Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബംഗാളിെൻറ മൈത്രി...

ബംഗാളിെൻറ മൈത്രി തകർക്കാൻ നുണക്കഥകൾക്കാവില്ല

text_fields
bookmark_border
ബംഗാളിെൻറ മൈത്രി തകർക്കാൻ നുണക്കഥകൾക്കാവില്ല
cancel

ജൂലൈ ആറ് വ്യാഴാഴ്ച മധ്യാഹ്നം. ബംഗാളിലെ ബശീറത് പട്ടണത്തിലെ ആശുപത്രി കിടക്കയിൽ ഇരിക്കുകയാണ് പ്രൊബാശിഷ് ഘോഷിെൻറ 65കാരനായ അച്ഛൻ. മാരകമായി മുറിവേറ്റനിലയിലാണയാൾ.  കൊൽക്കത്തയിലെ മെച്ചപ്പെട്ട ആശുപത്രിയിലേക്കു മാറ്റിയാലേ അയാളുടെ ജീവൻ രക്ഷിക്കാനാകൂ. പ്രബാശിഷ് അച്ഛനെ ആംബുലൻസിൽ കയറ്റുന്നതിനിടയിൽ ആശുപത്രി സൂപ്രണ്ട് എത്തി. മാരകമായി മുറിവേറ്റ മറ്റൊരാൾകൂടിയുണ്ട് ആശുപത്രിയിൽ. താങ്കൾ അയാളെക്കൂടി കൊണ്ടുപോകുമോ എന്നാരാഞ്ഞു. ബന്ധുക്കളാരും കൂടെയിെല്ലന്നും വൈകിയാൽ മരണം സംഭവിച്ചേക്കുമെന്നും സൂപ്രണ്ട് തെല്ലൊരാശങ്കയോടെ അറിയിച്ചു. െപ്രാബാശിഷ് തലകുലുക്കി. ഇരുവരുമായി പ്രബാശിഷ് കൊൽക്കത്തയിലേക്കു കുതിച്ചു.

പിറ്റേന്ന് രാവിലെ പ്രബാശിഷിെൻറ പിതാവ് കാർത്തിക് മരണത്തിനു കീഴടങ്ങി. മേഖലയിൽ  െപാട്ടിപ്പുറപ്പെട്ട സാമുദായിക ലഹളയിൽ പരിക്കേറ്റ് മരിച്ച ഏക വ്യക്തിയായിരുന്നു കാർത്തിക്. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നിറഞ്ഞ ഹിന്ദു കൗമാരക്കാരെൻറ ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ലഹളക്കു നിമിത്തമായത്. ഫസ്ലുൽ സർദാർ ആയിരുന്നു ആംബുലൻസിൽ കൊൽക്കത്തയിൽ എത്തിച്ച രണ്ടാമൻ. അയാൾ മുറിവുകളെ അതിജീവിച്ചു.‘‘എെൻറ അച്ഛൻ മരിച്ചതിൽ ദുഃഖമുണ്ട്. എന്നാൽ, ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ സന്തോഷിക്കുകയും ചെയ്യുന്നു’’. പ്രൊബാശിഷിേൻറതാണ് ഇൗ വാക്കുകൾ. ഇടക്ക് ഫസ്ലുൽ സർദാറിെൻറ വീട് സന്ദർശിച്ച് ആരോഗ്യസ്ഥിതികൾ അന്വേഷിക്കാനും അയാൾ സമയം കണ്ടെത്തുന്നു.

