Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദേശീയപാത വികസനം...

ദേശീയപാത വികസനം സുഗമമാക്കാൻ

text_fields
bookmark_border
NH
cancel

കേരളത്തിന്‍റെ ദേശീയപാത വികസനം എത്രയും വേഗം നടപ്പാക്കണമെന്ന് ആഗ്ര ഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ, പദ്ധതിയുടെ സമഗ്രമായ ഫീസിബിലിറ്റ ി സ്റ്റഡിയും പദ്ധതിച്ചെലവും നഷ്ടപരിഹാരവും പുനരധിവാസവും സംബന് ധിച്ച ശരിയായ വിലയിരുത്തലും ന്യായപൂർണവും നീതിയുക്തവുമായ പുനര ധിവാസപാക്കേജും തയാറാക്കാതെയുള്ള നടപടികൾ പദ്ധതിയുടെ സുഗമ മായ പ്രവർത്തനങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇക്കാ ര്യം പലതവണ സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇപ്പോഴും പരിഗ ണനയിൽ വരാത്തതിൽ അതിയായ ദുഃഖമുണ്ട്.

ചേർത്തല-കഴക്കൂട്ടം പാത യുടെ ഫീസിബിലിറ്റി സ്റ്റഡിയെ കുറിച്ച് ഹൈകോടതി ഉന്നയിച്ച കാര്യങ്ങൾക ്ക് സർക്കാർ നൽകിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ പ്രശ്നം വീണ്ടും ഹൈകോടതിയുടെ മുന്നിലെത്തിയിരിക്കുകയാണ്. മറ്റു മേഖലകളിലും ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന സർക്കാറിെൻറയും യാഥാർഥ്യ ബോധമില്ലായ്മ പ്രതിഷേധത്തിനും തർക്കങ്ങൾക്കും ഇടവരുത്തിയിരിക്കുന്നു. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരവും മറ്റു നടപടികളും സ്വീകരിക്കുമെന്നാണ് പറയുന്നതെങ്കിലും 1956ലെ നാഷനൽ ഹൈവേ നിയമമനുസരിച്ചാണ് നോട്ടിഫിക്കേഷൻ ­­പുറപ്പെടുവിച്ചത്. ഈ അവ്യക്തത നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച ജനങ്ങളുടെ സംശയത്തിന് ആക്കം കൂട്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തുന്നു.

1) ദേശീയപാത സ്ഥലമെടുപ്പിന് 21,000 കോടി രൂപ ചെലവ് വരും എന്നും അതിെൻറ 25 ശതമാനമായ 5,250 കോടി രൂപ കിഫ്ബി വഴി സംസ്ഥാനസർക്കാർ ഗ്രാൻറായി നൽകുമെന്നും ഉള്ള ധാരണപത്രം ഒപ്പിട്ടിരിക്കുകയാണ്. ഏതു പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഈ തുക നിശ്ചയിക്കപ്പെട്ടതെന്ന് വ്യക്തമല്ല. സ്ഥലമെടുപ്പ് ചെലവിൽ ആദ്യം 24,000 കോടി എന്നും പിന്നീട് പടിപടിയായി കുറഞ്ഞ് 21,000 കോടി എന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, ഒക്ടോബർ30ലെ വാർത്ത പ്രകാരം 30,000 കോടി രൂപ വേണ്ടിവരുമെന്നാണ് പറയുന്നത്. വസ്തുനിഷ്ഠ പഠനത്തിെൻറ അഭാവമാണ് ഇതിനു കാരണം. കൃത്യമായ എസ്റ്റിമേറ്റ് ഇല്ലാതെ ഇത്തരമൊരു തീരുമാനത്തിൽ സ്ഥലമെടുപ്പ് നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതുകൊണ്ട് ഓരോ ജില്ലയിലെയും Competent Authority of Land Acquisition for NH (CALA NH)ൽ നിന്ന് അതതു ജില്ലകളിൽ നഷ്ടപരിഹാരം നൽകാൻ എത്ര കോടി രൂപ വേണ്ടിവരുമെന്ന് കൃത്യമായ കണക്കുകൾ ശേഖരിച്ച് വ്യക്തമായ ധാരണയിലെത്തിയ ശേഷം മുന്നോട്ടു പോകുന്നതായിരിക്കും ഏറ്റവും പ്രായോഗികം.

2) 2013 ലെ RFCTLARR നിയമപ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത് നടപ്പാക്കുന്നതിനു പുനരധിവാസ അതോറിറ്റി, പുനരധിവാസ കമ്മിറ്റി, പുനരധിവാസ പാക്കേജ്, മാറ്റിതാമസിപ്പിക്കുന്നതിനുള്ള ഭൂമി എന്നിവ നിശ്ചയിച്ച് കുടുംബങ്ങളെ അതിലേക്ക് മാറ്റി താമസിപ്പിച്ച ശേഷമേ കുടിയൊഴിപ്പിക്കാൻ പാടുള്ളൂ എന്നാണ് 2013 ലെ പുനരധിവാസനിയമം. എന്നാൽ, ഇൗ ഒരു നടപടിയും ഒരു ജില്ലയിലും നാളിതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. മേൽനിയമത്തിന് വിരുദ്ധമായി കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിരവധി കുടുംബങ്ങളോട് കുടിയൊഴിയാനാവശ്യപ്പെട്ടു നോട്ടീസ് നൽകുകയും ചെയ്തു. സർക്കാറിെൻറ ഈ നിലപാട് ചോദ്യംചെയ്ത് തൃശൂർ, മലപ്പുറം ജില്ലകളിലെ ഇരകൾ ഹൈകോടതിയിൽ നൽകിയ ഹരജികളിൽ ഹൈകോടതി സർക്കാറിെൻറ തുടർനടപടികൾ തടഞ്ഞു വിധികളും ഇറക്കിയിട്ടുണ്ട്. ഇതിനെതിരെ, അതായത് പുനരധിവാസം നൽകണമെന്ന ഹൈകോടതി വിധിക്കെതിരേ സർക്കാറും NHAIയും പുനഃപരിശോധനാ ഹരജി നൽകിയിരിക്കുന്നു.

