Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചരിത്രത്തിലേക്കൊരു...

ചരിത്രത്തിലേക്കൊരു കർസേവ

text_fields
bookmark_border
vineeth s pillai vara
cancel
രാജ്യത്തെ പാഠ്യപദ്ധതിയിൽ തീവ്രഹിന്ദുത്വ ചിന്താധാര നിറക്കാനായി ബി.ജെ.പി സർക്കാർ നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമെന്ന് ആക്ഷേപമുയർന്ന, എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്‍കരണത്തിൽ 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിൽ വ്യാപക ഒഴിവാക്കലാണ് നടന്നിരിക്കുന്നത്. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും അടുത്ത അധ്യയനവർഷം മുതൽ മാറ്റം ബാധകമായിരിക്കും.

മായ്ച്ചുകളഞ്ഞവ

‘‘ഹിന്ദു-മുസ്‍ലിം ഐക്യത്തിനായി ഗാന്ധിജി നടത്തിയ ശക്തമായ നീക്കങ്ങൾ അത്രത്തോളമായതിനാൽ, ഹിന്ദുത്വവാദികളെ അത് പ്രകോപിതരാക്കുകയും അവർ അദ്ദേഹത്തെ വധിക്കാൻ പലകുറി ശ്രമിക്കുകയും ചെയ്തു. ഗാന്ധിവധം രാജ്യത്തെ വർഗീയ സ്ഥിതിഗതികളിൽ വലിയ തോതിലുള്ള അനുരണനം സൃഷ്ടിച്ചു. വിദ്വേഷ സംഘടനകളെ കേന്ദ്രസർക്കാർ അടിച്ചമർത്താൻ ആരംഭിച്ചു. അതിന്റെ ഭാഗമായി ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി’’

● 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും

● മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങൾ

● ജാതിവ്യവസ്ഥ

● 12ാം ക്ലാസ് ചരിത്ര പുസ്തകത്തിലെ കിങ്സ് ആൻഡ് ക്രോണിക്ൾസ് പാഠഭാഗത്തിലെ മുഗൾ കോർട്സ്(മുഗൾ ദർബാറുകൾ)നെ കുറിച്ചുള്ള മുഴുവൻ ഭാഗവും നീക്കി.

● 12ാം ക്ലാസ് സിവിക്സ് ടെക്സ്റ്റിൽ ഇന്ത്യൻ പൊളിറ്റിക്സ് സിൻസ് ഇൻഡിപെൻഡൻസ് എന്ന പാഠഭാഗത്തിലെ ‘റൈസ് ഓഫ് പോപുലർ മൂവ്മെന്റ്സ്’ അഥവാ ജനകീയ പ്രസ്ഥാനങ്ങളുടെ വളർച്ച, ഇറ ഓഫ് വൺ പാർട്ടി ഡൊമിനൻസ് അഥവാ ഏകകക്ഷി കുത്തക ഭരണത്തിന്റെ കാലം എന്നീ ഭാഗങ്ങൾ ഒഴിവാക്കി. ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘കോൾഡ് വാർ ഇറ’ അധ്യായങ്ങൾ നീക്കി.

● 11ാം ക്ലാസ് ഇന്ത്യാ ചരിത്രം -ഭാഗം 2: ഇസ്‍ലാമിക നാഗരികത, സംസ്കാരം, രാഷ്ട്രീയം എന്നിവ വിശദമാക്കുന്ന ‘സെൻട്രൽ ഇസ്‍ലാമിക് ലാൻഡ്സ്’, കൺഫ്രന്റേഷൻ ഓഫ് കൾച്ചേഴ്സ്, ഇൻഡസ്ട്രിയൽ റെവലൂഷൻ എന്നിവ പൂർണമായും നീക്കം ചെയ്തു.

● 10ാം ക്ലാസ്: ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്’ പുസ്തകം: ‘ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി’, ‘പോപുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ അധ്യായങ്ങൾ നീക്കി.