മതഭേദം ഇല്ലാത്ത മനുഷ്യസാഹോദര്യത്തിെൻറ ഇത്തരം നിരവധി കഥകൾ പറയാനുണ്ട് പശ്ചിമ ബംഗാളിന്. എന്നാൽ, സംസ്ഥാനത്ത് ഹിന്ദു- മുസ്ലിം ഭിന്നത രൂക്ഷമാണെന്നും ഹിംസയും  ധ്രുവീകരണവും മേൽക്കൈ നേടിക്കൊണ്ടിരിക്കുന്നു എന്നുമുള്ള പ്രചാരണങ്ങൾ തുടരുകയാണ് സമൂഹ മാധ്യമങ്ങൾ. കാർത്തികിെൻറ മരണത്തിൽ മുറവിളികൂട്ടുന്ന  വലതുപക്ഷ ഗ്രൂപ്പുകൾ കലുഷാന്തരീക്ഷത്തിൽനിന്ന് മുതലെടുപ്പ് നടത്താനുള്ള തന്ത്രങ്ങൾ മെനയുേമ്പാൾ മുസ്ലിംകളോട് നേരിയ നീരസം പോലുമില്ലാത്ത പ്രബാശിഷുമാർ നിരവധിയുണ്ട് വംഗനാട്ടിൽ. വിവാദ പരാമർശം പോസ്റ്റ് ചെയ്ത സൗവിക് സർക്കാർ എന്ന 17കാരെൻറ കാര്യംതന്നെ പരിശോധിക്കാം. അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് അവൻ ബശീറത്തിൽനിന്ന് 15 കി.മി ദൂരെ പൊലീസ് ഒാഫിസറായ അമ്മാവെൻറ വസതിയിലായിരുന്നു താമസിച്ചിരുന്നത്. സൗവിക് താമസിച്ച ആ വീട് നൂറുകണക്കിന് ആൾക്കാർ ചേർന്ന് അഗ്നിക്കിരയാക്കിയതായി വാർത്തകൾ പ്രചരിക്കപ്പെട്ടു. എന്നാൽ,  ഒരു പോറൽപോലും  ഏൽക്കാതെ ആ വീട് അതേപടി നിൽക്കുന്നതാണ് എനിക്ക് കാണാൻ സാധിച്ചത്.  പനകളും ഇതര മരങ്ങളും വലയം ചെയ്ത വീട്ടുവളപ്പ്. സമീപത്തായി പരന്നുകിടക്കുന്ന കൃഷിഭൂമി. അവിടെയെങ്ങും കൊള്ളിവെപ്പ് നടന്നതിെൻറ ഒരടയാളവുമില്ല. ആ ഗ്രാമത്തിൽ ഹിന്ദുക്കളും മുസ്ലിംകളും ഒരുമയോടെ ജീവിക്കുന്നു. റോഡിെൻറ ഏതാനും വാരം  ദൂരെയായി ഒരു മസ്ജിദ്. സൗവികിനോ അദ്ദേഹത്തിെൻറ ബന്ധുക്കൾക്കോ അയൽക്കാരനായ മുസ്ലിംകളിൽനിന്ന് നാളിതുവരെയായി ഒരു ഉപദ്രവവുമേറ്റതായി അറിവില്ല.

