നവകേരള ചിന്തകൾ
text_fieldsകേരളം ഇപ്പോൾ പുതിയ തരം തുലാവർഷ പ്രളയക്കെടുതികൾ നേരിടുന്ന സമയമാണ്. ചെറിയ കാല യളവിൽ തന്നെ ആവർത്തിച്ചാവർത്തിച്ചു വരുന്ന ദുരന്തങ്ങൾ മനുഷ്യനിയന്ത്രണത്തിനപ്പു റത്തായിക്കഴിഞ്ഞിരിക്കുന്നു എന്ന് പഠിച്ചു നമ്മൾ. എന്നാൽ, മനുഷ്യസാധ്യമായ കുറേയേറെ പ രിഹാരക്രിയകൾ നമുക്ക് ചെയ്യാനാവും എന്നു മനസ്സിലാക്കാൻ ഇനിയും വൈകുന്നുണ്ടോ? ഓരോ മ നുഷ്യരും തിരുത്തലുകൾ നടത്തി പുതിയ ജീവിതസമീപനം െകെക്കൊള്ളാൻ തീരുമാനിക്കേണ്ട സ മയമാണിത്. കേരളത്തിെൻറ പുനർനിർമാണം സർക്കാറിനു മാത്രമായി നടപ്പാക്കാനാവില്ല. ര ാഷ്ട്രീയപാർട്ടികളും സാമൂഹികസംഘടനകളും വിദ്യാർഥികളും യുവജനങ്ങളും വിദ്യാഭ്യ ാസ പ്രവർത്തകരും മാധ്യമങ്ങളുമെല്ലാം നിർവഹിക്കേണ്ട വലിയ പങ്കുണ്ട്. ഓരോ കുടുംബത്തി െൻറയും മണ്ണ്, ജല വിഭവ വിനിയോഗവുമായി ബന്ധപ്പെട്ട സ്ഥൂലവും സൂക്ഷ്മവുമായ ആസൂത്ര ണം പ്രാദേശികാടിസ്ഥാനത്തിൽ സർക്കാറും ജനങ്ങളും പങ്കാളിത്താടിസ്ഥാനത്തിൽ നടപ്പ ാക്കണം.
തുലാവർഷത്തിൽ എറണാകുളം വെള്ളക്കെട്ടിലായത് നമ്മൾ കണ്ടു. മറ്റു സ്ഥലങ്ങള ും ഈ വിധം വെള്ളക്കെട്ടിലാവുകയും വെള്ളപ്പാച്ചിലിൽ അടർന്നു പോവുകയും ചെയ്യുന്നു. മണ്ണിലേക്ക് വീഴുന്ന വെള്ളത്തെ നഗരാസൂത്രണത്തിലും ഗ്രാമീണ വികസനാസൂത്രണത്തിലും ഏതൊക്കെ രീതിയിലാണ് നവകേരള ചിന്തകളിൽ ഉൾക്കൊള്ളിക്കുന്നത് എന്നതിെൻറ പ്രായോഗിക മാസ്റ്റർപ്ലാൻ ഉണ്ടാവണം. അതിനനുയോജ്യമായ സൂക്ഷ്മതല ആസൂത്രണപദ്ധതികളും. സ്വന്തം വീട്ടുമുറ്റം പോലും തന്നിഷ്ടപ്രകാരം പൂർണമായും സിമൻറിടാനോ ടൈൽസ് പതിക്കാനോ വലിയ മതിൽ കെട്ടി മറക്കാനോ മഴവെള്ളത്തെ അരക്ഷിതമാക്കി പൊതുവഴികളിലേക്ക് ഇറക്കിവിട്ട് വെള്ളക്കെട്ടുണ്ടാക്കാനോ ഈ ആസൂത്രണത്തിൽ അനുവദിക്കരുത്. അതേസമയം, പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ പ്രകൃതിവിഭവ വിനിയോഗം ആ പ്രദേശത്തിെൻറയും ജനങ്ങളുടേയും നിലനിൽപിനെ മുൻനിർത്തി അവരുടെ പങ്കാളിത്തത്തിലും തീരുമാനത്തിലും മേൽനോട്ടത്തിലും പരസ്പര വിശ്വാസത്തിലും തുല്യനീതി ഉറപ്പു വരുത്തി ശാസ്ത്രീയമായി നിർവഹിക്കപ്പെടുകയും വേണം.
