടിഞ്ഞു.

ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വിദ്യാർഥികളുടെ പ്രതിഷേധം


പൊലീസ് കാമ്പസിൽ കടന്നതോടെ വിദ്യാർഥികൾ ഹോസ്റ്റലുകൾക്കകത്തും ലൈബ്രറിക്കകത്തും അഭയം തേടിയെങ്കിലും അവിടെയും ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ലാത്തിച്ചാർജിൽ അന്ധ വിദ്യാർഥിക്കടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ഇരുട്ടിലമർന്ന കാമ്പസിനകത്തുനിന്ന് സ്ഫോടന ശബ്ദങ്ങളും പെൺകുട്ടികളുടെ നിലവിളികളും കേൾക്കുന്നുണ്ടായിരുന്നു.
കാമ്പസിനകത്ത് രാത്രി അതിക്രമിച്ചു കയറി അഴിഞ്ഞാടിയ പൊലീസ് കാമ്പസിൽ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് ജാമിഅക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ജെ.എൻ.യുവിലെയും ഡി.യുവിലെയും വിദ്യാർഥികളും പൗരസമൂഹവും ഡൽഹി പൊലീസ് ആസ്ഥാനം വളഞ്ഞു.

ശഹീൻ ബാഗിലെ വേറിട്ട രാപ്പകൽസമരം
ജാമിഅയിൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്കുനേരെ അതിക്രമം അരങ്ങേറുന്ന വാർത്ത കേട്ടാണ് ശഹീൻ ബാഗിലെ സ്ത്രീകൾ പൗരത്വ പ്രക്ഷോഭത്തിലേക്ക് എത്തിയത്. പൗരത്വ നിയമത്തിനെതിരെ ഓഖ്ല നിവാസികൾ ആഹ്വാനംചെയ്ത സമരം ശഹീൻ ബാഗിലുമുണ്ടായിരുന്നു. എന്നാൽ, ജാമിഅ കാമ്പസിൽ അതിക്രമിച്ചു കയറിയ പൊലീസ് നടത്തിയ തേർവാഴ്ചയുടെ ദൃശ്യങ്ങളും കുട്ടികളുടെ കരച്ചിലുംകേട്ട് സ്ത്രീജനങ്ങൾ ഒന്നടങ്കം വീടുകളിൽനിന്ന് ഡൽഹിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന നോയ്ഡ റോഡിൽ കുത്തിയിരിപ്പ് തുടങ്ങി. ഉച്ചക്ക് രണ്ടര മണിക്ക് ചെറിെയാരു പ്രതിഷേധ ജാഥയായി തുടങ്ങിയ പ്രക്ഷോഭം സ്ത്രീജനങ്ങളുടെ ഉപരോധ സമരമായി മാറി. അന്ന് തുടങ്ങിയ കുത്തിയിരിപ്പാണ് സ്ത്രീജനങ്ങളുടെ രാപ്പകൽ സമരമെന്ന നിലക്ക് പൗരത്വ നിയമത്തിെൻറ ശഹീൻ ബാഗിെൻറ വേറിട്ട സമരമായി മാറിയത്.

സമരമുഖത്ത് പൊലീസിന് പൂ നൽകുന്ന പെൺകുട്ടി


ചോരയിൽ മുങ്ങിയ അലീഗഢ്
ലോക്സഭ പൗരത്വ ഭേദഗതി ബിൽ പാസാക്കിയ ദിവസം അലീഗഢ് മുസ്ലിം സർവകലാശാലയിലും വിദ്യാർഥികൾ പ്രക്ഷോഭവുമായിറങ്ങി. ഡിസംബർ ഒമ്പതിന് വിദ്യാർഥികൾ ആഹ്വാനം ചെയ്ത മാർച്ചിന് അധ്യാപകർകൂടി പിന്തുണയുമായെത്തിയതോടെ ആയിരങ്ങളുെട പ്രതിഷേധമായി അത് മാറി. 12നാണ് അലീഗഢിൽ ആദ്യമായി പൊലീസ് ഇടപെടലിനുള്ള ശ്രമം നടന്നത്. അന്ന് ജില്ല ഭരണകൂടവും പൊലീസും അത് തടയാൻ ശ്രമിച്ചിരുന്നു. 13ന് അലീഗഢ് ജുമാ മസ്ജിദിൽനിന്ന് ജില്ല മജിസ്ട്രേറ്റിെൻറ ഒാഫിസിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. ആ മാർച്ച് ബാബേ സയ്യിദിന് അടുത്തു തടഞ്ഞപ്പോൾ വിദ്യാർഥി നേതാക്കളും അധ്യാപകരും ചേർന്ന് വിദ്യാർഥികളെ തിരിച്ചയച്ചു. ജില്ല മജിസ്ട്രേറ്റ് അവിടെവന്ന് നിവേദനം വാങ്ങിയതിനാൽ സമരം അവിടെ അവസാനിപ്പിച്ചു. എന്നാൽ, 15ന് നടത്തിയ മാർച്ചിനെ ഉത്തർപ്രദേശ് പൊലീസ് അതിമൃഗീയമായി നേരിട്ടു. കുട്ടികൾ കാമ്പസിന് പുറത്തേക്ക് കടക്കുന്നത് കാത്തിരുന്ന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ച് ലാത്തിച്ചാർജ് തുടങ്ങി. തുടർന്ന് കാമ്പസിലേക്ക് കയറിയ പൊലീസ് ഹോസ്റ്റലുകൾ കയറിയിറങ്ങി കുട്ടികളെ പിടിച്ചുകൊണ്ടുപോകാനും തുടങ്ങി. വിദ്യാർഥികളെ പുറത്തിറക്കി ഒരു ഹോസ്റ്റൽ മുറിക്ക് പൊലീസ് തീയിടുകയും ചെയ്തു. കൈകാലുകൾ തല്ലിയൊടിച്ചും ഗ്രനേഡ് എറിഞ്ഞും കാമ്പസിനകത്ത് അഴിഞ്ഞാടാൻ സർവകലാശാല രജിസ്ട്രാർതന്നെ അനുമതി നൽകിയതാണ് അലീഗഢിെൻറ ദുരന്തമായത്.