bangal-riot-sauvik-house-listicle
വിവാദപരാമർശം പോസ്റ്റ് ചെയ്ത സൗവികിെൻറ വീട്
 

പ്രദേശത്തെ പള്ളി ഇമാം മൗലാന മുഹമ്മദ് യാസീന് ഇൗ കുടുംബത്തെ നേരിട്ടറിയാം. അവൻ അത്തരമൊരു കുനുഷ്ഠ് വേല ചെയ്യുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് ഇമാമിെൻറ പ്രതികരണം. ഇൗ അവിശ്വസനീയതതന്നെയാണ് ഗ്രാമത്തിലെ ഇതര വ്യക്തികളും പങ്കുവെക്കുന്നത്. ഒരു ഉരസലുമില്ലാതെ അനേക വർഷങ്ങളായി ഞങ്ങൾ ഹിന്ദുക്കളും മുസ്ലിംകളുമായി ഇവിടെ താമസിച്ചുവരുകയാണ്. പള്ളിയുടെ കതകുകൾക്ക് പൂട്ടുപോലും ഞങ്ങൾ ഉപയോഗിക്കാറില്ല. സർക്കാറിെൻറ വീടിനുനേരെ ആക്രമണം നടത്താൻ എത്തിയവർ ഇൗ പ്രദേശത്തുകാരല്ല, പുറംനാട്ടുകാരാണെന്നും ഗ്രാമീണർ വിശദീകരിക്കുന്നു.
സൗവികിെൻറ മുസ്ലിംകളായ ക്ലാസ്മേറ്റുകളും സ്നേഹപൂർവമാണ് അവനെ ഒാർമിക്കുന്നത്. ‘‘ഞങ്ങൾ ഒരുമിച്ച് ക്രിക്കറ്റ് കളിക്കാറുണ്ട്. ഒരിക്കലും ഒരു വഴക്കുപോലും ഉണ്ടായിട്ടില്ല’’ -കൂട്ടുകാരുടെ മൊഴി.

സൗവികിെൻറ അമ്മാവൻ ബബ്ലു സർക്കാർ പൊലീസ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്നു. സൗവികിെൻറ അമ്മ മരിച്ചതിനെ തുടർന്ന് അച്ഛൻ മറ്റൊരു വിവാഹം ചെയ്തു. തുടർന്നാണ് സൗവിക് അമ്മാവെൻറ വസതിയിൽ താമസിക്കാനെത്തിയത്. ഇൻസ്പെക്ടറുടെ സുഹൃത്ത് അമീറുൽ ഇസ്ലാം ആണ് ആ കഥകൾ വിശദീകരിച്ചത്. മക്കളോടൊപ്പം കളിക്കാൻ വൈകുന്നേരങ്ങളിൽ അവൻ തെൻറ വീട്ടിൽ സ്ഥിരമായി എത്താറുള്ളതായും അമീറുൽ ഇസ്ലാം പറയുന്നു. ‘‘അവെൻറയും ഞങ്ങളുടെയും കുടുംബങ്ങൾ ഉറ്റ സൗഹൃദത്തിലായിരുന്നു. അവരുടെ അടുക്കളയോളം കയറിച്ചെല്ലാൻ പോലും സ്വാതന്ത്ര്യമുള്ള അടുപ്പം. ഇതുവരെ ആ കുടുംബത്തിൽനിന്ന് മുസ്ലിംവികാരം വ്രണപ്പെടുത്തുന്ന ഒരു വാക്കുപോലും കേൾക്കാനിടയായിട്ടില്ല.’’ അമീറുൽ ഇസ്ലാം ആണയിടുന്നു
എന്നാൽ, ജൂലൈ മൂന്നിന് സൗവിക് പോസ്റ്റ് ചെയ്തതായി ആരോപിക്കപ്പെട്ട പോസ്റ്റ് ചില പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ചു. പിറ്റേന്ന് ആ വീടിന് സമീപത്തുകൂടി കടന്നുപോകുേമ്പാൾ ഏതാനും പേർ വീടിനു വട്ടമിട്ടുനിൽക്കുന്നതായി അമീറുൽ ഇസ്ലാം കണ്ടു. ഒട്ടും പരിചയമില്ലാത്ത മുഖങ്ങൾ. നിങ്ങൾ എന്തിന് വന്നു എന്ന ചോദ്യത്തിന് മറുപടി നൽകാതെ അവർ തന്നെ ആട്ടിയകറ്റിയതായും അമീർ പറഞ്ഞു.

