ദേശീയപാത വികസനം: കേന്ദ്രവും സംസ്ഥാനവും കൂട്ടുപ്രതികൾ
text_fieldsനമ്മുടെ ചിരകാല അഭിലാഷമായ ദേശീയപാത വികസനം നാം ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട ു പോകാതിരുന്നതിെൻറ ഉത്തരവാദികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾതന്നെ. കേന്ദ്ര സർക ്കാറിനു പറ്റിയ പ്രധാന പിഴവ് നയങ്ങളിലും സമീപനങ്ങളിലും നടപടികളിലും യാഥാർഥ്യബോ ധമുൾക്കൊണ്ടില്ല എന്നതാണ്.
കേരളത്തിെൻറ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പദ്ധതി തയാറാക്കി മുന്നോട്ടു പോകുന്നതിൽ കേന്ദ്രത്തിനും ദേശീയപാത അതോറിറ്റിക്കും വ ീഴ്ചപറ്റി. കേരളത്തിലെ ജനസാന്ദ്രത, ഉയർന്ന ഭൂമിവില, റിബൺ ഡെവലപ്മെൻറ് രൂപപ്പെട്ടത ിനാൽ വൻതോതിൽ കുടിയൊഴിപ്പിക്കേണ്ടി വരുന്ന അവസ്ഥ, പതിനായിരക്കണക്കിന് കടകളും വീടുകളും മറ്റു സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന സ്ഥിതിവിശേഷം, ഭൂമിയുടെ ല ഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ ഡി.പി.ആർ തയാറാക്കുമ്പോൾതന്നെ കേന്ദ്രസർക് കാരും ദേശീയപാത അതോറിറ്റിയും കണക്കിലെടുക്കേണ്ടതായിരുന്നു.
2013 ലെ ‘ദി റൈറ്റ് ടു ഫെയ ർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ’, ’റിഹാബിലിറ്റേഷൻ ആൻഡ് റ ീസെറ്റിൽമെൻറ് ആക്ട്’ പ്രകാരം നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനു പകരം 1956ലെ പെ ാന്നും വില നിയമപ്രകാരം നോട്ടിഫിക്കേഷൻ ഇറക്കാനുള്ള സംസ്ഥാന സർക്കാറിെൻറ ശിപാർ ശ കേന്ദ്രസർക്കാർ അംഗീകരിച്ചത് ഇരകളുടെ അർഹിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇതിെൻറ ഫലമായി ന്യായമായ ആനുകൂല്യങ്ങളും നഷ്ടപര ിഹാരവും പുനരധിവാസവും ഇല്ലാതായത് വൻ ജനപ്രതിഷേധം ക്ഷണിച്ചുവരുത്തി.
ജനങ്ങളുടെ ഇക്കാര്യത്തിലുള്ള ആവലാതികൾ ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം വന്ന ഹൈകോടതി ഉത്തരവ്. തട്ടിക്കൂട്ടി തയാറാക്കിയ പഠനറിപ്പോർട്ടിെൻറ അപാകതകൾ രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് സർക്കാറിന് ഹൈകോടതി നിർദേശം നൽകിയിരിക്കുകയാണ്. ചേർത്തല–തിരുവനന്തപുരം ദേശീയപാത വികസനത്തിെൻറ ഭാഗമായി തയാറാക്കി എന്നു പറയുന്ന സാധ്യതപഠന റിപ്പോർട്ടിൽ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളത് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതിയുടെ നിർദേശം.
ഇതെല്ലാം വ്യക്തമാക്കുന്നത് ദേശീയപാത അതോറിറ്റിയുടെ ജനവിരുദ്ധ സമീപനവും ബി.ഒ.ടി കമ്പനികളോടുള്ള പ്രീണനനയവുമാണ്. ജനതാൽപര്യം മാനിക്കുന്നതിനു പകരം ബി.ഒ.ടി കമ്പനികൾക്ക് എങ്ങനെ കൂടുതൽ നേട്ടമുണ്ടാക്കാം എന്നതിെൻറ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിയുടെ ഓരോ നീക്കവും നടപടിയും.
