Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപടനായകൻ

പടനായകൻ

text_fields
bookmark_border
modi
cancel

ഉത്തര ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ വഡ്നഗര്‍ ഗ്രാമത്തില്‍ 1950 സെപ്റ്റംബര്‍ 17നാണ് ന രേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം. ദാമോദര്‍ദാസ് മൂല്‍ ചന്ദ് മോദിയുടേയും ഹീരാ ബെ ന്നിേൻറയും ആറുമക്കളില്‍ മൂന്നാമന്‍. സാധാരണ കുടുംബ പശ്ചാത്തലം. അച്ഛന്‍ ദാമോദര്‍ദാസ് വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം ചായക്കട നടത്തിയിരുന്നു. അച്ഛനെ സഹായിക്കാന്‍ അ ഞ്ചു വയസ്സുമുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ചായ വില്‍ക്കാന്‍ മോദിയും കൂടി. ഈ ചായക ്കടയുടെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഗുജറാത്ത് സംസ്ഥാനവാദികളായ മഹാഗുജറാത്ത് ജന താ പരിഷത്തിെൻറ ഓഫിസില്‍ എത്തിയ മോദി അവിടത്തെ കുട്ടികളുടെ നേതാവായി. ഈ ‘വളര്‍ച്ച’ പ തിയെ ആര്‍.എസ്.എസ് ശാഖകളിലെത്തിച്ചു. പിന്നീടുള്ള ജീവിതത്തിലെമ്പാടും ഹിന്ദുത്വ അജണ്ടയുമായി ആര്‍.എസ്.എസിന് ഒപ്പമോ അവര്‍ക്ക് മുന്നിലോ നടന്നു മോദി. ആദ്യവസാനം സംഘ പ്രചാരക്.

വഡ്നഗറില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോദി ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ഈ സമയത്ത് എ.ബി.വി.പി നേതാവായി ഉയര്‍ന്നു. 17ാം വയസ്സില്‍ യശോദ ബെന്നിനെ വിവാഹം കഴിച്ചു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍തന്നെ ഭാര്യയുമായി പിരിഞ്ഞു. എന്നാൽ, വിവാഹം രഹസ്യമാക്കിവെച്ച മോദി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാണ് താന്‍ വിവാഹിതനാണെന്ന കാര്യം ആദ്യം സമ്മതിച്ചത്.

ഭാര്യയെ ഉപേക്ഷിച്ച് ആർ.എസ്.എസിൽ സജീവമായ മോദി ഗുജറാത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ എത്തി. 2014 മേയ് 26ന് ഇന്ത്യൻ പ്രധാനമന്ത്രിപദവിയിൽ എത്തുന്നതിന് മുൻപ് 2001 ഒക്ടോബർ ഏഴ് മുതൽ 2014 മേയ് 21 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 1998 മുതൽ 2001 വരെ ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിസ്ഥാനം വഹിച്ചു. ഗുജറാത്തിൽ ബി.ജെ.പി പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ച മോദി കേശുഭായ് പേട്ടൽ രാജിവെച്ച ഒഴിവിൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതോടെയാണ് അധികാരപദവിയിലെത്തുന്നത്.

1989 മുതല്‍ 1995ലെ തെരഞ്ഞെടുപ്പുവരെ ഗുജറാത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ആസൂത്രകന്‍. പിന്നെ കണക്കുകൂട്ടലുകളും ആസൂത്രണവും കൃത്യമാക്കി ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലെത്തി. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവെച്ചപ്പോള്‍, 2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി. അതോടെ യഥാര്‍ഥ ‘മോദിയുഗം’ തുടങ്ങി. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയതിെൻറ ക്രെഡിറ്റില്‍ കസേര ഉറപ്പിച്ചു.

അധികാരമേറ്റ് നാലു മാസത്തിനുള്ളില്‍ 2002 ഫെബ്രുവരി 28ന് ഗോധ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ 59 ഹിന്ദു തീര്‍ഥാടകര്‍ ട്രെയിനില്‍ അഗ്നിക്കിരയായി. ആ സംഭവം മറയാക്കി ഗുജാറത്തില്‍ മുസ്ലിം വംശഹത്യ അരങ്ങേറി. ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയ കലാപം ഒതുക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും മോദി തികഞ്ഞ അനാസ്ഥ പുലര്‍ത്തിയെന്ന് ആരോപണം നേരിട്ടു. മോദി മന്ത്രിസഭയിലെ മായ കൊട്നാനി ഉള്‍പ്പെടെയുള്ളവര്‍ കലാപത്തിെൻറ പേരില്‍ പിന്നീട് ശിക്ഷിക്കപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിനു (എസ്.ഐ.ടി) മുമ്പാകെ ഹാജരായ മോദി ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യലിനു വിധേയമാകുന്ന ആദ്യ മുഖ്യമന്ത്രിയായി.