അൽപം കഴിഞ്ഞ് സൗവികിെൻറ ബന്ധുക്കൾ തന്നെ ഫോണിൽ ബന്ധപ്പെട്ടു. അവർ വീട് വിട്ടതായും വീട് പൂട്ടാൻ മറക്കരുതെന്നുമായിരുന്നു സന്ദേശം. അമീർ താക്കോലുകൾ സംഘടിപ്പിച്ച് അയൽപക്കത്തെ താമസക്കാരെയും വിളിച്ചുവരുത്തി വീട് പൂട്ടി താക്കോലുകൾ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ചാമ്പലാക്കപ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെട്ട ആ വീടിനു നേർക്ക് ആക്രമണം ഉണ്ടായോ? വീടിെൻറ അടുക്കളഭാഗത്ത് ചെറിയ തീ കണ്ടെങ്കിലും അവ ഉടൻ കെടുത്തിയ നിലയിലായിരുന്നു. മഗുർഖാലി എന്ന ഇൗ ചെറുഗ്രാമത്തിൽ ഇതുവരെ വർഗീയ ലഹളകൾ അരങ്ങേറിയതായി അറവില്ല. അപൂർവമായി സംഭവിക്കുന്ന ചില തർക്കങ്ങളൊഴിച്ച്. ഹിന്ദുക്കളും മുസ്ലിംകളുമെല്ലാം പരസ്പരം അടുത്തറിയുന്നവർ. ഒരിക്കൽ പള്ളിയിൽ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിനെചൊല്ലി ചെറിയ തർക്കമുണ്ടായി. ഒടുവിൽ ആരുടെയും എതിർപ്പില്ലാതെ ഉച്ചഭാഷിണി സ്ഥാപിക്കാൻ സർവരും തീരുമാനിക്കുകയും ചെയ്തു.

ഒരിക്കൽ ഹോളി ആഘോഷവേളയിൽ ഒരു ഇമാമിെൻറ  വസ്ത്രത്തിൽ ചായമൊഴിച്ച സംഭവമുണ്ടായി. ചെറിയ തർക്കം ഉടലെടുത്തെങ്കിലും ഉടനെ പ്രശ്നം കെട്ടടങ്ങുകയും ചെയ്തു. സംഘർഷങ്ങളെ മുളയിലെ നുള്ളുന്ന ശീലക്കാരാണ് ഗ്രാമീണർ. ഗ്രാമത്തിലെ പുകൾപെറ്റ ഹിന്ദു -മുസ്ലിം മൈത്രി ബി.ജെ.പി നേതാക്കൾപോലും സ്വാഗതം ചെയ്യുന്ന യാഥാർഥ്യമാണ്. പുതിയ സംഘർഷത്തെ ഇരുപക്ഷവും ശക്തമായി അപലപിച്ചുകഴിഞ്ഞു. പ്രകോപനപരമായ പോസ്റ്റ് പുറത്തുവിട്ട സൗവിക്കിനെ അറസ്റ്റ്ചെയ്യാൻ മുറവിളികൂട്ടിയ ജനക്കൂട്ടത്തെ ഇമാമുമാർ ശാന്തരാക്കുകയായിരുന്നു. എന്നാൽ, പൊലീസിെൻറ അമാന്തവും അനാസ്ഥയും ജനക്കൂട്ടത്തെ ക്ഷുഭിതരാക്കി.

Abdar-Gazi-at-banga
പരിക്കേറ്റ അബ്ദർ ഖാസി
 

ജനക്കൂട്ടം പൊലീസ് സ്റ്റേഷനുമുമ്പിലെ വാഹനങ്ങൾ തകർക്കാൻ ശ്രമിച്ചു. സംഭവത്തെ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി വിമർശിക്കുകയുണ്ടായി. പൊലീസ് വാഹനങ്ങൾക്കുപുറമെ രണ്ടോ മൂന്നോ ചെറുവാഹനങ്ങൾക്കുനേരെയും ൈകയേറ്റമുണ്ടായി. എന്നാൽ, വ്യാപകമായ അക്രമങ്ങൾ അരങ്ങേറുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടത്. അമ്പലങ്ങൾപോലും ആക്രമണങ്ങൾക്കിരയായതായി സമൂഹമാധ്യമങ്ങൾ തട്ടിവിട്ടു. ആക്രമിക്കപ്പെട്ട അമ്പലങ്ങൾ തിരക്കി ഞാൻ പലസ്ഥലത്തും നടന്നെങ്കിലും  അത്തരം ൈകയേറ്റങ്ങൾക്കിരയായ അമ്പലങ്ങൾ ഒരാൾക്കും കാട്ടിത്തരാൻ സാധിച്ചില്ല. അമ്പലം ൈകയേറിയെന്ന ബി.ജെ.പി മുനിസിപ്പൽ കൗൺസിലർ  തപൻ ദേബ്നാഥിെൻറ  ആരോപണവും  വ്യാജ വാദമായിരുന്നു.