ബി.ഒ.ടി കമ്പനികളോടുള്ള അവരുടെ പ്രതിബദ്ധത മനസ്സിലാക്കാൻ പാലിയേക്കര ടോളിൽനിന്നും കമ്പനി കൊയ്തെടുക്കുന്ന വൻ ലാഭം മാത്രം കണക്കാക്കിയാൽ മതി. പാലിയേക്കര ടോളിൽനിന്നു 25.12.2018 വരെ 645.63 കോടി രൂപയാണ് ബി.ഒ.ടി കമ്പനി പിരിച്ചെടുത്തതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാകുന്നുണ്ട്. കമ്പനിയുടെ വരവ് സംബന്ധിച്ച് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് ഇപ്രകാരമാണെങ്കിൽ യഥാർഥ വരുമാനം എത്രയോ അധികമായിരിക്കും.
ഈ േപ്രാജക്ടിെൻറ കരാർ കാലാവധി തീരുമ്പോൾ ബി.ഒ.ടി കമ്പനി ചുരുങ്ങിയത് 4461 കോടി രൂപയോളം വരുമാനം ഉണ്ടാക്കും എന്നാണ് കണക്ക്. ഇക്കാര്യത്തിൽ തൃശൂർ സെൻറ്തോമസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവി ഡോ. വി.എം. ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ശ്രദ്ധേയമാണ്.
ഇടപ്പള്ളി മുതൽ മണ്ണുത്തിവരെ 64 കിലോമീറ്റർ വരുന്ന ഈ പദ്ധതി കരാറിലെ എസ്റ്റിമേറ്റ് തുക കേവലം 312 കോടി രൂപയായിരുന്നു. എന്നാൽ, പദ്ധതിനിർമാണ പ്രവർത്തനങ്ങൾക്ക് 725.82 കോടി രൂപ ചെലവ് ചെയ്തു എന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് പരിശോധനവിധേയമാക്കേണ്ടതാണ്. കമ്പനിയുടെ അവകാശവാദം സമ്മതിച്ചുകൊടുത്താൽതന്നെ ഓരോ വർഷവും ഉണ്ടാകുന്ന വാഹനങ്ങളുടെ വൻ വർധനവും ടോൾനിരക്ക് കൂട്ടുന്നതുമനുസരിച്ചും കമ്പനിക്കുണ്ടാക്കുന്ന വമ്പിച്ച അധികവരുമാനം കൂടി പരിഗണിച്ചാൽ അവരുടെ കൊള്ളലാഭത്തിന് കൈയും കണക്കുമില്ല. ഏതു സാഹചര്യത്തിലായാലും കമ്പനി ഉണ്ടാക്കുന്ന കൊള്ളലാഭം അതിഭീമമായിരിക്കും.
ഈ രീതിയിലുള്ള കോർപറേറ്റ് ബി.ഒ.ടി കമ്പനികളുടെ കൊള്ളയടിക്കാണ് കേരള വ്യാപകമായി ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നതും സംസ്ഥാന സർക്കാർ പിന്തുണക്കുന്നതും. ഇത്തരത്തിലുള്ള ഇരുപതോളം ടോൾ പ്ലാസകൾക്കാണ് സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും അവസരമൊരുക്കുന്നത്. സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നും അതിഗൗരവതരമായ വീഴ്ചയാണ് ദേശീയപാത വികസനത്തിൽ വന്നിട്ടുള്ളത്.
1956ലെ പൊന്നുംവില നിയമത്തിനുപകരം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം ചെയ്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം പോലും കേന്ദ്ര സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ സംസ്ഥാന സർക്കാർ വേണ്ടപോലെ ശ്രമിച്ചില്ല. പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിക്കുന്നതിന് അമിത ആവേശം കാണിച്ച മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ താൽപര്യ സംരക്ഷണത്തിന് വേണ്ടതൊന്നും ചെയ്തില്ല.
ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് സത്യസന്ധമായ ഡിപി.ആർ തയാറാക്കുന്നതിൽ വേണ്ടപോലെ സംസ്ഥാന സർക്കാർ ഇടപെട്ടില്ല. കൃത്യമായ ഫീസിബിലിറ്റി സ്റ്റഡി, സാമൂഹിക ആഘാതപഠനം, പരിസ്ഥിതി ആഘാതപഠനം ഇക്കാര്യങ്ങളൊക്കെ നേരെ ചൊവ്വേ നടത്തിക്കുന്നതിലും സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി.
നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള ഉദ്യോഗസ്ഥർ കൃത്യവിലോപം കാണിച്ചു. ഇരകളുടെ പരാതികൾക്ക് ശരിയായ ഹിയറിങ് നടത്തി തീർപ്പു കൽപിക്കുന്നതിനു പകരം നോട്ടിഫിക്കേഷൻ വന്ന ഉടനെതന്നെ പൊലീസ് സേനയെ വിന്യസിച്ച് ജനങ്ങളെ അടിച്ചമർത്തി കാര്യങ്ങൾ മുന്നോട്ടു നീക്കുന്നതിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചു. പലയിടത്തും ജനങ്ങൾക്കു നേരെ യുദ്ധപ്രഖ്യാപനമാണ് അധികാരികൾ നടത്തിയത്. പുനരധിവാസം, യഥാർഥ നഷ്ടപരിഹാരം എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താനും നീതി ഉറപ്പാക്കാനും ശ്രമിക്കേണ്ട സംസ്ഥാന സർക്കാർ അതിന് തയാറായില്ല.
നിരവധി സ്ഥലങ്ങളിൽ നിലവിലുണ്ടായിരുന്ന അലൈൻമെൻറുകൾ നിക്ഷിപ്ത താൽപര്യക്കാർക്ക് വേണ്ടി വിചിത്രമായ നിലയിൽ മാറ്റിമറിച്ചതും വൻ ജനരോഷത്തിന് ഇടവരുത്തി. സംസ്ഥാനത്ത് എത്രയോ സ്ഥലങ്ങളിലാണ് അലൈൻമെൻറ് മാറ്റങ്ങൾക്കെതിരെ ജനകീയസമരം ഉയർന്നത്. അലൈൻമെൻറുകളിൽ മാറ്റങ്ങൾ ഉണ്ടായത് ദേശീയപാത സുഗമമാക്കുന്നതിനോ പദ്ധതിച്ചെലവ് കുറക്കുന്നതിനോ അല്ല, മറിച്ച് സ്ഥാപിത താൽപര്യക്കാരുടെയും സാമ്പത്തികശക്തികളുടെയും സൗകര്യത്തിനും ചൂഷണത്തിനും വേണ്ടിയാണ്.
കുടിയൊഴിപ്പിക്കൽ ഒഴിവാക്കി എലിവേറ്റഡ് ഹൈവേ സ്ഥാപിച്ച് പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയുന്ന സ്ഥലങ്ങളിൽപോലും അതിനുവേണ്ടി ഫലപ്രദമായി ശിപാർശ ചെയ്യാതെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നവരെ വികസനവിരോധികളായി ചിത്രീകരിച്ച് പട്ടാളഭരണത്തെപ്പോലും നാണിപ്പിക്കുന്ന നിലയിൽ അടിച്ചമർത്തൽ നടപടിയിലൂടെ കാര്യങ്ങൾ നടത്തിയെടുക്കാനുള്ള അതിവ്യഗ്രതയുമായി പോകുന്ന സംസ്ഥാന സർക്കാറിനും പ്രശ്നങ്ങൾ സങ്കീർണമാക്കി മാറ്റിയതിൽ വലിയ ഉത്തരവാദിത്തമുണ്ട്. ജനാധിപത്യ സംവിധാനത്തിൽ വികസനത്തിെൻറ അടിസ്ഥാനതത്വം ജനഹിതവും ജനപങ്കാളിത്തവുമാണ്. അതല്ലാതെ ലാത്തിയും തോക്കുമല്ല.
ഇനിയെങ്കിലും ബന്ധപ്പെട്ട ജനകീയ സമര സമിതികളുമായി ചർച്ചചെയ്ത് പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ രമ്യമായ പ്രശ്നപരിഹാരത്തിലൂടെ ദേശീയപാത വികസന പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.