മലപ്പുറം ജില്ലയിൽ അന്യായമായും അശാസ്ത്രീയമായും നിക്ഷിപ്തതാൽപര്യങ്ങൾക്കുവേണ്ടി അലൈൻമെൻറിൽ തിരിമറി നടത്തി കൂടുതൽ കുടുംബങ്ങളെ ദ്രോഹിക്കുന്ന വിഷയത്തിൽ ഇടപെട്ട ഹൈകോടതി കുറ്റിപ്പുറം മുതൽ രാമനാട്ടുകര വരെയുള്ള മുഴുവൻ നടപടികളും റദ്ദാക്കിയിരിക്കുകയാണ്. ഇതുതന്നെയാണ് മറ്റു ജില്ലകളിലും സംഭവിക്കാനിരിക്കുന്നതും. അതുകൊണ്ട് 2013ലെ പുതിയ നിയമപ്രകാരം പുനരധിവാസ പാക്കേജ് തയാറാക്കി ഇരകളുമായി സർക്കാർ ചർച്ച ചെയ്തു മുന്നോട്ടു പോയില്ലെങ്കിൽ പാത വികസനം സുഗമമാവില്ല.

3) ദേശീയപാതവികസനം പൂർണമായും കേന്ദ്രത്തിെൻറ ചുമതലയാണ്. ചെലവ് മുഴുവൻ വഹിക്കേണ്ടത് കേന്ദ്രമാണ്. കേരളം ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇതിനെക്കാൾ വലിയ ചെലവിൽ പാതകൾ നിർമിച്ചിട്ടുണ്ട്. അവിടെയൊന്നും സംസ്ഥാന സർക്കാറുകളോട് വിഹിതം ചോദിച്ചിട്ടില്ല. എന്നാൽ, മുമ്പൊരിക്കലും ഇല്ലാത്ത വിധം ഭൂമിയേറ്റെടുപ്പ് ചെലവിെൻറ 25 ശതമാനം സംസ്ഥാനസർക്കാർ വഹിക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചത് സംസ്ഥാനത്തിന് വൻ സാമ്പത്തികബാധ്യത സൃഷ്ടിക്കലാണ് (നിയമസഭയും സർവകക്ഷി യോഗവും കൂടി ചർച്ചചെയ്ത് തീരുമാനമെടുക്കേണ്ട ഒരു വിഷയമായിരുന്നു ഇത്.)

MORTH, PWD, KIIFB എന്നിവ ചേർന്ന് ഒപ്പുവെച്ച കരാർ അനുസരിച്ച് സംസ്ഥാനം നൽകുന്ന തുക ഗ്രാൻറ് ആണെന്നും ടോൾ പിരിവിലൂടെ ലഭിക്കുന്ന തുകയുടെ കാര്യത്തിൽ പഴയപടി നാഷനൽ ഹൈവേ അതോറിറ്റിക്കുതന്നെയായിരിക്കും പരമാധികാരം എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നത് വിചിത്രമാണ്. സംസ്ഥാനം ഭീമമായ തുക മുടക്കിയിട്ടും ടോൾ വരുമാനത്തിെൻറ ന്യായവിഹിതം ചോദിച്ചു വാങ്ങാൻ പോലും സർക്കാർ തയാറായില്ല എന്നത് വലിയ വീഴ്ചയാണ്.

4) നഷ്ടപരിഹാരം വിതരണം ചെയ്യുമ്പോൾ ആറു ശതമാനം തുക സാൽവേജ് ചാർജായി കുറച്ച ശേഷം ബാക്കി നൽകിയാൽ മതിയെന്ന NHAI യുടെ പുതിയ ഉത്തരവ് CALA NH ഓഫിസുകളിൽ ലഭിച്ചിട്ടുണ്ട് എന്നാണ് വാർത്ത. മുമ്പ് കെട്ടിടം നഷ്ടപ്പെടുന്ന ഉടമകളിലെ കെട്ടിടാവശിഷ്ടങ്ങൾക്ക് ആവശ്യമുന്നയിക്കുന്ന ഉടമകളിൽനിന്ന് മാത്രമാണ് ഈ ചാർജ് ഈടാക്കിയിരുന്നത്.

5) നഷ്ടപരിഹാരം അധികമായാൽ കർശന ശിക്ഷ ഉദ്യോഗസ്ഥർ നേരിടേണ്ടി വരുമെന്ന പുതിയ ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കിയെന്ന് വാർത്തയുണ്ട്. ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി വില കൂടിയ ആധാരങ്ങൾ കണ്ടെത്തിയാലും അവ പരിഗണിക്കാതിരിക്കണം എന്ന കുതന്ത്രമാണ് ഇതിൽ സർക്കാർ പയറ്റുന്നത്. ഇരകളെ പ്രതിനിധാനംചെയ്യുന്ന സംഘടനകളുമായി ചർച്ച നടത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. എൻ.എച്ച്-17 - എൻ.എച്ച്-47 സംയുക്ത സമരസമിതിയുമായി ചർച്ച നടത്താൻ ഇനിയൊട്ടും വൈകരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayMalayalam ArticleNational Highway Development
News Summary - National Highway Development -Malayalam Article
Next Story