ബശീറത്തിലെ കാളിക്ഷേത്രം ആക്രമിക്കപ്പെട്ടത് ശരിയാണോ എന്നറിയാൻ ഞാൻ അമ്പലം സന്ദർശിക്കുകയുണ്ടായി. അവിടെ പ്രാർഥന നടക്കുന്നുണ്ടായിരുന്നു. എന്നാൽ, ക്ഷേത്രത്തിനു ഒരു കുഴപ്പവും പറ്റിയിരുന്നില്ല. നിരവധി ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതായി പ്രസ്താവന ഇറക്കിയ ദേബ്നാഥ്  ആർക്കെല്ലാം പരിക്കേറ്റു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, മുസ്ലിംകൾക്കുനേരെ നടന്ന ആക്രമണങ്ങളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ പൂർണ മൗനം ദീക്ഷിച്ചതും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന പരാമർഥമാണ്. അത്തരം ആക്രമണങ്ങൾക്കിരയായ  ഏഴ് മുസ്ലിം യുവാക്കളെ ഞാൻ ആശുപത്രിയിൽ കണ്ടു.

യുവാക്കളുടെ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് രണ്ടുപേർ അറിയിച്ചു. തലേയാട്ടിയും കൈകാലുകളും തകർന്ന നിലയിലാണ് ഇവർ ആശുപത്രിയിൽ എത്തിയത്. സംഘർഷസംഭവങ്ങളുടെ പേരിൽ പരസ്പരം പഴിചാരി തിരക്കിലാണ് ബി.ജെ.പിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും. തൃണമൂൽ ഇസ്ലാമിക തീവ്രവാദത്തിന് പ്രോത്സാഹനം അരുളുന്നതായി ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ബി.ജെ.പി ആർ.എസ്.എസ് ഗൂഢാലോചനയാണ് സംഘർഷത്തിന് പിന്നിലെ യഥാർഥ കാരണമെന്ന് തൃണമൂൽ തിരിച്ചടിക്കുന്നു. മേഖലയിൽ ഇപ്പോൾ ശാന്തി പുനഃസ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഏതു സമയത്തും ഇൗ അന്തരീക്ഷം കലുഷിതമായി പരിണമിച്ചേക്കാം. വർഗീയ ധ്രുവീകരണമാകില്ല അതിെൻറ യഥാർഥ കാരണം. സ്വന്തം അജണ്ടകൾ നടപ്പാക്കാൻ സംഭവവികാസങ്ങൾക്ക് ദുർവ്യാഖ്യാനം ചമക്കുന്ന രാഷ്ട്രീയ കക്ഷികളായിരിക്കും പുതിയ സംഘർഷങ്ങളുടെ യഥാർഥ കാരണക്കാർ. എന്നാൽ, തങ്ങളെ ഭിന്നിപ്പിക്കാൻ മുതിരുന്ന രാഷ്ട്രീയക്കാരെ വ്യക്തമായി തിരിച്ചറിയുന്നുണ്ട് ബംഗാൾ ജനത.

കടപ്പാട് -ഫസ്റ്റ്പോസ്റ്റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsmalayalam newsbaduriabangal riotpeace in baduria
News Summary - no fake news has to destroy bangals peace - india news
Next Story