പ്രകൃതി സംരക്ഷണ, പരിപാലന കേന്ദ്രിതമായ വികസനമാണ് പുതിയ കേരളത്തിന് അടിത്തറയായിരിക്കേണ്ടത്. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനാവശ്യമായ േപ്രാട്ടോക്കോൾ ഉണ്ടായിരിക്കുകയും നിശിതമായി നടപ്പിലാക്കുകയും വേണം. വനങ്ങൾ, കരിങ്കൽ, ചെങ്കൽ, കുന്നുകൾ, പുഴകൾ, കടൽ, തീരദേശം, കായലുകൾ, വയലുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഭൂവിഭാഗ, ആവാസ വ്യവസ്ഥ സമീപനം പുതിയ കേരള വികസന നയത്തിലും പരിപാടികളിലും ഉണ്ടാവണമെന്ന് ആവർത്തിക്കുകയാണ്.
പ്രകൃതിയെ പരിപാലിച്ചും ആശ്രയിച്ചും ജീവിക്കുന്ന ദരിദ്രരും ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും സ്ത്രീകളും ഈ ഭൂവിഭാഗ, ആവാസ വ്യവസ്ഥ കേന്ദ്രീകൃത വികസനസമീപനത്തിെൻറ പ്രധാന ഉപയോക്താക്കളും തീരുമാനമെടുക്കൽ പ്രക്രിയയിലെ പങ്കാളികളുമാണ് എന്നുറപ്പു വരുത്തണം. പ്രാദേശിക ഭരണനിർവഹണവ്യവസ്ഥയുടെ ഭാഗമായ ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റികൾക്ക് നിർണായക സ്ഥാനമുണ്ടായിരിക്കുകയും അവർ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിെൻറ കാവൽക്കാർ ആയിരിക്കുകയും വേണം.
പുതിയ കേരളത്തിലെ നിർമിതികൾ
കാലാവസ്ഥവ്യതിയാനത്തിെൻറ ആഘാതങ്ങളെ അതിജീവിക്കാവുന്ന നിർമിതികളാണ് ഉണ്ടാവേണ്ടത്. അതിവർഷം, പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, അതിവരൾച്ച, സൂനാമി, ചുഴലിക്കാറ്റ്, ഭൂചലനം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഇടവിട്ട് വരും. അതത് പ്രദേശങ്ങളിൽ ലഭ്യമായ നിർമാണവസ്തുക്കൾ വീടുനിർമാണത്തിന് ഉപയോഗിക്കണം. വെള്ളം കയറാത്ത ഉയർന്ന സ്ഥലങ്ങളിൽ മണ്ണും മുളയും ഉപയോഗിച്ചുള്ള പരമ്പരാഗതവും ആധുനികവുമായ സാങ്കേതികവിദ്യകളുടെ വളരെ സുരക്ഷിതവും മനോഹരവുമായ ധാരാളം കെട്ടിടങ്ങൾ പുതിയ കേരളത്തിലുണ്ടാവണം. നിർമാണത്തിനുപയോഗിക്കാവുന്ന ഏറ്റവും ഉറപ്പുള്ള മുളകളുടെ വ്യാപകമായ കൃഷി മുളകൃഷി, ജല, മണ്ണുസംരക്ഷണപ്രവർത്തനമായും പ്രളയപ്രതിരോധമായും ഉപജീവന മാർഗമായും കാർബൺ അളവ് കുറക്കുന്ന പ്രവർത്തനമായും പുതിയ കേരളത്തിന് വലിയ സംഭാവന നൽകും.
സാമൂഹിക സംഘാടനത്തിലൂടെ, വിശേഷിച്ച് ആദിവാസിമേഖലകളിലും തീരദേശമേഖലകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും സാങ്കേതികപരിശീലനം നൽകി ആവശ്യമായ നിർമിതികളുണ്ടാക്കാനുള്ള സ്വയംപര്യാപ്തതയും അടിസ്ഥാന സൗകര്യവികസനവും ഉറപ്പിക്കാനാവും. മധ്യവർഗ കുടുംബങ്ങളും പരിസ്ഥിതിക്കിണങ്ങുന്ന, നിർമാണ സാങ്കേതിക വിദ്യകൾ വ്യാപകമായി സ്വീകരിക്കുന്ന തരത്തിലേക്ക് പുതിയ കേരളത്തിെൻറ സാംസ്കാരിക സൗന്ദര്യ അവബോധം വളർന്നുവരണം. ഈ വിധമുള്ള നിർമിതികൾ സീറോ കാർബൺ എമിഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നതാകയാൽ ഇക്കോസിസ്റ്റം സർവിസ് എന്ന പരിഗണനയോെട, കെട്ടിടനികുതിയിൽ സൗജന്യം അനുവദിക്കണം. അതി പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം, മുഴുവൻ പഞ്ചായത്തുകളിലും കൃത്യമായി ഗ്രീൻ േപ്രാട്ടോക്കോൾ മോണിറ്ററിങ് സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കണം.