എൻ.സി.ഇ.ആർ.ടിയുടെ വാദം
‘‘കോവിഡ് മഹാമാരി പഠനപ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ 12ാം ക്ലാസിൽ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ചില അധ്യായങ്ങൾ ഒഴിവാക്കിയത്’’.
-എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേഷ് സക്‍ലാനി

എൻ.സി.ഇ.ആർ.ടി

സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മികവിനുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കായി പദ്ധതികളും നയങ്ങളും ആവിഷ്‍കരിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ആണ് ടെക്സ്റ്റ് ബുക്കുകളും അനുബന്ധ സംവിധാനങ്ങളും തയാറാക്കുന്നത്.

മുൻ എൻ.ഡി.എ ഭരണകാലത്തും

● ആദ്യ എൻ.ഡി.എ സർക്കാറായ, വാജ്പേയി മന്ത്രിസഭയുടെ കാലത്ത് ഇന്ത്യയിലെ മധ്യകാല മുസ്‍ലിം ഭരണാധികാരികളെ ക്രൂരന്മാരായ അധിനിവേശകരായി പാഠപുസ്തകങ്ങളിൽ ചിത്രീകരിച്ചിരുന്നു. ആ കാലഘട്ടത്തെ മങ്ങിയ യുഗമെന്നും വിശേഷിപ്പിച്ചു. എന്നാൽ, 2004ൽ ഭരണത്തിൽവന്ന യു.പി.എ സർക്കാർ ഈ പുസ്തകങ്ങൾ നീക്കുകയുണ്ടായി.

● എട്ടുവർഷത്തിനിടെ ഇത് മൂന്നാംതവണയാണ് എൻ.സി.ഇ.ആർ.ടി സിലബസിനെ കാവിവത്കരിക്കാനുള്ള നീക്കം നടത്തുന്നത്.

● 2017ൽ 182 പാഠപുസ്തകങ്ങളിലായി 1334 മാറ്റങ്ങൾ വരുത്തി. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലടക്കം അവതരിപ്പിക്കപ്പെട്ട വികലവും അബദ്ധജടിലവുമായ കാര്യങ്ങൾ പന്ത്രണ്ടാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളിൽ കയറിക്കൂടിയത് അങ്ങനെയാണ്.

● 2018ൽ വീണ്ടും ഇടപെടലുണ്ടായി. പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായി ചില പാഠഭാഗങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നുപറഞ്ഞ് നെഹ്റു അടക്കമുള്ള ദേശീയ നേതാക്കളെ സംബന്ധിച്ച പാഠങ്ങൾ ഒഴിവാക്കിത്തുടങ്ങി.

എട്ടുവർഷം; മൂന്നാംതവണ

മിത്തുകൾ എന്ന് വേർതിരിച്ച് പഠിപ്പിച്ചിരുന്നവയിൽ മിക്കതും 2014തൊട്ട് ലക്ഷണമൊത്ത ‘ചരിത്രവസ്തുത’കളായി മാറി.

ഇതൊന്നും രാജ്യത്തിന്റെ ചരിത്രത്തിൽനിന്ന് നിങ്ങൾക്ക് മായ്ച്ചുകളയാനാവില്ല
-മല്ലികാർജുൻ ഖാർഗെ,
കോൺഗ്രസ് അധ്യക്ഷൻ.
ചരിത്രത്തെ വർഗീയമായി തിരുത്തിയെഴുതുന്നത് വ്യാപകമായിരിക്കുന്നു.
-സീതാറാം യെച്ചൂരി,
സി.പി.എം ജനറൽ സെക്രട്ടറി

ടെക്സ്റ്റ് ബുക്കും ദേശീയ ആഖ്യാനവും

18 സംസ്ഥാനങ്ങളിലായി അഞ്ചുകോടിയോളം കുട്ടികൾ വായിക്കുന്ന എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് തങ്ങളുടേതായ ദേശീയ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. കുട്ടികൾ മാത്രമല്ല, സിവിൽ സർവിസ്, എസ്.എസ്.സി, ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരും ഈ പുസ്തകങ്ങൾ വായിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyNCERT textbook
News Summary - ncert textbook revision in controversy
Next Story