മോദിക്കെതിരെ വിമത ശബ്ദം മുഴക്കിയ ശങ്കര്‍ സിങ് വഗേല, കേശുഭായി പട്ടേല്‍, സുരേഷ് മേത്ത എന്നീ ആദ്യകാല ബി.ജെ.പി നേതാക്കൾക്കെല്ലാം പാര്‍ട്ടി വിട്ടോടേണ്ടിവന്നു. ഉദ്യോഗസ്ഥരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. തന്നെ എതിര്‍ത്ത ഗുജറാത്തിലെ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലില്‍. ഗുജറാത്ത് മോദിക്കൊപ്പംതന്നെയായിരുന്നു. 2001, 2002, 2007, 2012 വര്‍ഷങ്ങളിലായി നാലുവട്ടം മുഖ്യമന്ത്രിയായി.

മികച്ച വികസന മാതൃകയായി ഗുജറാത്തിനെ മോദിയും ബി.ജെ.പിയും ഉയര്‍ത്തിക്കാട്ടി. പക്ഷേ, സമൂഹത്തിലെ സമ്പന്നവിഭാഗത്തിനുമാത്രം ഗുണം ചെയ്യുന്നതായിരുന്നു സാമ്പത്തിക നയങ്ങളെന്ന ആക്ഷേപം നേരിട്ടു‍. അദാനി, അംബാനിമാരെപ്പോലുള്ള വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യ സംരക്ഷകൻ എന്ന ദുഷ്പേര് ലഭിച്ചു. ഏറ്റവും കൂടുതൽ എണ്ണം പ്രചാരത്തിലിരുന്ന 500, 1000 നോട്ടുകൾ ഒറ്റ രാത്രികൊണ്ട് നിരോധിച്ചതിലൂടെ പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

2014ല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി. ആ തന്ത്രം ഇൗ തെരഞ്ഞെടുപ്പിലും ഗുണം ചെയ്തു. പ്രധാനമന്ത്രിപദം മോദി ആര്‍.എസ്.എസ് നേതൃത്വത്തിെൻറ ആശിസ്സുകളോടെ നേടിയെടുത്തു. എതിര്‍ത്ത എല്‍.കെ. അദ്വാനിയുള്‍പ്പെടെയുള്ള പഴയ ക്യാമ്പിനെ ഒതുക്കി മൂലയിലാക്കി. ജസ്വന്ത് സിങ് പുറത്ത്, മുരളി മനോഹര്‍ ജോഷി നിശ്ശബ്ദന്‍. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽനിന്നും ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നും ഒരേസമയം ജനവിധി തേടിയ മോദി ഇപ്രാവശ്യം വാരാണസിയിൽമാത്രം മത്സരിച്ചു.

ഗുജറാത്ത് കലാപത്തിന്‌ എല്ലാവിധ ഒത്താശയും ചെയ്തു എന്ന ശക്തമായ ആരോപണം നിലനിന്നതിനാൽ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന്‌ വിസ നിഷേധിക്കുകയുണ്ടായി. എന്നാൽ, 2014ലെ പൊതു തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ മോദിയെ അമേരിക്കൻ പ്രസിഡൻറ് ബറാക്ക് ഒബാമ, നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും, അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ 2014 ജൂൺ മുതൽ 2018 ഡിസംബർവരെ 48 യാത്രകളിലൂടെ 55 രാജ്യങ്ങളിൽ സന്ദർശനം നടത്തി. 2021കോടി രൂപയാണ് അതിനായി ചെലവാക്കിയത്.

2016ൽ ഉറി സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷവും സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ച ബസിനു നേരെ 2019ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യൻ സേന നടത്തിയ ‘സർജിക്കൽ സ്ട്രൈക്ക്’ മോദിയുടെ ജനപ്രീതി വർധിപ്പിച്ചു. ആ പിൻബലത്തിലാണ് മോദി വീണ്ടും കിരീടമണിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleelection resultmalayalam newsBJP
News Summary - Narendra Modi- Article
Next Story