കേരളത്തിലെ സ്ത്രീകൾ
കേരളത്തിെൻറ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക ജീവിതത്തിൽ ലിംഗാധികാരം എത്ര ഹിംസാത്്മകമാണെന്ന് വീണ്ടും വീണ്ടും വെളിപ്പെടുത്തുന്ന സംഭവപരമ്പരകളാണ് വലിയ പ്രളയശേഷമുള്ള കേരളത്തിലും തുടരുന്നത്. സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനുനേരെ ഹിന്ദുത്വ സംഘടനകൾ നടത്തിയ ഹീനമായ ആക്രമണങ്ങളാണ് ഒരുദാഹരണം. നൂറ്റാണ്ടുകൾ പഴക്കമുള്ള മതപരമായ അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവക്കടിമകളാണ് കുറേയേറെ സ്ത്രീകളിന്നും. മതേതരമൂല്യങ്ങളെയും മാനവികതയേയും മുൻനിർത്തി സ്ത്രീകൾ ആത്്മവികാസത്തിലേക്ക് എത്തിച്ചേരണം. അക്രമ, ചൂഷണ, വിവേചനരഹിതമായ കുടുംബങ്ങളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആരാധനസ്ഥലങ്ങളുമാണ് സ്ത്രീകൾക്ക് ആവശ്യം. ഈ തിരിച്ചറിവുണ്ടാക്കുന്ന പാഠ്യപദ്ധതികൾക്കും പരിശീലനപരിപാടികൾക്കും സ്കൂൾതലം മുതൽ പ്രാധാന്യമുണ്ടായിരിക്കണം.
സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ, ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടിയുള്ള പുതിയ കേരളത്തെ നിർമിച്ചെടുക്കുക എന്നതിലേക്കായിരിക്കണം അടിസ്ഥാനപരമായ ഉൗന്നൽ. കുടുംബത്തിനു പുറത്തേക്ക് നിർഭയമായി സഞ്ചരിക്കാനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യം പരമപ്രധാനമാണ്. സ്ത്രീകളുടെ ഉപജീവനമാർഗവികസനത്തിൽ പ്രാധാന്യം കൊടുക്കേണ്ടത് സുസ്ഥിരമായ വരുമാനത്തിനും സാമൂഹിക നെറ്റ് വർക്കിങ്ങിനുമാണ്. കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ, ബോധവത്കരണ, അവബോധ പരിപാടികൾക്ക് ശരീരം, ലൈംഗികത, ആരോഗ്യം, പ്രത്യുൽപാദനം, പോഷകാഹാരം തുടങ്ങിയവ ഉൾക്കൊള്ളുന്ന സമഗ്രത വേണം.
വ്യത്യസ്തരായ സാമൂഹിക വിഭാഗങ്ങൾ
നവകേരളത്തിൽ കേരളത്തിലെ 37 വിഭാഗം ആദിവാസികൾക്ക് വ്യത്യസ്തമായ വികസന ആവശ്യങ്ങളുണ്ടെന്ന യാഥാർഥ്യം ഉൾക്കൊള്ളുന്ന വികസനനയം ഉണ്ടാവുമോ? ഭൂമി, വീട്, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ, കൃഷിയും മറ്റു ഉപജീവനമാർഗങ്ങളും തൊഴിൽ നൈപുണ്യങ്ങൾ തുടങ്ങിയവ ഓരോ വിഭാഗത്തിനും പൊതുവായും സവിശേഷമായും ആസൂത്രണം ചെയ്ത് നടപ്പാക്കിയാൽ കേരളത്തിലെ ആദിവാസികൾക്ക് അവരുടെ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലം ആത്്മവിശ്വാസത്തോടെ സൃഷ്ടിച്ചെടുക്കാനാവും.
അതുവഴി, ബഹുസ്വരതകളുടെ വികസനധാരകൾക്ക് തുല്യപ്രാധാന്യമുള്ള പുതിയ കേരളത്തെ നിർമിച്ചെടുക്കാൻ സാധിക്കും. അരക്ഷിതത്വത്തിനും ഭയത്തിനും ആശങ്കകൾക്കും ഇടമില്ലാതെ, ബഹുസ്വരമായ സമൂഹത്തിനെ ഒരുമിപ്പിച്ച് മുന്നോട്ടു നയിക്കുന്ന സാഹോദര്യത്തിെൻറയും സന്തോഷത്തിെൻറയും സമാധാനത്തിെൻറയും നിലനിൽപിെൻറ സൂചികകളുടെ അടിസ്ഥാനത്തിലാണ് ഒരു നാടിെൻറ വികസനം നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കപ്പെടുന്നത്. നവകേരളം എന്നാൽ സന്തോഷത്തിെൻറയും സമാധാനത്തിേൻറയും കേരളം എന്നാണ് ലക്ഷ്യംവെക്കേണ്ടത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.