ചെേങ്കാട്ടയിൽനിന്ന് ജന്തർമന്തറിലേക്ക്
ഡൽഹിയുടെ സമരമുഖമായ ജന്തർമന്തറിൽ പൗരത്വ നിയമത്തിനെതിരെ ആദ്യ പ്രതിഷേധ സമരം നടക്കുന്നത് ഡിസംബർ ഏഴിനാണ്. ‘‘യുനൈറ്റഡ് എൈഗൻസ്റ്റ് ഹേറ്റാ’ണ് സമരം സംഘടിപ്പിച്ചത്. രാജ്യസഭ ബിൽ പാസാക്കുന്നതിെൻറ തലേന്നാൾ പൗരാവകാശ സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ പൗരത്വ നിയമത്തിെൻറ പകർപ്പുകൾ പ്രതിഷേധക്കാർ കത്തിച്ചു. ലോക്സഭയിൽ ബില്ലിനെ പിന്തുണച്ച ജനതാദൾ-യുവിെൻറ ന്യൂഡൽഹി ജന്തർമന്തറിലെ ആസ്ഥാനത്തേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ അിവടെ സ്ഥാപിച്ച ബോർഡുകൾ വലിച്ചുകീറുകയും ചെയ്തു.
ബിൽ രാജ്യസഭയും പാസാക്കിയാൽ ദേശവ്യാപക സമരത്തിന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ആഹ്വാനം ചെയ്തു. ചലോ ചെങ്കോട്ട സമരമെന്ന് പേരിടുകയും ചെയ്തു. ജാമിഅ വിദ്യാർഥികളും 50ലേറെ സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. അര ഡസൻ ഇടതുപക്ഷ സംഘടനകൾ മണ്ഡി ഹൗസിൽനിന്ന് പ്രഖ്യാപിച്ച പാർലമെൻറ് മാർച്ചും ചലോ ചെങ്കോട്ടയും ഒന്നാക്കി ഫിറോസ് ഷാ കോട്ലക്ക് മുന്നിലെ ശഹീദ് പാർക്കിൽ സംഗമിക്കാനും തീരുമാനിച്ചു. എന്നാൽ ആയിരക്കണക്കിന് സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ജന്തർമന്തർ അല്ലാതെ ഡൽഹിയിൽ എവിടെയും സമരം അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തു.

ചന്ദ്രശേഖർ ആസാദ് ഡൽഹി ജമാമസ്ജിദിനു മുന്നിൽ സമരം നയിച്ചപ്പോൾ


ഡൽഹി ജമാ മസ്ജിദും ചന്ദ്രശേഖർ ആസാദും
പൗരത്വ നിയമം മുസ്ലിംകളെ ബാധിക്കുന്നതല്ലെന്ന് ഷാഹി ഇമാം പ്രസ്താവനയിറക്കിയതിന് പിറകെ 20ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം ഡൽഹി ജമാ മസ്ജിദിൽ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അവിടെനിന്ന് പാർലമൻറിലേക്ക് മാർച്ച് നയിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് ദരിയാഗഞ്ച് പിന്നിട്ട മാർച്ചിനെ ഡൽഹി ഗേറ്റിൽ തടഞ്ഞ് അതിക്രൂരമായി നേരിട്ടു. ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്യാൻ മുതിർന്നതോടെ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന ജനം ജമാ മസ്ജിദിൽ അദ്ദേഹത്തിന് കാവലിരുന്നു. ഒടുവിൽ പുലർച്ച ജമാ മസ്ജിദിനകത്തേക്ക് പൊലീസ് ഇരച്ചുകയറുമെന്ന ഘട്ടമെത്തിയപ്പോൾ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആസാദ് കീഴടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nprCitizenship Amendment ActJamia studentsCAA protest
News Summary - one month for CAA protest-malayalam article
Next Story